Author: News Desk

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം ഉണ്ടായത്. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ്…

Read More

മനാമ: ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ റഹീം ഉദ്ഘാടനം ചെയ്തു. വനിതാദിനത്തിൽ പങ്കെടുത്ത എല്ലാം വനിതകൾക്കും ഒരു റോസാപുഷ്പം നൽകി പരസ്പരം സ്വീകരിച്ച ചടങ്ങ് തുല്യതയുടെ , പാരസ്പര്യത്തിൻ്റെ വേറിട്ട അനുഭവമായതായി മുഖ്യാതിഥി അഭിപ്രായപ്പെട്ടു. ഇക്കോ ലാബ് പ്രതിനിധി നസീമാ മിയ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് രണ്ട് വേറിട്ട വനിതകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.അദ്ധ്യാപികയും ലിറ്റിൽ സ്റ്റെപ്പ് ടൈനി യുടെ ഉടമസ്ഥയുമായ ജെംഷ്‌ന, സാധാരണക്കാരിയും സാമൂഹ്യ പ്രതിബദ്ധതയും കൈമുതലായ ട്രീസ എല്ലിയെയും ചടങ്ങിൽ മുഖ്യാതിഥി പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു. ഡോക്ടർ ഷെമിലി പി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സുമിത്ര പ്രവീൺ, അഞ്ജു സന്തോഷ്, ഷെറീൻ ഷൗക്കത്ത് അലി, രമ സന്തോഷ്, ജമീല എ ആർ, റെജീന ഇസ്മയിൽ, അലിൻ ജോഷി,…

Read More

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെയും അൽ ഫദ്‌ല, അൽ റുമൈഹി, അൽ ബുഐനൈൻ, അൽ കാബി കുടുംബങ്ങളുടെയും റമദാൻ മജ്‌ലിസുകൾ സന്ദർശിച്ചു. റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിയോടൊപ്പം ഉണ്ടായിരുന്നു. റമദാൻ മജ്‌ലിസുകളിൽ പ്രതിഫലിക്കുന്ന ബഹ്‌റൈന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളുടെ പ്രാധാന്യം കിരീടാവകാശി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മൂല്യങ്ങളുടെയും തെളിവാണിത്. ഭാവിയിലെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി വികസനം തുടരുന്നതിനൊപ്പം പൂർവ്വികരിൽ…

Read More

മനാമ: ബഹ്റൈനിലെ ഭാരതി അസോസിയേഷൻ, ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് ഇന്ത്യൻ ക്ലബ് ഇൻഡോർ ഓഡിറ്റോറിയത്തിൽ ഗ്രാൻ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിൽപെട്ട 450ലധികം ആളുകൾ പങ്കെടുത്തു.ഇന്ത്യൻ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ് സ്വാഗത പ്രസംഗം നടത്തി. ഭാരതി അസോസിയേഷൻ പ്രസിഡന്റ് വല്ലം ബഷീർ, ഡിസ്കവർ ഇസ്ലാം സൊസൈറ്റിയെ പ്രതിനിധീകരിച്ച് അൻവർദീൻ എന്നിവർ പ്രഭാഷണം നടത്തി. ഭാരതി അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ ഖയ്യൂം നന്ദി പറഞ്ഞു.തമിഴ്‌നാട്ടിൽ ഇഫ്താർ വിരുന്നിൽ വിളമ്പുന്ന പരമ്പരാഗത കഞ്ഞിയായ ‘നോമ്പു കഞ്ഞി’ വിരുന്നിൽ ഉൾപ്പെടുത്തിയിരുന്നു.

Read More

മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ 07/03/2025 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് KCA ഹാൾ മനാമ സഗയ്യയിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ ജീവകാരുണ്യ,രാഷ്ട്രീയ,സാംസ്കാരിക, രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. അഷ്റഫ് കുന്നത് പറമ്പിലിന്റെ അധ്യക്ഷതയിൽ ഉബൈദ് ദാരിമി ഉദ്ഘാടനവും റമളാൻ സദ്ദേശ പ്രഭാഷണവും നിർവ്വഹിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരികളായ ഷമീർ Dal AI shifa, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പൂക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട്സം സാരിച്ചു.സെക്രട്ടറി P.മുജിബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. ഇബ്രാഹിം പാറപ്പുറം,റമീസ്,ഇസ്മായിൽ,മമ്മുക്കുട്ടി, സതീശൻ, ഇബാഹിം,താജുദ്ധീൻ, ശ്രീനിവാസൻ,മുസ്തഫ അക്ബർ, റിയാസുദ്ധീൻ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Read More

കൊല്ലം: എല്ലാവര്‍ക്കും സൗജന്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള രേഖയില്‍ നിര്‍ദേശിക്കുന്നു. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് തുടരണോയെന്ന് പുനര്‍ വിചിന്തനം നടത്തണം. ജനങ്ങളെ വരുമാനത്തിന് അനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണമെന്നും നവകേരളത്തിനായുള്ള പുതുവഴി നയരേഖ നിര്‍ദേശിക്കുന്നു. ജനങ്ങളെ വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി തിരിച്ച് ഫീസ് ഈടാക്കുന്നത് പരിശോധിക്കണം. ഇതിനായി ഫീസ് ഘടന രൂപപ്പെടുത്തുന്നത് ചര്‍ച്ചചെയ്യണം. വര്‍ഷങ്ങളായി നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടില്ലാത്ത നിരവധി മേഖലകളുണ്ട്. ഈ മേഖലകളില്‍ വിഭവ സമാഹരണത്തെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം. വിവിധ മേഖലകളില്‍ നിന്ന് പാട്ടക്കുടിശ്ശിക പിരിക്കണം. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെ സര്‍ക്കാര്‍ സംവിധാനവുമായി സംയോജിപ്പിക്കുന്നതും പരിഗണിക്കണം. പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം അവസാനിപ്പിക്കണം. ഇവ സ്വകാര്യ-പൊതു-പങ്കാളിത്തത്തില്‍ (പിപിപി) സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തണം. ഇതിനായി വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടണമെന്നും നവകേരള രേഖ നിര്‍ദ്ദേശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്,…

Read More

കോഴിക്കോട്: വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നൽകിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസ്നാ ജാസ്മിൻ ഗർഭകാലചികിത്സ തേടിയത്. ഒക്ടോബർ 28 പ്രസവ തീയതിയായി ആശുപത്രിയിൽ നിന്നും നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രസവവേ​ദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടൻ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് ​വാങ്ങി വരികയും അതുപയോ​ഗിച്ച് പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയും ചെയ്തു. രണ്ടിന് രാവിലെ 11 മണിയോടെയായിരുന്നു പ്രസവം. ഉച്ചയ്ക്ക് രണ്ടോടെ കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റിനായ അപേക്ഷ നൽകിയെന്നും ഷറാഫത്ത്…

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025 -2028, മൂന്നു വർഷ കാലയളവിലേക്കുള്ള പുതിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു.മുബീന മൻഷീർ പ്രസിഡന്റ്‌, സന്ധ്യ രാജേഷ് ചീഫ് കോർഡിനേറ്റർ, ശ്രീനന്ദ രാംദാസ് സെക്രട്ടറി, ഷെസ്സി രാജേഷ് ട്രഷററുമായുള്ള 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്.മറ്റു ഭാരവാഹികൾ :- അസ്‌ല നിസ്സാർ, വൈഷ്ണവി ശരത് (വൈസ് പ്രസിഡന്റ്‌മാർ ), അനിത ബാബു, അശ്വനി നികേഷ് (ജോയിന്റ് സെക്രട്ടറിമാർ ), ഷൈനി ജോണി മെമ്പർഷിപ്പ് സെക്രട്ടറി, ഉപർണ ബിനിൽ എന്റർടൈൻമെന്റ് സെക്രട്ടറി, രഞ്ജുഷ രാജേഷ്, റീഷ്മ ജോജീഷ്,റഗിനവികാസ് (അസി.എന്റർടൈൻമെന്റ്) അരുണിമ ശ്രീജിത്ത്‌ (മീഡിയ കൺവീനർ),രാജലക്ഷ്മി സുരേഷ്,അസ്ന റിഷാദ്, മിനി ജ്യോതിഷ്, ശൈത്യ റോഷ്‌ജിത് ) ദീപ അജേഷ്, അനിത, ഷാനി രാധാകൃഷ്ണൻ, പ്രീജ വിജയൻ, സഹിഷാ ഷിബിൻ എന്നിവരും എക്സിക്യൂട്ടീവ് മെമ്പർ മാരായി ചുമതലയേറ്റു. കേരള കാത്തോലിക് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിക്കുകയും ലേഡീസ് വിംഗ് മുൻ…

Read More

കോഴിക്കോട്: 10, പ്ലസ് വൺ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്. ചോർത്തിയതിന്റെ ഉത്തരവാദിത്തം കേസിലെ മറ്റു പ്രതികൾക്കാണെന്നും ഷുഹൈബ് പറഞ്ഞതായി ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്. കേസിൽ മറ്റു പ്രതികൾ ഉണ്ടോയെന്നും മറ്റേതെങ്കിലും സ്ഥാപനങ്ങൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ക്രിസ്മസ് പരീക്ഷയുടെ പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളുടെ ചോർച്ച മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത്. ഷുഹൈബിന്റെ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനാൽ ഇന്നലെ ഷുഹൈബ് ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം ഷുഹൈബിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ…

Read More

കൊല്ലം: കൊല്ലം നഗരത്തിൽ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും. കോർപ്പറേഷൻ ജീവനകരാകും കൊടിമരവും ഫ്ലാക്‌സും നീക്കം ചെയ്യുക. ഇവർക്കാകും പൊലീസ് സംരക്ഷണം ലഭിക്കുന്നത്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനം. കൊടിതോരണങ്ങൾ നീക്കം ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്മേലാണ് കോർപ്പറേഷന്റെ നടപടി. കൊല്ലം നഗരത്തിൽ കൊടിതോരണങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിയതെന്നുള്ള വിഷയത്തിൽ ഹൈക്കോടതി ഇന്നലെ തന്നെ വിമർശനങ്ങൾ മുന്നോട്ട് വെച്ചിരുന്നു. കോർപ്പറേഷൻ സെക്രട്ടറി സെക്രട്ടറി ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. മാത്രമല്ല പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. നേരത്തെ മൂന്നരലക്ഷം രൂപ ജില്ലാ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ പിഴയിട്ടിരുന്നു. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ. ഇതിനു പിന്നാലെയാണ് ഇവ നീക്കം ചെയ്യാൻ പൊലീസ്…

Read More