- എൻഡുറൻസ് റേസിംഗ് സീസൺ: യോഗ്യതാ മത്സരങ്ങൾ നടത്തി
- ഒരാഴ്ചക്കിടെ വിമാനങ്ങളില്‍ 70 വ്യാജ ബോംബ് ഭീഷണി
- പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും; വയനാട്ടിൽ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്
- അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന്
- 15കാരിയെ പീഡിപ്പിച്ചു: 54കാരന് 41 വർഷം തടവ്
- കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണം; ബഹ്റൈൻ പാർലമെന്റ് അംഗങ്ങളോട് സർക്കാർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
- എംഡിഎംഎയുമായി സീരിയല്‍ നടി പിടിയിൽ
Author: newadmin3 newadmin3
തിരുവനന്തപുരം: സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാല്‍. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നണ്ട് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത് സിനിമയിലുള്ള എല്ലാവര്ക്കും ഇതേക്കുറിച്ച് പറയാനുള്ള സമയമാണിപ്പോള്‍. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് തന്റെ അഭിപ്രായം. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല’ അദ്ദേഹം പറഞ്ഞു. ഞാന്‍…
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ എം. മുകേഷ് എം.എൽ.എയ്ക്ക് സംരക്ഷണ കവചമൊരുക്കി സി.പി.എം. മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.മുകേഷിന്റെ രാജി ചോദിച്ചുവാങ്ങണമെന്ന ആവശ്യം സി.പി.എമ്മിലും പുറത്തും ശക്തമായിരിക്കെയാണ് പാർട്ടി മുകേഷിനെ ചേർത്തുപിടിക്കാൻ തീരുമാനിച്ചത്.പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണ് തീരുമാനം. കൊല്ലം ജില്ലാ നേതൃത്വത്തോടുകൂടി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. മുകേഷിന്റെ അഭിപ്രായവും തേടി. മുമ്പ് സമാന ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചില്ലെന്ന ന്യായമുയർത്തി മുകേഷിന് പ്രതിരോധം തീർക്കാനാണ് തീരുമാനം. പതിവില്ലാത്ത രാജി കീഴ്വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് ധാരണ. മാത്രമല്ല മുകേഷിന്റെ രാജിയെത്തുടർന്ന് കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്. മുകേഷിന്റെ രാജിയാണ് ഉചിതമെന്ന് സി.പി.എം. നേതൃത്വത്തെ സി.പി.ഐ. അറിയിച്ചിരുന്നു.
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു.ചെരിയംപുറത്ത് ബിജു എന്ന ജോൺ ചെറിയാൻ ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞായിരുന്നു സംഭവം.ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ക്രിസ്റ്റി മരിച്ച നിലയിലായിരുന്നു.പ്രതിയെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.ബിജു മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി മദ്യലഹരിയിൽ ഒരു ബന്ധുവിൻ്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് മകൻ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അതിനു ശേഷമാണ് സംഭവം.
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനുണ്ടായത്.തീരുമാനം പാര്‍ട്ടി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇ.പി. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ നടപടി പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമായിരിക്കുമെന്ന് അറിയുന്നു.ഇന്ന് ചേരുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി. സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് നടപടിലേക്ക് നയിച്ചത്.സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇ.പി. രാജിസന്നദ്ധത നേതൃത്വത്തെ അറിയിച്ചിരിന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം. ഇ.പി. സ്വയം ഒഴിഞ്ഞെന്നോ അതോ പാര്‍ട്ടി ഒഴിവാക്കിയതാണെന്നോ ഔദ്യോഗികമായി പാര്‍ട്ടി വിശദീകരിക്കുക എന്ന കാര്യം വ്യക്തമല്ല. കടുത്ത വിമര്‍ശനത്തില്‍ ക്ഷുഭിതനായ ഇ.പി. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കണ്ണൂരിലേക്ക് മടങ്ങി. അതോടെ ഇന്ന് രാവിലെ തന്നെ ഇ.പി. കണ്‍വീനര്‍…
തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണങ്ങളിൽപ്പെട്ട നടനും എം.എൽ.എയുമായ മുകേഷിനെതിരായ കേസും രാജിക്കാര്യവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല. ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗം മുകേഷ് വിഷയം ചര്‍ച്ച ചെയ്തേക്കുമെന്ന് അറിയുന്നു. എം.എല്‍.എ. സ്ഥാനത്തുനിന്നുള്ള മുകേഷിന്റെ രാജി അനിവാര്യമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു.മുകേഷ് രാജിവെക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെ ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തെ കേരളം ഉറ്റുനോക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പാർട്ടി ചര്‍ച്ച ചെയ്തില്ല. കൊല്ലത്തെ നേതാക്കളുടെ അഭിപ്രായവും മുകേഷിന്റെ വിശദീകരണവും തേടാനാണ് പാർട്ടി തീരുമാനിച്ചത്. സംസ്ഥാന കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും രാജിയാവശ്യം അംഗീകരിക്കേണ്ടെന്നാണ് പൊതുധാരണ. സംഘടനാ വിഷയങ്ങളും പാർട്ടി സമ്മേളനവുമായിരുന്നു സെക്രട്ടറിയേറ്റ് ലോകത്തിലെ പ്രധാന ചര്‍ച്ച. സമാന കേസുകളിൽ പ്രതികളായ 2 കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചിട്ടില്ലെന്നും അതിനാൽ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സി.പി.എം. നിലപാട്.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: വി. കെ. തോമസ്സിനെ ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ ആദരിച്ചു. നിരവധി വർഷങ്ങളായി ബഹറിനിൽ സാംസ്കാരിക ജീവകാരുണ്യ, നിയമ സഹായ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തി വരുന്ന അഡ്വ: വി. കെ തോമസ് ന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്ക് ഇന്ത്യൻ എംബസിയുമായി ചേർന്ന് നിന്ന് സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം ഉണ്ടാക്കാൻ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു. കലവറ പാർട്ടി ഹാളിൽ കൂടിയ യോഗത്തിനു AO ജോണി സ്വാഗതം ആശംസിച്ചു. ബിനു രാജ്, വർഗീസ് ടി ഐപ്പ് , എബി കുരുവിള, സജി ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു . എൻ.കെ മാത്യു നന്ദി അറിയിച്ചു. ഷിബു സി ജോർജ്, ബിനോജ് മാത്യു, അജു ടി കോശി, ബിനു പാപ്പച്ചൻ, റിജോ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചാരുംമൂട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാവേലിക്കര എക്സൈസ് കറ്റാനം, ചാരുംമ്മൂട്, നൂറനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 2.686 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവയുമായി 3 പേർ പിടിയിൽ. നൂറനാട് ആശാൻ കലുങ്കിനു സമീപം ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നത്തുനാട് കൊമ്പനാട് പാണിയേലി കൊറാട്ട്കുടി ദീപു (29), പാലമേൽ പയ്യനല്ലൂർ വിബിൻ ഭവനത്തിൽ വിജിൽ (26), കൊട്ടാരക്കര മൈലം വാരുത്തുണ്ടിൽ ലിൻസൺ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 5 മൊബൈലും പണവും പിടിച്ചെടുത്തിട്ടുണ്ട്. മാവേലിക്കര എക്സൈസ് ഓഫീസർ അൻവർ സാദത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊല്ലം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്സുമാരെയും നഴ്സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു. പനിയെ തുടർന്ന് താലൂക് ആശുപത്രിയിൽ എത്തിയപ്പോൾ അത്യാഹിത വിഭാഗത്തിലെ ബെഡിൽ നിന്നാണ് കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോഗിത്ത സൂചി തുളച്ചു കയറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ലാ നഴ്സിങ് ഓഫീസറുടെ റിപ്പോർട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത്. ആരോഗ്യവകുപ്പിന് കീഴിലുള്ള ഹെഡ് നഴ്സുമാർക്കെതിരെ നടപടി ശുപാർശ ചെയ്ത് ആരോഗ്യവകുപ്പ് ഡയറക്ടർക്കും റിപ്പോർട്ട് കൈമാറിയിരുന്നു. സംഭവത്തിൽ കുട്ടിക്ക് മൂന്ന്, ആറ് മാസങ്ങളിൽ മാത്രം എച്ച്ഐവി പരിശോധന നടത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ധ പാനലിന്റെ വിലയിരുത്തൽ. കുട്ടിയുടെ ശരീരത്തിൽ കയറിയ സൂചിയിൽ…
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസുകളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര. ഹൈക്കോടതി റജിസ്ട്രാർക്കാണ് അനിൽ പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ്ങും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി. ജഡ്ജി ഹണി എം.വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് അനിൽ അക്കരയുടെ പരാതി. മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഹണിയാണ്. ഈ സാഹചര്യത്തിൽ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂർവമാകില്ല എന്ന് അനിൽ അക്കര പറയുന്നു. ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്…
തിരുവനന്തപുരം: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവല്ലം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന ഉണ്ണികൃഷ്ണനാ(24)ണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് വിധിയിലുണ്ട്. 2022 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രതിയെ വളർത്തിയതും പൂജാദികർമ്മങ്ങൾ പഠിപ്പിച്ചതും കുട്ടിയുടെ അപ്പൂപ്പനാണ്. സംഭവദിവസം പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.തുടർന്നും ഇത്തരം പീഡനത്തിന് പലതവണ ഇരയായെന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം സംഭവം പുറത്തുപറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ മാമിയോട് സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസിനു പരാതി നൽകിയത്. പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ തെറ്റായ…