Author: newadmin3 newadmin3

മനാമ: ഇൻ്റർനാഷണൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരി 12 മുതൽ 15 വരെ ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേയിൽ വെച്ച് നടക്കും.ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌.സി.ഡബ്ല്യു) പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ രാജകുമാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഗൾഫ്, അറബ്, അന്താരാഷ്‌ട്ര ബിസിനസ് സമൂഹങ്ങളിൽനിന്നുള്ള വിപുലമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് സംഘാടകരായ ബഹ്‌റൈൻ ബിസിനസ് വുമൺസ് സൊസൈറ്റി(ബിംബി.എസ്)യുടെ പ്രസിഡൻ്റ് അഹ്‌ലം ജനാഹി വാർത്താസമ്മേളനത്തിൽ അറിയിച്ചു. https://youtu.be/VZuiP08flxc ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന ഉയർന്ന തലത്തിലുള്ള പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ഭാഗമാണ് എക്സിബിഷൻ ഫോറം. ബിസിനസിൽ സ്ത്രീകളുടെ പങ്കിനെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ബിസിനസിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് ഈ മേഖലയിലെ പുതുമുഖങ്ങളുടെ പ്രൊഫഷണൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഫോറം പ്രാധാന്യം നൽകും.കോർപ്പറേറ്റ് മാനേജ്‌മെൻ്റിലെ ബഹ്‌റൈൻ വനിതകളുടെ…

Read More

കോഴിക്കോട്: മുഖ്യമന്ത്രിക്കും സി.പി.എമ്മിനമെതിരെ പോരിനിറങ്ങിയതോടെ പി.വി. അൻവർ എം.എൽ.എയ്‌ക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കി. കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ. നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി.നിർമാണങ്ങൾ പൊളിച്ചുനീക്കാൻ റീടെൻഡർ ക്ഷണിക്കാനും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.നദി സംരക്ഷണ സമിതിയുടെ 5 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അൻവറിന്റെ പാർക്കിലെ 4 തടയണകൾ പൊളിക്കാൻ ജനുവരി 31ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പഞ്ചായത്ത് ഏറെനാൾ നടപടിയെടുക്കാതിരുന്നതോടെ നദി സംരക്ഷണ സമിതി വീണ്ടും കോടതിയെ സമീപിച്ച് നിയമയുദ്ധം നടത്തിയതിനു ശേഷമാണ് തടയണകൾ പൊളിച്ചുമാറ്റിയത്.എന്നാൽ തടയണകൾ മാറ്റിയതിനൊപ്പം സമീപത്തെ കാട്ടരുവിയും റിസോർട്ട് ഉടമകൾ മണ്ണിട്ടു മൂടുകയും കിണറും കോൺക്രീറ്റ് ഓവുചാലും നിർമിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് വീണ്ടും സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ജില്ലാ കലക്ടറോട് നടപടിയെടുക്കാൻ നിർദേശിക്കുകയുമുണ്ടായി. തുടർന്ന് ഒരു മാസത്തിനുള്ളിൽ നിർമാണങ്ങൾ പൊളിക്കാൻ ജില്ലാ കലക്ടർ ജൂലൈ 25ന് ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവും…

Read More

മനാമ: ബഹ്‌റൈനിലെ ഹിദ് സിറ്റിയിലെ അൽ ഹിദ് ഹൗസിങ് പ്രോജക്ടിൽ 220 കെ.വി. വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനും ജലവിതരണ സ്റ്റേഷനും ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, മന്ത്രിമാർ, ഉദ്യോഗസ്ഥർ, സൗദി ഫണ്ട് ഫോർ ഡെവലപ്‌മെൻ്റ് (എസ്.എഫ്‌.ഡി) സി.ഇ.ഒ. സുൽത്താൻ ബിൻ അബ്ദുൽറഹ്മാൻ അൽ മർഷാദിൻ്റെ നേതൃത്വത്തിലുള്ള ഫണ്ട് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.സമഗ്രവികസന പ്രക്രിയയുടെ ചട്ടക്കൂടിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഈ അവശ്യ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നഗരവികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് വൈദ്യുതി, ജല ശൃംഖലകളുടെ വികസനമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.വൈദ്യുതി, ജല പദ്ധതികളുടെ ആകെ ചെലവ് 85 ദശലക്ഷം ഡോളറാണ്. 360 എംവിഎ ശേഷിയുള്ള പുതുതായി തുറന്ന 220 കെവി വൈദ്യുതി സ്റ്റേഷൻ, പ്രധാന ഇലക്‌ട്രിസിറ്റി ഗ്രിഡിൽ നിന്ന് പ്രാദേശിക 66 കെവി സബ്‌സ്റ്റേഷനുകളിലേക്ക് വൈദ്യുതി പ്രക്ഷേപണം ചെയ്തുകൊണ്ട് ഹിദ്ദിലും…

Read More

നാമ:ഇന്ത്യൻ സ്‌കൂളിൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമേകുന്ന ‘നിഷ്‌ക-2024’ അരങ്ങേറി. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ പ്രതിഭാ ഉത്സവം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി ദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ അസി.സെക്രട്ടറി & മെമ്പർ-അക്കാദമിക്‌സ് രഞ്ജിനി മോഹൻ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അബിഗെയ്ൽ എലിസ് ഷിബു, കെസികരെന ലിബിൻ, മേഘ ആൻ റെബി, ആവണി. കെ ദീപക്, ഫാത്തിമ മുഹമ്മദ് നലീം എന്നിവർ അവതാരകരായിരുന്നു. ക്ലാസ് റൂം പഠനത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനാണ് നിഷ്ക. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലെ പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി ക്വിസ് മാസ്റ്റർ രാജേഷ് നായർ ക്വിസ് മത്സരം നയിച്ചു.…

Read More

മനാമ: ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട വേദ പുസ്‌തകമാണ്‌ ഖുർആൻ എന്ന് പ്രഭാഷകനും പണ്ഡിതനുമായ സജീർ കുറ്റിയാടി പറഞ്ഞു. ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ദാറുൽ ഈമാൻ കേരള മദ്റസയുമായി സഹകരിച്ചു നടത്തിയ “ഖുർആൻ ടോക്ക്” എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകജനതക്കുള്ള മാർഗ്ഗദർശനമാണ് വിശുദ്ധ ഖുർആൻ. ഏറ്റവും ശരിയായ മാർഗത്തിലൂടെ ലോകത്തെ നയിക്കുക എന്ന ദൗത്യമാണ് വിശുദ്ധ ഖുർആൻ നിർവഹിക്കുന്നത്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മാനവിക സമൂഹത്തെ നയിക്കുക എന്നതാണ് അതിന്റെ ധർമം. ഖുർആൻ അനന്തമായ അറിവുകളെ മനുഷ്യർക്ക് നൽകുന്നുണ്ട്. അറിവുകൾ പ്രസരി പ്പിക്കുന്നതിലൂടെ മനുഷ്യനെ തന്റെ അസ്ഥിത്വത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചുമുള്ള തിരിച്ചറിവ് ലഭ്യമാക്കുന്നതിന് വേണ്ടി മുൻഗണന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു.  ഏരിയ പ്രസിഡൻ്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. അഹ്മദ് ത്വാഹ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. അഷറഫ് അലി, അഷറഫ് പി എം,…

Read More

നാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ  തരംഗ് 2024 ൻ്റെ സ്റ്റേജ് പരിപാടികൾക്ക്   വർണശബളമായ തുടക്കം.  ഇസ ടൗൺ  കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സ്‌കൂൾ  ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.  വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങളായ  മിഥുൻ മോഹൻ,  ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ , സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ   ജോസ് തോമസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷമാലി ആനന്ദ് , റെബേക്ക ആൻ ബിനു എന്നിവർ അവതാരകരായിരുന്നു. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ  യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് പരിപാടികൾ രാവും പകലുമായി  ഒക്ടോബർ 1 വരെ നീണ്ടുനിൽക്കും, പിന്നീടു നടക്കുന്ന  ഒരു ഗ്രാൻഡ് ഫിനാലെയിൽ   കലാരത്ന, കലാശ്രീ അവാർഡുകളും ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്…

Read More

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ ഇനി മരിക്കാത്ത ഓർമ. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം പുഷ്പന്റെ മൃതദേഹം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി.എം.വി. നികേഷ് കുമാറും അന്തിമോപചാരമർപ്പിക്കാനെത്തി. 1994ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവെപ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മുൻ മന്ത്രിയും അന്തരിച്ച സി.എം.പി. നേതാവുമായ എം.വി. രാഘവന്‍റെ മകനായ നികേഷ് ഇപ്പോൾ സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് പുഷ്പന് അന്തിമോപചാരമർപ്പിച്ചത്. കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ. ഓഫീസായ യൂത്ത് സെന്ററിൽനിന്ന് രാവിലെ എട്ടു മണിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് ആളുകളെത്തി. 11 മണിയോടെ തലശേരി ടൗൺ ഹാളിൽ മൃതദേഹം എത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ്…

Read More

മനാമ: അമൃത കുടുംബം ബഹ്റൈൻ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം കന്നഡ സംഗിൽ വച്ച് ആഘോഷിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് ഗുരുപാദുക പൂജയോടെ ആരംഭിച്ച് അർച്ചന, ഭജൻസ്, വിശ്വ ശാന്തി പ്രാർത്ഥന, മംഗള ആരതി, മഹാ പ്രസാദം എന്നിവക്ക് ശേഷം അവസാനിച്ചു. അമൃതകുടുംബം ബഹറൈൻ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Read More

മലപ്പുറം: താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ ചില എൽ.ഡി.എഫ്. പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പി.വി. അൻവർ എം.എൽ.എ. എന്നാൽ അതിനു സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ടുപോകും. താൻ സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകൾ വരും. താൻ വിളിച്ചാൽ സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗങ്ങളിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷമുണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സി.പി.എം. പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Read More

കോട്ടയം: ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ പോലീസ് കേസെടുത്തു.കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിലാണ് കറുകച്ചാൽ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പനുസരിച്ചാണ് കേസ്. അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് കേസെടുത്തത്. അൻവറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പോലീസ് നടപടിയുണ്ടാകുമെന്നതിൻ്റെ സൂചനയാണിത്.പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കാൻ അൻവർ ശ്രമിച്ചു എന്നാണ് പരാതി. ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ‘പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലേക്ക് നിയമവിരുദ്ധമായി കടന്നു ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയുമുണ്ടാകുന്നതിനും കലാപമുണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു’–എഫ്.ഐ.ആറിൽ പറയുന്നു.മലപ്പുറം എസ്.പി. സുജിത് ദാസുമായുള്ള സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഫോൺ സംഭാഷണത്തിൻ്റെ പേരിൽ…

Read More