- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
Author: News Desk
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വിമാനക്കമ്പനികര്‍ക്കെതിരെ ഒരാഴ്ചക്കിടെ 70ഓളം വ്യാജ ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്, ഇതില്‍ 46 സന്ദേശങ്ങളും ലഭിച്ചത് @ adamlanza1111 എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ അക്കൗണ്ട് ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വിവരം ലഭിച്ചിട്ടില്ല. രണ്ട് ദിവസത്തിനിടെ ആഭ്യന്തര, അന്തരാഷ്ട്ര വിമാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ഈ അക്കൗണ്ടില്‍ നിന്ന് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 ഉം ശനിയാഴ്ച 34 ഉം ഭീഷണി സന്ദേശങ്ങള്‍ അക്കൗണ്ടില്‍ നിന്ന് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ് ബ്ലൂ, എയര്‍ ന്യൂസിലാന്‍ഡ് തുടങ്ങിയ അന്താരാഷ്ട്ര വിമാനക്കമ്പനിക്കെതിരെയും അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശം പോയിട്ടുണ്ട്. പരാതിക്ക് പിന്നാലെ അക്കൗണ്ട് എക്‌സ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യയില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ എന്നീ…
കൽപ്പറ്റ: വയനാട്ടിൽ അംഗത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലെത്തുമെന്നാണ് പുതിയ വിവരം. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചരണം നടത്താനാണ് സോണിയ വയനാട്ടിലെത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടിലെത്തുമെന്ന് ഇന്നലെ തന്നെ അറിയിപ്പ് ഉണ്ടായിരുന്നു. മറ്റന്നാളാണ് മൂവരും വയനാട്ടിലെത്തുന്നത്. കൽപ്പറ്റയിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ മൂവരും പങ്കെടുക്കുമെന്നാണ് വിവരം. നാമനിർദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയ്‌ക്കൊപ്പം രാഹുലും സോണിയയും പോകും. വർഷങ്ങൾക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത്. പ്രിയങ്ക 10ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
മനാമ: അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന് രാവിലെ 7 മണിക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്തുള്ള ദോഹത്ത് അരാദ് പാർക്കിൽ ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ഫുൾ ബോഡി ചെക്ക്-അപ്പ് കൂപ്പൺ (60 ടെസ്റ്റുകൾ), സർട്ടിഫിക്കറ്റ്,പങ്കെടുക്കുന്ന ആദ്യത്തെ 200 പേർക്ക് ടി-ഷർട്ട്/തൊപ്പി എന്നിവ ലഭിക്കും.രജിസ്റ്റർ ചെയ്യാൻ https://forms.gle/fdZ3QW7LSinezWko7 സന്ദർശിക്കുക.വേഗത്തിൽ സഹായം ലഭിക്കാൻ +973 33609362 (വാട്സ് ആപ്പ്) അല്ലെങ്കിൽ +973 33602487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.വേദിയുടെ ലൊക്കേഷൻ: ദോഹത്ത് അരാദ് പാർക്ക് https://maps.app.goo.gl/13daSKW3K572HhrQ9?g_st=com.google.maps.preview.copy.
കണ്ണൂർ: 15 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 54 വയസ്സുകാരന് 41 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു.കുടിയാൻമല ചെറിയ അരീക്കമല എരുവേശി കോട്ടക്കുന്ന് ഇഞ്ചയിൽ ഷാജി മാത്യുവിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.2018 ഏപ്രിൽ എട്ടിനായിരുന്നു സംഭവം. കുടിയാൻമല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
മനാമ: വരുമാനം കുറഞ്ഞവർക്ക് കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണമെന്ന് ബഹ്‌റൈൻ പാർലമെൻ്റ് അംഗങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. ഇത് നിസ്സാര വ്യവഹാരങ്ങൾ വർധിക്കാനിടയാക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.ഡോ. അലി അൽ നു ഐമി അവതരിപ്പിച്ച ബിൽ, സാമൂഹിക പിന്തുണ സ്വീകരിക്കുന്നവരെയും പ്രതിമാസം 1,500 ദിനാറിൽ താഴെ വരുമാനമുള്ള പെൻഷൻകാരെയും കോടതി ഫീസ് അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കാനുള്ളതാണ്. നീതിന്യായ മന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരത്തോടെ ഫീസ് നൽകാനുള്ള കഴിവില്ലായ്മ തെളിയിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഇളവുള്ളത്.നിലവിലെ നിയമം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ മതിയായ സൗകര്യം നൽകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
കണ്ണൂർ: മുൻ എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പുകൾ വെവ്വേറെയായതാണ് സംശത്തിനിടയാക്കുന്നത്.പരാതിയിൽ പ്രശാന്തൻ ആരോപിച്ചത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻ.ഒ.സി. അനുവദിച്ചെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എ.ഡി.എം. എൻ.ഒ.സി. അനുവദിച്ചത് ഒൻപതാം തീയതി വൈകീട്ട് മൂന്നു മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ചുള്ള അന്വേഷണ ചുമതലയില്‍നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി. മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഈ നടപടി സ്വീകരിച്ചത്. ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആറു കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം…
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പരവൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എംഡിഎംഎ വാങ്ങിയത്.
മനാമ: യെമനിൽ തടവിലാക്കപ്പെട്ട അഞ്ച് ബഹ്‌റൈൻ പൗരന്മാർ തിരിച്ചെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനിലേക്ക് മടങ്ങുന്നതിന് യെമൻ അധികൃതരുടെ എല്ലാ സഹകരണങ്ങളുമുണ്ടായി. സുരക്ഷാ കാരണങ്ങളാലാണ് ഇവരെ ഓഗസ്റ്റ് മുതൽ യെമനിൽ തടവിലാക്കിയത്. അന്നുമുതൽ സുരക്ഷാ സഹകരണത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ അധികൃതർ യെമൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നിയമപരമായ നടപടികൾ നിലവിൽ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം അറിയിച്ചു.
തൃശൂർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം ഇന്ന് രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാദമി മുറ്റത്ത് ഒറ്റയ്ക്കിരുന്ന് പ്രതിഷേധിച്ചതും വാർത്തയായി. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റെയും സരസ്വതിയുടെയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്.എൻ. കോളജ്, തൃശൂർ സെന്റ് തോമസ് കോളജ്…
ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
ടെൽ അവീവ്: കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അവസാന നിമിഷങ്ങൾ ഇസ്രയേൽ സേന പുറത്തുവിട്ടു. ഇസ്രയേൽ സൈന്യത്തിന്റെ ഡ്രോൺ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇസ്രയേലിനെയും അമേരിക്കയെയും കിടുകിടെ വിറപ്പിച്ച ആ പോരാളിയുടെ അന്ത്യം അത്യന്തം ദയനീയമായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. ഷെല്ലാക്രമണത്തിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലെ സോഫയിൽ തലയിൽ ആഴത്തിലുള്ള മുറിവും പൊടിപിടിച്ച ശരീരവുമായി പേടിച്ചരണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇയാളുടെ വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദൃശ്യം പകർത്തിയ ഇസ്രയേലി ഡ്രോൺ അടുത്തേക്ക് വരുമ്പോൾ കയ്യിലുണ്ടായിരുന്ന എന്തോ ഒന്ന് ഡ്രോണിനുനേരെ എറിയാനുള്ള അയാളുടെ വിഫലശ്രമവും ദൃശ്യങ്ങളിൽ കാണാം. ഡ്രോൺ ദൃശ്യങ്ങൾ പകർത്തുമ്പോൾ സോഫയിലിരിക്കുന്നത് യഹ്യാ സിൻവാർ ആണെന്ന് സൈന്യത്തിന് വ്യക്തമായിരുന്നില്ല. ഹമാസിന്റെ ഒരു പോരാളി മാത്രമാണെന്നാണ് കരുതിയത്. ഹമാസിലെ ഒരാൾ ജീവനോടെ കെട്ടിടത്തിലുണ്ടെന്ന് വ്യക്തമായതോടെ കെട്ടിടത്തിനുനേരെ മറ്റൊരു ഷെൽ പ്രയോഗിക്കുകയും കെട്ടിടം പൂർണമായും തകർന്ന് അയാൾ കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറയുന്നത്.ഹമാസ് പോരാളികളായ മൂന്നുപേർ ഒരു…
