Author: newadmin3 newadmin3

മനാമ: ഇന്ത്യയില്‍നിന്നുള്ള 46 ബിസിനസുകാരുടെ പ്രതിനിധി സംഘത്തിന് ആതിഥ്യമരുളിക്കൊണ്ട് ബഹ്‌റൈനിലെ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (ബി.എന്‍.ഐ) ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. അതിര്‍ത്തി കടന്നുള്ള ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. പാര്‍ലമെന്റ് അംഗം ഡോ. ഹസ്സന്‍ ബുഖാമാസ്, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി. രാധാകൃഷ്ണപിള്ള, ബഹ്‌റൈന്‍ വേള്‍ഡ് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഡയറക്ടര്‍ സുധീര്‍ തിരുനിലത്ത് എന്നിവരും സന്നിഹിതരായി. ബി.എന്‍.ഐ. ബഹ്‌റൈന്റെ ദൗത്യവും ഉദ്ദേശ്യവും ദേശീയ ഡയറക്ടര്‍ അരുണോദയ് ഗാംഗുലി വിശദീകരിച്ചു. പ്രസിഡന്റ് നാരായണന്‍ ഗണപതി ബഹ്‌റൈന്റെ ബിസിനസ് കാഴ്ചപ്പാടും വളര്‍ച്ചാ സാധ്യതകളും വിവരിച്ചു. ഇന്ത്യന്‍, ബഹ്‌റൈന്‍ ബിസിനസുകള്‍ തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധത്തെ പ്രകീര്‍ത്തിച്ച അംബാസഡര്‍ ആഗോള, ഇന്ത്യന്‍ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയമായ ഇടമാണ് ബഹ്‌റൈനെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറല്‍ നെറ്റ് വര്‍ക്കിംഗ് സംഘടനയായ ബിസിനസ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ 1985ലാണ്…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 14-മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 70 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉൽഘാടനം ചെയ്യ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ്‌ തുളസി രാമൻ അധ്യക്ഷനായ ചടങ്ങിൽ ഏരിയ സെക്രട്ടറി അനൂപ് യു എസ് സ്വാഗതവും ഏരിയ ട്രഷറെർ അബ്ദുൾ സലീം നന്ദിയും പറഞ്ഞു . വിശിഷ്ടാഥിതികളായ ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ, ഡോ . ആശ ശ്രീകുമാർ, സെക്രെട്ടറിയറ്റ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ , കോയിവിള മുഹമ്മദ്‌ , മനോജ്‌ ജമാൽ, സ്നേഹസ്പർശം കൺവീനർ വി. എം പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.ഏരിയ കോ – ഓർഡിനേറ്റർമാരായ ലിനീഷ് പി . ആചാരി , ജോസ് മങ്ങാട്. ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ ബി.…

Read More

മനാമ: അതിരുകവിച്ചിലിനും നിഷേധാത്മക നിലപാടിനും പകരമായി വിശ്വാസികളെ മധ്യമ നിലപാട് പഠിപ്പിക്കുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ്വി പറഞ്ഞു. “ഹുബ്ബുറസൂൽ” എന്ന വിഷയത്തിൽ ഫ്രന്‍റ്സ് സ്റ്റഡി സർക്കിൾ മുഹറഖ് ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക സ്നേഹം പ്രകടപ്പിക്കുന്ന വിശ്വാസിക്ക് മാതൃക വിശുദ്ധ ഖുർആനും, പ്രവാചകന്‍റെ ചര്യയുമാണ്. വിശ്വാസി സമുഹത്തെ ഖുർആൻ വിശേഷിപ്പിച്ചത് ‘മധ്യമ സമൂഹ’മെന്നാണ്. പ്രവാചക സ്നേ ഹത്തിന്‍റെ ഉത്തമ മാതൃക പ്രവാചകനെ നിരുപാധികം അനുധാവനം ചെയ്യലാണന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്‍റ് അബ്ദു റഊഫ് എ അദ്യക്ഷത വഹിച്ചു. ഫാദിൽ യൂസുഫ്ഖുർആനിൽ നിന്നും അവതരിപ്പിച്ചു. വി കെ ജലീൽ നന്ദി പറഞ്ഞു.

Read More

മനാമ: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും , കെ. പി. എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ . പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ , കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ , സാജൻ നായർ , ജമാൽ കോയിവിള , ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

Read More

മനാമ: മദർകെയർ ഐ.എസ്.ബി- എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റിന്റെ അഞ്ചാം സീസണിലെ  ആവേശകരമായ പ്രീ-ഫൈനൽ മത്സരങ്ങൾ  ശനിയാഴ്ച റിഫയിലെ ജൂനിയർ കാമ്പസിൽ  നടന്നു. ഫൈനൽ റൗണ്ടിലേക്ക്  ആറ് ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു.  ഇബ്ൻ അൽ ഹൈതം സ്കൂൾ,  ന്യൂ ഇന്ത്യൻ സ്കൂൾ,  ന്യൂ മില്ലേനിയം സ്കൂൾ,  ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമും ഏഷ്യൻ സ്‌കൂളിൽ നിന്നുള്ള രണ്ട് ടീമുകളുമാണ് ഫൈനലിൽ കടന്നത്. ഫൈനൽ  ഒക്ടോബർ 18-ന് ഇതേ വേദിയിൽ നടക്കും. ക്വിസ് മാസ്റ്റർ ശരത് മേനോൻ രസകരമായ രീതിയിൽ പ്രശ്നോത്തരിയുടെ സെമി  ഫൈനൽ നയിച്ചു.   കാർട്ടൂണുകൾ മുതൽ ശാസ്ത്രം, സാഹിത്യം വരെയുള്ള വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ചോദ്യങ്ങൾ നേരിട്ടു.  ആറ്  റൗണ്ടുകളിൽ സ്‌കോറുകൾ നാടകീയമായി മാറിമറിഞ്ഞിരുന്നു. സമാപന വേളയിൽ  ഓരോ  മത്സരാർത്ഥിയും   സമ്മാന വൗച്ചറുകൾ എറ്റു  വാങ്ങി.  ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,   സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ…

Read More

ദുബായ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടികപ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവിഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൺ ഡോളർ ആസ്തിയാണ്മസ്കിനുള്ളത്. 6.73 ബില്യൺ ഡോളറിന്റെ വർധനവ് ഇക്കാലയളവിൽമസ്ക്കിനുണ്ടായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിമെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടിഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യൺ ഡോളറിന്റെആസ്തിയോടെയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യൺ ഡോളറിന്റെആസ്തിയാണുള്ളത്. ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ മേധാവിബെർണാഡ് അർണോയാണ് നാലാംസ്ഥാനത്ത്. 193 ബില്യൺ ഡോളറിന്റെആസ്തിയാണ് ബെർണാഡിനുള്ളത്. ആദ്യ നൂറ് പേരുടെ പട്ടികയിൽ 59 പേരും യുഎസ്, ഇന്ത്യ, ചൈനരാജ്യങ്ങളിൽ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരിൽ യുഎസ്സിൽനിന്ന് 35 പേരും ഇന്ത്യ ചൈന രാജ്യങ്ങളിൽ നിന്ന് 12 പേർ വീതവും ഇടംപിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ മുന്നിലുള്ളത്. 105ബില്യൺ ഡോളർ ആസ്തിയോടെ പതിന്നാലാം സ്ഥാനത്താണ് മുകേഷ്അംബാനി. 99.5 ബില്യൺ…

Read More

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. മുസ്ലീം ലീഗ് അംഗം എന്‍ ഷംസുദ്ദീനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഇന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത് യാദൃച്ഛികമാവാമെന്നും ഷംസുദ്ദീന്‍ പരിഹസിച്ചു. രാവിലെ മുഖ്യമന്ത്രി സഭയില്‍ എത്തി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദൂതനായാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രമേയ അവതാരകന്‍ പറഞ്ഞു. മലപ്പുറത്ത് എന്ത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരെ പ്രീണിപ്പിക്കാനാണ് ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രി അഭിമുഖം നല്‍കിയതെന്നും ഷംസൂദ്ദീന്‍ ചോദിച്ചു. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്. ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും ഷംസുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അസുഖത്തെ പരിഹസിച്ച പ്രമേയ അവതാരകന്റെ…

Read More

തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇന്ന് തലസ്ഥാനത്തെത്തിയിട്ടും അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ല. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്ന് അൻവർ പറഞ്ഞു. സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ തുടർനടപടി സ്വീകരിക്കും.ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകും. പ്രതിപക്ഷത്തിരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനമെങ്കില്‍ തറയിലിരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ല.എ.ഡി.ജി.പിയെ സസ്പെന്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഡി.ജി.പി. ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എ.ഡി.ജി.പി. അജിത് കുമാറിനെ സസ്പെന്റ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കിയായിരിക്കുമെന്നും അൻവര്‍ പറഞ്ഞു.

Read More

മനാമ: മേഖലയിൽ സംഘർഷങ്ങൾ തടയാനും ക്ഷേമവും വികസനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ബഹ്‌റൈൻ പിന്തുണ നൽകുമെന്ന് ആവർത്തിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ അടിയന്തര ആവശ്യകതയാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ശാശ്വത സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം. ലെബനാനിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സാഖീർ കൊട്ടാരത്തിൽ സ്വീകരിച്ച വേളയിലാണ് ഹമദ് രാജാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More

മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം 2024ലെ രണ്ടാം പാദത്തിനായുള്ള സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയില്‍ നിന്നുള്ള പ്രാഥമിക ദേശീയ കണക്ക് പ്രകാരം ബഹ്റൈനിലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 2024-2024ല്‍ 1.3% ആണ്. എണ്ണ ഇതര സാമ്പത്തിക മേഖലയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.8%. വര്‍ഷം തോറും എണ്ണ മേഖലയില്‍ 6.7% ഇടിവുണ്ടായിട്ടും മികച്ച ജി.ഡി.പി. വളര്‍ച്ച കൈവരിക്കാനായതില്‍ എണ്ണയിതര മേഖലയുടെ വളര്‍ച്ച വലിയ പങ്കാണ് വഹിച്ചത്.വളര്‍ന്നുവരുന്ന മൂന്ന് മേഖലകളിലെ ഇരട്ട അക്ക വളര്‍ച്ചയാണ് എണ്ണ ഇതര മേഖലയെ മുന്നോട്ടു നയിച്ചത്. ഗതാഗത, സംഭരണ മേഖല 2024 രണ്ടാം പാദത്തില്‍ 12.9% വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേഖല 11.2%, ടൂറിസം മേഖല 10.6% എന്നിങ്ങനെ വളര്‍ച്ച നേടി.യഥാര്‍ത്ഥ ജിഡിപിയുടെ 17.1% സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ സംഭാവനയായി നിലകൊള്ളുന്ന സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലയ്ക്കൊപ്പം മറ്റ് എണ്ണ ഇതര മേഖലകളും ശക്തമായ വളര്‍ച്ച…

Read More