Author: News Desk

സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസിൽ ചെറിയ പ്രതീക്ഷകൾ ഉണ്ടെന്ന് റിപ്പോർട്ട്. ഇറാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കുടുംബത്തിന് ബ്ലെഡ് മണി വാഗ്ദാനം ചെയ്ത് മാപ്പ് ചോദിച്ചാൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താനാൻ ശ്രമിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നൽകുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കാൻ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പുതിയ നീക്കം.2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുന്നത്. 2020ൽ വിചാരണ കോടതി വധശിക്ഷ വിധിച്ചു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന്…

Read More

രാഹുല്‍ ഈശ്വറിനെതിരേ കടുത്ത വിമര്‍ശനവുമായി നടി ശ്രിയ രമേശ്. ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? എന്നാണ് ശ്രിയ ചോദിക്കുന്നത്. സമൂഹത്തില്‍ വ്യാപകമായി ഹണി റോസിന്റെ വസ്ത്രധാരണത്തിനെതിരെ വിമര്‍ശനങ്ങളുണ്ട് എന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ ശ്രിയ രംഗത്തെത്തിയിരിക്കുന്നത്.പെണ്‍ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശില്‍പ്പങ്ങളിലും ധാരാളം കേള്‍ക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദുചെയ്യണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയില്‍ ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങളിലുമുള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുവാന്‍ ഇയാള്‍ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങള്‍ക്ക് മുമ്പിലെ സാലഭഞ്ചികകള്‍ക്ക് മാക്‌സി ഇടീക്കുമോ?ഹണി ഉള്‍പ്പെടെ സ്ത്രീകള്‍ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുല്‍ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാള്‍ക്ക് അറിയില്ലെ? മനസ്സിലാക്കേണ്ട ഒരു കാര്യം…

Read More

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തിരൂർ ഏഴുർ സ്വദേശി കൃഷ്‌ണൻ കുട്ടിയാണ് (58) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് 11.30നായിരുന്നു അന്ത്യം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്.പുതിയങ്ങാടി നേർച്ചയ്ക്കായി കൊണ്ടുവന്ന പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. അടുത്ത് നിന്ന് കൃഷ്ണൻ കുട്ടിയെ ആന തുമ്പിക്കെെ കൊണ്ട് തൂക്കി എറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആനയിടഞ്ഞതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

കൊച്ചി: ലൈംഗിക അധിക്ഷേപക്കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണമടക്കം തേടേണ്ടതിനാല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്. ബോബിയെ എത്രയും വേഗം പുറത്തിറക്കാനുള്ള നീക്കങ്ങളാണ് അഭിഭാഷകര്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Read More

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദ​ഗതിയിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അം​ഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോട്ടേ എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയം മദ്യവർജനമാണെന്നും അദ്ദേഹം വ്യക്തമാക്കി.പെരുമാറ്റച്ചട്ടത്തിലെ ഭേദ​ഗതി വിവാദമായതോടെയാണ് പാർട്ടി നയം വ്യക്തമാക്കി ബിനോയ് വിശ്വം രം​ഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാർ മദ്യപിച്ച് നാലുകാലിൽ ജനങ്ങൾക്കുമുന്നിൽ വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനിരോധനമല്ല, വർജനമാണ് പാർട്ടിയുടെ നയം. കള്ളുകുടിക്കാനായി ചീത്ത കൂട്ടുകെട്ടിൽപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.”പാർട്ടിക്കാർക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോ. റോഡിലിറങ്ങി ബഹളമുണ്ടാക്കാൻ പാടില്ല. നാലുകാലിൽ കാണാനോ മദ്യം കുടിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ കാണാൻ പാടില്ല. അവരുടെ കയ്യിൽനിന്ന് കാശുമേടിച്ച് കുടിക്കാൻ പാടില്ല. സദാചാര മൂല്യങ്ങൾ പാലിക്കണം. പാർട്ടി പ്രവർത്തകർ സമൂഹത്തിൽ അം​ഗീകാരം നേടണം.” അദ്ദേഹം പറഞ്ഞു.മുപ്പതിലേറെ വർഷമായി ഒരേ പെരുമാറ്റച്ചട്ടമായിരുന്നു സി.പി.ഐക്കുണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പെരുമാറ്റച്ചട്ടത്തിൽ ഭേദ​ഗതി വേണമെന്ന് ആവശ്യമുയർന്നത്. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണ് ഭേദ​ഗതി വരുത്തുകയും സർക്കുലർ പുറത്തിറക്കുകയും ചെയ്തത്.…

Read More

ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ വിദ്യാർത്ഥി പിടിയിൽ. പ്ലസ് ടുവിന് വിദ്യാർത്ഥിയാണ് പിടിയിലായിരിക്കുന്നത്. ഒരാഴ്ചയായി തുടരെ സ്കൂളുകൾക്ക് ബോംബ് ഭീഷണി വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥി പിടിയിലായത്.സ്കൂളിലെ പരീക്ഷ എഴുതുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടിയുടെ മൊഴി. ഒന്നിലധികം മെയിലുകളിലൂടെ നിരവധി സ്കൂളുകൾക്ക് കുട്ടി ബോംബ് ഭീഷണി അയച്ചു. സ്വന്തം സ്കൂൾ മാത്രം വച്ചാൽ സംശയം തോന്നുമെന്ന് കരുതിയ വിദ്യാർത്ഥി 23 ഓളം സ്കൂളുകളുടെ പേര് പട്ടികയിൽ ചേർത്തിരുന്നതായി പൊലീസ് പറയുന്നു.ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവയ്ക്കുമെന്ന് കരുതിയാണ് കുട്ടി ഇത് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെ ഡൽഹിയിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ വരുന്നുണ്ട്. ഭീഷണിയെ തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർത്ഥികളെ തിരിച്ചയക്കാറുണ്ട്. നേരത്തെ ഡൽഹിയിലെ മൂന്ന് സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണികൾക്ക് പിന്നിൽ വിദ്യാർത്ഥികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരീക്ഷ മാറ്റിവയ്ക്കാനും സ്കൂൾ അടച്ചിടാനുമാണ് ഇങ്ങനെ ചെയ്തതെന്ന് അന്ന് വിദ്യാത്ഥികൾ മൊഴി നൽകിയിരുന്നു.കഴിഞ്ഞ ഒക്ടോബർ…

Read More

തമിഴ്നടൻ വിശാലിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 12 വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്ന മദഗജരാജ എന്ന ചിത്രത്തിന്റെ പ്രമോഷൻ വിശാൽ ഏറെ ക്ഷീണിതനായി എത്തിയതോടൊണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സംസാരിക്കാനും മൈക്ക് പിടിക്കാനും ഏറെ പ്രയാസപ്പെടുന്ന വിശാലിനെയാണ് ദൃശ്യങ്ങളിൽ അന്ന് കാണാൻ സാധിച്ചത്.കടുത്ത ഡിപ്രഷനും തലവേദനയും താരത്തെ അലട്ടുന്നുവെന്നായിരുന്നു അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ വിശാലിന്റെ ഈ അവസ്ഥ കണ്ട് സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. തന്റെ ഭർത്താവ് വീട്ടിൽ ഇല്ലാത്തപ്പോൾ വാതിൽ മുട്ടിയവനാണ് വിശാലെന്നും ഈ അവസ്ഥയിൽ ഞാൻ സന്തോഷിക്കുന്നുവെന്നും സുചിത്ര ഒരു വീഡിയോയിൽ പറഞ്ഞു.സുചിത്രയുടെ വാക്കുകളിലേക്ക്..’നിങ്ങൾ ആരാധകർ എല്ലാവരും വിലകുറഞ്ഞവരാണ്. നിങ്ങൾ ഇപ്പോഴും വിശാലിനോട് സഹതാപം കാണിക്കുന്നു. എനിക്ക് വർഷങ്ങൾക്ക് മുമ്പ് വിശാലിൽ നിന്നുണ്ടായ അനുഭവം ഞാൻ നിങ്ങളോട് പറയാം. എന്റെ ഭർത്താവ് കാർത്തിക്ക് വീട്ടിൽ ഇല്ലാത്ത ഒരു ദിവസം. ആരോ എന്റെ വാതിൽ മുട്ടുന്ന ശബ്ദം കേട്ടു. ഞാൻ തുറന്നപ്പോൾ പുറത്ത്…

Read More

കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ കഴിയുന്നത് മോഷണം, ലഹരിമരുന്ന് കേസിലെ പ്രതികൾക്കൊപ്പം. കാക്കനാട്ടെ ജയിലിൽ പത്ത് പേർക്ക് കഴിയാവുന്ന സെല്ലിൽ ആറാമനായിട്ടാണ് ബോബി കഴിയുന്നത്. ഇന്നലെ വൈകീട്ട് 7.10ഓടോയൊണ് ബോബിയെ ജയിലിൽ എത്തിച്ചത്. തുടർന്ന് പായയവും പുതപ്പും വാങ്ങി സെല്ലിലേക്ക് നീങ്ങി. ജയിലിലെ അന്തേവാസികൾക്ക് അഞ്ച് മണിക്ക് തന്നെ ഭക്ഷണം നൽകിക്കഴിയും. ബോബി കോടതിയിലും ആശുപത്രിയിലും തുടർന്നതിനാൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെ ജയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകി.ബുധനാഴ്ച രാവിലെയാണ് ബോബി അറസ്റ്റിലാവുന്നത്. പിന്നാലെ റോഡ് മാർഗം എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ വൈകിട്ടോടെ എത്തുകയായിരുന്നു. അന്ന് രാത്രി പത്രക്കടലാസ് വിരിച്ചാണ് ബോബി സെല്ലിൽ ഉറങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ സെല്ലിൽ എത്തിക്കുകയായിരുന്നു. ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കഴിഞ്ഞെങ്കിലും തെറ്റു ചെയ്തിട്ടില്ലെന്ന വാദവും ചിരിയുമായി കോടതിയിലെത്തിയ ബോബി ചെമ്മണൂർ ജാമ്യം…

Read More

കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി.എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിലെത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പോലീസിൽ പരാതി നൽകിയത്. ഇരുവരുടെയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്. ‌മാമി തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് രജിത് കുമാറിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മാമി തിരോധാനക്കേസിൽ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇതിനിടെയാണ് ഇരുവരെയും ദുരൂഹസാഹചര്യത്തിൽ കാണാതായത്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട്ടിൽ താമസിക്കാതെ കോഴിക്കോട് മാവൂർ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം ഒഴിഞ്ഞു പുറത്തുപോകുകയായിരുന്നു. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് വിവരമുണ്ടായില്ല. ഇതോടെയാണ് വൈകീട്ട് സഹോദരൻ പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരു ഓട്ടോറിക്ഷയിൽ…

Read More

മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആന്റ് എൻഡുറൻസ് ഫെഡറേഷൻ (ബി.ആർ.ഇ.ഇ.എഫ്) സംഘടിപ്പിക്കുന്ന ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ് ബഹ്‌റൈൻ ഇൻ്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ ആരംഭിച്ചു. പ്രാദേശിക, അന്തർദേശീയ യോഗ്യതാ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്.120 കി.മീ, 100 കി.മീ അന്താരാഷ്‌ട്ര മത്സരങ്ങളും 100 കി.മീ, 80 കി.മീ, 40 കി.മീ പ്രാദേശിക മത്സരങ്ങളും ഇന്നത്തെ മത്സരങ്ങളിൽ ഉൾപ്പെടുന്നു. സ്വകാര്യ സ്റ്റേബിളുകൾക്കായുള്ള പ്രധാന 120 കിലോമീറ്റർ ഓട്ടം ശനിയാഴ്ച നടക്കും, തുടർന്ന് ആദ്യ മൂന്ന് വിജയികൾക്കുള്ള അവാർഡ് ദാന ചടങ്ങും നടക്കും.വെറ്ററിനറി പരിശോധനകൾ, കുതിര രജിസ്ട്രേഷൻ, റൈഡർ വെയ്റ്റ്-ഇന്നുകൾ എന്നീ തയ്യാറെടുപ്പുകൾ ബന്ധപ്പെട്ട സമിതികൾ നടത്തി.ബാപ്‌കോ എനർജിസ് (ഡയമണ്ട് സ്‌പോൺസർ), ബെന ആൻഡ് അൽ…

Read More