- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: നിലവിൽ പുരോഗമിക്കുന്ന ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ലൊക്കേഷൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പരിശോധിച്ചു. ചിത്രത്തിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) രൂപീകരിച്ചിട്ടില്ലെന്ന വിവരത്തെ തുടർന്നാണ് കമ്മിഷൻ ചെയർപേഴ്സൺ സതീദേവി കഴിഞ്ഞ ദിവസം എറണാകുളം ബ്രഹ്മപുരം സ്‌കൂള്‍ ഷൂട്ടിംഗ് ലൊക്കേഷൻ സന്ദർശിച്ചത്. “ഐസിസി രൂപീകരിച്ചിട്ടില്ല എന്ന അറിവിന്‍റെ അടിസ്ഥാനത്തിലാണ് പോയത്. ചോദ്യം ചെയ്തതിനെ തുടർന്ന് ഐസിസി രൂപീകരിച്ചെന്ന് അണിയറ പ്രവർത്തകർ വാക്കാൽ മറുപടി നൽകിയെങ്കിലും രേഖകളൊന്നുമില്ലെന്ന്” സതീദേവി പറഞ്ഞു. “സിനിമ നിർമ്മിക്കുന്നതിനെക്കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഐസിസി കമ്മിറ്റിയിലെ അംഗങ്ങൾ ആരെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. മാത്രമല്ല, നിയമപ്രകാരം ഒരു വനിത ഐസിസിയുടെ തലപ്പത്ത് എത്തേണ്ടതായിരുന്നു. എന്നാൽ അത് വാക്കാൽ രൂപപ്പെട്ടതാണെന്ന് പറയുന്നതല്ലാതെ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഐസിസി രൂപീകരിക്കാൻ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.” -സതീദേവി പറഞ്ഞു.
പൂനെ: സുഹൃത്തുക്കൾക്കൊപ്പം ട്രക്കിംഗിനിടെ അപകടത്തിൽ പെട്ടപ്പോൾ ആപ്പിൾ വാച്ചാണ് തന്നെ രക്ഷിച്ചതെന്ന് 17 വയസുകാരൻ. ട്രെക്കിംഗിനിടെ കുട്ടി കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെടുത്താൻ ആപ്പിൾ സിഇഒ ടിം കുക്കിന് ഇ-മെയിൽ അയച്ചു. ടിം കുക്ക് മറുപടി അയക്കുകയും ചെയ്തു. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂനെ സ്വദേശിയായ സ്മിത്ത് മേത്ത തന്‍റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ലോനവാലയിൽ ട്രക്കിങ്ങിന് പോയതായിരുന്നു. തിരികെ വരുമ്പോൾ കനത്ത മഴയായിരുന്നു. സ്മിത്ത് അബദ്ധത്തിൽ കാൽ വഴുതി 150 അടി താഴ്ചയിലേക്ക് വീണു. ഒരു മരത്തിന്‍റെ കൊമ്പിൽ തൂങ്ങിക്കിടന്നതിനാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. ഒറ്റയ്ക്ക് രക്ഷപ്പെടുക അസാധ്യമാണെന്ന് മനസ്സിലാക്കിയ സ്മിത്ത് തന്‍റെ ആപ്പിൾ ഫോൺ ഒരു സുഹൃത്തിന്‍റെ ബാഗിലുണ്ടെന്ന് ഓർത്തു. ഭാഗ്യവശാൽ, കൈയിൽ കെട്ടിയ ആപ്പിൾ വാച്ചിൽ അപ്പോഴും നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കളെയും സുഹൃത്തുക്കളെയും വാച്ച് മുഖേന വിവരമറിയിച്ചു. പിന്നീട് സുഹൃത്തും മറ്റുള്ളവരും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. ആപ്പിൾ വാച്ചിന്…
ന്യൂഡല്‍ഹി: ആഭ്യന്തര, അന്തർദേശീയ യാത്രക്കാർക്ക് വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യുമ്പോൾ മാസ്കോ മുഖാവരണമോ ധരിക്കണമെന്ന് നിർബന്ധമില്ല. യാത്രക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഇത് ധരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് ഭീഷണി കണക്കിലെടുത്ത് വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും, പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തൃപ്തരാണെന്ന് മുസ്ലിം ലീഗ് അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെ.സുധാകരൻ സംസാരിച്ചു. മുസ്ലീം ലീഗ് യു.ഡി.എഫിൽ തന്നെ തുടരുമെന്ന് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു. “ഈ വിഷയത്തിൽ കോൺഗ്രസിൽ നിന്നും ലഭിച്ച പ്രതികരണത്തിൽ സംതൃപ്തരാണ്. ഇനി അത് കൈകാര്യം ചെയ്യേണ്ടത് കോൺഗ്രസാണ്. അവർ അത് ചെയ്യുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. യുഡിഎഫിൽ തുടരുന്നത് എന്തിനാണെന്നത് ഇപ്പോഴും പ്രസക്തമാണ്. അതിനാൽ ആ തുടർച്ച ഉണ്ടാകും,” -സലാം പറഞ്ഞു. കെ. സുധാകരന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടായ, ആർ.എസ്.എസ്. അനുകൂലമെന്ന് വ്യാഖ്യാനിക്കപ്പെട്ട പരാമർശങ്ങളിൽ പരസ്യ പ്രതികരണം നേരത്തെ തന്നെ മുസ്ലിം ലീഗ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇക്കാര്യം ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഉന്നതാധികാര സമിതിയുടെ മുമ്പിലെത്തിയത്.
അബുദാബി: പ്രമേഹ രോഗ നിയന്ത്രണത്തിൽ മേഖലയിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇ എന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ നയപരിപാടികളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പാക്കിയാണ് നിയന്ത്രണം സാധ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമേഹത്തിനെതിരായ ദേശീയ പരിപാടിയുടെ ഭാഗമായാണ് നൂതന മരുന്നുകൾ പരീക്ഷിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 6.8 ശതമാനമായി കുറഞ്ഞു. ഇത് ആഗോളതലത്തിൽ യു.എ.ഇ.യുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ സഹായിച്ചു. പ്രമേഹത്തിനെതിരായ ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പ്രമേഹം നിയന്ത്രിക്കാനും ഗുരുതരമാകുന്നത് തടയാനും അതുവഴി വിലയേറിയ ജീവൻ രക്ഷിക്കാനും കഴിയുമെന്നും സൂചിപ്പിച്ചു.
മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കർണാടകയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായി നടത്തിയ വിലയിരുത്തലിലാണ് ബന്ദിപ്പൂർ ഒന്നാം സ്ഥാനം നേടിയത്. കടുവ സങ്കേതത്തിന്‍റെ നടത്തിപ്പും സംരക്ഷണവും, വിനോദസഞ്ചാരം, കടുവകളുടെ എണ്ണം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ 64 കാര്യങ്ങൾ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന വിലയിരുത്തലിൽ പരിശോധിക്കും. ബന്ദിപ്പൂർ 95.5 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രജ്ഞർ, മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥർ, വന്യജീവി വിദഗ്ധർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഈ വിലയിരുത്തൽ നടത്തിയത്. ബന്ദിപ്പൂരിന് ലഭിച്ച മാർക്ക് അനുസരിച്ച് രാജ്യത്തെ ആദ്യത്തെയോ രണ്ടാമത്തെയോ മികച്ച കടുവ സങ്കേതമായി ബന്ദിപ്പൂർ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർ പി രമേഷ് കുമാർ പറഞ്ഞു. ബന്ദിപ്പൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ കൊണ്ടാണ് മികച്ച മാർക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനായി സംസ്ഥാനത്തുടനീളം ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നൂറോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വീഴ്ചകൾ കണ്ടെത്തിയവർക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന വരും ദിവസങ്ങളിലും തുടരും. എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കൾക്കും ബ്രാൻഡ് രജിസ്ട്രേഷൻ നിർബന്ധമാണ്. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്‍റെ ഭാഗമായി ഇത് കർശനമായി നടപ്പാക്കും. എണ്ണയിൽ സൾഫറിന്‍റെ സാന്നിദ്ധ്യം ഉണ്ടോ എന്നും പരിശോധിക്കും. സംസ്ഥാനത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാംപെയ്ന്‍ നടപ്പാക്കിയിട്ടുണ്ട്. ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗരി തുടങ്ങിയ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ മുതൽ വിവിധ ജില്ലകളിലായി 4,905 പരിശോധനകൾ നടത്തി. ആകെ 651 സാമ്പിളുകൾ…
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് പ്രിയ വർഗീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുഴിയെടുത്തത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എൻഎസ്എസ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് അധ്യാപന പരിചയമല്ലെന്നും കോടതി പറഞ്ഞു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നോ, നിങ്ങൾ സ്റ്റുഡന്‍റ് ഡയറക്ടറായിരുന്നപ്പോൾ നിങ്ങൾ പഠിപ്പിച്ചിരുന്നോ, അതോ നിങ്ങളുടെ പ്രവൃത്തി പരിചയ രേഖ സൂക്ഷ്മപരിശോധനാ സമിതിക്ക് സമർപ്പിച്ചിട്ടുണ്ടോ? ഇതുപോലുള്ള ചോദ്യങ്ങളും കോടതി ചോദിച്ചു. പ്രിയ വർഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട യോഗ്യതാ രേഖകൾ സ്ക്രീനിംഗ് കമ്മിറ്റി എങ്ങനെ വിലയിരുത്തിയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി കണ്ണൂർ സർവകലാശാലയോട് ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസറെ നിയമിച്ചത് കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചതെന്ന് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. നിയമനം ചോദ്യം ചെയ്ത്…
‘തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ ദത്തെടുക്കണം’; പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലെ പരാമർശമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ ഭക്ഷണം നല്‍കുന്നവരോട് എങ്ങനെയാണ് ദത്തെടുക്കാൻ നിർബന്ധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. തെരുവുനായ്ക്കൾക്ക് നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ഭക്ഷണം നൽകാവൂ. ഇത് ഉറപ്പാക്കാൻ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നിയുക്ത സ്ഥലങ്ങൾ കണ്ടെത്തുന്നതുവരെ ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപദ്രവമുണ്ടായാൽ നിയമനടപടി സ്വീകരിക്കാൻ കോർപ്പറേഷന് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
ലൊസാഞ്ചലസ്: ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സും ഭർത്താവ് ആരോൺ ഫൈപേർസും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെയ്പ്പ്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ലൊസാഞ്ചൽസിലായിരുന്നു സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡിലെ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. ഒരു ട്രക്കിൽ സ്റ്റുഡിയോയിലേക്ക് പോകുകയായിരുന്നു ഇരുവരും. ട്രക്ക് പാർക്ക് ചെയ്യാൻ നിർത്തിയപ്പോൾ പിറകിലുണ്ടായിരുന്ന വാഹനത്തിന്‍റെ ഡ്രൈവർ ആക്രോശിച്ചു. ട്രക്ക് ഓടിച്ചിരുന്ന ആരോൺ തന്‍റെ പിന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യാൻ അനുവദിച്ചു. എന്നാൽ കടന്നുപോയ വാഹനത്തിലുണ്ടായിരുന്നയാൾ ഡെനിസിന്‍റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഡ്രൈവർ സീറ്റിലേക്കാണു വെടിവച്ചത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അക്രമി സ്ഥലം വിട്ടു. സെറ്റിലുള്ളവർ ഡെനിസിന്‍റെ വാഹനത്തിൽ ഒരു ബുള്ളറ്റ് ദ്വാരം കണ്ടെത്തി. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ലൊസാഞ്ചൽസ് പൊലീസ് അറിയിച്ചു.
