- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
- ബഹ്റൈനിന്റെ ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു
- ഓണ്‍ലൈനില്‍ അശ്ലീലം: ബഹ്റൈനില്‍ ശിക്ഷ കടുപ്പിക്കാന്‍ നിര്‍ദേശം
- പാര്‍ലമെന്റിലെ ചിരിയും തമാശയും: നടപടി വേണമെന്ന് എം.പി.
- കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് എം.പിമാര്‍
- സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു
Author: News Desk
മനാമ: ബഹ്‌റൈൻ കാത്തലിക് കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. സക്കീറിലെ പ്രത്യേകം തയ്യാർ ചെയ്ത വിൻഡർ ക്യാമ്പിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി ഹൃദൃമായ കലാ മത്സരങ്ങൾ കൊണ്ടും കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. കുട്ടികൾക്കും, സ്ത്രീകൾക്കും, കപ്പിൾസിനും പ്രത്യേകം പ്രത്യേകം മത്സരങ്ങളും മത്സര വിജയികൾക്ക് പ്രസിഡണ്ട് ചാൾസ് ആലുക്ക ട്രോഫികൾ വിതരണം ചെയ്തു. കുടുംബ സംഗമത്തിന് ജെയിംസ് ജോസഫ്, ജസ്റ്റിൻ, ജീവൻ, മോൻസി, ജോൺ ആലപ്പാട്ട്, ജൻസൺ ഡേവിഡ്, ബൈജു, ജോജി കുര്യൻ, ബിജു, ഷിനോയ് പുളിക്കൻ, പോൾ ഉറുവത്ത് എന്നിവർ നേതൃത്വം നൽകി. കൺവീനർ ജിബി അലക്സ് സ്വാഗതവും, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ നന്ദിയും പറഞ്ഞു.
ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ് കൂട്ട നടത്തം സംഘടിപ്പിച്ചു. ഈ കഴിഞ്ഞ വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് വെൽനെസ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ മറീന ഡോൾഫിൻ പാർക്കിൽ ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഏവരെയും സ്വാഗതം ചെയ്തു,ചെയർമാൻ കൃഷ്ണകുമാർ ഡി പതാക കൈമാറി ചടങ്ങ് ഔപചാരീകമായി ഉൽഘാടനം ചെയ്തു.സ്ത്രീകളും കുട്ടികളുമടക്കാം 100ൽ ഏറെ പേർ പങ്കെടുത്തു,വെൽനെസ്സ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ, കൺവീനർ ശ്രീലാൽ എന്നിവർ നേതൃത്വം നൽകി, വൈസ് ചെയർമാൻ പ്രകാശ് കെ പി നന്ദി രേഖപ്പെടുത്തി.
മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ (ബിഗ്സ്) 2025ൽ മികച്ച സ്റ്റാൻഡ് – ഗവൺമെന്റ് സെക്ടർ വിഭാഗത്തിൽ വിദ്യാഭ്യാസ മന്ത്രാലയം മൂന്നാം സ്ഥാനം നേടി.നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾചറൽ സെക്ടർ ഡെവലപ്‌മെന്റിന്റെ സെക്രട്ടറി ജനറൽ ശൈഖ മാരം ബിൻത് ഇസ അൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ എൻവയോൺമെന്റൽ ഗൈഡൻസ് ഉപദേഷ്ടാവ് ഡോ. നിലോഫർ അഹമ്മദ് അൽ ജഹ്‌റോമിക്ക് അവാർഡ് സമ്മാനിച്ചു.മുഹമ്മദ് ബിൻ മുബാറക് ജുമ, സ്പെഷ്യലിസ്റ്റുകൾ, സ്കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ നേട്ടങ്ങളെയും സംഭാവനകളെയും അഭിനന്ദിച്ചു.
ഓരോ പൗരന്റേയും ചികിത്സാചെലവ് കുറയ്ക്കും, അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – പ്രധാനമന്ത്രി
ഭോപാല്‍: രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. “എല്ലാ പൗരരുടേയും ചികിത്സാചെലവ് കുറയ്ക്കുന്നതിനായി നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2014 ല്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുന്‍പ് ചികിത്സാചെലവ് ഭീമമായിരുന്നു. പൗരര്‍ക്കുവേണ്ടി ചികിത്സാപരമായ ചെലവുകളില്‍ കുറവുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ആയുഷ്മാന്‍ കാര്‍ഡുകള്‍ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകള്‍ ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാകും”, പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയില്‍ ഭാഗേശ്വര്‍ ധാം മെഡിക്കല്‍ ആന്‍ഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മോദി. 70 വയസ്സോ അതിനുമുകളിലോ പ്രായമുള്ള ആയുഷ്മാന്‍ കാര്‍ഡുടമകള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് നിലവില്‍ അര്‍ഹരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ കാര്‍ഡ് എത്രയും വേഗം സ്വന്തമാക്കണമെന്നും ആയുഷ്മാന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റോ കൈക്കൂലി ആവശ്യപ്പെടുന്ന…
ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ നിലനല്‍പ്പ് ത്രിശങ്കുവിലായി. ഇന്ത്യക്കായി വിരാട് കോഹ്‌ലി കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഫോറടിച്ച് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചു. താരത്തിന്റെ 51ാം ഏകദിന സെഞ്ച്വറി. ഒപ്പം ഇന്ത്യയുടെ തകര്‍പ്പന്‍ ജയവും ഉറപ്പിച്ചു. 111 പന്തുകള്‍ നേരിട്ട് 7 ഫോറുകള്‍ സഹിതം കോഹ്‌ലി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം 3 റണ്‍സുമായി അക്ഷര്‍ പട്ടേലും. ശ്രേയസ് 67 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തി. ഹര്‍ദിക് പാണ്ഡ്യയാണ് (8) പുറത്തായ മറ്റൊരു താരം. വിജയത്തിലേക്ക് ബാറ്റിങ് തുടങ്ങിയ…
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ബുദയ്യ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷികൾ ” കൃപേഷ് – ശരത് ലാൽ ” അനുസ്മരണ സംഗമവും, ഏരിയ കൺവെൻഷനും സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബുദയ്യ ഏരിയ പ്രസിഡന്റ് അഷ്‌റഫ് ഇ.കെ യുടെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം നിർവഹിച്ചു.ഇന്ത്യൻ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കിഷോർ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ സ്വാഗതവും, ഏരിയ ട്രെഷറർ അബ്ദുൽ സലീം നന്ദിയും പറഞ്ഞു. ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ ഉദുമ മുൻ എം എൽ എ യും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ പ്രതികൾ ആണെന്ന് വിചാരണ കോടതി വിധിച്ചിട്ടുണ്ട് എന്നതിൽ നിന്നും സി.പി.എം പങ്കു വ്യക്തമാകുന്നുണ്ട് എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പൊതുഖജനാവിലെ പണം സിപിഎം പ്രവർത്തകരും,…
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം. കശുവണ്ടി ശേഖരിക്കുന്നതിനിടയിൽ ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആർആർടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. വേലി നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ മേഖലയിൽ പ്രതിഷേധവും ശക്തമാണ്.
ബഹ്‌റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയക്രമം: കിരീടാവകാശി സർക്കുലർ പുറപ്പെടുവിച്ചു
മനാമ: ബഹ്‌റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലറനുസരിച്ച്, പുണ്യമാസം മുഴുവൻ രാജ്യത്തിന്റെ മന്ത്രാലയങ്ങളുടെയും അധികാരികളുടെയും പൊതു സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടർന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലും കടുത്ത അണുബാധ വ്യാപിക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്ന ‘ത്രോംബോസൈറ്റോഫീനിയ’ എന്ന അവസ്ഥയോടൊപ്പം വിളര്‍ച്ചയും ബാധിച്ചതിനാലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കുര്‍ബാനയ്ക്ക പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും…
മനാമ: അമേരിക്കൻ സെനറ്റിൽനിന്നും ജനപ്രതിനിധി സഭയിൽനിന്നുമുള്ള പ്രതിനിധി സംഘം ബഹ്‌റൈനിലെ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു.പ്രതിനിധി സംഘത്തെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം ആർ.എ) അധികൃതർ സ്വീകരിച്ചു. തൊഴിൽ വിപണി വികസിപ്പിക്കുന്നതിലും തൊഴിൽ അന്തരീക്ഷത്തിൽ നീതിയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവീകരിക്കുന്നതിലും ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങളെയും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ സംവിധാനങ്ങളെയും കുറിച്ച് എൽ.എം.ആർ.എ. അധികൃതർ വിശദീകരിച്ചു. മനുഷ്യക്കടത്തിന് ഇരകളാവർക്കും ഇരകളാകാൻ സാധ്യതയുള്ളവർക്കും അഭയം നൽകുന്നതിനൊപ്പം പ്രതിരോധ, നിയമ, ഉപദേശക സേവനങ്ങൾ നൽകുന്നതിലുള്ള കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും അവർ പ്രതിനിധി സംഘത്തിന് വിശദീകരിച്ചുകൊടുത്തു.
