- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്‌റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
തിരുവനന്തപുരം: നെടുമങ്ങാട് പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ സംശയം. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം പണം തിരികെ നൽകാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാരും പറയുന്നുണ്ട്. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തുണ്ട്.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വിവാദപരവുമായ വിവാഹമോചനത്തിന് വിരാമമിട്ടുകൊണ്ട് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹമോചനം നേടിയതായി അവളുടെ അഭിഭാഷകൻ തിങ്കളാഴ്ച പറഞ്ഞു. ജോളിയുടെ അഭിഭാഷകൻ ജെയിംസ് സൈമൺ, ദമ്പതികൾ ഒരു കരാറിൽ എത്തിയതായി അസോസിയേറ്റഡ് പ്രസ്സിനോട് സ്ഥിരീകരിച്ചു. പീപ്പിൾ മാസികയാണ് സെറ്റിൽമെൻ്റിൻ്റെ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. “എട്ട് വർഷങ്ങൾക്ക് മുമ്പ്, ആഞ്ജലീന മിസ്റ്റർ പിറ്റിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി,” സൈമൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. “അവളും കുട്ടികളും മിസ്റ്റർ പിറ്റുമായി പങ്കിട്ട എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ചു, അന്നുമുതൽ അവർ അവരുടെ കുടുംബത്തിന് സമാധാനവും ശാന്തിയും കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എട്ട് വർഷം മുമ്പ് ആരംഭിച്ച ഒരു നീണ്ട പ്രക്രിയയുടെ ഒരു ഭാഗം മാത്രമാണിത്. സത്യം പറഞ്ഞാൽ, ആഞ്ജലീന ക്ഷീണിതയാണ്, പക്ഷേ ഈ ഒരു ഭാഗം അവസാനിച്ചതിൽ അവൾക്ക് ആശ്വാസമുണ്ട്. ഇതുവരെ കോടതി രേഖകളൊന്നും ഫയൽ ചെയ്തിട്ടില്ല, ഒരു ജഡ്ജി കരാറിൽ ഒപ്പിടേണ്ടതുണ്ട്. അഭിപ്രായം തേടി പിറ്റിൻ്റെ അഭിഭാഷകന്…
പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടുകൊന്ന കേസ്: പ്രതിക്ക് വധശിക്ഷ
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ വിദ്യാര്‍ഥിനിയെ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. 2022-ല്‍ ബി.കോം മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന സത്യയെ സെയ്ന്റ് തോമസ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് തീവണ്ടിക്കുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷിനാണ്(25) പ്രത്യേക വനിതാ കോടതി ജഡ്ജി ജെ. ശ്രീദേവി വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 13-നായിരുന്നു സംഭവം. സി.ബി.സി.ഐ.ഡി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സതീഷ് കുറ്റവാളിയാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രതി മൂന്നുവര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് സത്യയെ സതീഷ് തീവണ്ടിക്കു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ഇരയുടെ ഇളയ സഹോദരിമാര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 പ്രകാരമുള്ള കൊലപാതകത്തിനും തമിഴ്നാട് പീഡന വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരമുള്ള പീഡനത്തിനുമാണ് പ്രതിക്ക് മഹിളാ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് കേസില്‍…
‘സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’, നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം. സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യെമന്‍ പ്രസിഡന്റ് റാഷദ് മുഹമ്മദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്.വധശിക്ഷ ശരിവച്ചുള്ള യെമന്റെ നടപടി സാങ്കേതികം മാത്രമാണെന്നും നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ധീര്‍ ജയ്‌സ്‌വാള്‍ വ്യക്തമാക്കി. പ്രസിഡന്റ് അനുമതി നല്‍കിയതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാദ്ധ്യത. മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലില്‍ 2017 മുതല്‍ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.2017ല്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു.തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന്…
മുംബൈ ∙ ദക്ഷിണ കൊറിയയിലെ പ്രസിദ്ധ പോപ് ഗായകസംഘം ബിടിഎസിനെ കാണാനുള്ള യാത്രയ്ക്ക് പണം കണ്ടെത്താൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത 3 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം അയച്ചു. ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു പിന്നിൽ. സ്കോട്‌ലൻഡിൽ കാണാതായ വിദ്യാർഥിനി മരിച്ച നിലയിൽഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഈ മാസം 27നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത്. നമ്പർ പിന്തുടർന്നപ്പോൾ പുണെയിലേക്ക് പോകുന്ന ബസിലാണ് ഇവരുള്ളതെന്ന് മനസ്സിലായി. മൊഹോൾ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഫോൺ വിളിച്ചത് തങ്ങളാണെന്ന് ഇവർ സമ്മതിച്ചു. കുട്ടികൾക്ക് കൗൺസലിങ് നൽകി.
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ആറു മാസത്തിനിടെ നൂറു പ്രസവം. കഴിഞ്ഞ ദിവസമാണ് നൂറാമത്തെ കണ്‍മണി പിറന്നത്. ഇതോടെ പ്രസവ ചികിത്സാ മേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഷിഫ അല്‍ ജസീറ. മലയാളിയായ സംഗീതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഷിഫയിലായിരുന്നു ഇവരുടെ ഗര്‍ഭകാല ചികിത്സ.ജൂലായ് മുതല്‍ ഡിസംബര്‍ വരെയുളള കാലയളവിലാണ് 100 പ്രസവം എന്ന നാഴികകല്ല് പിന്നിട്ടത്. ഈ സുപ്രധാന നേട്ടം ലോകോത്തര മാതൃശിശു ആരോഗ്യ സംരക്ഷണം നല്‍കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ അടിവരയിടുന്നതായി മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്.ഷിഫ അല്‍ ജസീറയില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ഗൈനക്കോളജി വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കീഴില്‍ പ്രസവ ശുശ്രൂഷയ്ക്ക് മികവുറ്റ പരിചരണം ലഭ്യമാണ്. അമ്മയ്ക്കും നവജാത ശിഷുവിനും ഇവിടെ ഉയര്‍ന്ന തലത്തിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ആശുപത്രി ഉറപ്പാക്കുന്നു. കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. അസ്‌റ ഖസീം…
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് യൂത്ത് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുവത്സര ആഘോഷവും അദ്‌ലിയ സെഞ്ച്വറി പാർട്ടി ഹാളിൽ വച്ചു നടത്തി. പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അമൽദേവ് ഒ കെ സ്വാഗതം ആശംസിച്ചു. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ എ എം നസീർ, വൈസ് പ്രസിഡണ്ടുമാരായ ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യൻ, ഉഷ സുരേഷ്, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്, യൂത്ത് ഫോറം കോ ഓർഡിനറ്റർ വിജേഷ് കെ, കമ്മിറ്റി മെംബേർസ് ആയ അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടില, രഘു പ്രകാശൻ, യൂത്ത് ഫോറം പ്രസിഡണ്ട് ബിനോ വര്ഗീസ്, ജനറൽ സെക്രട്ടറി ഡോ. രസ്ന സുജിത് എന്നിവർ പ്രസംഗിച്ചു. ട്രഷറാർ ഹരീഷ് നായർ നന്ദി അർപ്പിച്ചു. ശ്രദ്ധ ഗോകുൽ പരിപാടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ യൂത്ത് ഫോറം…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷം കെപിഎ ആസ്ഥാനത്ത് ക്രിസ്മസ് രാവ് 2024 വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ പങ്കെടുത്തു. സെയിന്റ് പോൾസ് മാർത്തോമാ പാരിഷ് ബഹ്റൈൻ വികാരി റവറന്റ് ഫാദർ മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, മുൻ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ക്രിസ്മസ് ആശംസകളും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. തുടർന്ന് കെപിഎ കരോൾ ടീം ലീഡേഴ്സ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, മജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കരോൾ സംഘത്തിന്റെ…
മനാമ: ബഹ്റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മ യായ “ടീം ഹർകിലിയ” യുടെ ലോഗോ പ്രകാശനം മനാമ സൽമാനിയയിലെ പി കെ ടീ ഹൗസിൽ വെച്ച് സാമൂഹ്യ പ്രവർത്തകൻ പി കെ ഹാരിസ് പട്ട്ള, ഹർകിലിയ ട്രഷറർ ഷാഫി ബടക്കന് നൽകി നിർവഹിച്ചു. ടീം ഹർകിലിയ ചെയർമാർ എം കെ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ റസ്സാക്ക് പടുവടുകം സ്വഗതം പറഞ്ഞു. 6 ഫെബ്രവരി, 2025 ൽ മുഹറക്ക് റാഷിദ് അൽസയാനി മജ് ലിസിൽ നടക്കുന്ന ‘ഹർക്വിലിയ വിരുന്ന് 2k25 – സീസൺ 2’ പോസ്റ്റർ പ്രകാശനം ഹർക്വിലിയ ചെയർമാൻ എം കെ അബ്ദുൽ റഹ്മാൻ മീഡിയ വിംഗ് അംഗങ്ങളായ ഹാരിസ് (ആച്ച), മജീദ് പട്ട്ള എന്നിവർക്ക് നൽകി നിർവഹിച്ചു. അംഗങ്ങളായ ടി.പി. മുനീർ, മൊയ്തു പച്ചകാട്, ഷുക്കൂർ പട്ട്ള, അഷ്റഫ് പട്ള (മുല്ല). മജീദ് ബുട്, അബ്ദുറഊഫ് പട്ള, ഇക്ബാൽ പൊവ്വൽ, ഹാരിസ് തണൽ എന്നിവർ സംസാരിച്ചു. ടീം…
ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, ഐഒസി ജനറല്‍ സെക്രട്ടറിയും വെളിയങ്കോട് സ്വദേശിയുമായ അയ്യന്തോള്‍ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗര്‍ അമ്പലായില്‍ ബഷീര്‍ അമ്പലായിയുടെ മകന്‍ നാദിര്‍ ബഷീറും തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി മടപ്പുറത്ത് അബ്ദുല്‍ ആരിഫിന്റെ മകള്‍ അനേന ആരിഫും വിവാഹിതരായി. ഗൾഫിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.