- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
Author: News Desk
മാമിയുടെ തിരോധാനം: അന്വേഷണോദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് അൻവർ
കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുമായി പി.വി. അൻവർ എം.എൽ.എ. തിരോധാനക്കേസ് അന്വേഷണത്തിനിടയിൽ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് കോഴിക്കോട്ട് മാമി തിരോധാന ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ അൻവർ പറഞ്ഞു. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നു. അതിനിടെ അന്വേഷണോദ്യോഗസ്ഥനെ പോലീസിൽനിന്ന് തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണനും സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനും എളമരം കരീമിനും മന്ത്രി മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ താനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു. മെയിൽ ഡി.ജി.പിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് താൻ എ.ഡി.ജി.പിയുടെ ഓഫിസിൽനിന്ന് ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയില്ലെന്ന് അൻവർ പറഞ്ഞു. നിലമ്പൂരിലെ പൊതുസമ്മേളനത്തിനു പിന്നാലെയാണ് അൻവർ ഇന്ന് കോഴിക്കോട് മുതലക്കുളത്ത്…
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ കമ്പനിക്ക് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എന്‍എച്ച്ആര്‍എ) ഡയണ്ട് അക്രഡിറ്റേഷന്‍. എന്‍എച്ച്ആര്‍എ അക്രഡിറ്റേഷന്‍ സര്‍വേയിലാണ് ഡയമണ്ട് പദവി നേടി ആരോഗ്യ സംരക്ഷണ മികവില്‍ ഷിഫ അല്‍ ജസീറ പുതു ചരിത്രം രചിച്ചത്.ബഹ്‌റൈനിലെ ആരോഗ്യ സേവന ദാതാക്കള്‍ക്ക് നേടാവുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണ് ഡയമണ്ട് അക്രഡിറ്റേഷന്‍. ഗുണനിലവാരം, രോഗികളുടെ സുരക്ഷ, ക്ലിനിക്കല്‍ മികവ് എന്നിവയോടുള്ള ഷിഫ അല്‍ ജസീറയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ നേട്ടം. രോഗികളുടെ സുരക്ഷ, പരിചരണത്തിന്റെ ഗുണനിലവാരം, ക്ലിനിക്കല്‍ മികവ്, ജീവനക്കാരുടെ കഴിവ്, സ്ഥാപന ഭരണം എന്നിവയുള്‍പ്പെടെ ആരോഗ്യ പരിപാലനത്തിന്റെ വിവിധ വശങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തല്‍ ഉള്‍പ്പെടുന്നതാണ് എന്‍എച്ച്ആര്‍എ അക്രഡിറ്റേഷന്‍ പ്രക്രിയ. ഷിഫ അല്‍ ജസീറയുടെ നേട്ടം ഈ മേഖലകളിലെല്ലാം കൈവരിച്ച അതിന്റെ അസാധാരണമായ നേട്ടമാണ് പ്രകടമാക്കുന്നത്. ‘എന്‍എച്ച്ആര്‍എയില്‍ നിന്ന് ഈ അഭിമാനകരമായ ഡയമണ്ട് അക്രഡിറ്റേഷന്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും അഭിമാനമുണ്ടെന്ന് കമ്പനി സിഇഒ ഹബീബ് റഹ്മാന്‍ പറഞ്ഞു. ഞങ്ങളുടെ…
തിരുവനന്തപുരം, സെപ്റ്റംബർ 30, 2024: തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടിന് ഊർജ സംരക്ഷണ മികവിനുള്ള ദേശീയ പുരസ്കാരം. സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആൻഡ് മാനേജേഴ്സ് (SEEM) എയർപോർട്ട് സേവന വിഭാഗത്തിൽ ഏർപ്പെടുത്തിയ ഗോൾഡ് അവാർഡ് ആണ് തിരുവനന്തപുരത്തിന് ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം എയർപോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വഴി കാർബൺ ബഹിർഗമനം കുറയ്ക്കൽ, യാത്രക്കാർക്കായി വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, എയർ കണ്ടീഷനുകളുടെ റെഫ്രിജറന്റുകൾ ആർ-32 വിഭാഗത്തിലേക്ക് മാറ്റൽ, 100% എൽഇഡി ലൈറ്റുകൾ, എബിസി ടൈപ്പ് ഫയർ എക്സ്റ്റിംഗ്യൂഷറുകളിലേക്കുള്ള മാറ്റം തുടങ്ങിയ ഊർജ്ജ സംരക്ഷണ മികവുകൾ പരിഗണിച്ചാണ് പുരസ്കാരം.
മനാമ: ഇൻ്റർനാഷണൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരി 12 മുതൽ 15 വരെ ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേയിൽ വെച്ച് നടക്കും.ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ രാജകുമാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഗൾഫ്, അറബ്, അന്താരാഷ്‌ട്ര ബിസിനസ് സമൂഹങ്ങളിൽനിന്നുള്ള വിപുലമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് സംഘാടകരായ ബഹ്‌റൈൻ ബിസിനസ് വുമൺസ് സൊസൈറ്റി(ബിംബി.എസ്)യുടെ പ്രസിഡൻ്റ് അഹ്‌ലം ജനാഹി വാർത്താസമ്മേളനത്തിൽ അറിയിച്ചു. https://youtu.be/VZuiP08flxc ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന ഉയർന്ന തലത്തിലുള്ള പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ഭാഗമാണ് എക്സിബിഷൻ ഫോറം. ബിസിനസിൽ സ്ത്രീകളുടെ പങ്കിനെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ബിസിനസിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് ഈ മേഖലയിലെ പുതുമുഖങ്ങളുടെ പ്രൊഫഷണൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഫോറം പ്രാധാന്യം നൽകും.കോർപ്പറേറ്റ് മാനേജ്‌മെൻ്റിലെ ബഹ്‌റൈൻ വനിതകളുടെ…
കോഴിക്കോട്: മുഖ്യമന്ത്രിക്കും സി.പി.എമ്മിനമെതിരെ പോരിനിറങ്ങിയതോടെ പി.വി. അൻവർ എം.എൽ.എയ്‌ക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കി. കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പി.വി.ആർ. നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞുള്ള നിർമാണങ്ങൾ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി.നിർമാണങ്ങൾ പൊളിച്ചുനീക്കാൻ റീടെൻഡർ ക്ഷണിക്കാനും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.നദി സംരക്ഷണ സമിതിയുടെ 5 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അൻവറിന്റെ പാർക്കിലെ 4 തടയണകൾ പൊളിക്കാൻ ജനുവരി 31ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പഞ്ചായത്ത് ഏറെനാൾ നടപടിയെടുക്കാതിരുന്നതോടെ നദി സംരക്ഷണ സമിതി വീണ്ടും കോടതിയെ സമീപിച്ച് നിയമയുദ്ധം നടത്തിയതിനു ശേഷമാണ് തടയണകൾ പൊളിച്ചുമാറ്റിയത്.എന്നാൽ തടയണകൾ മാറ്റിയതിനൊപ്പം സമീപത്തെ കാട്ടരുവിയും റിസോർട്ട് ഉടമകൾ മണ്ണിട്ടു മൂടുകയും കിണറും കോൺക്രീറ്റ് ഓവുചാലും നിർമിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് വീണ്ടും സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ജില്ലാ കലക്ടറോട് നടപടിയെടുക്കാൻ നിർദേശിക്കുകയുമുണ്ടായി. തുടർന്ന് ഒരു മാസത്തിനുള്ളിൽ നിർമാണങ്ങൾ പൊളിക്കാൻ ജില്ലാ കലക്ടർ ജൂലൈ 25ന് ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവും…
മനാമ: ബഹ്‌റൈനിലെ ഹിദ് സിറ്റിയിലെ അൽ ഹിദ് ഹൗസിങ് പ്രോജക്ടിൽ 220 കെ.വി. വൈദ്യുതി ട്രാൻസ്മിഷൻ സ്റ്റേഷനും ജലവിതരണ സ്റ്റേഷനും ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിൽ പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, മന്ത്രിമാർ, ഉദ്യോഗസ്ഥർ, സൗദി ഫണ്ട് ഫോർ ഡെവലപ്‌മെൻ്റ് (എസ്.എഫ്.ഡി) സി.ഇ.ഒ. സുൽത്താൻ ബിൻ അബ്ദുൽറഹ്മാൻ അൽ മർഷാദിൻ്റെ നേതൃത്വത്തിലുള്ള ഫണ്ട് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.സമഗ്രവികസന പ്രക്രിയയുടെ ചട്ടക്കൂടിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഈ അവശ്യ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നഗരവികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് വൈദ്യുതി, ജല ശൃംഖലകളുടെ വികസനമെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു.വൈദ്യുതി, ജല പദ്ധതികളുടെ ആകെ ചെലവ് 85 ദശലക്ഷം ഡോളറാണ്. 360 എംവിഎ ശേഷിയുള്ള പുതുതായി തുറന്ന 220 കെവി വൈദ്യുതി സ്റ്റേഷൻ, പ്രധാന ഇലക്‌ട്രിസിറ്റി ഗ്രിഡിൽ നിന്ന് പ്രാദേശിക 66 കെവി സബ്‌സ്റ്റേഷനുകളിലേക്ക് വൈദ്യുതി പ്രക്ഷേപണം ചെയ്തുകൊണ്ട് ഹിദ്ദിലും…
നാമ:ഇന്ത്യൻ സ്‌കൂളിൽ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമേകുന്ന ‘നിഷ്‌ക-2024’ അരങ്ങേറി. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ പ്രതിഭാ ഉത്സവം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി ദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ അസി.സെക്രട്ടറി & മെമ്പർ-അക്കാദമിക്‌സ് രഞ്ജിനി മോഹൻ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അബിഗെയ്ൽ എലിസ് ഷിബു, കെസികരെന ലിബിൻ, മേഘ ആൻ റെബി, ആവണി. കെ ദീപക്, ഫാത്തിമ മുഹമ്മദ് നലീം എന്നിവർ അവതാരകരായിരുന്നു. ക്ലാസ് റൂം പഠനത്തിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനാണ് നിഷ്ക. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലെ പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി ക്വിസ് മാസ്റ്റർ രാജേഷ് നായർ ക്വിസ് മത്സരം നയിച്ചു.…
മനാമ: ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട വേദ പുസ്‌തകമാണ് ഖുർആൻ എന്ന് പ്രഭാഷകനും പണ്ഡിതനുമായ സജീർ കുറ്റിയാടി പറഞ്ഞു. ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ ദാറുൽ ഈമാൻ കേരള മദ്റസയുമായി സഹകരിച്ചു നടത്തിയ “ഖുർആൻ ടോക്ക്” എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകജനതക്കുള്ള മാർഗ്ഗദർശനമാണ് വിശുദ്ധ ഖുർആൻ. ഏറ്റവും ശരിയായ മാർഗത്തിലൂടെ ലോകത്തെ നയിക്കുക എന്ന ദൗത്യമാണ് വിശുദ്ധ ഖുർആൻ നിർവഹിക്കുന്നത്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മാനവിക സമൂഹത്തെ നയിക്കുക എന്നതാണ് അതിന്റെ ധർമം. ഖുർആൻ അനന്തമായ അറിവുകളെ മനുഷ്യർക്ക് നൽകുന്നുണ്ട്. അറിവുകൾ പ്രസരി പ്പിക്കുന്നതിലൂടെ മനുഷ്യനെ തന്റെ അസ്ഥിത്വത്തെക്കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചുമുള്ള തിരിച്ചറിവ് ലഭ്യമാക്കുന്നതിന് വേണ്ടി മുൻഗണന നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻ്റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സക്കീർ ഹുസൈൻ നന്ദി പറഞ്ഞു. അഹ്മദ് ത്വാഹ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. അഷറഫ് അലി, അഷറഫ് പി എം,…
നാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗ് 2024 ൻ്റെ സ്റ്റേജ് പരിപാടികൾക്ക് വർണശബളമായ തുടക്കം. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ , സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഷമാലി ആനന്ദ് , റെബേക്ക ആൻ ബിനു എന്നിവർ അവതാരകരായിരുന്നു. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് പരിപാടികൾ രാവും പകലുമായി ഒക്ടോബർ 1 വരെ നീണ്ടുനിൽക്കും, പിന്നീടു നടക്കുന്ന ഒരു ഗ്രാൻഡ് ഫിനാലെയിൽ കലാരത്ന, കലാശ്രീ അവാർഡുകളും ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്…
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ ഇനി മരിക്കാത്ത ഓർമ. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം പുഷ്പന്റെ മൃതദേഹം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ പുഷ്പന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി.എം.വി. നികേഷ് കുമാറും അന്തിമോപചാരമർപ്പിക്കാനെത്തി. 1994ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവെപ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മുൻ മന്ത്രിയും അന്തരിച്ച സി.എം.പി. നേതാവുമായ എം.വി. രാഘവന്‍റെ മകനായ നികേഷ് ഇപ്പോൾ സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.നിലയ്ക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് പുഷ്പന് അന്തിമോപചാരമർപ്പിച്ചത്. കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ. ഓഫീസായ യൂത്ത് സെന്ററിൽനിന്ന് രാവിലെ എട്ടു മണിയോടെയാണ് വിലാപയാത്ര പുറപ്പെട്ടത്. വഴിയരികിൽ വടകരയിലും മാഹിയിലുമെല്ലാം വിപ്ലവാഭിവാദ്യങ്ങളുമായി നൂറുകണക്കിന് ആളുകളെത്തി. 11 മണിയോടെ തലശേരി ടൗൺ ഹാളിൽ മൃതദേഹം എത്തിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പിൽ പരുക്കേറ്റ്…