- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു
- ബഹ്റൈനില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ ഫോറത്തിന് തുടക്കമായി
- ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വ്യാജ കമ്പനികളുടെ പരസ്യങ്ങളില്ല
- കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; അണയ്ക്കാന്‍ ശ്രമം തുടരുന്നു
- കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ
- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
Author: News Desk
മനാമ: കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി. സനദിനെ സ്വദേശി പൗരന്റെ വീട്ടിൽ ജോലി ചെയ്തു വരുകയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
മനാമ: കെ സി എ ബഹറിനിലാദ്യമായി 40 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടി മാസ്റ്റേഴ്സ് 6 എ സൈഡ് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എട്ടു ടീമുകൾപങ്കെടുത്ത ടൂർണമെന്റിന്റെ അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ, കെ സി എ ടീം റിഫ സ്റ്റാർസ് ടീമിനെതീരെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് വിജയിച്ചു ടൂർണമെന്റിൽ ജേതാക്കളായി. സ്കോർ : 25-16, 25-18 ബെസ്റ്റ് അറ്റാക്കറായി കെസിഎ ടീമിന്റെ റെയ്സൺ മാത്യുവിനെയും ബെസ്റ്റ് സെറ്ററായി കെസി എ ടീമിന്റെ അനൂപിനെയും തെരഞ്ഞെടുത്തു. മോസ്റ്റ് ഡിസിപ്ലിൻ പ്ലെയർ അവാർഡിന് റിഫാ സ്റ്റാർസിന്റെ അബ്ദുൽ റഹ്മാനും പ്ലെയർ ഓഫ്ദിടൂർണമെന്റ് അവാർഡിന് റിഫ സ്റ്റാർസ് ടീമിന്റെ ഷാഫി പട്ടായിയും അർഹനായി. ടൂർണ്ണമെന്റ് ചെയർമാൻ റെയിസൺ മാത്യു, കൺവീനർ ജയകുമാർ, കോഡിനേറ്റർ അനൂപ്, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ലോൻജ് സെക്രട്ടറി ജിൻസ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ റോയ് സി ആന്റണി, റോയ് ജോസഫ്, ജോബി ജോർജ്, സിജി ഫിലിപ്പ്, വിനോദ് ഡാനിയൽ,…
മധുര: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിന് ചരിത്രഭൂമിയായ മധുരയിൽ ഉജ്വല തുടക്കം. പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് ആയിരങ്ങളെ സാക്ഷി നിർത്തി ബിമൽ ബസു രക്ത പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്. ബി ജെ പിയും ആർ എസ് എസും അടക്കമുള്ള വർഗീയശക്തികൾക്കെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും കൂടുതൽ ചെറുത്തു നിൽപ്പിനും അതി രൂക്ഷ പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ആഹ്വാനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രവർത്തനങ്ങൾക്കും സമ്മേളനം ആഹ്വാനം ചെയ്തു. പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കരാട്ട് പാർട്ടി കോൺഗ്രസ് ഉദ് ഘാടനം ചെയ്തു. പി ബി അംഗം മണിക് സർക്കാർ അധ്യക്ഷനായി. CPI ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ ശങ്കരയ്യക്കും സ്മരണാഞ്ജലി അർപ്പിച്ചാണ്…
‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു
ന്യൂഡല്‍ഹി: വഖഫ് നിയമസഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെന്ററി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി ചർച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പലയിടത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചു. വിമർശനങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകാൻ തയാറാണെന്ന് മന്ത്രി പറഞ്ഞു. നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് കിരൺ റിജിജു ആവശ്യപ്പെട്ടു. മുൻപും വഖഫ് ബിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനെ നിയമവിരുദ്ധം എന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. പ്രതിപക്ഷ അംഗങ്ങൾ ദയവുചെയ്ത് ശ്രദ്ധിച്ചു കേൾക്കണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരങ്ങൾ നൽകിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമുണ്ടായെന്നും യുപിഎ സർക്കാർ പലതും വഖഫ് ബോർഡിന് നൽകിയെന്നും ബില്ല് അവതരണവേളയിൽ മന്ത്രി ലോക്സഭയിൽ…
കോഴിക്കോട്: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇവി ശ്രീധരന്‍ (69) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു. മദ്രാസില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഇവി ശ്രീധരന്‍ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എലികളും പത്രാധിപരും, ഈ നിലാവലയില്‍, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കള്‍ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ എന്നിവ നോവലുകള്‍. സംസ്‌കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പില്‍ നടക്കും.
കൊച്ചി: വാളയാര്‍ കേസ് പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കും. തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ. കുറ്റപത്രത്തിൽ പൊലീസ് സർജന്‍റെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റകൃത്യം നടന്ന…
ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; വ്യക്തമായ ഉറപ്പുകൾ ലഭിക്കണമെന്ന് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടുള്ള ആശാവര്‍ക്കര്‍മാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻ എച്ച് എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 52 ആം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം 13ആം ദിവസത്തിലേക്കും കടന്നു. മൂന്ന് ദിവസത്തിനിടെ സമര സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അതിനിടെ ആശാ സമരത്തിന് ഏത് നിലയില്‍ പിന്തുണ നല്‍കണമെന്ന കാര്യം ആലോചിക്കാന്‍ ഐഎന്‍ടിയുസി നേതൃയോഗം ഇന്ന് ചേരും. നാളെ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി, പിന്തുണ ഔദ്യോഗികമായി അറിയിക്കും.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്‌സൈസ് റെയ്ഡിൽ കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്. ഹോസ്റ്റലിലെ ഓരോ മുറികളിലും കയറിയാണ് എക്‌സൈസിന്റെ മിന്നൽ പരിശോധന. ചെറിയ അളവിൽ കഞ്ചാവ് കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലഹരി കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നീക്കം. വൈകുന്നേരം വരെ പരിശോധന നീളുമെന്നാണ് സൂചന.എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ ഉൾപ്പടെ കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയേക്കും. പല കേസുകളും സംഘർങ്ങളും ഉടലെടുത്ത ഒരു കോളേജ് ഹോസ്റ്റലാണ് ഇത്. പഠിച്ചുപോയ പല വിദ്യാർത്ഥികളും ഇപ്പോഴും ഇവിടെ തമ്പടിക്കാറുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കളമശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തിന് പിന്നാലെയാണ് തിരുവനന്തപുരത്തെ കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. 20 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. മറ്റൊന്നും എക്‌സൈസ് സംഘം കണ്ടെത്തിയിട്ടില്ല. കഞ്ചാവ് പിടികൂടിയ മുറിയിൽ ആളുണ്ടായിരുന്നില്ല.അതേസമയം, സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശപ്രവര്‍ത്തകരുടെ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ച് ആശമാര്‍. മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് ആശമാര്‍ സമരം കടുപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടും മനസ്സലിയാത്തവര്‍ക്ക് മുന്നിലേക്കാണ് ആശാ സമരത്തിന്‍റെ അടുത്തഘട്ടം.
മനാമ: വിവിധ ഗൾഫ് രാജ്യങ്ങളിൽ കോർത്തിണക്കിയ പ്രവാസി മലയാളി ഫെഡറേഷൻ ബഹ്റൈൻ ചാപ്റ്റർ തൊഴിലാളിൾക്ക് ഒന്നാം പെരുന്നാൾ ദിനം പെരുന്നാൾ ഉച്ച ഭക്ഷണമായ ബിരിയാണി വിതരണം ചെയ്തു. തൂബ്ലിയിലെ തൊഴിലാളികൾക്ക് ഹമൂദ് ക്യാമ്പിൽ നടന്ന വിതരണ പരിപാടിയിൽ ബഹ്റൈൻ ചാപ്റ്റൻ ഭാരവാഹികളായ അജീഷ് കെ.വി, നെജീബ് കടലായി, സുരേഷ്, കാസിംപാടത്തെ കായിൽ, അൻവർ കണ്ണൂർ, മാത്യു ജോസഫ്, ജയിംസ് വർഗീസ്, സലാം മമ്പ്ര, വനിതാ ഭാരവാഹികളായ സുഹറ ശരീഫ്, മേരി വർഗീസ്, ഡെയ്സി ജോസ്, ജൂലിയറ്റ്, ശാരദ വിജയ്, സുമ അനീഷ് എന്നിവർ പങ്കെടുത്തു. ജി.എം.എഫ്.ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി ചടങ്ങിന് കാർമികത്വം വഹിച്ചു.