- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
കോൺഗ്രസ് എംപി കെ. സുധാകരന് കൊറോണ. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. സുധാകരൻ തന്നെയാണ് രോഗവിവരം അറിയിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊറോണ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രണ്ട് എംപിമാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ എൻകെ പ്രേമചന്ദ്രൻ എംപിയ്ക്ക് കൊറോണ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനും രോഗം ബാധിച്ചത്. അതേസമയം എൻ.കെ പ്രേമചന്ദ്രൻ എംപി രോഗമുക്തനായി ആശുപത്രിവിട്ടു.
ലോകം കാത്തിരിക്കുന്ന കൊറോണ വാക്‌സിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ആശ്വാസകരമായ വാര്‍ത്തകള്‍. ജോണ്‍സണ്‍&ജോണ്‍സണ്‍ വികസിപ്പിക്കുന്ന കൊറോണ വാക്‌സിന്റെ പരീക്ഷണം പുരോഗമിക്കുകയാണ്. അവസാന ഘട്ട പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണങ്ങളുടെ ഭാഗമായി നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് വാക്‌സിന്റെ ഒരു ഡോസ് നല്‍കിയിരുന്നു. എന്നാല്‍, പരീക്ഷണങ്ങള്‍ക്ക് വിധേയരായവരില്‍ വലിയ രീതിയില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എഡി26.കോവ്.2.എസ് എന്ന വാക്‌സിനാണ് മൊഡേണയുമായി സഹകരിച്ച് ജോണ്‍സണ്‍&ജോണ്‍സണ്‍ വികസിപ്പിക്കുന്നത്. 1,000 ആരോഗ്യവാന്‍മാരായ യുവാക്കളിലാണ് പരീക്ഷണം നടത്തിയത്. എന്നാല്‍, ലോകത്തുള്ള വൈറസ് ബാധിതരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. യുവാക്കളില്‍ നല്‍കുന്ന അതേ അളവില്‍ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ അത് ഫലപ്രദമാകുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. നിലവില്‍ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. 60,000 ആളുകളാണ് അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് വിധേയരാകുന്നത്.
രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പേര് പരസ്യമാക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റവാളികളുടെ പേര് പരസ്യമാക്കുന്നത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഷൂറാ കൗണ്‍സില്‍ വരുന്നയാഴ്ച അവസാനം വോട്ടെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ചില അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് സമാനമായ ഒരു പ്രമേയം കൗണ്‍സില്‍ തടഞ്ഞിരുന്നു. കുറ്റവാളിയുടെ പേര് നല്‍കുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. അതേസമയം വാണിജ്യപരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ പരസ്യമാക്കുന്നത് സൗദി ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പേര് പരസ്യമാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് കുറക്കുമെന്നാണ് ഉയരുന്ന വാദം. ‘ആന്റി ഹരാസ്‌മെന്റ്’ നിയമവ്യവസ്ഥയുടെ ഭാഗമായി ശിക്ഷാ നടപടി കൂട്ടിച്ചേക്കാനുള്ള സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷൂറാ കൗണ്‍സില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടത്തും. പേര് പരസ്യമാക്കുന്നതിന് മതപരമോ നിയമപരമോ ആയ തടസമില്ലെന്ന് നിയമോപദേഷ്ടാവ് പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വെച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിലപാട്…
മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോലീസ് അന്വേഷണം. അമല മെഡിക്കല്‍കോളേജിലെ അനസ്‌തേഷ്യ വകുപ്പിലെ അധ്യാപകനെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അധ്യാപകനെതിരെ വകുപ്പ് മേധാവിക്കും കോളേജ് മാനേജ്‌മെന്റിനും പരാതി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. നടപടി എടുക്കുന്നതിനു പകരം ഭീഷണിയും മാനസിക പീഡനവും ഒറ്റപ്പെടുത്തലും നിരന്തരം പരിഹാസവും നടത്തുകയായിരുന്നു എന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലീസ് എഫ്‌ഐആര്‍ (നമ്ബര്‍ 1197) രജിസ്റ്റര്‍ ചെയ്യുകയും ക്രിമിനല്‍ നടപടിക്രമം സെഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കോളേജിലെത്തി തെളിവ് ശേഖരിച്ചു.
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കോടിയേരി. അന്വേഷണം സിബിഐ ഏറ്റെടുത്തത് അസാധാരണമാണ്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും കോടിയേരി പറഞ്ഞു. ലീഗിനെതിരെയും കോടിയേരി ആഞ്ഞടിച്ചു. യുഡിഎഫില്‍ ആധിപത്യമുണ്ടാക്കാന്‍ മുസ്‍ലിം ലീഗ് നീക്കം നടത്തുകയാണ്. ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണ്. ലീഗ്-ബിജെപി ധാരണ ദൂരവ്യാപകപ്രത്യാഘാതം ഉണ്ടാക്കും. സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ ഒട്ടേറെപ്പേര്‍ ലീഗുകാരും ലീഗ് ബന്ധമുള്ളവരുമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണക്കടത്തുകേസിന്റെ പേരില്‍ മറ്റ് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി പുകമറസൃഷ്ടിക്കുന്നു. ഫൈസല്‍ ഫരീദിനേയോ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയോ ഇതുവരെ ചോദ്യം ചെയ്തില്ല. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ പലരും ലീഗുകാരോ ലീഗ് ബന്ധമുള്ളവരോ ആണ്. ബിനീഷിനെതിരായ അന്വേഷണം തടസപ്പെടുത്താന്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു. സിബിഐ അല്ല ഏത് എജന്‍സിവന്നാലും സിപിഎം ബിജെപിക്കുമുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ദീപികാ പദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ദീപികയെ വിട്ടയച്ചു. താന്‍ ലഹരി ചാറ്റ് നടത്തിയതായി ദീപിക അന്വേഷണ സംഘത്തിനു മുന്നില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ദീപിക മയക്കു മരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവെയ്ക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണെന്നും നാര്‍ക്കോട്ടിക്സ് സംഘം കണ്ടെത്തിയിരുന്നു. ദീപികയുടെ മാനേജര്‍മാരായ കരിഷ്മാ പ്രകാശ്, പ്രകാശ് സാഹ എന്നിവരും ഈ ഗ്രൂപ്പിലുണ്ടെന്നും എന്‍സിബിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്‍സിബി ഡയറക്ടറായ കെപിഎസ് മല്‍ഹോത്ര ഉള്‍പ്പെടെയുള്ള അഞ്ചംഗ അന്വേഷണ സംഘമാണ് ദീപികയെ ചോദ്യം ചെയ്തത്. ദീപികാ പദുകോണ്‍ വാട്സ് ആപ്പിലൂടെ മയക്കുമരുന്ന് വിശേഷങ്ങള്‍ സജീവമായി പങ്കുവയ്ക്കുന്ന രഹസ്യഗ്രൂപ്പിന്റെ അഡ്മിനാണെന്ന് നാര്‍ക്കോട്ടിക് സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന്റെ സമയത്ത് മൊബൈല്‍ ഫോണ്‍ അടുത്തുതന്നെ വെക്കണമെന്ന് അന്വേഷണ സംഘം ദീപികയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
ബഹ്‌റൈൻ റെഡ് ക്രെസെന്റ് സൊസൈറ്റി (BRCS) 56,000 ദിനാർ ചാരിറ്റി ക്യാമ്പയിനായ ലെബനീസ് റെഡ് ക്രോസ്സിന് സംഭാവന ചെയ്തു. ഈ സംഭാവന ലബനൻ ജനതക്ക് സഹായം നൽകാനും അവരുടെ ദുരന്തത്തിൽ സഹായിക്കാനുമുള്ളതാണ്. ലെബനീസ് റെഡ് ക്രോസ്സ് ഈ സംഭാവന സ്ഫോടനത്തെ തുടർന്ന് വീടുകൾ നഷ്ട്ടമായവരെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ബിആർസിഎസ് ഡയറക്ടർ ജനറൽ / ആക്ട് ജനറൽ സെക്രട്ടറി മുബാറക് അൽ ഹാദി പറഞ്ഞു.
കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ്…
കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഒളിമ്പിക്സ് അടുത്ത വർഷം നടത്താൻ തയ്യാറെന്ന് ജപ്പാൻ. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണയെ അതിജീവിക്കുമെന്ന സന്ദേശവുമായി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ജപ്പാൻ തയ്യാറാണ്. എല്ലാവരെയും ഒളിമ്പിക്‌സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും യോഷിഹിഡെ പറഞ്ഞു. കൊറോണയെ തുടർന്ന് ഈ വർഷം ആദ്യമാണ് ഒളിമ്പിക് മത്സരങ്ങൾ മാറ്റിവയ്ക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. ഒളിമ്പിക്‌സ് ഈ വർഷം തന്നെ നടത്തണമെന്ന നിലപാടായിരുന്നു ആദ്യം മുതൽ ജപ്പാൻ സ്വീകരിച്ചത്. എന്നാൽ നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തു വന്നതോടെ ജപ്പാൻ പ്രതിരോധത്തിലാവുകയായിരുന്നു. ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ ഇതിനു മുൻപ് റദ്ദാക്കിയിട്ടുണ്ടെങ്കിലും ചരിത്രത്തിൽ ഇതാദ്യമായാണ് ഒളിമ്പിക്‌സ് മാറ്റി വെച്ചത്. ഈ വർഷം ജൂലൈ 24 മുതൽ ആഗസറ്റ് 9 വരെയായിരുന്നു ഒളിമ്പിക്‌സ് നടത്താൻ നിശ്ചയിച്ചിരുന്നത്. ഈ വർഷം നിശ്ചയിച്ച പ്രകാരം തന്നെയാകും അടുത്ത വർഷവും…
ചെന്നൈ: എസ് .പി.ബാലസുബ്രഹ്മണ്യം ഗായകനെക്കാൾ ഏറെ മനുഷ്യ സ്‌നേഹിയാണ് എന്ന് അടുത്ത് പരിചയമുള്ളവർക്ക് അറിയാം എന്ന് രജനികാന്ത് പറഞ്ഞു. എസ് .പി.ബിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. https://youtu.be/_BzElF–HRk
