- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്‌റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മനാമ: അദില്യയിലെ റെസ്റ്റോറന്റ് ജീവനക്കാരിക്ക് ബഹ്റിൻ പലിശവിരുദ്ധ സമിതിയുടെ ഇടപെടൽ കാരണം പാസ്പോർട്ട് തിരികെ ലഭിച്ചു. പാസ്പോർട്ട് പണയമായി നല്കി 300 ദിനാർ പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ 90 ദിനാറോളം പലിശയായും പകുതിയിലധികം തുക മുതൽ പൈസയായി നല്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കാരണം റെസ്റ്റോറന്റുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ ജോലിയോ ശമ്പളമോ ലഭിക്കാതെ ഫ്ലാറ്റ് വാടക പോലും നല്കാൻ കഴിയാത്ത അവസ്ഥയിലാണ് സമിതിക്ക് പരാതി നല്കിയത്. സമിതിയുടെ ശക്തമായ ഇടപെടൽ കാരണം പലിശക്കാരൻ പാസ്പോർട്ട് തിരകെ നല്കുകയായിരുന്നു. പ്രവാസി കമ്മീഷൻഅംഗവും, പലിശവിരുദ്ധ സമിതി ഉപദേശക സമിതി അംഗവുമായ കണ്ണൂർ സുബൈർ, സമതി ചെയർമാൻ ജമാൽ ഇരിങ്ങൽ, സിക്രട്ടറി ദിജീഷ്, സമതി അംഗങ്ങളായ നാസർ മഞ്ചേരി, അസ്കർ പൂഴിത്തല തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ സുബൈർ പാസ്പോർട്ട്ഇരയ്ക്ക് കൈമാറി. കോവിഡ് പശ്ചാത്തലത്തിൽ പലിശയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പണയമായി നല്കിയ നിരവധി സുകളാണ് സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 71 ആയി. 72 വയസ്സുള്ള സ്വദേശിപൗരനാണ് ഇന്ന് മരണപ്പെട്ടത് എന്ന് . ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മനാമ: ബഹറിനിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർ്‌തഥികൾക്കു അവരുടെ അടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ ആഗ്രഹിക്കുണ്ടെങ്കിൽ നിലവിലെ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പായി ആവശ്യമായ രേഖകൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രത്യേക വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. ഗ്രേഡ് 2 മുതൽ ഗ്രേഡ് 12 വരെയുള്ളവർക്കാണ് മാറാൻ അനുമതി. വിദ്യാർത്ഥിയുടെ ഐഡിയുടെ ഒരു പകർപ്പ്, അവരുടെ മാതാപിതാക്കളുടെ ഐഡിയുടെ ഒരു പകർപ്പ്, 2019/2020 ലെ വിദ്യാർത്ഥിയുടെ അന്തിമ സർട്ടിഫിക്കറ്റ്, അവരുടെ സ്വകാര്യ സ്കൂളിൽ നിന്ന് പിൻവലിക്കൽ കത്ത്, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കുട്ടികൾ വിദ്യാർത്ഥിയുടെയും അവരുടെ മാതാപിതാക്കളുടെയും റെസിഡൻസ് വിസയുടെ ഒരു പകർപ്പ് എന്നീ രേഖകൾ സമർപ്പിക്കണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന വിദ്യാർ്‌തഥികളുടെ ട്രാൻസ്ഫറിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
മനാമ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ ‘ഞങ്ങളും കൂടിയാണ് കേരളം എന്ന സോഷ്യൽ വെൽഫെയർ അസോസിയേഷൻ കാമ്പയിനോടനുബന്ധിച്ചു ലോക കേരള പ്രതിഷേധ മഹാ സംഗമംസംഘടിപ്പിക്കുന്നു. ജൂൺ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 10 വരെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി നേതാക്കളും കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും FB ലൈവിൽ നടക്കുന്ന വെർച്വൽ പ്രതിഷേധ മഹാ സംഗമത്തിൽ ഒത്തുചേരും. ഓൺലൈൻ പ്രഭാഷണങ്ങൾ, സമരാവിഷ്കാരങ്ങൾ, പ്രവാസികളുടെ തുറന്നുപറച്ചിലുകൾ തുടങ്ങി വ്യത്യസ്തതകൾ നിറഞ്ഞതാണ് ലോക കേരള പ്രതിഷേധ സഭ. കാമ്പയിനോടനുബന്ധിച്ച് പ്രവാസികളും പ്രവാസി കുടുംബങ്ങളും പങ്കെടുക്കുന്ന ഓൺലൈൻ ലൈവ് പ്രതിഷേധം, പ്രവാസി അവകാശ പത്രിക പ്രകാശനം, ലോക കേരള പ്രതിഷേധ സഭ, പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രവാസി കുടുബങ്ങളുടെ നിവേദനം തുടങ്ങി വൈവിധ്യമാർന്ന പ്രതിഷേധ ആവിഷ്കാരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രവാസി സമൂഹം ഈ പ്രതിഷേധ പ്രവർത്തനങ്ങളെ ഏറ്റെടുക്കണം എന്നും ലോക കേരള പ്രതിഷേധ സഭയിൽ പങ്കാളികൾ ആകണം എന്നും സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇറക്കിയ വാർത്ത കുറിപ്പിൽ അഭ്യർത്ഥിച്ചു
ആലുവ :ബുധനാഴ്ച്ച കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് കൊറോണ ബാധിതരുമായി സമ്പർക്കം കണ്ടെത്തിയതിനെത്തുടർന്ന് പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ അടക്കുകയും, കസ്റ്റഡിയിലെടുത്തവരും സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവൻ പൊലീസുകാരും സ്റ്റേഷന് അകത്ത് തന്നെ ക്വാറൻ്റൈനിൽ കഴിയുന്നു.കസ്റ്റഡിയിലായവർ താമസിച്ചിരുന്ന പാലക്കാട്ടുതാഴത്തെ സ്ഥലവും ചുറ്റുവട്ടത്തെ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെത്തുടർന്ന് അടപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊറോണ ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഫലം കാത്തിരിക്കുകയാണ്. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ തൊട്ടടുത്തുള്ള ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷനിലെ താൽക്കാലിക പ്രവർത്തനം.
വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു് കേന്ദ്ര- സംസ്ഥാന ഗവണ്മൻ്റുകൾ അടിയന്തര ധനസഹായം നൽകണമെന്ന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമൂഹ്യ സംഘടനാ നേതാക്കൾ അവശ്യപ്പെട്ടു. ബഹ്റൈനിലെ സാമൂഹ്യ- മാദ്ധ്യമപ്രവർത്തകരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ പ്രാവാസി മിത്ര വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നുറപ്പു നൽകി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ റജിമോൻ കുട്ടപ്പൻ വിഷയം അവതരിപ്പിച്ചു. സിയാദ് ഏഴംകുളം മോഡറേറ്ററായിരുന്നു.പി.വി.രാധാകൃഷ്ണപിള്ള, അരുൾദാസ്,ഡോ.എബി വാരിക്കാട്, പി.ഉണ്ണികൃഷ്ണൻ, അഡ്വ.ജാഫർ ഖാൻ കേച്ചേരി, ഡോ. ഷാഫി മുഹമ്മദ്, ഫെയ്സൽ മഞ്ചേരി, കബീർ, സത്താർ കുന്നിൽ, അഡ്വ.നൗഷാദ്, ഇ.കെ ദിനേശൻ, മസ്ഹറുദീൻ, ആൽബർട്ട് അലക്സ്, ഏബ്രഹാം ജോൺ, ഡോ.സദർ അബ്ദുൽ റഷീദ്, ഗഫൂർ കൈയ്പമംഗലം, ഷാനിയാസ് കുന്നിക്കോട്, നാസർ, നജീബ് കടലായി, കോയ വേങ്ങര, കെ.ടി.സലീം, അബ്ദുൽ മജീദ് തെരുവത്ത്, എ.കെ.കാസിം, ജയേഷ്, ടെന്നിസൺ, സാനി പോൾ, നിസാർ കൊല്ലം, ഷിബു പത്തനംതിട്ട,…
ന്യൂഡൽഹി : കേന്ദ്രസർക്കാർ സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി.ജൂലൈ ഒന്നുമുതൽ 15 വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. ഇക്കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയിലാണ് അറിയിച്ചത്.
മനാമ: കൊറോണ പാൻഡെമിക് മൂലം ബഹ്‌റൈനിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരിൽ 97% വിദേശ തൊഴിലാളികളാണെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രി ജമിൽ ഹുമൈദാൻ പറഞ്ഞു. കൊറോണ മൂലം ജോലി നഷ്ടപ്പെട്ട ബഹ്‌റൈൻ ജനതയുടെ എണ്ണം 270 ൽ മാത്രമാണെന്നും അവർക്ക് ജോലി നൽകുന്നത് മന്ത്രാലയം തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 8,800 വാണിജ്യ സ്ഥാപനങ്ങളെ ഇത് സാരമായോ ഭാഗീകമായോ ബാധിച്ചിട്ടുണ്ട്. എന്നാൽ 35,000 ബഹ്‌റൈനികൾ ജോലി ചെയ്യുന്ന 2,331 വാണിജ്യ സ്ഥാപനങ്ങളെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടില്ല. വ്യക്തിഗത പിരിച്ചുവിടൽ കേസുകളിൽ വർദ്ധനവുണ്ടെന്നും ഇത് അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ബഹ്‌റൈൻ തൊഴിലാളികളെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും മുൻവിധികളാകരുതെന്നും മന്ത്രി പറഞ്ഞു.
മനാമ: രാജ്യത്ത് 2020 ജൂൺ 24 ന് നടത്തിയ 8735 കോവിഡ് ടെസ്റ്റുകളിൽ 508 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 317 പേർ പ്രവാസി തൊഴിലാളികളാണ്. 189 പേർ സമ്പർക്കം മൂലവും 2 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. നിലവിൽ 5,525 പേർ കോവിഡ് മൂലം ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 5,487 പേരുടെ നില തൃപ്തികരമാണ്. 38 പേരുടെ നില ഗുരുതരമായി തുടരുന്നു. നിലവിൽ 527 പേർ രോഗമുക്തരായിട്ടുണ്ട് . ആകെ രോഗമുക്തി നേടിയവർ 17,977 പേരായി ഉയർന്നു. ബഹറിനിൽ ഇതുവരെ ആകെ 68 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,02,763 കോവിഡ് പരിശോധനകളാണ് നിലവിൽ രാജ്യത്ത് നടത്തിയിട്ടുള്ളത്.
മനാമ: ചാവക്കാട് എടക്കയ്യൂർ സ്വദേശി അബ്ദുൽ അസ്സീസ് അന്തരിച്ചു. 49 വയസായിരുന്നു. മനാമ സെൻട്രൽ മാർക്കററ്റ് മെമ്പറായ ഇദ്ദേഹം നാട്ടിൽ അവധിക്ക് പോയതായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണപ്പെട്ടത്. ഭാര്യ:ശ്യാമില , മകൾ: അഞ്ചൽ ഷെറിൻ.
