- 3 ലക്ഷത്തിലധികം ചിലവുള്ള ശസ്ത്രക്രിയ സൗജന്യമായി, വയനാട് മെഡി. കോളേജില്‍ ചരിത്രനേട്ടം; ആര്‍ത്രോസ്കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
- സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദിയും, ധാരണാപത്രം ഒപ്പിട്ടു
- പാലത്തായി പോക്സോ കേസ്: കെ പത്മരാജന് കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ
- ഡോക്ടര്‍ സി എ രാമന് അന്തരിച്ചു
- ബിജെപിക്ക് ഞെട്ടൽ, 3-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ബിജെപി എംഎൽഎ അയോഗ്യനാക്കപ്പെട്ട രാജസ്ഥാനിലെ മണ്ഡലത്തിൽ കോൺഗ്രസിന്റെ കുതിപ്പ്
- മാരുതിയുടെ കിരീടം ഡിസയറിന്; ഇതാ വിൽപ്പന കണക്കുകൾ
- ‘ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു, വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്’: എംഎം ഹസൻ
- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
Author: News Desk
മനാമ: ഫൈനലില്‍ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (25-17, 25-18, 21-25, 25-16) 23ാമത് അറബ് പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ബഹ്റൈന്‍ വോളിബോള്‍ ടീം ചരിത്ര വിജയം നേടി. അറബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് ബഹ്‌റൈന്‍ കിരീടം നേടുന്നത്.ശക്തമായ ആക്രമണങ്ങളിലൂടെയും സെര്‍വിലൂടെയും നാസര്‍ അനന്‍, മുഹമ്മദ് യാക്കൂബ്, അലി ഇബ്രാഹിം എന്നിവരുടെ മികച്ച പ്രകടനത്തോടെയാണ് ബഹ്റൈന്‍ പോരാട്ടം ആരംഭിച്ചത്. ഖത്തറും മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും അബ്ബാസ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിരോധത്തിലൂന്നി ആദ്യ സെറ്റ് 25-17 എന്ന സ്‌കോറില്‍ ഉറപ്പിച്ചു.രണ്ടാം സെറ്റില്‍ മുഹമ്മദ് യാക്കൂബിന്റെയും ഹുസൈന്‍ മന്‍സൂരിന്റെയും പ്രതിരോധ പ്രയത്‌നത്തിലും ഹാനി അലിയുടെ നേരിട്ടുള്ള സെര്‍വിലും ബഹ്‌റൈന്‍ ആധിപത്യം നിലനിര്‍ത്തി. അലി ഇബ്രാഹിമും നാസര്‍ അനനും തടയിടുന്നതില്‍ മികച്ചുനിന്നതോടെ ബഹ്റൈന്‍ 25-18ന് മുന്നിലെത്തി.ബഹ്റൈന്‍ താരങ്ങളുടെ ചില പിഴവുകള്‍ മുതലാക്കി യൂസിഫ് അഗ്ലാഫും നിക്കോളയും നയിച്ച മൂന്നാം സെറ്റില്‍ ഖത്തര്‍ 25-21ന് സെറ്റ് സ്വന്തമാക്കി. നാലാം…
അബുദാബി: യു.എ.ഇയില്‍ നടക്കുന്ന ജി.സി.സി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേതാക്കളുടെ 18ാമത് യോഗത്തില്‍ ബഹ്‌റൈന്‍ ജനപ്രതിനിധി കൗണ്‍സില്‍ സ്പീക്കറും പാര്‍ലമെന്ററി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പങ്കെടുക്കുന്നു. നവംബര്‍ 10മുതല്‍ 13 വരെയാണ് യോഗം. അവിടെയെത്തിയ അല്‍ മുസല്ലമിനെ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ സഖര്‍ ഘോബാഷും ചേര്‍ന്ന് സ്വീകരിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സംയുക്ത ജി.സി.സി. പാര്‍ലമെന്ററി യോഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അല്‍ മുസല്ലം പറഞ്ഞു.
മനാമ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് ബഹ്‌റൈൻ, സമ്മർസെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘നെസ്റ്റോ ഷോപ് ആൻഡ് വിൻ അപ് ടു വൺ കിലോ ഗോൾഡ്’ വിജയികളെ പ്രഖ്യാപിച്ചു. നാലു ഘട്ടങ്ങളായി നടന്ന നറുക്കെടുപ്പിൽ ഉപഭോക്താക്കൾക്ക് ഒരു കിലോ സ്വർണ്ണം വരെ നേടാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. മൂന്ന് മാസം നീണ്ട പ്രമോഷനിൽ 46 ഉപഭോക്താക്കൾക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. പ്രമോഷനിൽ വളരെ നല്ല പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതെന്ന് നെസ്റ്റോ ഗ്രൂപ്പ് മാനേജ്‌മന്റ് അറിയിച്ചു. നെസ്റ്റോവിനോടുള്ള അതിയായ നന്ദിയും സന്തോഷവും ഉപഭോക്താക്കളും പ്രകടിപ്പിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലൂടെയും മത്സരാധിഷ്ഠിത വിലകളിലൂടെയും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനും മികച്ച ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മംഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്.
ക്വേബര്‍ഹ: തുടര്‍ച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആണ് താരം മൂന്ന് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇടങ്കയ്യന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സഞ്ജുവിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്നും റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കിംഗ്‌സ്‌മേഡില്‍ വെള്ളിയാഴ്ച നടന്ന ആദ്യ ട്വന്റി 20 മത്സരത്തിലെ സഞ്ജു സാംസൻറെ പ്രകടനം. അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഡര്‍ബനില്‍ താരം കുറിച്ചിരുന്നു. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ നോമിനേറ്റ് ചെയ്ത് ഗവർണർ പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ ഗവർണർ പി .എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി . സി .ഡോ അബ്ദുൾ സലാം, മലയാളിയും ബാഗ്ലൂരിൽ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. 2028 ഒക്ടോബർ വരെയാണ് മൂന്നുപേരുടെയും കാലാവധി . നിലവിൽ ബി . ജെ .പി മെെനോറിറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷനായ ഡോ . അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ് . ബാഗ്ലൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായിരുന്നു ജയ്ജോ ജോസഫ് . ഭാര്യ ജയശ്രീ തോമസ് (ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ) മക്കൾ അഡ്വ . ശ്രീശെെലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് മെമ്പറാകുന്നത്.
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഒമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് . സംസ്ഥാന വികസനത്തിന്റെ ഏറ്റവും വലിയ നാഴികകല്ലുകളില്‍ ഒന്നാണ് കൊച്ചി മെട്രോ റെയില്‍ എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല . ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയിരിക്കുകയാണ് കെഎംആര്‍എല്‍ അധികൃതര്‍ . കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും നീട്ടുന്നത് സംബന്ധിച്ച് വിശദമായി പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുള്ളത്.ഡിപിആര്‍ തയ്യാറാക്കുന്നതിന് ഉള്‍പ്പെടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കെഎംആര്‍എല്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഭാഗത്ത് അണ്ടര്‍ഗ്രൗണ്ട് മെട്രോ എന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . കൊച്ചി വിമാനത്താവളത്തെ പ്രവാസികളുള്‍പ്പെടെ വലിയൊരു ജനസമൂഹം ആശ്രയിക്കുന്നുണ്ട് . ആലുവയില്‍ ആണ് ഭൂരിഭാഗം ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ളത് . ഇവിടെ നിന്ന് വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി ദീര്‍ഘകാലമായി പ്രതിസന്ധി നിറഞ്ഞതും ഭാരിച്ച സാമ്പത്തിക ചിലവുള്ളതുമാണ്. കൊച്ചി മെട്രോയുടെ കണക്റ്റിവിറ്റി വിമാനത്താവളത്തിലേക്കും…
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കണ്ണഞ്ചിറ ടീമിനെ പരാജയപ്പെടുത്തി അരീപ്പറമ്പ് ടീം വിജയികളായി. അൽ അഹലി ക്ലബ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉത്ഘാടന കർമ്മം ബഹ്‌റൈൻ പ്രതിഭാ പ്രസിഡന്റ് ശ്രീ. ബിനു മണ്ണിൽ നിർവ്വഹിച്ചു. വിജയികൾക്ക് ഇ.കെ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, എബ്രഹാം കോർഎപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം. സി. മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി. ആക്റ്റിംഗ് പ്രസിഡന്റ് സൈജു ചാക്കോ തോമസ് അധ്യക്ഷനായ സമാപന സമ്മേളനത്തിൽ H.E Mr. മുഹമ്മദ് ഹുസൈൻ അൽ ജനഹി എം. പി ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ മുഖ്യ അഥിതി ആയിരുന്നു.ഐ വൈ സി ഇന്റർനാഷണൽ, ഓർഗനൈസിങ്…
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേഷ് നമ്പ്യാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ആയിരുന്ന മുതിർന്ന അംഗം, ദേവദാസ് നമ്പ്യാർ, പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, പ്രസിഡന്റ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രവർത്തന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്വവും അകമഴിഞ്ഞ സഹായ സഹകരണവും അഭ്യർത്ഥിക്കുകയുണ്ടായി.
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേഷ് നമ്പ്യാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ആയിരുന്ന മുതിർന്ന അംഗം, ദേവദാസ് നമ്പ്യാർ, പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, പ്രസിഡന്റ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രവർത്തന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്വവും അകമഴിഞ്ഞ സഹായ സഹകരണവും അഭ്യർത്ഥിക്കുകയുണ്ടായി.
