Author: News Desk

കോഴിക്കോട്: ‍പി.വി. അൻവറുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുമോ എന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മുൻ എം.എൽ.എ. കാരാട്ട് റസാഖ്. സി.പി.എം. തന്നെ തഴഞ്ഞുവെന്നും പരാതികൾക്ക് പരിഹാരം കാണാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.റസാഖ് വീണ്ടും അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് റസാഖ് സി.പി.എമ്മിനെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും അദ്ദേഹം ആരോപണമുന്നയിച്ചു.താൻ തെരഞ്ഞെടുപ്പിൽ തോൽക്കാനുണ്ടായ കാരണങ്ങളും വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുണ്ടായ നീക്കങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിക്ക് രണ്ടു കത്തുകൾ നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വം മുസ്‌ലിം ലീഗിനൊപ്പം ചേർന്ന് വികസപ്രവർത്തനങ്ങൾ അട്ടിമറിച്ചു. ഇതിന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടുനിന്നു. കൊടുവള്ളി ലോക്കൽ സെക്രട്ടറി, താമരശ്ശേരി ഏരിയാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതികൾ അട്ടിമറിച്ചത്.കത്തുകൾക്കൊന്നും മറുപടി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഇടതു സഹയാത്രികനായി മുന്നോട്ടുപോകാൻ സാധിക്കില്ല. വികസനം അട്ടിമറിക്കുന്ന തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ…

Read More

മനാമ: രാജ്യത്തെ സ്‌കൂള്‍ കായികമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന ഐ.എസ്.എഫ് ജിംനേഷ്യഡ് ബഹ്റൈന്‍ 2024 ശ്രദ്ധേയമായി.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന പരിപാടിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രിയും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ബഹ്റൈന്‍ 2024ന്റെ സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എഫ്. ഫസ്റ്റ് വൈസ് പ്രസിഡന്റ് യൂസഫ് ബെല്‍ഖാസ്മി, ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള അറബ് ബ്യൂറോ ഓഫ് എജുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുറഹ്‌മാന്‍ ബിന്‍ മുഹമ്മദ് അല്‍ അസ്മി എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്‌കൂള്‍ സ്പോര്‍ട്സിന്റെ വികസനം, വിദ്യാഭ്യാസ പാഠ്യപദ്ധതിയമായുള്ള അതിന്റെ സംയോജനം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി അവയെ യോജിപ്പിക്കല്‍, വിദ്യാര്‍ത്ഥികളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കല്‍ എന്നീ വിഷയങ്ങളാണ് പരിപാടിയില്‍ പ്രധാനമായി ചര്‍ച്ച ചെയതത്. സുസ്ഥിരത, കായികം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍…

Read More

പാലക്കാട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ മത്സരത്തിൽനിന്ന് പിന്മാറി. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായ ഡോ. പി. സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു.സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്.സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ് അറിയിച്ചു. സി.പി.എമ്മില്‍ ചേരില്ല. സരിനായി പ്രചാരണത്തിനിറങ്ങും.ഷാനിബ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന അഭ്യർത്ഥനയുമായി സരിന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തീരുമാനം മാറ്റുകയായിരുന്നു.

Read More

തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക് കേരളത്തിൻ്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന് പരിഗണിക്കുന്നു. ഇക്കാര്യം പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവ ഭേദഗതി വരുത്തിയാണ് ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അഥിനിയമം എന്നീ പുതിയ നിയമങ്ങൾ നിലവിൽ വന്നത്. പഴയ നിയമങ്ങളുടെ പേരുകൾക്കൊപ്പം നിയമവ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇവ പരിശോധിച്ച് സംസ്ഥാനത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള ഭേദഗതികൾ ആവശ്യമുണ്ടോ എന്നാണ് നിയമ പരിഷ്കരണ കമ്മീഷൻ പരിശോധിക്കുക.

Read More

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് കോൺഗ്രസിലുണ്ടായ കലാപത്തിനു പിറകെ സി.പി.എമ്മിലും പൊട്ടിത്തെറി. പാർട്ടി ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു. കോൺഗ്രസ് വിട്ടു വന്ന പി. സരിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് രാജിയിൽ കലാശിച്ചതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു വിമർശനം. നഗരമേഖലയിൽ അണികൾക്കിടയിൽ സ്വാധീനമുള്ളയാളാണ് ഷുക്കൂർ. പി. സരിന്റെ പ്രചാരണത്തിൽ അബ്ദുൽ ഷുക്കൂർ രംഗത്തുണ്ടായിരുന്നു. എന്നാൽ പരസ്യമായ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ഷുക്കൂറിന്റെ രാജി. പി. സരിന്റെ വരവിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെന്നും ഷുക്കൂറിന്റെ രാജി ഇതിന്റെ പ്രതിഫലനമാണെന്നും പറയപ്പെടുന്നു.

Read More

യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിന്റേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. 39 ലക്ഷം രൂപയാണ് രാഹുലിന്റെ സ്വത്ത്. ഇത് കൂടാതെ 24 ലക്ഷം വിലമതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ കൈവശം 25000 രൂപയാണ് പണമായുള്ളത്. 55,000 രൂപ മൂല്യമുള്ള 1 പവൻ സ്വർണവും രാഹുലിന് ഉണ്ട്. അമ്മയുടെ കയ്യില്‍ 20 പവന്റെ സ്വർണമുണ്ട്, 10000 രൂപയും. ആകെ സ്വത്ത് 39,36,454 രൂപയാണ്. അടൂരിലാണ് രാഹുലിന്റെ പേരിലുള്ള ഭൂമിയുള്ളത്. രാഹുലിന്റെ അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്. ചെറുകിട ബിസിനസ് ആണ് രാഹുലിന്റെ വരുമാനശ്രോതസ്. കുട്ടികളുടെ വസ്ത്ര കട, മെഡിക്കല്‍ഷോപ്പ് എന്നിവയുണ്ട്. ഇവ പങ്കാളിത്തത്തോടെയാണ് ഇത് നടത്തുന്നത്. ഇതുകൂടാതെ സ്വന്തമായി ജെൻസ് ബ്യൂട്ടി പാർലർ, മില്‍മയുടെ ഏജൻസി എന്നിവയും രാഹുലിന്റെ പേരിലുണ്ട്. 2421226 രൂപയാണ് രാഹുലിന് ബാധ്യത. എല്‍ഡിഎഫ് സ്ഥാനാർത്ഥി പി…

Read More

മനാമ: തിരുവനന്തപുരം ബീമാപ്പള്ളി കുഴിവിളാകം സ്വദേശിനി രേവതി തങ്കമണി (34) ബഹ്‌റൈനിൽ നിര്യാതയായി. വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിൽ എത്തിയ രേവതി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. വിസിറ്റ് വിസ ഏർപ്പാടാക്കിയ കമ്പനി പ്രതിനിധികളും സുഹൃത്തുക്കളും മൃതദേഹം കൊണ്ട് നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ഒരുക്കങ്ങൾ നടത്തി വരുന്നു. ഐസിആർഎഫ് ഉം ഹോപ്പ് ബഹ്‌റൈനും നടപടിക്രമങ്ങൾക്ക് സഹായിക്കുന്നുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ പുതിയൊരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്‍കി.രാജ്യത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും സംസ്‌കാരങ്ങളും നാഗരികതകളും തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സമീപനത്തെ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോഎക്‌സിസ്റ്റന്‍സ് (കെ.എച്ച്.ജി.സി) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. സീഫ് ഏരിയയില്‍ പുതിയ പള്ളി പണിയുന്നതിനുള്ള കരാര്‍ ഒപ്പിടുന്ന വേളയിലായിരുന്നു ഷൈഖ് അബ്ദുല്ലയുടെ പരാമര്‍ശം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണ ചൂണ്ടിക്കാട്ടിക്കൊണ്ട്, ബഹ്റൈന്‍ സമൂഹത്തിലെ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളിയെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ബോര്‍ഡിനെയും പള്ളിയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ മഴക്കാലത്തെ നേരിടാന്‍ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയവും മരാമത്ത് മന്ത്രാലയവും സഹകരിച്ച് നടപടികള്‍ സജീവമാക്കി.മഴവെള്ളം ഒഴുകിപ്പോകാനുള്ള തുറന്ന സ്ഥലങ്ങളുടെയും ഓടകളുടെയും ശുചീകരണം, പമ്പിംഗ് സ്റ്റേഷനുകളുടെ പതിവ് അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശീതകാലം ആസന്നമായതിനാല്‍ പൂര്‍ണ്ണമായ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ മഴവെള്ളം ശേഖരിച്ച് ആഗിരണം ചെയ്യാനുള്ള ടാങ്കുകള്‍ ശൂന്യമാക്കിനിര്‍ത്തും.പ്രധാന റോഡുകളിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മരാമത്ത് മന്ത്രാലയമാണ്. മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം ഉള്‍ഭാഗങ്ങളിലെ തെരുവുകളിലെ പ്രവര്‍ത്തനവും നടത്തുന്നു. വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ എമര്‍ജന്‍സി ടീമുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇരു മന്ത്രാലയങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തും.മഴക്കാലത്ത് മലിനജല പരിശോധനാ അടപ്പുകള്‍ തുറക്കരുതെന്നും ഡ്രെയിനേജ് സംവിധാനങ്ങള്‍ മാലിന്യമുക്തമാക്കണമെന്നും മരാമത്ത് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.എല്ലാ ഗവര്‍ണറേറ്റുകളിലും മഴക്കെടുതികളെ നേരിടാന്‍ അടിയന്തര സംഘങ്ങളെ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പ്രതികരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫീല്‍ഡ്, കമ്മ്യൂണിക്കേഷന്‍ ടീമുകള്‍ നിലവിലുണ്ട്.…

Read More

മനാമ: സാന്റാമോണിക്ക സ്റ്റഡി അബ്‌റോഡ്, ഐ ലേണിംഗ് എന്‍ജിന്‍സ്, ബോസ്‌കോ എജ്യു, പി.ഇ.സി.എ. എന്നിവയുടെ സഹകരണത്തോടെ വേദിക് എ.ഐ. സ്‌കൂളുള്‍സ് പെന്റാത്ത്‌ലോണ്‍ 2024 സംഘടിപ്പിക്കും. https://youtu.be/jB-tjeQyRzQ 2024 നവംബര്‍ രണ്ടിന് അദാരി പാര്‍ക്കില്‍ നടക്കുന്ന ഈ പരിപാടി ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു ചരിത്രപരമായ ഒളിമ്പ്യാഡ് വിദ്യാഭ്യാസ മത്സരം ആയിരിക്കുമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ഡോ. മറിയം അല്‍ ദീന്‍ പറഞ്ഞു. https://www.youtube.com/shorts/ixxFswyCvrk ബഹ്‌റൈനിലെ എല്ലാ സ്‌കൂളുകളില്‍നിന്നുമായി 5,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ അപ്പ് ഡയരക്ടര്‍ യൂസുഫ് യാഖൂബ് ലോരി, വേദിക് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സി.ഇ.ഒയും സഹസ്ഥാപകനുമായ ജെയിംസ് മറ്റം, ബോബ്‌സ്‌കോ ഹോള്‍ഡിംഗ് ഡബ്ല്യു.എല്‍.എല്‍. സ്ഥാപകനും സി.എം.ഡിയുമായ ബോബന്‍ തോമസ്, പി.ഇ.സി.എ. ഇന്റര്‍നാഷണല്‍ സി.ഇ.ഒ. സി.എം. ജുനിത് എന്നിവര്‍ പറഞ്ഞു. https://www.youtube.com/shorts/5o2YL7-cxWw ഒരേ ദിവസം അഞ്ച് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് ഒളിമ്പ്യാഡുകളാണ് നടക്കുന്നത്. https://www.youtube.com/shorts/NqCjl2ZWU0g 6 മുതല്‍ 12 വരെയുള്ള ഗ്രേഡുകളിലുള്ളവര്‍ അഞ്ച് വിഷയ നിര്‍ദ്ദിഷ്ട ഒളിമ്പ്യാഡുകളില്‍…

Read More