Author: News Desk

കാസര്‍കോട്:കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെതിരെ മുമ്പും പരാതി. മറ്റൊരു ഓട്ടോ തൊഴിലാളിയെ കയ്യേറ്റം എസ്ഐ അനൂപ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കേസിന്‍റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. നൗഷാദിനെ എസ്ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താൻ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തില്‍ കാണാം. എസ്ഐ അനൂപിനെതിരെ കൂടുതല്‍ ആരോപണങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി മരിച്ച നിലയില്‍…

Read More

അഷ്ഗാബത്ത്: തുര്‍ക്കുമാന്‍ കവിയും തത്ത്വചിന്തകനുമായ മാഗ്തിംഗുലി ഫ്രാഗിയുടെ 300-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രത്തലവന്മാരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബിന്റെ (ആര്‍.ഇ.എച്ച്.സി) ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ തുര്‍ക്കുമാനിസ്ഥാനിലെത്തി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ചാണ് അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കുന്നത്. തുര്‍ക്കുമാനിസ്ഥാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അഹമ്മദ് കുര്‍ബനോവ്, തുര്‍ക്കിയിലെ ബഹ്റൈന്‍ അംബാസഡര്‍ ബസ്സാം അഹമ്മദ് മര്‍സൂഖ് എന്നിവര്‍ ചേര്‍ന്ന് ഷെയ്ഖ് ഫൈസലിനെ സ്വീകരിച്ചു.

Read More

പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ഡി.എം.കെ. ആലോചിക്കുകയാണെന്ന് പി.വി. അൻ‌വർ എം.എൽ.എ.പാലക്കാട്ടും ചേലക്കരയിലും സി.പി.എം. സ്ഥാനാർത്ഥികൾ പരാജയപ്പെടും. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട്ട് സി.പി.എം. മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണം.ഐ.പി.എസ്. ഉദ്യോഗസ്ഥരെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറി. രണ്ടിടങ്ങളിലും സി.പി.എം– ബി.ജെ.പി. ഡീലുണ്ട്. എം.ആർ. അജിത് കുമാർ ഇപ്പോൾ തന്നെ ബി.ജെ.പിയാണ്. ഔദ്യോഗികമായി പിന്നീട് ബി.ജെ.പിയിൽ ചേരും. പലരും ഒളിച്ചും പതുങ്ങിയുമാണ് ബി.ജെ.പിക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നും അൻവർ പറഞ്ഞു.

Read More

മനാമ: രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.എജുക്കേഷന്‍ പ്ലസിന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആശുപത്രികളാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹ്റൈന്‍, മറ്റു ജി.സി.സി, രാഷ്ട്രങ്ങള്‍, ഈജിപ്ത്, യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യം കൈമാറുന്നതിനും മാനസികാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയാണ് കോണ്‍ഫറന്‍സ് നല്‍കുന്നതെന്ന് സൈക്യാട്രിക് ഹോസ്പിറ്റലിലെ മെഡിക്കല്‍ സര്‍വീസസ് മേധാവിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണുമായ ഡോ. ഷൈമ ബുച്ചേരി പറഞ്ഞു.

Read More

കോഴിക്കോട്: തിരുവമ്പാടിയിൽനിന്ന് കാണാതായ 14 വയസുകാരിയെ കോയമ്പത്തൂരിൽ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. മുക്കം പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസ് മുക്കം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ഡാൻസ് പഠിക്കാൻ എന്നു പറഞ്ഞു സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

Read More

പട്ന: പാമ്പു പ്രദർശനത്തിനിടെ ബാലൻ പാമ്പു കടിയേറ്റു മരിച്ച കേസിൽ പാമ്പാട്ടിയെ പത്തു വർഷം തടവിനു ശിക്ഷിച്ച് ഭാഗൽപുർ കോടതി. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടു മകുടിയൂതിയപ്പോഴാണു കടിയേറ്റത്. 2011 ഓഗസ്റ്റ് 24നു ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു സംഭവം. പതിനഞ്ചു വയസുണ്ടായിരുന്ന ദിവാകർ കുമാറാണു പാമ്പാട്ടി മുഹമ്മദ് ഷംസുലിന്റെ സാഹസത്തിന് ഇരയായത്. ദിവാകറിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്നു വലതു കയ്യിൽ കടിച്ചു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Read More

കൊച്ചി: ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ് നടി പ്രയാഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രയാഗ. ഹോട്ടലിൽ പല സുഹൃത്തുക്കളുണ്ടായിരുന്നു. അവിടെ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നു. പല ചോദ്യങ്ങളും പൊലീസ് ചോദിച്ചു. ഓം പ്രകാശിനെ അറിയില്ല. വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. പലയിടത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ പറഞ്ഞു. ഹോട്ടലിൽ ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ചില ചോദ്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. എല്ലാ ചോദ്യത്തിനും ഉത്തരം മാധ്യമങ്ങളോട് പറയേണ്ടതില്ല. പൊലീസിനു നൽകിയ ഉത്തരങ്ങൾ ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. വാർത്ത വന്ന ശേഷം രണ്ട് ഫോണുകളും അടിക്കാൻ തുടങ്ങിയിട്ട് നിന്നിട്ടില്ല. തനിക്കെതിരെ വന്ന വാർത്തകളൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു. ബിനു…

Read More

ന്യൂഡൽഹി: 200 കിലോ ​ഗ്രാം കൊക്കെയ്ൻ പിടികൂടി ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. 2000 കോടി രൂപ മൂല്യം വരും ഇതിനെന്ന് അധികൃതർ അറിയിച്ചു. രമേഷ് ന​ഗറിലെ ഒരു ​ഗോഡൗണിൽനിന്നാണ് ഇത്രയും അളവിൽ മയക്കുമരുന്ന് പിടികൂടിയത്. കൊക്കെയ്ൻ കടത്താനുപയോ​ഗിച്ച കാറിൽ ജി.പി.എസ് ഘടിപ്പിച്ചിരുന്നതാണ് സംഘത്തെ പിടികൂടാൻ സഹായകമായത്. ഈ ജി.പി.എസ് സി​ഗ്നൽ ട്രാക്ക് ചെയ്ത പോലീസ് ​ഗോഡൗണിലെത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു. കൊക്കെയ്ൻ രാജ്യതലസ്ഥാനത്തേക്ക് കൊണ്ടുവന്ന പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ഈ മാസം രണ്ടാംതീയതി സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽനിന്ന് 5620 കോടി വിലവരുന്ന 600 കിലോ മയക്കുമരുന്ന് പിടികൂടിയതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. രണ്ടാം തീയതി പോലീസ് പിടിച്ചെടുത്തതിൽ 560 കിലോ​ഗ്രാം കൊക്കെയ്നും 40 കിലോ​ഗ്രാം ഹൈഡ്രോപോണിക് മരിജുവാനയുമാണ് ഉണ്ടായിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് അമൃത്‌സര്‍, ചെന്നൈ എന്നിവിടങ്ങളിൽനിന്നായി നാലുപേർ പിടിയിലായിരുന്നു. തുഷാർ ​ഗോയൽ (40), ഹിമാൻഷു കുമാർ (27), ഔറം​ഗസേബ് സിദ്ദിഖി (23), ഭറത് കുമാർ ജെയിൻ…

Read More

കൊച്ചി: എറണാകുളം പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് യോഗം ചേരുന്നതിനായി ഹാള്‍ അനുവദിച്ചില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാന്‍ കഴിയല്ല’ അന്‍വര്‍ പറഞ്ഞു. ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 ആളുകള്‍ക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ‘മെയിലിലൂടെ ബുക്ക് ചെയ്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിക്കില്ലെന്നാണ് പിഡബ്ല്യുഡി അസി.എഞ്ചിനിയര്‍ അറിയിച്ചത്. രാഷ്ട്രീയ യോഗമല്ലെന്നും സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗമാണെന്നും ചൂണ്ടിക്കാട്ടി വീണ്ടും കത്ത് നല്‍കി. എന്നാല്‍ അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അസി.എഞ്ചിനിയര്‍ ഫോണ്‍ കട്ട് ചെയ്തു. ബുക്കിങ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അനുമതി നല്‍കേണ്ടെന്ന നിര്‍ദേശമുണ്ടെന്നും അറിയിച്ചു’ അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുത്തിറങ്ങിയിരിക്കുകയാണ്. മരുമകന്റെ വകുപ്പാണ് പിഡബ്ല്യുഡി. റസ്റ്റ്ഹൗസിന്റെ മുറ്റത്ത്…

Read More

കൊല്ലം: പിണറായി വിജയൻ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില നേതാക്കള്‍ ചേര്‍ന്നാണ് തന്നെ രാഷ്ട്രിയത്തിലേക്ക് ഇറക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘സഖാവ് പിണറായി വിജയന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കില്‍ പറയട്ടേ. വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ല എന്നാണ് താന്‍ അന്ന് പ്രതികരിച്ചത്, സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതുതന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്.

Read More