- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്‌റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
Author: News Desk
മലപ്പുറം: പെരിന്തൽമണ്ണയിൽ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെ തുടർന്ന് സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു.സെപ്റ്റംബർ 9നാണ് പെരിന്തൽമണ്ണയിലെ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പി.സി.ആർ. പരിശോധനയിൽ ഫലം പോസിറ്റീവെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥിരീകരണത്തിനായി സാംപിൾ അയച്ചു. നിപ്പ ഔദ്യോഗകമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കും.
മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഒന്നാം നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍വാഹിദ് അബ്ദുല്‍ അസീസ് ഖരാത്തയെ വിജയിയായി പ്രഖ്യാപിച്ചു.മണ്ഡലത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തതിന് ശേഷം, പ്രതിനിധി കൗണ്‍സിലിന്റെ സുപ്രീം സൂപ്പര്‍വൈസറി കമ്മിറ്റിയാണ് ഫലം പ്രഖ്യാപിച്ചത്.
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ് എംഎൽഎ യുമായി” ടോക് ഷോ ” സംഘടിപ്പിച്ചു, സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി,ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയത് ആയിരുന്നു സി ആർ മഹേഷ് എംഎൽഎ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സ് സംഘടന പ്രവർത്തനശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയിൽ സി ആർ മഹേഷ് എംഎൽഎ പറഞ്ഞു. കലാ സാംസ്കാരിക പ്രവർത്തങ്ങളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും കൂടുതൽ ഇടപെടൽ നടത്തണം. പ്രവാസ സംഘടനാ പ്രവർത്തനം അതിനൊരു മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപെട്ടു, ഐ.വൈ. സി.സി യുടെ തുടക്കകാലം മുതൽ സംഘടനയുമായി ചേർന്ന് പോകുന്ന ഒരാൾ ആണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനിൽ കുമാർ യു കെ, അജിത് കുമാർ കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ,റഹിം വാവ കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, നിരവധി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…
മനാമ: പ്രത്യേക യു.എന്‍. ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ.ടി.യു) പുറത്തിറക്കിയ 2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ (ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്‌സ്- ജി.സി.ഐ) ബഹ്‌റൈന്‍ ഒന്നാം നിരയില്‍ സ്ഥാനം നേടി. 194 രാജ്യങ്ങളുടെ സൈബര്‍ സുരക്ഷാ അവസ്ഥകള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍നടപടികളും കാരണമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സി.ഇ.ഒ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.നിയമപരമായ നടപടികള്‍, സാങ്കേതിക നടപടികള്‍, സംഘാടന നടപടികള്‍, ശേഷി വികസനം, സഹകരണം എന്നിവയായിരുന്നു റാങ്കിംഗിന്റെ മാനദണ്ഡങ്ങള്‍. ഇതില്‍ നാലെണ്ണത്തില്‍ ബഹ്റൈന്‍ മുഴുവന്‍ മാര്‍ക്കും നേടി.
ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോള വിപണി വ്യാപിപ്പിക്കാന്‍ എ.പി.ഇ.ഡിഎയും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു
ന്യൂഡൽഹി: ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോള വിപണി വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എ.പി.ഇ.ഡി.എ)യും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും ധാരണാപത്രം ഒപ്പുവച്ചു.ഇതനുസരിച്ച് ലുലു ഗ്രൂപ്പിന്റെ യു.എ.ഇയിലുടനീളമുള്ള വിപണനകേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കും. കര്‍ഷക സംഘടനകള്‍, കാര്‍ഷികോല്‍പന്ന കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെ ലുലു ഗ്രൂപ്പുമായി ഏകോപിപ്പിച്ച് എ.പി.ഇ.ഡി.എ. വിപണനത്തെ പിന്തുണയ്ക്കും.യു.എ.ഇ. വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തില്‍ മുംബൈയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനം അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.യു.എ.ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവിടങ്ങളില്‍ 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പിനുണ്ട്.
മനാമ: അയല്‍രാജ്യത്ത് കഴിയുകയായിരുന്ന തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ബഹ്റൈന്‍ പൗരനെ ബഹ്‌റൈന് കൈമാറി.ബഹ്റൈനിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കാര്യാലയവും ഇന്റര്‍പോള്‍ ഡയറക്ടറേറ്റും പബ്ലിക് പ്രോസിക്യൂഷനും സഹകരിച്ചാണ് കൈമാറ്റം സാധ്യമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കോടതി വിധിച്ച ശിക്ഷ അനുഭവിക്കാന്‍ ആ വ്യക്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ബഹ്റൈനിലെ പബ്ലിക് പ്രോസിക്യൂഷന്റെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കൈമാറല്‍ നടന്നതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമ നടപടികളും പാലിച്ചുകൊണ്ടാണ് കൈമാറ്റം.
പുല്ലാട്(പത്തനംതിട്ട): കള്ളപ്പണ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കൊണ്ടോട്ടിയില്‍നിന്നും അറസ്റ്റുചെയ്തത്. വെണ്ണിക്കുളം സ്വദേശിനിയുടെ നാല് അക്കൗണ്ടില്‍നിന്നായി 49,03,500 രൂപ തട്ടിയെടുത്തു. ഒടുവില്‍ കൈമാറ്റംചെയ്ത തുകയ്ക്ക് രസീത് ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായതും കോയിപ്രം പോലീസില്‍ പരാതിപ്പെടുന്നതും. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഒന്നാംപ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ചിരുന്നു.
തിരുവനന്തപുരം: കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പിയെ കണ്ട് ആവശ്യപ്പെട്ടു.അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം എ.ഡി.ജി.പിയെ അറിയിച്ചു. മാമി തിരോധാനക്കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍, എം.എല്‍.എ. എന്ന നിലയില്‍ തനിക്കു പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ കണ്ട് ഇതു കൈമാറി.ഡിവൈ.എസ്.പി. വിക്രമിന് കേസന്വേഷണത്തിന്റെ അഡീഷണല്‍ ചാര്‍ജ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.മാമി തിരോധാനക്കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. വിക്രമിനെ സ്ഥലംമാറ്റി. വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് അപേക്ഷ നല്‍കിയിരുന്നു. എ.ഡി.ജി.പിയെ കണ്ട് ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെടാനാണ് എത്തിയതെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍…
പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയിൽവേ ജീവനക്കാരനെ യാത്രക്കാർ അടിച്ചുകൊന്നു
ന്യൂഡല്‍ഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം. റെയില്‍വേ ഡി ഗ്രൂപ്പ് ജീവനക്കാരനായ പ്രശാന്ത് കുമാറിനെയാണ് അടിച്ചുകൊലപ്പെടുത്തിയത്. ഹംസഫര്‍ എക്‌സ്പ്രസില്‍ ബിഹാറിലെ സിവാനില്‍നിന്നാണ് പെണ്‍കുട്ടിയുടെ കുടുംബം കയറിയത്. രാത്രി 11.30 ഓടെ പ്രശാന്ത് കുമാര്‍ തന്റെ സീറ്റില്‍ 11-കാരിയെ ഇരുത്തി. ഇതിനിടെ അമ്മ ശൗചാലയത്തിൽ പോയപ്പോള്‍ പെണ്‍കുട്ടിയെ പ്രശാന്ത് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം. ശൗചാലയത്തിൽനിന്ന് അമ്മ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഓടിപ്പോയി കെട്ടിപ്പിടിക്കുകയും കരയുകയും സംഭവം പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളേയും മറ്റു യാത്രക്കാരേയും വിവരമറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ട്രെയിന്‍ ലഖ്നൗവിലെ ഐഷ്ബാഗ് ജങ്ഷനില്‍ എത്തിയപ്പോള്‍ പ്രകോപിതരായ യാത്രക്കാരും കുടുംബാംഗങ്ങളും പ്രശാന്ത് കുമാറിനെ പിടികൂടി. കോച്ചിന്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി, ഒന്നര മണിക്കൂര്‍ അകലെയുള്ള കാണ്‍പുര്‍ സെന്‍ട്രലില്‍ ട്രെയിന്‍ എത്തുന്നതുവരെ മര്‍ദിച്ചു. വ്യാഴാഴ്ച…
ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം ചികിത്സാപ്പിഴവ് മൂലമെന്നു കുടുംബം; ചികിത്സാപിഴവ് ഉണ്ടായിട്ടില്ലന്ന് ആശുപത്രി അധികൃതർ
കോഴിക്കോട്: ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഉള്ള‌്യേരി മലബാർ മെഡിക്കൽ കോളേജ് അധികൃതർ. ബിപി അനിയന്ത്രിതമായി വർദ്ധിച്ചത് തിരിച്ചടിയായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നാണ് കുഞ്ഞിന്റെ അമ്മ എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35) മരിച്ചത്.വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു കുഞ്ഞ് മരിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയ്‌ക്കെതിരെ കുടുംബം അത്തോളി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രസവത്തിനായി അശ്വതിയെ ഈ മാസം ഏഴിനാണ് ആശുപത്രിയിലെത്തിച്ചത്. വേദന വരാത്തതിനാൽ മരുന്ന്‌വച്ചു, പക്ഷെ മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്‌ചയും മരുന്നുവച്ചു. ഉച്ചയോടെ വേദനതുടങ്ങി. രാത്രിയിൽ കലശലായ വേദന വന്നതോടെ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടു. പക്ഷെ സാധാരണ പ്രസവം നടക്കുമെന്ന് പറഞ്ഞ് ഡോക്‌ടർ ആവശ്യം തള്ളി. വേദന കാരണം അശ്വതി ഉറക്കെ കരഞ്ഞത് പുറത്തുനിന്നവർ വരെ കേട്ടിരുന്നതായാണ് വിവരം. അൽപനേരത്തിനകം ആശുപത്രി അധികൃതർ അശ്വതിയെ സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്നത് കണ്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ്…