Author: News Desk

മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്‌ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്‌, ബഹ്‌റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക . ബഹ്‌റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്‌നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ്‌ ഉടമ ഗണേഷ് കുമാറിനാണ് ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ…

Read More

മനാമ : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്ന മ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി കൊണ്ട് ആണ്ടാലുസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടനാ ആസൂത്രണം ചെയ്തിട്ടുള്ളത്.’നമ്മളോണം-2024′ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ വെച്ചു ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു. ഇപ്രാവശ്യത്തെ ഓണത്തിന്റെ “നമ്മളോണം-2024” എന്ന പേര്, അംഗങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയത് എന്ന് സംഘാടകർ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ,…

Read More

പത്തനംതിട്ട: നിർധനയായ വീട്ടമ്മയോട് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. പച്ചയ്ക്ക് കൈക്കൂലി ചോദിച്ച സർക്കാർ ഡോക്ടറെ തേടിയെത്തിയത് ഒടുവിൽ സസ്പെൻഷൻ. അടൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരി വിജയശ്രീയാണ്, സഹോദരിയുമായി കഴിഞ്ഞ മാസം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഡ്യൂട്ടിലുണ്ടായിരുന്ന അസി. സർജൻ ഡോ. വിനീത് ഇവരെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്തേക്ക് ക്ഷണിച്ചു. പുറത്തെ ചെറിയ മുഴ നീക്കം ചെയ്യാൻ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ശബ്ദരേഖയടക്കം തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ യുവജന പ്രതിഷേധം ഇരമ്പി. ഇടതു സംഘടനകൾ പോലും കടുത്ത നടപടി ആവശ്യപ്പെട്ടു. ഡോക്ടർ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് ഡിഎംഒ ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അത് പരിഗണിച്ചാണ് സസ്പെൻഷൻ. കഴിഞ്ഞ മാസം 25 ആം തീയതി ശബ്ദരേഖയടക്കം പരാതി…

Read More

അടിമാലി: ഇടുക്കി ജില്ലയിലെ ബൈസൺവാലി വില്ലേജിലുള്ള ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്നതിനെക്കുറിച്ച് ആരോപണമുന്നയിച്ച സി.പി.ഐ. ഇടുക്കി ജില്ലാ കൗൺസിൽ അംഗം വിനു സ്കറിയയെ പാർട്ടിയിൽനിന്ന് പുറത്താക്കി.കയ്യേറ്റത്തിൽ ജില്ലാ സെക്രട്ടറിക്കും റവന്യൂ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചതിനാണ് നടപടി.ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും ഭൂമി തിരിച്ചുപിടിക്കാനും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ബൈസൺവാലി വില്ലേജ് ഓഫീസർ, ദേവികുളം തഹസിൽദാർ, ചാർജ് ഓഫീസറായ ഡപ്യൂട്ടി തഹസിൽദാർ, ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ എന്നിവരെ സർവീസിൽനിന്ന് മാറ്റിനിർത്തി അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.ചൊക്രമുടിയിലെ ഭൂമികയ്യേറ്റം, അനധികൃത നിർമാണം എന്നിവയെക്കുറിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയ ദേവികുളം സബ് കലക്ടർ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഒക്ടോബർ 2ന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് കലക്ടർ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. പിന്നീട് ലാൻഡ് റവന്യൂ കമ്മിഷണർ 5ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് വില്ലേജ്…

Read More

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായി. അ‌ന്വേഷണസംഘം നോട്ടീസ് നൽകിയതനുസരിച്ച് മരട് പോലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായിരിക്കുന്നത്. സ്റ്റേഷനിൽ ശ്രീനാഥ് ഭാസിയുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായത്. ഓംപ്രകാശിനെ ​മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ശ്രീനാഥ് ഭാസി സന്ദർശിച്ചിരുന്നു. ഇവിടെ ലഹരി പാർട്ടി നടന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഓംപ്രകാശിനെ സന്ദർശിച്ചവരിൽ നിന്നും അ‌ന്വേഷണസംഘം മൊഴിയെടുക്കുന്നത്. നടി പ്രയാഗ മാർട്ടിനും പോലീസ് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് മരടിലെ ഹോട്ടലിൽനിന്നും ഓംപ്രകാശും കൂട്ടാളി ഷിഹാസും പിടിയിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും മദ്യവും ലഹരിമരുന്നും ലഭിച്ചതായാണ് പോലീസ് പറയുന്നത്. വിദേശത്തുനിന്നും മയക്കുമരുന്നെത്തിച്ച് ഡിജെ പാർട്ടികൾക്ക് വിതരണം ചെയ്യുന്നയാളാണ് ഓംപ്രകാശെന്നും മരടിലെ ഹോട്ടലിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ ഇരുപതോളം പേർ ഇയാളെ സന്ദർശിച്ചെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Read More

തൃശൂർ: പ്രവാസി ബിസിനസുകാരന്റെ അടുത്തുനിന്നും മന്ത്രവാദി ചമഞ്ഞ് പണം തട്ടിയ തട്ടിപ്പുകാരൻ അറസ്റ്റിൽ. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രവാസി ബിസിനസുകാരാണ് ഇയാളുടെ ഇരകളിൽ ഭൂരിഭാഗവും. തട്ടിപ്പ് നടത്തേണ്ടവരെ കണ്ടെത്തി, വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാള്‍ പിന്നീട് ഉടമകള്‍ അറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ കുഴിച്ചിടും. പിന്നീട് ഇയാള്‍ തന്നെ തന്റെ ‘ദിവ്യദൃഷ്ടി’യില്‍ ഇവ കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. തുടര്‍ന്ന് ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാര്‍ഥനകള്‍ വേണമെന്നു പറഞ്ഞ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്ന് മാത്രം 3 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇയാളുടെ പ്രവർത്തിയിൽ വിശ്വാസം തോന്നിയ പ്രവാസി സുഹൃത്തിന്റെ വീട്ടിലെ പ്രശ്നങ്ങൾ…

Read More

തിരുവന്തപുരം: അപ്പാര്‍ട്ടുമെന്റില്‍ കയറി സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ട്. ആ യുവാവിന്റെ സുഹൃത്താണ് ദീപു. സുഹൃത്തിനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും യുവതി പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഉര്‍ജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബില്‍ നൈറ്റ് ലൈറ്റിംഗ് പദ്ധതി റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയര്‍മാന്‍ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ലോകമെമ്പാടുമുള്ള കുതിരപ്പന്തയക്കാരെ ആകര്‍ഷിക്കാനും കുതിരപ്പന്തയ മത്സരങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനുമായി ഉയര്‍ന്ന അന്തര്‍ദേശീയ നിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കിയത്. വരാനിരിക്കുന്ന 2024/2025 സീസണ്‍ മുതല്‍ ഇവിടെ നൈറ്റ് റേസുകള്‍ ആരംഭിക്കുമെന്ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് അറിയിച്ചു. വരാനിരിക്കുന്ന സീസണ്‍ രാജ്യത്തിന്റെ കുതിരപ്പന്തയ ചരിത്രത്തില്‍ ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തും. ബഹ്റൈന്‍ ടര്‍ഫ് സീരീസിന്റെ നാലാം പതിപ്പില്‍ റേസുകളുടെ പരമ്പര 12 റൗണ്ടുകളും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫിയുടെ ആറാം പതിപ്പും ഉള്‍പ്പെടുത്തും. കൂടാതെ വരാനിരിക്കുന്ന സീസണില്‍ പ്രാദേശിക മത്സരങ്ങളുടെ എണ്ണം ഒരു വിപുലീകരിക്കുകയും ചെയ്യും. നൈറ്റ് ലൈറ്റിംഗ് പദ്ധതിയില്‍ 68 ലൈറ്റിംഗ് ടവറുകള്‍…

Read More

കണ്ണൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ നിൽ പൊലീസുകാരുടെ അസാധാരണ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർമാർ കൂട്ടത്തതോടെ സ്ഥലം മാറ്റ അപേക്ഷ നൽകി. മട്ടന്നൂർ സ്റ്റേഷനിൽ ജോലി തുടരാനാകുന്നില്ലെന്ന് പരാതി. ദേശാഭിമാനി ലേഖകന്റെ പരാതിയിൽ 5 പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട സ്ഥലമാറ്റ അപേക്ഷ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പോളിടെക്‌നിക് കോളജ് തെരഞ്ഞെടുപ്പിനിടെ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശാഭിമാനി മട്ടന്നൂർ ലേഖകനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു. വാഹനത്തിൽ കയറ്റി പൊലീസുകാർ ക്രൂരമായി മർദിച്ചുവെന്ന് ദേശാഭിമാനി ലേഖകൻ പരാതി ഉന്നയിച്ചു. പിന്നാലെ സംഭവത്തിൽ പ്രാദേശിക നേതൃത്വം ഇടപെടുകയും ചെയ്തു. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലമാറ്റുകയുണ്ടായത്. മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റി പൊലീസ് ഹെഡ്ക്വട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെയാണ് ഇരുപതോളം സിപിഒമാർ ട്രാൻസ്ഫർ അപേക്ഷ എസ്എച്ച്ഒയ്ക്ക് നൽകിയത്.…

Read More

തൃശൂർ: കുട്ടനല്ലൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിൽ അച്ചടക്ക നടപടി. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഐഎം നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. തൃശൂർ ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടികൾ അംഗീകരിച്ചു.

Read More