- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പാക്കിസ്ഥാൻ: സലിം സാദിഖിന്‍റെ നിരൂപക പ്രശംസ നേടിയ ‘ജോയ്ലാൻഡ്’ എന്ന ചിത്രത്തിന് പാകിസ്ഥാൻ വിലക്കേർപ്പെടുത്തി. 2023 ലെ പാകിസ്ഥാന്‍റെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ച് മാസങ്ങൾക്ക് ശേഷമാണ് അധികൃതരുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റ് 17നാണ് പാക് സർക്കാർ ജോയ്ലാൻഡിന്‍റെ പ്രദർശനത്തിന് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ ഉള്ളടക്കത്തെച്ചൊല്ലി പ്രതിഷേധം ഉയർന്നത്. അതുകൊണ്ടാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചിത്രം നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. 1979 ലെ മോഷൻ പിക്ചർ ഓർഡിനൻസിന്‍റെ സെക്ഷൻ 9 ൽ വ്യക്തമാക്കിയിട്ടുള്ള മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതും സാമൂഹിക മൂല്യങ്ങൾക്കും ധാർമ്മിക മാനദണ്ഡങ്ങൾക്കും അനുസൃതമല്ലാത്തതുമായ കാര്യങ്ങൾ ചിത്രത്തിൽ ഉൾക്കൊള്ളുന്നുവെന്ന് തങ്ങൾക്ക് രേഖാമൂലമുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി പേയിംഗ് ഗസ്റ്റുകളായി താമസിച്ചിരുന്ന വിദ്യാർത്ഥികളെ മര്‍ദിച്ചു. ലോ അക്കാദമിയിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് വാര്‍ഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്ണു, രാഹുൽ എന്നിവർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്‍റെ വീഡിയോ പുറത്ത് വന്നിരുന്നു. അമ്പലംമുക്ക് മണ്ണടി ലെയ്നിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഘം അകത്തുകയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു വിദ്യാർത്ഥിയെ മുറിയിൽ കയറി ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർ അവരെ തടയുന്നതും കാണാം. നിധീഷ്, ആമിന്‍, ദീപു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ വൈദ്യപരിശോധന പൊലീസ് വൈകിപ്പിച്ചെന്നും പരാതിക്കാർ ആരോപിച്ചു.
ഫീനിക്സ്: യു.എസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടം. യു.എസ് സെനറ്റിന്‍റെ നിയന്ത്രണം നേടിയതോടെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കുമെന്ന പാരമ്പര്യം ബൈഡന്‍റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകൾ തകർത്തു. എന്നാൽ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പുറത്തുവരാൻ കുറച്ച് കൂടി സമയമെടുക്കും. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം വരെ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിൽ 211 സീറ്റുകൾ നേടി. 218 സീറ്റുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഡെമോക്രാറ്റുകൾ ഇതുവരെ 205 സീറ്റുകൾ നേടി. നെവാഡയിലെ വിജയത്തോടെയാണ് സെനറ്റ് ഡെമോക്രാറ്റുകളുടെ കൈകളിൽ എത്തിയത്. സെനറ്റിലെ 100 സീറ്റുകളിൽ 50 ഉം ഡെമോക്രാറ്റുകൾ നേടി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളാണുള്ളത്. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് ഇവിടെ കാസ്റ്റിംഗ് വോട്ട് ചെയ്യാം. അത് ഡെമോക്രാറ്റുകൾക്ക് അനുകൂലമാകും. ഡിസംബർ ആറിനാണ് ജോർജിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയും ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞാൽ ഡെമോക്രാറ്റുകൾക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകും. പരാജയപ്പെട്ടാലും കമല ഹാരിസിന്‍റെ കാസ്റ്റിംഗ് വോട്ട്…
ഗുവാഹട്ടി: ദൈവത്തിന്‍റെ നാമത്തിൽ എല്ലാവരെയും കോടതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ഒരു അഭിഭാഷകൻ ഗുവാഹട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. നിരീശ്വരവാദിയെയോ അവിശ്വാസിയെയോ ദൈവനാമത്തിൽ കോടതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കുന്നതിനെതിരെ അഭിഭാഷകൻ ഫസ്‌ലുസ്സമാന്‍ മസുംദാറാണ് ഹർജി നൽകിയത്. 1969 ലെ ‘ഓത്ത് ആക്ട്’ പ്രകാരം കോടതികളിൽ തുടരുന്ന ഈ സമ്പ്രദായം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന പുരോഗമനപരവും ശാസ്ത്രീയവുമായ ചിന്തയ്ക്ക് തടസ്സമാണെന്ന് ഹർജിയിൽ പറയുന്നു. ഒരു വ്യക്തിക്ക് കോടതിയിൽ എന്തെങ്കിലും സമർപ്പിക്കാനുണ്ടെങ്കിൽ, അയാൾ ദൈവത്തിന്‍റെ നാമത്തിൽ പ്രതിജ്ഞയെടുക്കണമെന്ന് നിയമത്തിലെ ഫോം 1, സെക്ഷൻ 6 എന്നിവ നിഷ്കർഷിക്കുന്നതായി മസുംദാര്‍ തന്‍റെ ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 വിശ്വാസികളുടെയും അവിശ്വാസികളുടെയും അവകാശങ്ങൾക്ക് തുല്യ സംരക്ഷണം നൽകുന്നതിനാൽ നിരീശ്വരവാദിയായ ഒരാൾ ദൈവനാമത്തിൽ പ്രതിജ്ഞയെടുക്കേണ്ട ആവശ്യമുണ്ടോയെന്നും ഹർജിയിൽ ചോദിക്കുന്നു. തന്‍റെ വ്യക്തി ജീവിതത്തിൽ മതപരമായ ആചാരങ്ങളൊന്നും പിന്തുടരുന്നില്ലെന്നും അതിനാൽ ഒരു ദൈവമുണ്ടെന്ന് കരുതുന്നില്ലെന്നും മസുംദാര്‍ ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 25, 26…
കോഴിക്കോട്: കോഴിക്കോട് പുതിയങ്ങാടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടിമിന്നലേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കാരപ്പറമ്പ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കളിക്കാൻ പോകുകയായിരുന്ന കുട്ടിക്ക് ഇടിമിന്നലേറ്റതായാണ് റിപ്പോർട്ട്. കുട്ടി നിലത്ത് കിടക്കുന്നത് കണ്ട് നാട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
റിയാദ്: സൗദി സമഗ്ര പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ സ്വപ്ന നഗരമായ ‘നിയോം’ യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് എയർ ടാക്സികൾ ലഭ്യമാക്കുമെന്ന് നിയോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നദ്മി അൽ നാസർ. ഈജിപ്തിലെ ശറമുശൈഖിൽ ഗ്രീൻ സൗദി സംരംഭകത്വ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദ നഗരമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഫ്ലൈയിംഗ് ടാക്സി സംവിധാനം ഗതാഗതത്തിനായി അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ശുദ്ധമായ പാചക ഇന്ധനവും ഹരിത ഹൈഡ്രജനും ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യയിലെ ആദ്യ കേന്ദ്രം നിയോമിൽ യാഥാർത്ഥ്യമാകും. വായു മലിനീകരണമില്ലാത്ത വിധത്തിൽ സാങ്കേതികവിദ്യയുടെ കൈമാറ്റം ത്വരിതപ്പെടുത്താൻ നിയോമിൽ ഒരു വ്യാവസായിക നഗരമുണ്ടെന്നും അൽ-നാസർ സ്ഥിരീകരിച്ചു. നിയോമിലെ അത്യാധുനിക ഭവന പദ്ധതിയായ ‘ദി ലൈൻ’ പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. ലൈനിലെ ജനസംഖ്യാ ശേഷി ന്യൂയോർക്കിലെയും ലണ്ടനിലെയും ജനസാന്ദ്രതയ്ക്ക് തുല്യമാണെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ലെറ്റർ പാഡ് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് മൊഴി. അതേസമയം കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ തൽക്കാലം സി.പി.എം പാർട്ടിതല അന്വേഷണം നടത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം ജയം. ഇന്ന് ഗോവ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. അഡ്രിയാൻ ലൂണ(42-ആം മിനുട്ടിൽ) ദിമിത്രിയോസ് ഡയമന്റക്കൊസ്(45-ആം മിനുട്ടിൽ) ഇവാൻ കല്യുഷ്‌നി(52-ആം മിനുട്ടിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.
പേരൻപ്, തരമണി, തങ്ക മീന്‍കൾ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘യേഴ് കടൽ യേഴ് മലൈ’യിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. മാനാട് എന്ന തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം തമിഴ് നടൻ സൂരിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് നായിക. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. വെട്ടം, ഒപ്പം എന്നിവയുടെ ഡിഒപി ചെയ്ത ഏകാംബ്രമാണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ ഡിസൈനർ – ഉമേഷ് ജെ കുമാർ, എഡിറ്റർ – മാതി വി എസ്, ആക്ഷൻ – സ്റ്റണ്ട് സിൽവ.
ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിനെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് വൈദ്യുതി ടവറിൽ കയറി നാടകീയ പ്രകടനം നടത്തി. കിഴക്കൻ ഡൽഹിയിലെ ഗാന്ധിനഗറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗണ്‍സിലറായ ഹസിബുൾ ഹസനാണ് ടവറിന് മുകളിൽ കയറിയത്. കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വന്ന നിരവധി ആളുകൾ നേതാവിനെ ഇറങ്ങാൻ നിർബന്ധിച്ചു, പക്ഷേ അദ്ദേഹം വിസമ്മതിച്ചു. വരാനിരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് സീറ്റ് നൽകാത്തതിൽ തനിക്ക് ദേഷ്യമുണ്ടെന്നും സീറ്റ് നൽകിയില്ലെങ്കിൽ താഴെയിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വം നൽകാതെ അവസാന നിമിഷം പാർട്ടി തന്നെ വഞ്ചിച്ചുവെന്നും ഹസിബുൽ ഹസൻ ആരോപിച്ചു. സ്ഥാനാർത്ഥിയാകാമെന്നാണ് പ്രതീക്ഷയെന്നും പാർട്ടി നിർദ്ദേശപ്രകാരം ഹാജരാക്കിയ ഒറിജിനൽ രേഖകൾ തനിക്ക് തിരികെ നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
