- ബഹ്‌റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് ആൽബം പുറത്തിറക്കി
- അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നില്ല, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ലെന്ന് ഇറാന്
- ‘സത്യം ആളുകള്‍ അറിയണം’; കമ്യൂണിസ്റ്റുകാരുടെ അവസാന കോട്ടയായ കേരളത്തിലും അവരുടെ അന്ത്യത്തിന് തുടക്കമായെന്ന് അമിത് ഷാ
- ‘ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും’, സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും
- സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന: സാംപിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയയ്ക്കും, ഹൈക്കോടതിയുടെ അനുമതി
- എസ്.എൽ.ആർ.ബി. ഇലക്ട്രോണിക് പട്ടയ വിതരണ സേവനം ആരംഭിച്ചു
- ‘ഭരണം മാറണം; അധികാരത്തില്‍ വന്നത് പിണറായി അല്ല, ഇടതുപക്ഷമാണ്; എല്‍ഡിഎഫ് ഇല്ലാതായി ബിജെപി വരും’
- ഓവർസീസ് എക്സ്പോഷർ പ്രോഗ്രാം: തമിഴ്നാട്ടിലെ 20 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബഹ്റൈനിലെത്തി
Author: News Desk
തഞ്ചാവൂർ: ക്ളാസിലിരുന്ന് സംസാരിച്ചതിന് പെൺകുട്ടിയടക്കം അഞ്ച് വിദ്യാർത്ഥികളുടെ വായിൽ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി. തഞ്ചാവൂർ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ചിത്രങ്ങൾ പുറത്തുവന്നതോടെ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസിലിരുന്ന് പരസ്പരം സംസാരിച്ചതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടികളുടെ വായിൽ ടേപ്പ് ഒട്ടിക്കുകയായിരുന്നു. നാലുമണിക്കൂറോളം ശിക്ഷ തുടർന്നെന്നാണ് കുട്ടികൾ പറയുന്നത്. ഒരു കുട്ടിയുടെ വായിൽ നിന്ന് രക്തം വന്നുവെന്നും മറ്റുള്ളവർക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടെന്നും പരാതിയിൽ പറയുന്നു.സ്‌കൂളിലെ മറ്റൊരദ്ധ്യാപിക കുട്ടികളുടെ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുനൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. അന്വേഷണം പൂർത്തിയായാലുടൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
മനാമ: മോണ്ടിനെഗ്രോ പ്രധാനമന്ത്രി മിലോജ്‌കോ സ്പാജിക്കും സംഘവും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (ബഹ്‌റൈൻ ഇ.ഡി.ബി) ആസ്ഥാനം സന്ദർശിച്ചു. കാബിനറ്റ് കാര്യ മന്ത്രി അൽ ഹമദ് ബിൻ ഫൈസൽ അൽ മാൽകി, സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ, ബഹ്‌റൈനിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ, ബഹ്‌റൈൻ്റെ നേട്ടങ്ങളും മേഖലയുടെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇ.ഡി.ബിയുടെ പ്രതിജ്ഞാബദ്ധതയും നൂർ ബിൻത് അലി അൽഖുലൈഫ് വിവരിച്ചു.
ചേലക്കര: രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാവിലെ വാഹനം പരിശോധിച്ച് പണം പിടിച്ചെടുത്തത്. കാറിന്റെ പിൻ ഭാഗത്ത് ഒരു ബാഗിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു പണം. കുളപ്പുള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. പണത്തിന് കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. 25 ലക്ഷം രൂപയുമായി എറണാകുളത്തേക്ക് പോവുകയായിരുന്നു, വീടിന്റെ നിർമാണം പുരോഗമിക്കുകയാണ് അതിനാവശ്യമായ മാർബിൾ വാങ്ങാനായാണ് യാത്ര എന്നും കാറിലുണ്ടായിരുന്ന വ്യക്തി പറഞ്ഞു. പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിന്റെ രേഖകൾ ഉണ്ടെന്നും ജയൻ പറഞ്ഞു. എന്നാൽ, ഇത്രയും വലിയ തുക കൈവശം വയ്‌ക്കുന്നത് നിയമപരമല്ല എന്ന് കാട്ടി പണം പിടിച്ചെടുക്കാനുള്ള നടപടികൾ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ ആരംഭിച്ചു.
മനാമ: മോണ്ടിനെഗ്രോ പ്രധാനമന്ത്രി മിലോജ്‌കോ സ്പാജിക്കും സംഘവും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (ബഹ്‌റൈൻ ഇ.ഡി.ബി) ആസ്ഥാനം സന്ദർശിച്ചു. കാബിനറ്റ് കാര്യ മന്ത്രി അൽ ഹമദ് ബിൻ ഫൈസൽ അൽ മാൽകി, സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ, ബഹ്‌റൈനിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.കൂടിക്കാഴ്ചയിൽ, ബഹ്‌റൈൻ്റെ നേട്ടങ്ങളും മേഖലയുടെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇ.ഡി.ബിയുടെ പ്രതിജ്ഞാബദ്ധതയും നൂർ ബിൻത് അലി അൽഖുലൈഫ് വിവരിച്ചു.
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് വിഡി സതീശൻ ആരോപിച്ചു. കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണ് ബിജെപി അധ്യക്ഷൻ. കോൺഗ്രസും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. ചേലക്കരയിൽ യുഡിഎഫ് 5000ത്തിലധികം വോട്ടിന് ജയിക്കും. പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപി -സിപിഐഎം നേതാക്കൾ തമ്മിൽ ഡീൽ നടത്തിയെന്നും അണികളെ പറ്റിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ സർക്കാരില്ലായ്മയാണ് ഇപ്പോൾ നടക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പോലും ഭരണത്തിൽ കണ്ട്രോളില്ല.…
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ്; കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും- ഗണേഷ് കുമാർ
തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്ക് തിരിച്ചടി നേരിടുന്ന ഹൈക്കോടതി വിധി വന്നിട്ടും ഗതാഗത വകുപ്പ് നടപടിയെടുത്തില്ലെന്ന വിമർശനത്തിനിടെ ഇന്ന് യോഗം വിളിച്ച് മന്ത്രി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടിയ ദൂരം പെർമിറ്റ് അനുവദിക്കണ്ട എന്ന പുതിയ മോട്ടോർവാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിയിൽ അപ്പീൽ സമർപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസിയുടെ ഭാഗത്ത് നിന്നും നിസംഗതയുണ്ടായതിൽ വിമർശനം ഉയർന്നിരുന്നു. ഈ വിധി ചർച്ച ചെയ്യാനാണ് ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നിയമ വിദഗ്ദ്ധരും കെഎസ്‌ആർടിസിയിലെ ഉന്നതരും യോഗത്തിൽ പങ്കുചേരും. ഹൈക്കോടതിയുടെ വിധിയിൽ എന്ത് തുടർനടപടി സാദ്ധ്യമാകുമെന്ന് യോഗം ചർച്ച ചെയ്യും. അപ്പീൽ നൽകണമെന്നാണ് കെഎസ്‌ആർടിസിയ്‌ക്ക് ലഭിച്ച നിയമോപദേശം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ബസുടമകളുടെ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയത്. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സൂപ്പർക്ലാസ് ബസുകളാണ് 140 കിലോമീറ്ററിനു…
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു കെ സി എ ഹാളിൽ വച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ PVചെറിയാൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് സിബി കുര്യൻ KCA പ്രസിഡന്റ് ജയിംസ് ജോൺ, ബിജു ജോർജ്, മിഥുൻ മോഹൻ,സെയ്ദ് ഹനീഫ , അൻവർ നിലമ്പൂർ സനീഷ് കുറുമുള്ളിൽ, അജിത് കുമാർ തുടങ്ങി ബഹ്‌റൈൻ ലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.ഗൃഹാതുരത്വം പേറുന്ന നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ വേറിട്ട ഒന്നായി അറു നൂറോളം പേർ പങ്കെടുത്തു.വോയിസ് ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡ് റീബ്രാൻഡിംഗ് ഈ വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ് മനോജ് വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പത്തനംതിട്ട: സി.പി.എം. ഫേസ്ബുക്ക് പേജിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ വന്ന സംഭവത്തിൽ പാർട്ടി പോലീസിന് പരാതി നൽകി.ഇ-മെയിൽ വഴി പത്തനംതിട്ട എസ്.പിക്കാണ് പരാതി നൽകിയത്. പേജ് ഹാക്ക് ചെയ്തെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറുമെന്ന് എസ്.പി പറഞ്ഞു. പോലീസിൽ പരാതി നൽകാൻ കോൺഗ്രസ് സി.പി.എമ്മിനെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.വിഡിയോ പത്തനംതിട്ട സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് നേരത്തെ വാർത്ത വന്നിരുന്നു. പേജ് അഡ്മിൻമാരിൽ ഒരാൾ വിഡിയോ അപ്‌ലോഡ് ചെയ്തതാണെന്നാണ് വ്യക്തമായത്. വിഡിയോ വന്ന സംഭവം ഹാക്കിംഗ് ആണെന്നാണ് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞിരുന്നത്.
മനാമ: ഫൈനലില്‍ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (25-17, 25-18, 21-25, 25-16) 23ാമത് അറബ് പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ബഹ്റൈന്‍ വോളിബോള്‍ ടീം ചരിത്ര വിജയം നേടി. അറബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ബഹ്‌റൈന്‍ കിരീടം നേടുന്നത്.ശക്തമായ ആക്രമണങ്ങളിലൂടെയും സെര്‍വിലൂടെയും നാസര്‍ അനന്‍, മുഹമ്മദ് യാക്കൂബ്, അലി ഇബ്രാഹിം എന്നിവരുടെ മികച്ച പ്രകടനത്തോടെയാണ് ബഹ്റൈന്‍ പോരാട്ടം ആരംഭിച്ചത്. ഖത്തറും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അബ്ബാസ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിരോധത്തിലൂന്നി ആദ്യ സെറ്റ് 25-17 എന്ന സ്‌കോറില്‍ ഉറപ്പിച്ചു.രണ്ടാം സെറ്റില്‍ മുഹമ്മദ് യാക്കൂബിന്റെയും ഹുസൈന്‍ മന്‍സൂരിന്റെയും പ്രതിരോധ പ്രയത്‌നത്തിലും ഹാനി അലിയുടെ നേരിട്ടുള്ള സെര്‍വിലും ബഹ്‌റൈന്‍ ആധിപത്യം നിലനിര്‍ത്തി. അലി ഇബ്രാഹിമും നാസര്‍ അനനും തടയിടുന്നതില്‍ മികച്ചുനിന്നതോടെ ബഹ്റൈന്‍ 25-18ന് മുന്നിലെത്തി.ബഹ്റൈന്‍ താരങ്ങളുടെ ചില പിഴവുകള്‍ മുതലാക്കി യൂസിഫ് അഗ്ലാഫും നിക്കോളയും നയിച്ച മൂന്നാം സെറ്റില്‍ ഖത്തര്‍ 25-21ന് സെറ്റ് സ്വന്തമാക്കി. നാലാം…
അബുദാബി: യു.എ.ഇയില്‍ നടക്കുന്ന ജി.സി.സി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേതാക്കളുടെ 18ാമത് യോഗത്തില്‍ ബഹ്‌റൈന്‍ ജനപ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പങ്കെടുക്കുന്നു. നവംബര്‍ 10മുതല്‍ 13 വരെയാണ് യോഗം. അവിടെയെത്തിയ അല്‍ മുസല്ലമിനെ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ സഖര്‍ ഘോബാഷും ചേര്‍ന്ന് സ്വീകരിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സംയുക്ത ജി.സി.സി. പാര്‍ലമെന്ററി യോഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അല്‍ മുസല്ലം പറഞ്ഞു.
