- കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
- കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സുരേഷ് ഗോപിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും പ്രതിഷേധ യോഗവും നടത്തി
- അല്‍ നൂര്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
- ആർ ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ, ശോഭാ സുരേന്ദ്രൻ ജനറൽ സെക്രട്ടറി; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്ത്
- മോദി സ്തുതി തുടര്‍ന്ന് തരൂര്‍, കോൺഗ്രസ്സിൽ തരൂരിനെതിരായ വികാരം ശക്തം
- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
- ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
- ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Author: News Desk
അലീനയുടെ നിയമനത്തിന് അംഗീകാരമില്ല; സ്കൂൾ മാനേജ്മെന്റിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: കട്ടിപ്പാറയിൽ ആത്മഹത്യ ചെയ്ത സ്കൂൾ അദ്ധ്യാപിക അലീന ബെന്നിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്.താമരശ്ശേരി രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന് വീഴ്ച പറ്റിയെന്നും വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ സൂചനയുണ്ട്. റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.കട്ടിപ്പാറ നസ്രത്ത് എൽ.പി. സ്കൂളിലായിരുന്നു അലീനയ്ക്ക് ആദ്യം നിയമനം നൽകിയത്. എന്നാൽ ഈ തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അവകാശപ്പെട്ട മറ്റൊരാൾ വന്നതോടെ നിയമനം സ്ഥിരപ്പെടുത്താൻ സാധിക്കാതെവന്നു. തുടർന്നാണ് കഴിഞ്ഞ വർഷം ജൂണിൽ കോടഞ്ചേരിയിലേക്ക് മാറ്റിയത്. കോടഞ്ചേരി സെന്റ്. ജോസഫ് എൽ.പി. സ്കൂളിലെ നിയമനവും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. ഭിന്നശേഷി സംവരണമാണ് ഇവിടെ നിയമനത്തിന് തടസ്സമായതെന്ന് അറിയുന്നു.വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റി എന്നായിരുന്നു മാനേജ്‌മെന്റ് ആരോപിച്ചിരുന്നത്. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ലെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
കോഴിക്കോട്: 16കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.കുറ്റ്യാടി എടത്തും വേലിക്കകത്ത് മുനീർ (48), മുഫീദ് (25), മുബഷിർ (21), വേളം ശാന്തിനഗർ പറമ്പത്ത് മീത്തൽ ജുനൈദ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ജനുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം കള്ളുഷാപ്പ് റോഡിൽവെച്ച് വിദ്യാർത്ഥിയെ പ്രതികൾ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയും കാറിൽവെച്ചും കുറ്റ്യാടി ഊരത്തെ ഒരു വീട്ടിൽവെച്ചും ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദിക്കുകയും അടിവയറ്റിൽ ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് പരാതി. പേരാമ്പ്ര പോലീസ് ഇൻസ്‌പെക്ടർ പി. ജംഷിദിന്റെ നിർദേശാനുസരണം സബ് ഇൻസ്‌പെക്ടർ പി. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.
പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ്
മനാമ: പരസ്പര ധാരണയും സമാധാനപരമായ സഹവർത്തിത്വവും ഉയർത്തിപ്പിടിച്ച് ബഹ്റൈനിൽ നടന്ന ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് ക്രിയാത്മക സംവാദത്തിന് വേദിയായി.വിവിധ വിഭാഗങ്ങൾക്കിടയിൽ ധാരണയുടെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇസ്ലാമിക പണ്ഡിതന്മാരും ചിന്തകരും ചൂണ്ടിക്കാട്ടി. സംഭാഷണത്തിനുള്ള തടസ്സങ്ങൾ മറികടക്കുന്നതിലും ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിലും പണ്ഡിതർക്കും മത അധികാരികൾക്കും നിർണായക പങ്കുണ്ടെന്ന് അവർ പറഞ്ഞു.’ഒരു രാഷ്ട്രം, ഒരു പങ്കിട്ട വിധി’ എന്ന പ്രമേയത്തിലാണ് ഇൻട്രാ ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് നടന്നത്. പ്രമുഖ മത ബുദ്ധിജീവികളും വ്യക്തികളും പങ്കടുത്തു. കുവൈത്തിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ സെന്റർ ഫോർ മോഡറേഷൻ പ്രമോഷന്റെ ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ ഇബ്രാഹിം അൽ ശ്രൈഖ രണ്ടാം സെഷനിൽ മോഡറേറ്ററായി.പണ്ഡിത അഭിപ്രായങ്ങളിലെ വ്യത്യാസങ്ങൾ ഒരിക്കലും തങ്ങളുടെ അനുയായികൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായിട്ടില്ലെന്ന് കോൺഫറൻസിൽ സംസാരിച്ച മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അംഗം സയ്യിദ് അലി അൽ അമീൻ പറഞ്ഞു. പൗരത്വം എന്ന ആശയം ഇസ്ലാമുമായി വൈരുദ്ധ്യമുള്ള…
കൊച്ചി: മലയാള ചലച്ചിത്ര നടിയും , ടിവി അവതാരകയുമായിനമുക്ക് ഏറെ സുപരിചിതയാണ് മാല പാർവതി.ഉറച്ച നിലപാടുകളിലൂടെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഇവർ, നാടകരംഗത്തും തിളങ്ങി നിൽക്കുന്നു ‘ഞാൻ സൈക്കോളജിയാണ് പഠിച്ചത് എങ്കിലും സിനിമാരംഗമാണ് എന്റെ പ്രവർത്തന മേഖല’ അവർ പറഞ്ഞു. നടനും, സംവിധായകനുമായ ജോയ് കെ മാത്യു ചെയർമാനായ ഗ്ലോബൽ മലയാളം സിനിമ നിർമ്മിക്കുന്ന ആദ്യ രണ്ട് മലയാള സിനിമകളിൽ ഒന്നിന്റെ ടൈറ്റിൽ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു മാല പാർവ്വതി. ‘എയ്ഞ്ചൽസ് ആൻഡ് ഡെവിൾസ് ‘ എന്നാണ് മാല പാർവതി റിലീസ് ചെയ്ത ടൈറ്റിൽ. എയ്ഞ്ചൽ ആയ ഒരു വ്യക്തിത്വം തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് അവർ പറഞ്ഞു എല്ലാവരുടെയും ഉള്ളിൽ നന്മയും, തിന്മയും ഒക്കെയുണ്ട്, ആണിലും,പെണ്ണിലും ഉണ്ട്. ഒരു നന്മ മരം- അങ്ങനെ ഒന്നില്ല. അതുകൊണ്ടാണ് നമുക്കൊക്കെ അഭിനയിക്കാനും പറ്റുന്നത്. നമ്മുടെ തലച്ചോറിൽ തന്നെ പുലിയും, പൂച്ചയും, മുയലും, സിംഹവും, പാമ്പും ഒക്കെ ഉണ്ട്. അപ്പോ ഇതിനെയൊക്കെ കണ്ടെത്തിയാണ് നമ്മൾ പലപ്പോഴും…
ശാസിക്കാനോ, തിരുത്താനോ ഒന്നും ഞങ്ങൾക്ക് ശേഷിയില്ല’; തരൂരിന്റെ പ്രതികരണത്തില്‍ വിഡി സതീശന്‍
തിരുവനന്തപുരം: ശശി തരൂരുമായി വഴക്കടിക്കാനോ തര്‍ക്കത്തിനോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരൂരുമായി വഴക്കിടാനോ കൊമ്പുകോര്‍ക്കാനോ ഞങ്ങളില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വമാണ്. ഞങ്ങളൊക്കെ വളരെ താഴെ പൊസിഷനിലുള്ള ആളുകളാണ്. ഞങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ശാസിക്കാനോ, തിരുത്താനോ ഒന്നും ശേഷിയുള്ള ആളുകളല്ല ഞങ്ങള്‍. അദ്ദേഹവുമായി ഒരു തര്‍ക്കത്തിനും പോകുന്നില്ല. അദ്ദേഹം പറഞ്ഞത് എന്താണെന്ന് ബാക്കിയുള്ളവർ വിലയിരുത്തട്ടെ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശശി തരൂർ പറഞ്ഞിട്ടുണ്ടല്ലോ, താന്‍ രാഷ്ട്രീയക്കാരന്‍ അല്ല, വേറൊരാളാണെന്ന്. അദ്ദേഹവുമായി തര്‍ക്കിക്കാനൊന്നും ഞങ്ങളില്ല. സര്‍ക്കാരുമായി പ്രതിപക്ഷം പോരാടുന്ന വിഷയത്തില്‍, അദ്ദേഹം സര്‍ക്കാരിന് അനുകൂലമായി ഒരു ലേഖനം എഴുതിയപ്പോള്‍, ആ ആര്‍ട്ടിക്കിളിലെ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് പറയുക മാത്രമാണ് ചെയ്തത്. അദ്ദേഹം പറഞ്ഞ സ്റ്റാറ്റിസ്റ്റിക്‌സ് ശരിയല്ലെന്ന് താന്‍ തെളിയിച്ചതാണ്. സ്റ്റാര്‍ട്ടപ്പിന്റെ എക്കോ സിസ്റ്റം വാല്യൂവിനെക്കുറിച്ചാണ് തരൂര്‍ പറഞ്ഞത്. ആ സ്റ്റാര്‍ട്ടപ്പ് സിസ്റ്റത്തിന്റെ എക്കോ സിസ്റ്റം വാല്യൂ കേരളത്തിന്റേത് വളരെ മോശമാണ്.…
കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും.2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ്…
ഈ വരുന്ന വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസ്സിം പരിപാടി ഔപചാരീകമായി ഉൽഘാടനം ചെയ്യും, തുടർന്നു 200ൽ ഏറെ പേർ പങ്കെടുക്കുന്ന 5 കിലോമീറ്റർ നടത്തമുൾപ്പെടെയുള്ളവ ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ( Mob- 39605002) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കോഴിക്കോട്: കട്ടിപ്പാറയിൽ സ്കൂൾ അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ അദ്ധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അലീന ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫും ആയിരുന്നു. സ്കൂളിലെത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യമന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന…
മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് 2025 (15) പുറപ്പെടുവിച്ചു. 2024-2028 കാലയളവിലേക്കുള്ള ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. സോസൻ ഹാജി മുഹമ്മദ് തഖാവിയാണ്. അബ്ദുല്ല അഹമ്മദ് ഖാമിസ് സബീൽ അൽ ബലൂഷി, ഹിഷാം അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ അബ്ബാസി, ഇബ്രാഹിം അബ്ദുൾറഹിം മുഹമ്മദ് കമാൽ, ജാഫർ സയ്യിദ് മുഹമ്മദ് ഇബ്രാഹിം, ലഫ്‌ലാർ ഇബ്രാഹിം. ബുഹിജി, മുഹമ്മദ് മുഖ്താർ മാജിദ് ഷുബ്ബാർ മാജിദ്, ദന അലി അബ്ദുല്ല അലി എന്നിവർ അംഗങ്ങളുമാണ്.
മനാമ: ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മലേഷ്യയിലെ ബഹ്‌റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഖതം, ബഹ്‌റൈനിലെ മലേഷ്യൻ അംബാസഡർ ഷാസ്‌റിൽ സഹിറാൻ എന്നിവരും എത്തിയിരുന്നു.