- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
Author: News Desk
തിരുവനന്തപുരം: ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ. തിരക്കേറിയ ഒപിയിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ ഭീഷണി സ്വരത്തിൽ ആക്ഷേപിക്കുകയും സംഘം ചേർന്ന് അപമാനിക്കുകയും ചെയ്‌തത് തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും ഐഎംഎ ആരോപിച്ചു. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ആത്മവിശ്വാസം തകർക്കാനും അവരെ സമൂഹത്തിനു മുന്നിൽ ഇകഴ്ത്തി കാട്ടാനും ശ്രമിക്കുന്നവർ ആരായാലും സംഘടന നോക്കി നിൽക്കില്ല. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഐഎംഎ അറിയിച്ചു. പി.വി.അൻവറിനെതിരെ ഒട്ടും വൈകാതെ തന്നെ കേസ് റജിസ്റ്റർ ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
ആലപ്പുഴ: ആലപ്പുഴയിൽ ചാരുംമൂട് വയോധികയെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി സ്വർണം കവർന്ന ശേഷം വഴിയിൽ ഇറക്കി വിടുകയായിരുന്നു. പന്തളത്തേക്ക് പോകാൻ ബസ് കാത്ത് നിന്ന വയോധികയുടെ അടുത്തേക്ക് പ്രതി കാറുമായെത്തി വഴി ചോദിച്ച ശേഷമാണ് തട്ടിക്കൊണ്ടുപോയത്. വഴി പറഞ്ഞു കൊടുത്ത വയോധികയെ പന്തളത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ സഞ്ജിത്ത് നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കുടുംബവിശേഷമൊക്കെ പറഞ്ഞ് അൽപദൂരം പോയ ശേഷം ലക്ഷ്യം നടപ്പാക്കി. കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ വൃദ്ധയുടെ കണ്ണിലടിച്ചു. നീറ്റൽ സഹിക്കാനാകാതെ കണ്ണുതുറക്കാനാകാത്ത സ്ത്രീയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വർണം ഊരിയെടുത്തു. മൂന്ന് പവൻ മാലയും ഒരു പവൻ തൂക്കം വരുന്ന വളയുമാണ് ഊരിയെടുത്തത്. കമ്മൽ ചോദിച്ചെങ്കിലും സ്വർണമല്ലെന്ന് പറഞ്ഞതിനാൽ എടുത്തില്ല. വീണ്ടും കുറച്ച് ദൂരം കാറിൽ പോയ ശേഷം സത്രീയെ വഴിയിൽ ഇറക്കി…
മനാമ: ബഹറൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വീ ആർ വൺ കൂട്ടായ്മയുടെ ഒന്നാം വാർഷികവും കുടുംബ സംഗമവും സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ കേരളപ്പിറവി ദിനത്തിൽ നടന്നു. നൂറോളം അംഗങ്ങൾ പങ്കെടുത്ത ആഘോഷത്തിൽ അംഗങ്ങളുടെയും മക്കളുടെയും വിവിധ ഇനം കലാപരിപാടികൾ നടത്തി. ഗ്രൂപ്പിലെ അംഗങ്ങളുടെ കോൽക്കളിയും സ്പാര്ക്കിങ് സ്റ്റാർ സിന്റെ സിനിമാറ്റിക് ഒപ്പനയും പരിപാടിക്ക് മികവേകി. ഷിഹാബ് കറുകപുത്തൂർ സ്വാഗതവും ജസീർ കാപ്പാട്, മുബീന മൻഷീർ എന്നിവർ ആശംസയും നേർന്നു സംസാരിച്ചു. ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്‌റഫ് അവതരിപ്പിച്ചു. റജീന ഇസ്മായിൽ, ഇസ്മായിൽ ദുബൈപടി അവതാരകരായ പരിപാടിയിൽ അഡ്മിൻമാരായ അഫ്സൽ അബ്ദുള്ള, ഇസ്മായിൽ തിരൂർ, മുഫീദ മുജീബ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ അരുൺ, ഷഫീൽ യൂസഫ്, റാഫി തൃശൂർ, നാസർ ഹലീമാസ്, ഹഫ്സർ ഗീതു സതീശൻ എന്നിവർ നേതൃത്വം നൽകി. ആബിദ് താനൂർ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം; കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാന്‍. എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര, ബെഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസാം എന്നിവരാണ്. ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബീഹാറുമായി ഏറ്റുമുട്ടും. 20 ന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് ആസുമായി ഏറ്റുമുട്ടും. ഡിസംബര്‍ ആറിനാണ് കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം. കെസിഎയുടെ മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കേരളവും ജാര്‍ഖണ്ഡും തമ്മിലാണ്. കേരള രഞ്ജി ടീം അസി. കോച്ച് ആയിരുന്ന എം.രാജഗോപാലാണ് കേരളത്തിന്റെ മുഖ്യപരിശീലകന്‍. ടീം അംഗങ്ങള്‍- അഹമ്മദ് ഇമ്രാന്‍(ക്യാപ്റ്റന്‍),അല്‍ത്താഫ് എസ്, ആദിത്യ ബൈജു, എബിന്‍ ജെ ലാല്‍,…
ബഹ്റൈനില്‍ പോളിമടെക് ഇലക്ട്രോണിക്സ് 100 ദശലക്ഷം ഡോളറിന്റെ സെമികണ്ടക്ടര്‍ നിര്‍മാണകേന്ദ്രം സ്ഥാപിക്കും
മനാമ: ബഹ്റൈനില്‍ ഒരു സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പോളിമടെക് ഇലക്ട്രോണിക്സ് പദ്ധതിയിടുന്നതായി ഗേറ്റ്വേ ഗള്‍ഫ് 2024 ഫോറത്തില്‍ കമ്പനി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എന്‍. ഈശ്വരറാവു അറിയിച്ചു.ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയവുമായി യോജിച്ചുകൊണ്ട് മേഖലയിലെ സാങ്കേതിക രംഗത്ത് ഒരു സുപ്രധാന വികസനം ഈ നിക്ഷേപം മൂലമുണ്ടാകുമെന്നാണ് പ്രതീക്ഷ.കമ്പനി ബഹ്റൈനില്‍ ആദ്യഘട്ടമായാണ് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം ബി.എന്‍.എയോട് പറഞ്ഞു. ഈ പ്രാരംഭഘട്ടം രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കയാണ്. ഘട്ടം 1 എയില്‍ പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ 16.5 ദശലക്ഷം ഡോളര്‍ നിക്ഷേപം ഉള്‍പ്പെടുന്നു. അവിടെ പ്രവൃത്തികള്‍ 2025 ജനുവരി രണ്ടാം വാരത്തില്‍ ആരംഭിക്കും. ഘട്ടം 1 ബിയില്‍ 83.5 ദശലക്ഷം നിക്ഷേപമിറക്കും.ഈ നിക്ഷേപത്തിനായുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ബഹ്റൈനിലെ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡിന് (ഇ.ഡി.ബി) റാവു അഭിനന്ദനമറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെ 2024നും 2026നുമിടയില്‍ 16 പുതിയ ഹോട്ടലുകള്‍ തുറക്കും. ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) സംഘടിപ്പിച്ച ഗേറ്റ്വേ ഗള്‍ഫ് 2024 ഫോറത്തില്‍ നടന്ന ചര്‍ച്ചാ പാനലില്‍ പങ്കെടുക്കവെ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫിയാണ് ഇക്കാര്യം അറിയിച്ചത്.ലോകപ്രശസ്ത ഹോട്ടല്‍ ശൃംഖലകളാണ് വൈവിധ്യമാര്‍ന്ന പുതിയ ഹോട്ടലുകള്‍ തുറക്കുന്നത്. ഈ വിപുലീകരണത്തിലൂടെ 3,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ കൂടി വരുമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യമാര്‍ന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ പദവി ശക്തിപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കും. ബഹ്റൈനില്‍ അനുകൂലമായ ഒരു ബിസിനസ് അന്തരീക്ഷമാണുള്ളത്. നിക്ഷേപ പ്രോത്സാഹനങ്ങളും പിന്തുണാ നടപടികളും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടല്‍ പ്രോജക്ടുകളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇത് ബഹ്റൈനിലെ ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്നയു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും, പൊതു സാമൂഹിക പ്രവർത്തകരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നതാണ്. വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞടുപ്പുകളിൽ, യു.ഡി.ഫ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടി ഐ.വൈ.സി.സി ബഹ്‌റൈൻ തുടക്കം കുറിച്ച വിവിധ ഡിജിറ്റൽ, ഓഫ്‌നെറ്റ് പരിപാടികളുടെ തുടർച്ചയായാണ് യു.ഡി.ഫ് കൺവെൻഷൻ നടത്തുന്നത്. എല്ലാറ്റിലും പി.ആർ ഇറക്കി, ജനദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള ജനവിധിയായി ഈ ഉപതിരഞ്ഞടുപ്പ് മാറുമെന്നും, കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.
മനാമ: ബഹ്‌റൈനിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും നിയമനം നല്‍കുമെന്ന് ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സ് വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള സോഫ്റ്റ് വെയറും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള ഡിസൈന്‍, അനലിറ്റിക്‌സ്, വികസനം, കോഡിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യകളുള്ള കമ്പനികളിലൊന്നാണ് ജെ.പി. മോര്‍ഗന്‍സ്.ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സാമ്പത്തിക സേവന മേഖല ബഹ്‌റൈന്റെ വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും അടിത്തറയിടുന്നതായി സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ ഖുലൈഫ് പറഞ്ഞു.സാങ്കേതിക പ്രതിഭകളുടെ ശേഖരം വളര്‍ത്തുന്നതിനും മേഖലയിലും ആഗോളതലത്തിലും ബിസിനസ് മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു നിര്‍ണായക പങ്കാളിയായി ബഹ്‌റൈനെ കാണുന്നുവെന്ന് ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സിലെ പേയ്‌മെന്റ് ടെക്‌നോളജി ഗ്ലോബല്‍ ഹെഡ് മൈക്ക് ബ്ലാന്‍ഡിന പറഞ്ഞു.
മനാമ: ബഹ്‌റൈന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച ഗേ വേ ഗള്‍ഫ് 2024ന്റെ രണ്ടാം പതിപ്പ് സമാപിച്ചു.250 മന്ത്രിമാരും ആഗോള ബിസിനസ്, വ്യവസായ നേതാക്കളും പങ്കെടുത്ത ഫോറം ടൂറിസം, മാനുഫാക്ചറിംഗ്, ബാങ്കിംഗ്, സ്‌പോര്‍ട്‌സ്, വിനോദം എന്നിവയുള്‍പ്പെടെ ഗള്‍ഫ് മേഖലയിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.’ജി.സി.സിയിലെ വളര്‍ച്ചാ ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി മേഖലയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ ടൂറിസം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ചു.ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് ഹുമൈദാന്‍ ‘ബാങ്കിംഗിന്റെ അടുത്ത പത്ത് വര്‍ഷങ്ങള്‍’ എന്ന പാനലില്‍ രാജ്യത്തിന്റെ വികസിച്ചുവരുന്ന സാമ്പത്തിക മേഖലയെക്കുറിച്ച് സംസാരിച്ചു.’ജി.സി.സിയിലെ വളര്‍ച്ചാ ഉത്തേജകമായ ടൂറിസം’ എന്ന പാനല്‍ സെഷനില്‍ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി മേഖലയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ ടൂറിസം വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ച് സംസാരിച്ചു.ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ്…