- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
തൃശൂര്‍: കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റർ പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദീപം പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം 2002ലാണ് മാതൃഭൂമി പത്രാധിപസമിതി അംഗമാകുന്നത്. മാതൃഭൂമി ബെംഗളൂരു എഡിഷൻ ആരംഭിച്ചപ്പോൾ റിപ്പോർട്ടറായി എത്തിയ അദ്ദേഹം കണ്ണൂർ യൂണിറ്റിലും സെൻട്രൽ ഡെസ്ക്, കോഴിക്കോട് ഡെസ്ക് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ആർ.ഇ. ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്. വാർത്തകളുടെ എഡിറ്റിങിലും ഡിസൈനിങിലും ശ്രദ്ധേയനായ ഷിനോദ്, ക്രൈം, സാംസ്കാരിക, സാഹിത്യ, ചലച്ചിത്ര, ആനുകാലിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിലും മികവ് പുലർത്തിയിരുന്നു. കണ്ണൂർ ഫിലിം ചേംബറിന്റെ മാധ്യമ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ (എം.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് പ്രസ് ക്ളബിന്റെ നിയുക്ത ട്രഷററുമാണ്. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കെ.യു.ഡബ്ള്യു.ജെ. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,…
‘ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാർ, മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണം’: മേജർ രവി
കോഴിക്കോട്: ഹേമ കമ്മിറ്റിയിൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സർക്കാർ ഇടപെടണമെന്നും മേജർ രവി പറഞ്ഞു. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുത്. മൊഴി നൽകിയവരോട് സർക്കാർ നീതി കാണിക്കണമെന്നും മേജർ രവി പറഞ്ഞു. അതേസമയം, മുകേഷ് എംഎൽഎക്കെതിരെ കൂടുതൽ ലൈംഗികാരോപണം ഉയർന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. പരാതി നൽകുമെന്ന് നടി മിനു മുനീർ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷിൻ്റെ ഉൾപ്പെടുത്തിയതും വിവാദമായി. ആദ്യം കാസ്റ്റിംഡ് ഡയറക്ടർ ടെസ് ജോസഫ്. പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീർ. മുകേഷിനെതിരായ വിവാദം കടുക്കുന്നു. തുടരെ വരുന്ന ആരോപണം ഇടത് എംഎൽഎക്കെതിരെ ആയതിനാൽ മുകേഷ് മാത്രമല്ല സർക്കാറും സിപിഎമ്മും വെടില്ലാണ്. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിൻറെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിൻ്റെ വിശദീകരണം. സിപിഐ പരസ്യപിന്തുണക്കില്ല. പ്രതിപക്ഷനേതാവ്…
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ തോക്കുധാരികളായ അജ്ഞാതര്‍ 23 പേരെ വെടിവെച്ചു കൊന്നു. ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞ ശേഷം ബസില്‍ നിന്ന് താഴെ ഇറക്കിയ യാത്രക്കാര്‍ക്ക് നേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബലൂചിസ്ഥാനിലെ മുസാഖേല്‍ ജില്ലയിലാണ് സംഭവം. ആയുധധാരികളായ അജ്ഞാതര്‍ മുസാഖേലിലെ അന്തര്‍ പ്രവിശ്യാ ഹൈവേ തടഞ്ഞ ശേഷം ബസുകളില്‍ നിന്ന് യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നുവെന്ന് മുസാഖേല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നജീബ് കാക്കര്‍ പറഞ്ഞു. ബസുകളില്‍ നിന്ന് താഴ ഇറക്കിയവരുടെ ഐഡന്റിറ്റി പരിശോധിച്ച ശേഷമായിരുന്നു ആക്രമണം. മരിച്ചവര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ആയുധധാരികള്‍ 10 വാഹനങ്ങള്‍ തീയിട്ട് ചാമ്പലാക്കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകരാക്രമണത്തെ ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തി ശക്തമായി അപലപിച്ചു.
കൊച്ചി:നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.
മനാമ: ബഹ്റൈനിൽ വെറ്ററിനറി പ്രാക്ടീസ് ലൈസൻസുകൾക്കുള്ള യോഗ്യതാപത്രങ്ങളുടെ പരിശോധന കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള കരാറിൽ മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസനും ക്വാഡ്ര ബിയുടെ വാണിജ്യ ഡയറക്ടർ അബ്ദുൾറൗഫ് അബു ഖുറയും ഒപ്പുവച്ചു.പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഭരണപരമായ പ്രക്രിയകൾ ലളിതമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു. സേവന കാര്യക്ഷമത വർദ്ധിപ്പിക്കാൻ നടപടിക്രമങ്ങൾ പതിവായി അവലോകനം ചെയ്യുകയും ഫീഡ്‌ബാക്ക് ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.സ്വകാര്യമേഖലയുമായുള്ള സഹകരണം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ പ്രകാരം വെറ്ററിനറി ലൈസൻസ് അപേക്ഷകരുടെ യോഗ്യതയുടെയും അനുഭവപരിചയത്തിൻ്റെയും ആധികാരികത ഉറപ്പാക്കുന്നതിന് ക്വാഡ്ര ബി ഉത്തരവാദിയായിരിക്കും.
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിഡയറക്ടർ ബോർഡ് 2024 രണ്ടാം പാദത്തിലെ നേട്ടങ്ങളും പദ്ധതികളും അവലോകനം ചെയ്തു
മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സണും ടൂറിസം മന്ത്രിയുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി 2024-ലെ അതോറിറ്റിയുടെ രണ്ടാം പാദ ബോർഡ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ചു.2022-2026 ടൂറിസം സ്ട്രാറ്റജിയുടെ നയങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നേട്ടങ്ങളും സൂചകങ്ങളുടെ പുരോഗതിയും ചർച്ച ചെയ്തുകൊണ്ട്, നടപ്പുവർഷത്തിൻ്റെ രണ്ടാം പാദത്തിലെ ടൂറിസം മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്തു. രണ്ടാം പാദത്തിൽ ആരംഭിച്ച പ്രമുഖ ടൂറിസം പദ്ധതികളും രാജ്യത്തിൻ്റെ ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിലെ ഗുണപരമായ സ്വാധീനവും യോഗം വിലയിരുത്തി.വിനോദസഞ്ചാര നയത്തിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അതോറിറ്റിയുടെ പ്രതിജ്ഞാബദ്ധത മന്ത്രി വ്യക്തമാക്കി.ടൂറിസം ഉൽപ്പന്നത്തിൻ്റെ വൈവിധ്യവൽക്കരണജി.ഡി.പിയിൽ ഈ മേഖലയുടെ സംഭാവന ഇരട്ടിയാക്കാനും രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.ടൂറിസം മേഖലയിലെ പ്രധാന പ്രകടന സൂചകങ്ങൾ ഉൾപ്പെടെ അതോറിറ്റിയുടെ സി.ഇ.ഒ. സാറാ അഹമ്മദ് ബുഹിജി വിശദമായി അവതരിപ്പിച്ചു.പ്രാദേശിക, ആഗോള വിപണികളിൽ ബഹ്‌റൈൻ ഒരു പ്രധാന ടൂറിസ്റ്റ്…
മോഹൻലാൽ എത്തില്ല: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവാദങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു
കൊച്ചി: നടനും അമ്മ പ്രസിഡന്റുമായ മോഹൻലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വിവാദങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗം മാറ്റിവച്ചു. യോഗത്തിൽ നേരിട്ട് പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർത്ഥം യോഗം മാറ്റിയിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കിയത്. അമ്മ ജനറൽ സെക്രട്ടറയായിരുന്ന സിദ്ദിഖിനെതിരെ ലെെംഗിക ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാൻ ഇരുന്നത്. യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം. പുതിയ ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കണം. ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു.
’23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നു’; ഉപദ്രവിക്കരുതെന്ന് മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: സിനിമാ മേഖലയില്‍ കൂടുതല്‍ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വിഷയത്തില്‍ സാംസ്‌കാരിക മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വേട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമ മേഖലയിലെ ലൈംഗിക ചൂഷണം; ആരോപണങ്ങളില്‍ മൊഴി ലഭിച്ചാല്‍ കേസെടുക്കും; സർക്കാർ ഏഴംഗ സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. ആരോപണങ്ങളില്‍ പ്രത്യേക വിഷയത്തില്‍ കേസെടുത്തുകൊണ്ടല്ല. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോപണം ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കാന്‍ സാധിക്കുമോയെന്നാണ് പ്രത്യേക സംഘം ആരായുക. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ,…
