- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു
- ബഹ്റൈനില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ ഫോറത്തിന് തുടക്കമായി
- ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വ്യാജ കമ്പനികളുടെ പരസ്യങ്ങളില്ല
- കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; അണയ്ക്കാന്‍ ശ്രമം തുടരുന്നു
- കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ
- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
Author: News Desk
മനാമ: ബഹ്റൈനിൽ ഗൂഗിൾ മാപ്‌സ് വഴി ഭൂസ്വത്തിൻ്റെ ഇടം തിരിച്ചറിയൽ സാധ്യമാക്കുന്ന ഒരു പുതിയ സംവിധാനം സർവേ ആൻ്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ ( എസ്.എൽ.ആർ.ബി) വികസിപ്പിച്ചെടുത്തു.റിയൽ എസ്റ്റേറ്റ് മേഖലയെ മെച്ചപ്പെടുത്താനും സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.പരിശോധിച്ചുറപ്പിച്ച സ്വത്ത് വിവരങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്താനും നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത ഇല്ലാതാക്കുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് എസ്.എൽ.ആർ.ബി. വ്യക്തമാക്കി.
നാഗ്പൂർ വര്‍ഗീയ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, നഗരം സുരക്ഷാ വലയത്തിൽ
നാഗ്പൂർ: തിങ്കളാഴ്ച നാഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇയാളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നഗരത്തിൽ സംഘർഷമുണ്ടായത്. ഔറംഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെയാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 ആന്റി-ലയറ്റ് കമാൻഡോകൾക്കും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കും രണ്ട് ഫയർമാൻമാർക്കും പരിക്കേറ്റു. ജനക്കൂട്ടം രണ്ട് ജെസിബി മെഷീനുകളും 40 വാഹനങ്ങളും കത്തിച്ചു. പൊലീസ് വാനുകളും നശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായതിനാൽ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്…
100 കോടിയുടെ സ്വർണ്ണ വേട്ട; ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തത് സ്വർണ്ണക്കട്ടികൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ
ഗുജറാത്ത്: ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡ് (ATS) അഹമ്മദാബാദിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 100 കോടി രൂപയുടെ സ്വർണ്ണവും പണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. വൻ സ്വർണ്ണ കള്ളക്കടത്ത് ഓപ്പറേഷനാണ് എടിഎസ് നടത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്ത് വിരുദ്ധ ഏജൻസിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) യുമായി സഹകരിച്ച് നടത്തിയ റെയ്ഡിൽ 87.9 കിലോഗ്രാം സ്വർണ്ണക്കട്ടികൾ, 19.6 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, കോടികൾ വിലമതിക്കുന്ന 11 ആഡംബര വാച്ചുകളും 1.37 കോടി രൂപ പണമായും കണ്ടെടുത്തു.
കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ബംഗാൾ സ്വദേശികൾ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. പിടിയിലായവരില്‍ ഒരാള്‍ കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സുഹൈല്‍ ഷേഖ്,എഹിന്തോ മണ്ഡല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേരും പശ്ചിമംബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലക്കാരാണ്. മൂവാറ്റുപുഴയിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലത്തു നിന്നാണ് ഇരുവരും പിടിയിലായത്. സുഹൈല്‍ ഭായ് എന്നു വിളിക്കുന്നയാളാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ പൂര്‍വ വിദ്യാര്‍ഥികള്‍ ആഷിക്കും ഷാലിക്കും പോലീസിന് മൊഴി നല്‍കിയിരുന്നു. സുഹൈല്‍ ഭായ് എന്നറിയപ്പെടുന്ന സുഹൈല്‍ ഷേഖിനായി നടത്തിയ അന്വേഷണത്തിനിടയിലാണ് എഹിന്ത മണ്ഡലും പിടിയിലായത്. എഹിന്ത കഞ്ചാവിന്‍റെ ഹോള്‍സെയില്‍ ഡീലറാണെന്നാണ് പൊലീസിന്‍റെ നിഗമനം. ദിവസക്കൂലിക്ക് ആളെ വച്ചായിരുന്നു എഹിന്തയുടെ കഞ്ചാവ് കച്ചവടം എന്ന് പോലീസ് പറയുന്നു. പ്രതിദിനം ആയിരം രൂപയായിരുന്നു കഞ്ചാവ് ആവശ്യക്കാര്‍ക്ക് കൈമാറുന്നവര്‍ക്ക് എഹിന്ത നല്‍കിയിരുന്ന പ്രതിഫലം. ബംഗാള്‍, ഒഡീഷ,ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതെന്നും എഹിന്ത…
തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.മാർച്ച് 20, 21,22, 23 തീയതികളിൽ എല്ലാ ജില്ലകളിലും നേരിയ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇന്നും മാർച്ച് 24നും 25നും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 കിലോമീറ്റർ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത് ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള…
മീററ്റ്: മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റിട്ട് മൂടിയ കേസിൽ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. സൗരഭ് കുമാർ ആണ് കൊല്ലപ്പെട്ടത്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ സൗരഭ് കുമാറിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഭാര്യ ഭാര്യ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിലെ ബ്രഹ്മപുരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇന്ദിരാനഗർ മാസ്റ്റർ കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട സൗരഭ് കുമാർ മർച്ചന്റ് നേവിയിലാണ് ജോലി ചെയ്തിരുന്നത്. ഇയാൾ പലപ്പോഴും വിദേശത്തേക്ക് പോയിരുന്നു. 2020-ൽ ലണ്ടനിൽ ഡ്യൂട്ടിയിലായിരിക്കെ, ഇയാൾ അവിടെ ഒരു മാളിൽ ജോലി ചെയ്യാൻ തുടങ്ങി. 2016 ന്റെ തുടക്കത്തിൽ, സൗരഭ് മുസ്‌കൻ റസ്‌തോഗിയുമായി പ്രണയത്തിലായി. ഇരുവർക്കും പിഹു എന്ന് പേരുള്ള അഞ്ച് വയസ്സുള്ള ഒരു മകൾ ഉണ്ട്. സൗരഭും ഭാര്യയും മകളും ഇന്ദിരാനഗറിലെ ഓംപാലിന്റെ വീട്ടിൽ മൂന്ന് വർഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യ മുസ്കന്റെ ജന്മദിനത്തോടനുബന്ധിച്ച് നാട്ടിൽ തിരിച്ചെത്തിയതായിരുന്നു സൗരഭ്.…
ആശ പ്രവർത്തകരുടെ ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കി. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. സമരത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നാണ് ഇന്ന് എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്. സമരം ശക്തമായി മുന്നോട്ട് പോകും. പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.
സിനിമകളിലെ ലഹരി ഉള്ളടക്കം തടയാൻ സർക്കാരിന് പരിമിതികളുണ്ട്; നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിതിമിതികളുണ്ടെന്നും സിനിമകളുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡാണ് ഇടപെടേണ്ടതെന്നും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്ത് നിന്നുള്ളവരുമായുള്ള യോഗം ചേര്‍ന്നിരുന്നു. ഇത്തരത്തിലുള്ള സിനിമകളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അത് തത്വത്തില്‍ അവര്‍ അംഗീകരിച്ചിട്ടുണ്ട്.’-മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒടിടിയിലും ഇത്തരം സിനിമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. കട്ടിലിന് മുകളില്‍ മരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു കുഞ്ഞ്. മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. എല്ലാവരുമായി വളരെ സ്‌നേഹത്തില്‍ നല്ലരീതില്‍ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ വാടയ്ക്കാണ് കുടുംബം താമസിക്കുന്നത്. ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തില്‍ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍…
മനാമ: റമദാൻ മാസത്തിൽ എല്ലാ വർഷവും പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നടത്തിവരാറുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് പുരോഗമിക്കുന്നു. പ്രതിഭ ഹെല്പ് ലൈൻ പ്രതിഭയുടെ നാല് മേഖലകളുമായി കൂടി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സൽമാനിയ മെഡിക്കൽ എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രതിഭ മനാമ, മുഹറഖ് മേഖലകൾ കിംഗ് ഹമദ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ചും, പ്രതിഭ റിഫ,സൽമാബാദ് മേഖലകൾ സൽമാനിയ ഹോസ്പിറ്റൽ കേന്ദ്രീകരിച്ചുമാണ് വൈകീട്ട് 7 മണിമുതൽ ആരംഭിച്ച് രാത്രി 12.30 വരെ നീണ്ടു നിൽക്കുന്ന മാരത്തോൺ രക്തദാന ക്യാമ്പ് നടന്നു വരുന്നത്. മനാമ – മുഹറഖ് മേഖല ക്യാമ്പ് കിംഗ് ഹമദ് ഹോസ്പിറ്റലിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും, റിഫ – സൽമാബാദ് മേഖല ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ പ്രതിഭ കേന്ദ്ര വൈസ് പ്രസിഡണ്ട് നൗഷാദ് പുനൂരും 2025 മാർച്ച് 2ന് ഉദ്‌ഘാടനം ചെയ്തു പ്രതിഭ അംഗങ്ങളും അഭ്യുദയകാംക്ഷികളും അടക്കം നിരവധി പേർ ദിവസേന…