Author: News Desk

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം. പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ ഇന്റർവെൽ സമയത്താണ് പ്ലസ് ടു വിദ്യാർത്ഥികൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. പത്തിലധികം വിദ്യാർത്ഥികൾ ചേർന്നാണ് മർദ്ദിച്ചത്. ഒരു കാരണവുമില്ലാതെയാണ് തന്നെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. നേരത്തെയും റാഗിംഗിനെച്ചൊല്ലി സ്കൂളിൽ വഴക്കുകൾ നടന്നിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകി.

Read More

ന്യൂഡൽഹി: പാലാ നിയോജക മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിക്ക് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാണി സി കാപ്പന്‍റെ വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മണ്ഡലത്തിലെ വോട്ടറായ സണ്ണി ജോസഫും സ്വതന്ത്ര സ്ഥാനാർത്ഥി സി.വി.ജോണും ആണ് ഹർജിക്കാർ. ഇതിൽ സി.വി.ജോൺ നേരിട്ട് ഹാജരായി ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിച്ചു. എന്നാൽ, കേസ് ശരിയായി വാദിക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി സീനിയർ അഭിഭാഷകനായ പി. വിശ്വനാഥിനെ സി.വി. ജോണിന്റെയും സണ്ണി ജോസഫിന്റെയും അഭിഭാഷകനായി നിയമിച്ചു. ഇതിനെതിരെ മാണി സി കാപ്പൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. സണ്ണി ജോസഫ് സമർപ്പിച്ച ഹർജിയിൽ എതിർകക്ഷികളിൽ ഒരാളാണ് സി.വി. ജോൺ. ഇരുവർക്കും വേണ്ടി വിശ്വനാഥന് ഒരേ സമയം ഹാജരാകാൻ കഴിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ…

Read More

കൊച്ചി: ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി സാവകാശം തേടി. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് മാനേജ്മെന്‍റ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കെഎസ്ആർടിസിയെ പരസ്യം കൊണ്ട് പൊതിയാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തിനിടെ കെ.എസ്.ആർ.ടി.സിക്ക് പിൻഭാഗത്തും വശങ്ങളിലും പരസ്യം നൽകാൻ നിയമപരമായ അനുമതിയുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. പ്രത്യേക പരിഗണന ആവശ്യമില്ല. കെ.എസ്.ആർ.ടി.സി പ്രതിസന്ധി നേരിടുന്ന സമയമാണിത്. പരസ്യം ഒഴിവാക്കുന്നത് കടക്കെണിയിലായ കോർപ്പറേഷനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിഷയത്തിൽ കെ.എസ്.ആർ.ടി.സിയെ കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ആരംഭിച്ച പരിശോധനയിൽ 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതായി എംവിഡി കോടതിയെ അറിയിച്ചു. ഒക്ടോബർ 7 മുതൽ 16…

Read More

പാലക്കാട്: കൂടുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ സർക്കാർ. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ രോഗം, മസ്കുലാർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗം, ഡ്വാർഫിസം, ആസിഡ് ആക്രമണത്തിന് ഇരയായവർ എന്നിവരുൾപ്പെടെ എല്ലാ ഭിന്നശേഷിക്കാർക്കും ഇനി മുതൽ ബസുകളിൽ യാത്രാ ചാർജ് ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവാണെങ്കിലും ഇവരുടെ യാത്രാക്ലേശം കണക്കിലെടുത്താണ് നടപടി. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

Read More

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു എന്ന യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒടിടി പ്ലാറ്റ്‌ഫോം ഉടമകളും ചിത്രത്തിന്‍റെ സംവിധായികയുമാണ് കേസിലെ പ്രതികൾ. യുവാവിന്‍റെ വിശദമായ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരനാണ് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. കരാറിന്‍റെ പേരിൽ തന്നെ കുടുക്കി സിനിമയിൽ അഭിനയിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.  അരുവിക്കരയിലാണ് ചിത്രീകരണം നടന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടന്നത്. ആദ്യം കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്തു. പിന്നീട് കരാർ ഒപ്പിടാൻ നിർബന്ധിച്ചു. അതിൽ ഒപ്പിട്ട ശേഷമാണ്, ഇത് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. 

Read More

കെ.ജി.എഫ് ഫ്രാഞ്ചൈസിയുടെ വരവ് വരെ കർണാടകയ്ക്ക് പുറത്തുള്ള ശരാശരി സിനിമാപ്രേമികൾക്ക് സാന്‍ഡല്‍വുഡ് ഏതാണ്ട് അന്യമായിരുന്നു. എന്നിരുന്നാലും, യഷ് നായകനായി അഭിനയിച്ച പ്രശാന്ത് നീലിന്‍റെ പീരിയഡ് ആക്ഷൻ ചിത്രം കന്നഡ സിനിമയെക്കുറിച്ചുള്ള ധാരണ മാറ്റിയെഴുതി. കെജിഎഫിന് പുറമെ ചാർലി 777, വിക്രാന്ത് റോണ, കാന്താര എന്നിവയാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. ഇപ്പോൾ മറ്റൊരു സിനിമ കൂടി ആ ഗണത്തിൽ പെടുകയാണ്. പ്രേം സംവിധാനം ചെയ്യുന്ന ധ്രുവ സർജ നായകനാകുന്ന ‘കെഡി ദി ഡെവിൾ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. കന്നഡ സിനിമയിലെ പ്രമുഖ ബാനറായ കെവിഎൻ പ്രൊഡക്ഷൻസിന്‍റെ നാലാമത്തെ പ്രോജക്റ്റാണ് കെഡി. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ടൈറ്റിൽ ടീസറിന് അതാത് ഭാഷകളിലെ സൂപ്പർ താരങ്ങളാണ് ശബ്ദം നൽകിയിരിക്കുന്നത്. ഹിന്ദിയിൽ സഞ്ജയ് ദത്തും തമിഴിൽ വിജയ് സേതുപതിയും ശബ്ദം നൽകിയ ടീസറിന്‍റെ മലയാളം…

Read More

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. എം.എൽ.എയോ മന്ത്രിയോ ആകാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന പറഞ്ഞു. “കടകംപള്ളിക്ക് രാഷ്ട്രീയക്കാരനാകാൻ പോലും യോഗ്യതയില്ല. കടകംപള്ളി ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ്. കയറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അത് സംഭവിച്ചു എന്നും പറയുന്നില്ല. ഫോണിൽ മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ മുറിയെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചു. മുറിയിൽ ചെല്ലാൻ നിർബന്ധിച്ചു. പലരും സാധാരണ ചെയ്യുന്നതുപോലെ എനിക്ക് അത് ദുരുപയോഗം ചെയ്യാനും ബ്ലാക്ക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. പക്ഷേ, ചെയ്തില്ല. ഇക്കാര്യം ശിവശങ്കറിന് അറിയാമായിരുന്നു. മന്ത്രിയല്ലേ ആരോടും പറയരുതെന്ന് ശിവശങ്കർ പറഞ്ഞു. ഇതിന് തെളിവുകളുണ്ട്. അത് ഇഡിക്ക് കൈമാറിയിട്ടുണ്ട്. പറയുന്നത് സത്യമല്ലെങ്കിൽ കടകംപള്ളി എനിക്കെതിരെ കേസ് കൊടുക്കട്ടെ. അല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വരട്ടെ”, സ്വപ്ന പറഞ്ഞു.…

Read More

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനാകുന്ന കൂമന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫുമായി ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂമൻ. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീത്തു ജോസഫിന്‍റെ ട്വൽത്ത് മാന്‍റെ തിരക്കഥയും കൃഷ്ണകുമാറാണ് എഴുതിയത്. കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ പ്രമേയം. മലയോര ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെത്തുന്ന ആസിഫ് അലി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു കേസിന്‍റെ അന്വേഷണവും കേസിലെ പ്രതികളുടെ അറസ്റ്റും പൊലീസ് വകുപ്പിന് അഭിമാന പ്രശ്നമായി മാറുന്നുവെന്ന സൂചനയാണ് ടീസർ നൽകുന്നത്. രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജി കോശി, ആദം അയ്യൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടെ കാർത്തിക്, ജോർജ് മരിയൻ, രമേഷ് തിലക്, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, രാജേഷ്…

Read More

ലാഹോര്‍: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കി. ഇമ്രാൻ ഖാനെ പാക് പാർലമെന്‍റിൽ അംഗമാകുന്നതിൽ നിന്നാണ് അയോഗ്യനാക്കിയത്. അഞ്ച് വർഷത്തേക്കാണ് വിലക്ക് എന്നാണ് റിപ്പോർട്ടുകൾ. അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇമ്രാൻ ഖാനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകകണ്ഠമായി തീരുമാനിച്ചത്.

Read More

ബ്രിട്ടൻ: ഡയാന രാജകുമാരിയുടെയും ചാൾസ് രാജാവിന്‍റെയും 41 വർഷം പഴക്കമുള്ള വിവാഹ കേക്ക് ലേലത്തിൽ വിറ്റു. 15,864 രൂപയ്ക്കാണ് യുകെയിലെ ഡോർ ആൻഡ് റീസ് ലേലത്തിൽ വച്ച കേക്ക് വിറ്റത്. രാജകീയ വിവാഹച്ചടങ്ങിലെ ഒരു കഷണം കേക്കിന് ഏകദേശം 27,000 രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയാണ് ലേലത്തിൽ ലഭിച്ചത്. അന്നത്തെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത നിഗൽ റിക്കറ്റ്സ് 41 വർഷം ഈ കേക്ക് സൂക്ഷിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷമാണ് ഇവർ മരിച്ചത്. 3,000 ലധികം അതിഥികളാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്. കേക്ക് അതിന്‍റെ ഒറിജിനൽ ബോക്സിലാണ് സൂക്ഷിച്ചിരുന്നത്. 23 ഔദ്യോഗിക വിവാഹ കേക്കുകളാണ് അന്ന് ഉണ്ടായിരുന്നത്. അഞ്ച് പാളികളുള്ള അഞ്ചടി ഉയരമുള്ള ഒരു ഫ്രൂട്ട് കേക്കിന്റെ കഷണമാണ് ലേലം ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, ഇത് മധ്യഭാഗത്തെ കേക്ക് കഷണം ആണ്. 2014 ൽ ഇതേ കേക്കിന്‍റെ മറ്റൊരു കഷണം 1,27,000 രൂപയ്ക്ക് വിറ്റിരുന്നു.

Read More