- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്‌റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന മലയാള സിനിമാ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപെന്ന് വിവരം. 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് ഈ പവർ ഗ്രൂപ്പാണ്. ദിലീപിന്റെ ഇടപെടൽ കാരണം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങി നിരവധി താരങ്ങൾക്ക് അവസരം നഷ്‌ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ഡബ്ലുസിസി പ്രവർത്തകരെ ഒതുക്കാൻ ശ്രമം നടന്നുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ‘അമ്മ’ ഉൾപ്പെടെ മലയാള സിനിമയിലെ പല സംഘടനകളും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നിയന്ത്രണത്തിലായിരുന്നു എന്നാണ് വിവരം. സിനിമയിലെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുന്നത് ദിലീപാണ്. നടിയെ ആക്രമിച്ച സംഭവം വന്നപ്പോഴും ഇടവേള ബാബു, കെ ബി ഗണേശ് കുമാർ, മുകേഷ്, സുരേഷ്, ബി ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ ദിലീപിനൊപ്പം ചേർന്നു. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകനും നായികയും ആരാകണം എന്നീ കാര്യങ്ങൾ നിയന്ത്രിച്ചത് ദിലീപാണ്. നായകന്മാരായി അഭിനയിച്ചുകൊണ്ടിരുന്ന നടന്മാരെ മാറ്റിനിർത്താൻ സംവിധായകർക്കും…
മേഖലയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധം: ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ്
ലണ്ടന്‍: പശ്ചിമേഷ്യന്‍ മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമഗ്രവും സുസ്ഥിരവുമായ സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനുള്ള പങ്കാളിത്തം വഹിക്കുന്നതിന് ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറിയും ബഹ്റൈന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്, ഇന്റര്‍നാഷണല്‍ ആന്‍ഡ് എനര്‍ജി സ്റ്റഡീസിന്റെ (ഡെറാസാറ്റ്) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ.മേഖലയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് യു.കെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ‘ചാത്തം ഹൗസ്’ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും, സുരക്ഷ, സ്ഥിരത, നീതി എന്നിവ സ്ഥാപിക്കുന്നതിനും സംവാദത്തിനും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും രാജ്യം മുന്‍ഗണന നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലും ലോകത്തും സമാധാനമുണ്ടായിക്കാണാന്‍ രാജ്യം ആഗ്രഹിക്കുന്നു.കഴിഞ്ഞ മെയ് മാസത്തില്‍ ബഹ്‌റൈനില്‍ നടന്ന 33ാമത് അറബ് ഉച്ചകോടിയില്‍ രാജ്യം സ്വീകരിച്ച പ്രധാന നിലപാടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ബഹ്റൈന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.…
സിദ്ദിഖ് നടത്തിയത് ക്രൂരപീഡനം, പുറത്തുപറഞ്ഞാൽ നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി; നടിയുടെ മൊഴി
തിരുവനന്തപുരം : പീഡന പരാതിയിൽ നടൻ സിദ്ധിഖിനെതിരെ യുവനടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. സിദ്ദിഖ് നടത്തിയത് ക്രൂരപീഡനമാണെന്നും പുറത്തുപറഞ്ഞാൽ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും നടിയുടെ മൊഴിയിൽ പറയുന്നു. പീഡനത്തിന് ശേഷമുള്ള സമ്മർദ്ദം താങ്ങാവുന്നതിലധികമായിരുന്നു. വിഷാദത്തിന്റെ വക്കിലേക്ക് പോയി. ഏറെ നാളെടുത്താണ് അതിനെ അതിജീവിച്ചതെന്നും മൊഴിയിലുണ്ട്. മ്യൂസിയം പൊലീസിനാണ് നടി മൊഴി നൽകിയത്. യുവനടിയുടെ വൈദ്യപരിശോധനയും നടത്തി. തിരുവനന്തപുരത്തെ കോടതിയിൽ വനിതാ മജിസ്ട്രേറ്റിനു മുന്നിൽ നാളെ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. 2016ൽ മാസ്‌കോട്ട് ഹോട്ടലിൽ സിദ്ദിഖ് മാനഭംഗപ്പെടുത്തിയെന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന ദിവസങ്ങളിലെ രേഖകൾ ഹാജരാക്കാൻ മാസ്‌കോട്ട് ഹോട്ടൽ അധികൃർക്കും പൊലീസ് നിർദ്ദേശം നൽകി. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും ഇതിനുശേഷം സിനിമാ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഡി.ജി.പിക്ക് ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. പരാതിക്ക്…
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകി. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് വ്യക്തമാക്കി. അതിനിടെ യുവ വനിതാ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ…
‘പരാതിക്കാരിയുടെ ലക്ഷ്യം പണം തട്ടൽ, വിശദമായി അന്വേഷിക്കണം’; സംവിധായകൻ വികെ പ്രകാശ് ഡിജിപിക്ക് പരാതി നൽകി
കൊച്ചി: യുവ വനിതാ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി.കെ.പ്രകാശ് ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകൻ ബാബു.എസ് നായർ വഴിയാണ് ഹർജി സമർപ്പിച്ചത്. തനിക്കെതിരെ യുവതി നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ഡിജിപിയ്ക്ക് പരാതിയിൽ വി കെ പ്രകാശ് പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആരോപണം കാരണം വലിയ മാനനഷ്ടം ഉണ്ടായെന്നും അദ്ദേഹം ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ‘പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. തന്റെ സുഹൃത്തായ നിർമ്മാതാവിനെ മുൻപ് പരാതിക്കാരി ബ്ലാക്ക്‌മെയിൽ ചെയ്തിരുന്നു. പണം തട്ടാൻ വേണ്ടിയാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു സിനിമയുടെ കഥയുമായി യുവതി തന്നെ സമീപിച്ചിരുന്നു. കഥ സിനിമയ്ക്ക് യോഗ്യമല്ലെന്ന് യുവതിയെ അറിയിച്ചിരുന്നു. മടങ്ങി പോകുവാൻ തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകി.…
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെര്‍മിനല്‍ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. പ്രതി രമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. രമേഷും രാമകൃഷ്ണയും തുംകൂര്‍ ജില്ലയിലെ മധുഗിരി താലൂക്കില്‍ നിന്നുള്ളവരാണ്. ജോലിക്കിടെ യുവാവിന് അടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെര്‍മിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവാവിനെ കുത്തിക്കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നടിയുടെ ആരോപണം; ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്. എസ് ചന്ദ്രശേഖരൻ
കൊച്ചി: നടിയുടെ ആരോപണത്തിന് പിന്നാലെ ഔദ്യോഗിക പദവികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരന്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനവും കെ.പി.സി.സി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ഒഴിഞ്ഞു. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് നൽകി. നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു വെളിപ്പെടുത്തല്‍. രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്‍കട്ടെയെന്നും രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയത്. അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് അഡ്വ. ചന്ദ്രശേഖരന്‍. നടന്‍മാരുള്‍പ്പടെയുള്ളവരില്‍നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്നാണ് നടി ആരോപിച്ചത്. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന്…
മനാമ: ബഹ്റൈന്‍ ഗോള്‍ഫ് ക്ലബിന്റെ പുതിയ പ്രസിഡന്റായി ലഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമിയെയും ജനറല്‍ സെക്രട്ടറിയായി അലി അഹമ്മദ് അഷൂറിനെയും തിരഞ്ഞെടുത്തു. നാലു വര്‍ഷമാണ് പുതിയ ഭരണസമിതിയുടെ കാലാവധി.പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ സാധാരണ ജനറല്‍ അസംബ്ലി യോഗമാണ് ഇവരെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റുകളുടെ ചെയര്‍മാനായി ഖാലിദ് സലേം അല്‍ അഥേമിനെയും തിരഞ്ഞെടുത്തു. ഹമദ് സലേം അല്‍ അഥം, ഹമദ് മുഹമ്മദ് ബോര്‍ഷൈദ്, ഹുസൈന്‍ അഹമ്മദ് സേലം, ഹമദ് ഖലീഫ അല്‍ റൊവൈ, മുഹമ്മദ് അലി അല്‍ കുവാരി, അബ്ദുല്ല സുല്‍ത്താന്‍ ഫറജ്, സേലം ഖലീഫ സേലം, സലാഹ് മുഹമ്മദ് അല്‍ ഹാദി, അബ്ദുല്‍റഹ്‌മാന്‍ മുഹമ്മദ്, അല്‍ ഖാവൂദ് എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
‘മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ല, തമിഴ്‌നാട്ടിലേക്ക് ടണല്‍ നിര്‍മിക്കണം’; ബദല്‍ നിര്‍ദേശവുമായി ഇ ശ്രീധരന്‍
കോഴിക്കോട്: മുല്ലപെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ടണലും വെള്ളം ശേഖരിക്കാന്‍ ചെറിയ ഡാമുകളും നിര്‍മിക്കണമെന്നും ബദല്‍ നിര്‍ദേശമായി ഇ ശ്രീധരന്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപെരിയാര്‍ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലയിലുള്ള നിര്‍ദേശമാണ് ഇ ശ്രീധരന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കൽപ്പറ്റ: 2 മാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്ക് വിറ്റ സംഭവത്തിൽ ഇടനിലക്കാരിയായ ആശാവർക്കറും കുഞ്ഞിനെ വാങ്ങിയ സീരിയൽ നടിയും ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ എന്നിവർക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്.ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡ് പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയുടെ രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിറ്റത്. ഓഗസ്റ്റ് 11നാണ് വയനാട്ടിൽനിന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതോടെ പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) വിവരമറിയിച്ചു. സി.ഡബ്ല്യു.സി. ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.തുടർന്ന് കുട്ടിയെയും മാതാവിനെയും ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി. സീരിയൽ നടിയായ മായ സുകു, ഭർത്താവ് സുകു എന്നിവരാണ് കുട്ടിയെ വാങ്ങിയത്. ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവിൽനിന്ന് പിരിഞ്ഞുകഴിയുകയാണ്…
