- ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
സിനിമാനിർമ്മാണത്തിലെ പ്രതിസന്ധി: ദുരനുഭവം പങ്കിട്ട്സംവിധായകൻ അനുറാം.’മറുവശം’ തമിഴിലും എത്തും
കൊച്ചി: ആദ്യ സിനിമാ നിർമ്മാണത്തിലെ പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് യുവ സംവിധായകൻ അനുറാം .താൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ‘മറുവശം’ നിർമ്മിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ് അനുറാം തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് സിനിമ തീയേറ്ററിൽ റിലീസ് ചെയ്യുക വലിയ ചിലവേറിയതും, നിർമ്മാതാവ് സ്വയം ചെയ്യേണ്ടി വരുന്നതുമായ ഹിമാലയൻ ടാസ്ക്കാണ്. ഇതിനിടയിൽ പ്രതീക്ഷകളും, പ്രാർത്ഥനകളുമായി എന്റെ സിനിമ മറുവശം മാർച്ച് 7ന് ഷൂ സ്ട്രിങ് ബഡ്ജറ്റിൽ തിയേറ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. എന്റെ തന്നെ ഉടമസ്ഥതയിലുള്ള റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിലാണ് മറുവശം എത്തുന്നത്. കല്യാണിസം, ദം , ആഴം, കള്ളം, എന്നീ ചിത്രങ്ങൾക്ക് ശേഷം ഞാൻ ഒരുക്കുന്ന ചിത്രമാണ് മറുവശം.നല്ലൊരു ബഡ്ജറ്റിൽ തുടങ്ങാനാഗ്രഹിച്ച ചിത്രമായിരുന്നു. പക്ഷേ അവസാനം പ്രൊഡ്യൂസർ പിന്മാറിയപ്പോൾ സുഹൃത്തുക്കൾ സഹായിച്ച് സിനിമ ഭംഗിയായിചെയ്തു.അ നുറാം പറയുന്നു.എന്നാൽ ചിത്രം പൂർത്തിയാക്കിയപ്പോൾ നിർണായക സ്ഥലത്ത് കഥാഗതിക്കനുസരിച്ച് ഇടയ്ക്ക് വന്നുപോകുന്ന വയലൻസ് മൂലം സെൻസർ ബോർഡ് എ- സർട്ടിഫിക്കറ്റ് നൽകി. അത്…
കായിക താരത്തിന്റെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരിശീലകൻ ടോമി ചെറിയാൻ അറസ്റ്റിൽ
കോഴിക്കോട്: കായികതാരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിശീലകൻ പോലീസ് പിടിയിൽ. ടോമി ചെറിയാനെയാണ് കോഴിക്കോട് തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനാണ് ടോമി ചെറിയാൻ. പുതുതായി സ്പോട്സ് അക്കാദമി ആരംഭിച്ചിരുന്നു. വിദ്യാർത്ഥിനിയെ അഡ്മിഷൻ എടുക്കാൻ വേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തി. എന്നാൽ ഇതിന് വഴങ്ങാതെ വന്നപ്പോൾ വിദ്യാർത്ഥിനിയേയും വിദ്യാർത്ഥിനിയുടെ അമ്മയേയും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിയുടെ നഗ്നചിത്രം തന്റെ കൈയിലാണെന്നും ഇതുപ്രചരിപ്പിക്കുമെന്നും ടോമി ചെറിയാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തിരുവമ്പാടി പോലീസിന്റെ കസ്റ്റഡിയിലാണ് ടോമി ചെറിയാൻ. മുക്കത്തെ പ്രധാനപ്പെട്ട സ്കൂളിൽ കായിക അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് അവിടെ നിന്ന് റിട്ടയർമെന്റ് വാങ്ങി പുതുതായി ഒരു അക്കാദമി തുടങ്ങുകയായിരുന്നു. ഈ അക്കാദമിയിലേക്ക് പെൺകുട്ടിയെ എത്തിക്കാൻ വേണ്ടിയായിരുന്നു വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം.
കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോർജിന് ജാമ്യം. ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തംവിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പിസി ജോർജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചതിരിക്കുന്നത്. പിസി ജോർജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോ ഗ്രാം ഉൾപ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം കോടതിയിൽ എത്തിയിരുന്നു. ഇത് കോടതി പരിഗണിച്ചു. പോലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂർത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു.. അതുകൊണ്ട് തന്നെ ജാമ്യം നൽകേണ്ടത് എതിർക്കേണ്ടതില്ല എന്നായിരുന്നു കോടതി നിരീക്ഷണം. അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പിസി ജോർജ് നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പിസി ജോർജ് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം.
കൊച്ചി: കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ തീപിടിത്തം. കൊച്ചി തുറമുഖത്തെ എറണാകുളം വാർഫിലെ ക്യൂ – 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സൾഫറിനാണ് തീ പിടിച്ചത്. സൾഫർ പ്ലാൻറ് കൺവെയർ ബെൽറ്റിനാണ് ആദ്യം തീപിടിച്ചത്. മട്ടാഞ്ചേരി നിന്നുള്ള 4 യൂണിറ്റ് ഫയർഫോഴ്സും കൊച്ചിൻ ഷിപ്പിയാർഡിലെ ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്. ഇന്ന് വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സർഫർ കയറ്റുന്ന കൺവെയർ ബെൽറ്റിനാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൾഫർ വീര്യം കൂടിയ വാതകമായതിനാൽ ശ്വാസ തടസ്സമടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, അതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. കൺവയർ ബൽറ്റിലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തിന്റെ ആദ്യ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. അതേസമയം, കായലിലെ വെള്ളക്കുറവ് നേവിക്കും കോസ്റ്റുകാർഡിനും സ്ഥലത്തെത്താൻ തടസം സൃഷ്ടിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ വെല്ലിങ്ടൺ ഐലൻഡിലേക്ക് തീ നിയന്ത്രണ വിധേയമാക്കാനായി എത്തും.
ഉരുൾപ്പൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന; യു.ഡി.എഫ് സമരം തുടങ്ങി
കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ യുഡിഎഫ് രാപ്പകൽ സമരം തുടങ്ങി. ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലാണ് രാപ്പകൽ സമരം. പുനരധിവാസം വൈകിപ്പിച്ചാൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും എന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും എന്ന് അറിയിച്ച പുനരധിവാസം ഏഴ് മാസമായിട്ടും തുടങ്ങാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പട്ടിക തയ്യാറാക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞില്ലെന്നും 300 രൂപ ദിനബത്ത മൂന്ന് മാസം കൊണ്ട് നിർത്തിയെന്നും ടൗൺഷിപ്പിന്റെ കാര്യത്തിൽ ഇപ്പോളും ആശയക്കുഴപ്പം തുടരുകയാണെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്ന ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തുടർ ചികിത്സയിലും ഗുരുതര അലംഭാവം തുടരുകയാണ്. സർക്കാർ നീക്കി വെച്ച 5 ലക്ഷം രൂപ പരിക്കേറ്റവർക്ക് തുടർ ചികിത്സയ്ക്ക് തികയില്ലെന്നും എംഎൽഎ ആരോപിച്ചു. ദുരിതബാധിതരുടെ ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതല്ലാതെ ലോൺ എഴുതിതള്ളുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. തിരച്ചിൽ നിർത്തിയെങ്കിലും മരണം ഡിക്ലയർ ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കിയില്ല. ദുരന്തബാധിതരുടെ…
വയനാട് ടൗൺഷിപ് എൽസ്റ്റോൺ എസ്റ്റേറ്റിൽ; 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന് വീട്; 12 വർഷത്തേക്ക് കൈമാറാൻ പാടില്ല
തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ. ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു. വയനാട്…
മനാമ: ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ധന്യ വിനയന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബിഡികെയുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിൽ രക്ത ദാതാക്കളെ എത്തിക്കുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ധന്യ വഹിച്ച പങ്കും അതിന് പിന്തുണ നൽകിവന്ന ഭർത്താവ് എം. വിനയനന്റെ സഹകരണവും ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ എടുത്ത് പറഞ്ഞു. ഇരുവർക്കും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമെന്റോയും ഉപഹാരവും കൈമാറി.
മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ വടകര എം.പി ഷാഫി പറമ്പിൽ മനാമ എം.സി.എം.എ ഓഫീസും സെൻട്രൽ മാർക്കറ്റും സന്ദർശിച്ചു. എംപി ഷാഫി പറമ്പിലിനെ പ്രസിഡന്റ് ഡോ. സലാം മമ്പാട്ട് മൂല, ട്രഷറർ ലത്തീഫ് മരക്കാട്ട് എന്നിവർ ചേർന്ന് പൊന്നാട അണിയിചാണ് സ്വീകരിച്ചത്. പ്രവാസികളുടെ വിശയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്ന എം.പിയോട് വിവിധ വിമാന കമ്പനികൾ പ്രവാ സികളോട് കാണിക്കുന്ന ചൂഷണത്തെ കുറിച്ച് എം.സി.എം.എ പ്രസിഡണ്ട് പ്രവാസികളുടെ ആശങ്ക അറിയിച്ചു.എം.സി.എം.എ പ്രവാസി തൊഴിലാളികൾക്കായി ബഹ്‌റൈനിൽ നടത്തിവരുന്ന പ്രവർത്തനങ്ങളെ എം.പി ഷാഫി പറമ്പിൽ അഭിനന്ദിച്ചു. തുടർന്ന് എം.സി.എം.എ സെക്ക്രട്ടറി അനീസ് ബാബു സ്വാഗതം ചെയ്തു ഭാരവാഹികളോടൊപ്പം മനാമ സെൻട്രൽ മാർക്കറ്റ് സന്ദർശിക്കുകയുംചെയ്തു. നൂറുകണക്കിന് പ്രവാസി തൊഴിലാളികളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി സെൻട്രൽ മാർക്കറ്റിൽ അണിനിരന്നത്, അവരോട് സൗഹൃദം പങ്കിടുകയും അവരുടെ വിഷയങ്ങൾ ചോദിച്ചറിയുകയും ചെയ്താണ് മടങ്ങിയത്. എം.സി.എം.എ ഭാരവാഹികളായ ഷഫീൽ യുസഫ് ,ശ്രീജേഷ് വടകര,അവിനാശ് ,മുനീർ വല്യക്കോട് ,ഷമീർ,നജീബ് യോഗേഷ് ,മജീദ് ടിപി രക്ഷാധികാരി യൂസഫ്…
മനാമ: ബഹ്‌റൈൻ കാത്തലിക് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. സക്കീറിലെ പ്രത്യേകം തയ്യാർ ചെയ്ത വിൻഡർ ക്യാമ്പിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി ഹൃദൃമായ കലാ മത്സരങ്ങൾ കൊണ്ടും കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. കുട്ടികൾക്കും, സ്ത്രീകൾക്കും, കപ്പിൾസിനും പ്രത്യേകം പ്രത്യേകം മത്സരങ്ങളും മത്സര വിജയികൾക്ക് പ്രസിഡണ്ട് ചാൾസ് ആലുക്ക ട്രോഫികൾ വിതരണം ചെയ്തു. കുടുംബ സംഗമത്തിന് ജെയിംസ് ജോസഫ്, ജസ്റ്റിൻ, ജീവൻ, മോൻസി, ജോൺ ആലപ്പാട്ട്, ജൻസൺ ഡേവിഡ്, ബൈജു, ജോജി കുര്യൻ, ബിജു, ഷിനോയ് പുളിക്കൻ, പോൾ ഉറുവത്ത് എന്നിവർ നേതൃത്വം നൽകി. കൺവീനർ ജിബി അലക്സ് സ്വാഗതവും, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ നന്ദിയും പറഞ്ഞു.
ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു. ഈ കഴിഞ്ഞ വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് വെൽനെസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഏവരെയും സ്വാഗതം ചെയ്തു,ചെയർമാൻ കൃഷ്ണകുമാർ ഡി പതാക കൈമാറി ചടങ്ങ് ഔപചാരീകമായി ഉൽഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളുമടക്കാം 100ൽ ഏറെ പേർ പങ്കെടുത്തു,വെൽനെസ്സ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ, കൺവീനർ ശ്രീലാൽ എന്നിവർ നേതൃത്വം നൽകി, വൈസ് ചെയർമാൻ പ്രകാശ് കെ പി നന്ദി രേഖപ്പെടുത്തി.
