- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്‍. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
Author: News Desk
നിലമ്പൂർ: കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ പോരാടാൻ യു.ഡി.എഫിനൊപ്പം ചേരുമെന്നും പി.വി. അൻവർ എം.എൽ.എ. പലരും ഭയപ്പെട്ടാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും തുടരുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.യു.ഡി.എഫ്. നേതൃത്വമാണ് തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത്. ഇന്ന് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. മറ്റു യു.ഡി.എഫ്. നേതാക്കളെയും കാണാൻ ശ്രമിക്കും. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നിൽക്കില്ല. സാമൂഹ്യതിന്മയ്ക്കെതിരെ പോരാടുക എന്നതാണ് സാമൂഹ്യ പ്രവർത്തകരുടെ ഉത്തരവാദിത്തം.യു.ഡി.എഫ്. അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുക്കണം. താൻ യു.ഡി.എഫിനു പിന്നിലുണ്ടാകും. എം.എൽ.എ. സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും തുടരുന്നത്. അവരെ യു.ഡി.എഫ്. ഏറ്റെടുക്കണം. താൻ ഔദ്യോഗിക ഭാഗമാകണോ എന്ന് യു.ഡി.എഫ്. നേതൃത്വമാണ് ചിന്തിക്കേണ്ടത്. ഇതുവരെ തന്റെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാൽ സി.പി.എം. വിടാനാഗ്രഹിക്കുന്ന പലർക്കും ആശങ്കയാണ്.തന്നെ മുന്നണിയിലെടുക്കണോ എന്ന്…
കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ് (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്. എല്ലാ പ്രതികൾക്കും 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. 19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി പ്രസ്താവം വന്നിരിക്കുന്നത്. ക്ഷേത്രത്തിന്…
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രണ്ടു വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡൻ്റ് ജമാൽ കുറ്റികാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി കെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി പുതുകൂടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം, സുധീർ തിരുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ജനറൽ ബോഡി ഏകകണ്ഠമായി തെരഞ്ഞെടുത്തു. സുധീർ തിരുനിലത്ത് (പ്രസിഡണ്ട്.), അരുൺപ്രകാശ് (ജന. സെക്രട്ടറി.), സുജിത്ത് സോമൻ(ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 2025-26 കാലയളവിലേക്കുള്ള കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ, ഷാജി പുതുകുടി,അഖിൽ താമരശ്ശേരി, സവിനേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും. രമ സന്തോഷ്, പ്രജിത്ത് ചേവങ്ങാട്ട്, മനീഷ് എന്നിവരെ ജോ. സെക്രട്ടറിമാരായും സുജീഷ് മാടായി യെ അസി. ട്രഷററായും തെരഞെടുത്തു. മറ്റു ഭാരവാഹികൾ: മിഥുൻ നാദാപുരം (മെമ്പർഷിപ് കൺ.),ബവിലേഷ്(എൻ്റർടെയ്ൻ മെൻ്റ് കൺ.),സജിത്ത്…
മനാമ: ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ടീമിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരണം നൽകി.ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ടീമിലെ കളിക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനെയും രാജാവ് അഭിനന്ദിച്ചു. സ്വീകരണച്ചടങ്ങിൽ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻ്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ പങ്കെടുത്തു.ടീം കളിക്കാരും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിലെ അംഗങ്ങളും രാജാവിനെ അഭിവാദ്യം ചെയ്തു. തുടർന്ന് ആഘോഷം ആരംഭിച്ചു. ടീം കളിക്കാർക്കൊപ്പം രാജാവ് സ്മരണിക ഫോട്ടോ എടുത്തു. കരിമരുന്ന് പ്രയോഗവും നടന്നു. ഈ ചരിത്ര നേട്ടത്തെത്തുടർന്ന് ദേശീയ ടീം ചാമ്പ്യന്മാരെയും അവരുടെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനെയും സ്വീകരിച്ചതിൽ രാജാവ് അളവറ്റ സന്തോഷം പ്രകടിപ്പിച്ചു.…
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അന്‍വറിന്റെ അനുയായി ഇഎ സുകു അറസ്റ്റില്‍. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പറഞ്ഞു. പിവി അന്‍വര്‍ ഉള്‍പ്പടെ 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എംഎല്‍എയെക്കൂടാതെ മറ്റ് നാലുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെപേരില്‍ എംഎല്‍എയെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. രാത്രി 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍…
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിന്റെ തുടർച്ചാർത്ഥം അസ്കറിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ലീനിങ് ക്യാമ്പിലെ ചെറിയ ശമ്പളക്കാരായ 500 തൊഴിലാളികൾക്ക് ഉച്ചഭക്ഷണ ബിരിയാണി വിതരണം ചെയ്തു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ നേതൃത്വം നൽകി. ഈ കാരുണ്യ പദ്ധതിയുമായ സഹകരിച്ച എല്ലാവർക്കും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ചാരിറ്റി കൺവീനർ സലീം അബൂത്വാലിബ്, ബിരിയാണി ചലഞ്ചു കൺവീനർ മുഹമ്മദ് ജസീൽ എന്നിവർ നന്ദി അറിയിച്ചു.
ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്‌ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
മനാമ: കുവൈത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ കപ്പ് നേടി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബോൾ ടീമിനെ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.ടീമിൻ്റെ നിശ്ചയദാർഢ്യത്തെയും അർപ്പണബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു, അവരുടെ നേട്ടം എല്ലാ ബഹ്‌റൈനികൾക്കും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ കായികരംഗത്തിന് നൽകുന്ന അചഞ്ചലമായ പിന്തുണയെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളെയും ശൈഖ് ഖാലിദ് ബിൻ ഹമദ് പ്രശംസിച്ചു.ഈ നേട്ടം ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാനുള്ള പ്രചോദനത്തിൻ്റെ ഉറവിടമായി വർത്തിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എയ്ക്ക് ജാമ്യം ലഭിച്ചു. നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യമനുവദിച്ചത്.അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ഞായറാഴ്ച രാത്രി അറസ്റ്റിലായ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.നിലവിൽ തവനൂർ സെൻട്രൽ ജയിലിലാണ് അൻവറുള്ളത്. ജനകീയ വിഷയത്തിൽ ന്യായമായ പ്രതിഷേധമാണ് നടത്തിയതെന്നും താൻ നേരിട്ട് ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ചിട്ടില്ലെന്നും അൻവർ കോടതിയെ അറിയിച്ചു. എഫ്.ഐ.ആറിൽ 11 ആളുകളുടെ പേരുണ്ടായിട്ടും റിപ്പോർട്ടിൽ അൻവറിന്റെ പേരു മാത്രമേയുള്ളൂവെന്നും അതെന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു.50,000 രൂപയുടെ ആൾജാമ്യവും പൊതുമുതൽ നശിപ്പിച്ച വകയിൽ 35,000 രൂപ കെട്ടിവയ്ക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു. എല്ലാ ബുധനാഴ്ചയും അന്വേഷണോദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു.കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4…
കാസർകോട്: മാലോത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ച മദ്ധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് സംഭവം.മാലോം രാഘവൻ്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാനെത്തിയ വെള്ളരിക്കുണ്ട് എസ്.ഐ. അരുൺ മോഹനനാണ് ആക്രമണത്തിനിരയായത്. അരുൺ മോഹൻ രാഘവനോട് സംസാരിക്കുന്നതിനിടെ രാഘവൻ കയ്യിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത രാഘവനെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയിട്ടില്ല. അതിനാല്‍ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. മൂന്നുമാസവും എട്ടുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രതയുടെ ഭാഗമായുള്ള ഐ.സി.എം.ആറിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ -ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.