- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ കഴിയെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട് സംരക്ഷണഭിത്തിക്ക് സമാനമായ സംവിധാനമൊരുക്കുകയാണ് ചെയ്തത്. ശേഷം ജെസിബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് ശുശാന്തിനെ പുറത്തെടുത്തത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് സംഭവമുണ്ടായത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്.
ഇന്ത്യയിൽ 635 പുതിയ കോവിഡ് കേസുകൾ. ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,67,311 ആയി, അതേസമയം സജീവ കേസുകൾ 7,175 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,30,546 ആയി ഉയർന്നു. മൊത്തം അണുബാധയുടെ 0.02 ശതമാനമാണ് സജീവ കേസുകൾ. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.79 ശതമാനമായി ഉയർന്നതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവമായ കോവിഡ് കേസുകളിൽ 386 കേസുകളുടെ കുറവ് രേഖപ്പെടുത്തി. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,29,590 ആയും മരണനിരക്ക് 1.19 ശതമാനമായും ഉയർന്നു. രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ രാജ്യത്ത് ഇതുവരെ 219.83 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
വയനാട്: മീനങ്ങാടിയിൽ ജനവാസമേഖലയിൽ പ്രവേശിച്ച കടുവ കൂട്ടിലായി. മീനങ്ങാടി കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. വ്യാഴാഴ്ച പുലർച്ചെയാണ് കടുവ കൂട്ടിലായത്. എടക്കൽ ഗുഹയിലേക്കുള്ള വഴിയിൽ കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുവയുടെ ചലനങ്ങൾ നിരീക്ഷിച്ച ശേഷമാണ് കൂട് സ്ഥാപിച്ചത്. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിൽ ഒരു മാസത്തിലേറെയായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ട് കടുവകളുണ്ടെന്ന് വനം വകുപ്പ് പറയുന്നു. രണ്ടാമത്തെ കടുവയ്ക്കായുള്ള തെരച്ചിൽ എസ്റ്റേറ്റിൽ തുടരുകയാണ്. എസ്റ്റേറ്റിലെ ബാക്കി സ്ഥലങ്ങളിൽ തിരച്ചിൽ നടത്തേണ്ടതുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇരുപതിലധികം ആടുകളെ വേട്ടയാടിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 39,000 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപയാണ് കൂടിയത്. വിപണിയിൽ നിലവിലെ വില 4875 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില രാവിലെ 65 രൂപയാണ് വർധിച്ചത്. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 4,050 രൂപയാണ് വിപണി വില. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇപ്പോഴത്തെ വിപണി വില 68 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ന്യൂഡൽഹി: യുവാവ് തന്‍റെ പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് പല തവണയായി വലിച്ചെറിഞ്ഞ കേസിൽ പൊലീസിന് മുന്നിൽ വെല്ലുവിളികൾ നിരവധി. പ്രതി അഫ്താബുമായുള്ള പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ അഫ്താബ് വലിച്ചെറിഞ്ഞതായി പറയപ്പെടുന്ന കാട്ടിൽ നിന്ന് 13 അസ്ഥികൾ പൊലീസ് കണ്ടെടുത്തു. ശ്രദ്ധയുടെ തലയോട്ടി ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ടെടുത്ത അസ്ഥികൾ ശ്രദ്ധയുടേതു തന്നെയാണോ എന്നറിയാൻ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രക്തക്കറയും ശരീരഭാഗങ്ങളും ശ്രദ്ധയുടേതു തന്നെ ആണോ എന്നറിയാൻ ശ്രദ്ധയുടെ പിതാവിന്‍റെ ഡിഎൻഎ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കൂടുതൽ ശരീരഭാഗങ്ങൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രദേശത്തെ മിക്ക സിസിടിവി ദൃശ്യങ്ങളും 15 ദിവസത്തേക്ക് മാത്രമേ സൂക്ഷിക്കൂ. ആറ് മാസം മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് ഇവിടെ പൊലീസിന് വേണ്ടത്.…
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. സർക്കാരിന് മേൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത തരത്തിലായിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ നിയമസഭയിൽ പാസാക്കുന്നതിന് മുമ്പ് ഗവർണറുടെ അനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള ബില്ലുകൾ പാസാക്കിയ തമിഴ്നാട്, ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പഠിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. 14 സർവകലാശാലകളിൽ സമാന സ്വഭാവമുള്ള ആർട്സ് ആൻഡ് സയൻസ് സർവകലാശാലകൾക്ക് ഒരു ചാൻസലർ ആയിരിക്കും. ഈ സർവകലാശാലകളിലൊന്നിന്‍റെ ആസ്ഥാനത്ത് അദ്ദേഹത്തിന് ഓഫീസ് സൗകര്യം ഒരുക്കും. ചെലവുകൾക്ക് ആവശ്യമായ തുക സർവകലാശാല ഗ്രാന്‍റിൽ നിന്ന് നൽകും. കൃഷി, സാങ്കേതികവിദ്യ, കുസാറ്റ്, ഫിഷറീസ്, ആരോഗ്യം, വെറ്ററിനറി തുടങ്ങിയ സർവകലാശാലകളിൽ അതത് മേഖലകളിലെ വിദഗ്ധർ ചാൻസലർമാരാകും. പ്രോട്ടോക്കോൾ പ്രശ്നമുള്ളതിനാൽ ചാൻസലർ സ്ഥാനം അതത് വകുപ്പുകളിലെ മന്ത്രിമാർ വഹിക്കണമെന്ന നിർദ്ദേശവുമുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ 12 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്‍ഹിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ പത്താമത് ഇക്കണോമിക് ഫോറത്തിന്‍റെ ഭാഗമായി നൂതന പ്രവർത്തന ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കം സൗദി അറേബ്യയിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഈ വർഷം അവസാനത്തോടെ 12 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നിരുന്നാലും, ഇത് ഏതൊക്കെ മേഖലകളിൽ നടക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ സൗദി പൗരൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ 22 ലക്ഷം സ്വദേശികൾ രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, സൗദി അറേബ്യയിലെ സ്വദേശിവൽക്കരണ യജ്ഞത്തിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ പൗരൻമാർക്കും തദ്ദേശീയർക്കായി മാത്രം നീക്കിവച്ചിരിക്കുന്ന എല്ലാ തൊഴിൽ മേഖലകളിലും…
ദുബായ്: ഐസിസി (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത്. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34-ാം സ്ഥാനത്തുനിന്ന് 12-ാം സ്ഥാനത്തേക്ക് കുതിച്ചു. ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാൻ രണ്ടാമതും ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ് മൂന്നാമതുമാണ്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയാണ് മൂന്നാമത്. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
വിജയ് നായകനാകുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. കമൽഹാസൻ നായകനായി എത്തിയ ‘വിക്രം’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും ഓൺലൈനിൽ വൈറലാകുകയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ട് വിജയ് ചിത്രത്തിന്‍റെ ഒടിടി അവകാശത്തെ കുറിച്ചാണ്. ‘ദളപതി 67’ന്‍റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഒടിടി സ്ട്രീമിംഗ് അവകാശം 160 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആക്ഷൻ കിംഗ് അർജുനും ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘ദളപതി 67’ ൽ ഒരു വലിയ താരനിരയുണ്ടാകുമെന്ന് ഉറപ്പാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ വിജയ് നായകനായി എത്തുന്ന ഗ്യാങ്സ്റ്റർ ഡ്രാമയാണ്. ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ…
കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യ അഗ്നിപഥ് ആർമി റിക്രൂട്ട്മെന്‍റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ തുടക്കമായി. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേ, ജില്ലാ പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ കൊല്ലം കളക്ടർ അഫ്സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കുവേണ്ടി ജൂൺ 17 മുതൽ 24 വരെ അഗ്നിവീർ റാലി നടക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടാകുക. ആകെ 25,367 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏകദേശം 2,000 ഉദ്യോഗാർത്ഥികൾ ആദ്യ ദിവസം പങ്കെടുക്കും. ശാരീരിക ക്ഷമതാ പരിശോധന നടത്തുകയും അതിൽ വിജയിക്കുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
