- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
- ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
- ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സ്വർണ്ണ മെഡലുകൾ നേടി
- ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
Author: News Desk
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻപി.ടി തോമസ് അനുസ്മരണം നാളെ
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽമുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെയും, മുൻ എം.പി യും കെ പി സി സി വർക്കിങ് പ്രസിഡന്റുമായിരുന്ന പി. ടി തോമസിന്റെയും അനുസ്മരണ സമ്മേളനം26 12 2024 വ്യായാഴ്ച്ച ( നാളെ ) രാത്രി 7.30 നു സെഗയ KCA ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മുഹറഖ് ഏരിയ കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഓർമ്മക്കായി നടത്തുന്നനിറക്കൂട്ട് ചിത്രരചന മത്സരം സീസൺ 6 2025 ജനുവരി 3 നുവൈകിട്ട് 4 മണി മുതൽ നടക്കും. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് പരിപാടി നടക്കുന്നത്. 3 വിഭാഗമായി തിരിച്ചാണ് മത്സരം, കാറ്റഗറി 15 വയസ്സ് മുതൽ 9 വയസ്സ് വരെയും, കാറ്റഗറി 210 വയസ്സ് മുതൽ 13 വയസ്സ് വരെയും, കാറ്റഗറി 314 വയസ്സ് മുതൽ 16 വയസ്സ് വരെയും തരം തിരിച്ചാണ് മത്സരം. കൂടുതൽ വിവരങ്ങൾക്കും ജിസ്റ്റർ ചെയ്യുവാനും താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാമെന്നു ഭാരവാഹികൾ അറിയിച്ചു. മണികണ്ഠൻ ചന്ദ്രോത്ത് 39956325, അൻഷാദ് റഹിം 38937565, രതീഷ് രവി 34387743.
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. തിരക്കിൽ കുട്ടിയുടെ അമ്മ മരിച്ചിരുന്നു. അല്ലു അർജുൻ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകൻ സുകുമാർ 50 ലക്ഷം രൂപയുമാണ് നൽകുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു. തെലങ്കാന ചലച്ചിത്ര വികസന കോർപറേഷൻ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അല്ലു അരവിന്ദ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ദിൽരാജു പറഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്കർ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് പറഞ്ഞത്…
ചെന്നെെ: ചെന്നെെ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സീനിയർ സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേർ ചേർന്ന് വിദ്യാർത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പള്ളിയിൽ പോയി മടങ്ങിവരുകയായിരുന്നു പെൺകുട്ടിയും സുഹൃത്തും.പെൺകുട്ടിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആസ്താന: കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി റഷ്യയിലേക്ക് പറക്കുകയായിരുന്ന അസർബൈജാൻ എയർലൈൻസ് വിമാനമാണ് ലാന്റിങിനിടെ തീപിടിച്ച് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന 12 പേർ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ പല തവണ ശ്രമിച്ചതായും കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി കസാഖ് എമർജൻസി മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. അസർബൈജാനിലെ ബാകു വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. മൂടൽ മഞ്ഞ്…
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചക്കരക്കല്‍ കണ്ണൂര്‍ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ-ഓപ്പറേറ്റീവ് സൊസെറ്റി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം വേണം, സമരം പ്രഖ്യാപിച്ച് നിക്ഷേപകര്‍
കണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചക്കരക്കല്ലിലെ കണ്ണൂര്‍ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ-ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. കഴിഞ്ഞ ദിവസം നിക്ഷേപകരുടെ നേതൃത്വത്തില്‍ സൊസൈറ്റിക്ക് മുന്‍പില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ഏകദേശം പതിനൊന്ന് കോടി രൂപയാണ് നൂറോളം നിക്ഷേപകരില്‍ നിന്നായി സൊസെറ്റി ഭാരവാഹികള്‍ തട്ടിയെടുത്തതെന്ന് സമരം ഉദ്ഘാടനം ചെയ്ത പി സത്യചന്ദ്രന്‍ ആരോപിച്ചു. പണം തിരികെ ലഭിച്ചില്ലെങ്കില്‍ സെക്രട്ടറി, പ്രസിഡന്റ്, ജീവനക്കാര്‍ എന്നിവരുടെ വീടുകള്‍ക്ക് മുന്‍പില്‍ നിക്ഷേപകര്‍ കൂട്ട ധര്‍ണ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വയനാട്ടിലെ ബാണാ സുര സാഗറില്‍ സെക്രട്ടറി നിക്ഷേപകരുടെ പണം ഉപയോഗിച്ച് റിസോര്‍ട്ട് വാങ്ങിയതായും സത്യചന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ പല ഭാഗങ്ങളിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വെറും ഇരുപതിനായിരം രൂപ ശമ്പളമുള്ള സെകട്ടറി ഒന്നര കോടിയുടെ വീട് പണിതത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും സത്യചന്ദ്രന്‍…
പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം; ആരിഫ് മുഹമ്മദ് ഖാന് സ്വീകരിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങള്‍; എംവി ഗോവിന്ദന്‍
കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ സ്വീകരിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ്. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു സംസ്ഥാനത്ത് ഗവര്‍ണറെ മാറ്റിയിരിക്കുകയാണ്. അത് ചില മലയാള മാധ്യമങ്ങള്‍ അത് വലിയ ആഘോഷമാക്കിയാണ് അവതരിപ്പിച്ചതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ പ്രധാന പ്രതിപക്ഷമായിരുന്നു. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍, ജനങ്ങളുടെ സ്വീകാര്യത നേടിയിട്ടുള്ള ഗവര്‍ണര്‍ എന്നാണ് പ്രമുഖ മലയാള പത്രങ്ങളുടെ വ്യാഖ്യാനം. അതിന്റെ പ്രധാന കാരണം സംസ്ഥാന സര്‍ക്കാരുമായി തെറ്റുന്നു എന്നതായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് എതിരായി സംഘപരിവാറിന്റെ അജണ്ട നടപ്പാക്കിയതാണ് വീരേതിഹാസം രചിച്ച ഗവര്‍ണാറാക്കി മാറ്റിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. ‘ഇത് അങ്ങേയറ്റം ജനവിരുദ്ധമായ സമീപനമാണ്. ഗവര്‍ണര്‍ ഭരണഘടനാ പരമായാണ് പ്രവര്‍ത്തിക്കേണ്ടത്. കമ്യൂണിസ്റ്റാണോ, കോണ്‍ഗ്രസ് ആണെന്നാണോ നോക്കിയിട്ടില്ല. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതിരിക്കുക. സുപ്രീം കോടതി…
സമുദ്രമത്സ്യബന്ധന വികസനം; കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനുമായി കരാർ ഒപ്പിട്ട് ആന്ധ്രാപ്രദേശ്
ആന്ധ്രപ്രദേശിലെ സമുദ്രമത്സ്യബന്ധന വികസനം ലക്ഷ്യമാക്കി, പശ്ചാത്തല സൗകര്യവികസനവും മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാതൃക പിന്തുടർന്ന് ആന്ധ്രാപ്രദേശ് സർക്കാർ. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും (കെ.എസ്.സി.എ.ഡി.സി) കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രവുമായുള്ള ചർച്ചകളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ സമുദ്രമേഖലകളിൽ വിവിധ പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായുള്ള കരാറിൽ ആന്ധ്രാപ്രദേശ് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോലാ ശങ്കർ ഐ.എ.എസ്, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷെയ്ക് പരീത്, കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോ കിഴക്കൂടൻ എന്നിവർ ഒപ്പുവെച്ചു. കേന്ദ്രസർക്കാരിന്റെ പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ള 24 സ്ഥലങ്ങളിൽ കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം (ICAR-CMFRI) രൂപകല്പന ചെയ്ത ആർസിസി കൃത്രിമപ്പാര് മൊഡ്യൂളുകൾ നിക്ഷേപിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. ആന്ധ്രപ്രദേശിന്റെ തീരദേശ സമുദ്രജീവ വൈവിധ്യവും മത്സ്യസമ്പത്തും നില നിർത്തുവാനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഈ പദ്ധതി മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും. കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ…
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷം സ്‌കൂളുകളിൽ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും ആശയത്തേയും തള്ളിക്കളയും. മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം.അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുന്നിൽ തന്നെ ഉണ്ടാകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
