- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ലംബോർഗിനിയുടെ എസ്‍യുവി ഉറുസിന്‍റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്‍റെ സുഖസൗകര്യങ്ങളോടും പെർഫോമന്റെയുടെ ഹാൻഡിലിങ്ങുമായാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. നിലവിലെ ഉറുസിൽ അതേ 4 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി 8 എഞ്ചിനാണ് പുതിയ മോഡലിന് കരുത്തേകുന്നത്, എന്നാൽ പവർ 16 എച്ച്പി മുതൽ 666 എച്ച്പി വരെ വർദ്ധിച്ചു. ടോർക്ക് 850 എൻ എം ആണ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.3 സെക്കൻഡ് മാത്രം മതി. എയർ സസ്പെൻഷനു പകരം കോയിൽ സ്പ്രിംഗ് സസ്പെൻഷൻ ആണ്. സാന്റ്, സ്നോ, മഡ് എന്നീ ഡ്രൈവ് മോഡുകൾ ഒഴിവാക്കിയാണ് പുതിയ മോഡൽ വരുന്നത്. നിലവിലെ ഉറുസിനേക്കാൾ 16 എംഎം വീതിയും 25 മില്ലീമീറ്റർ നീളവുമുണ്ട് പുതിയ മോഡലിന്. ആൾട്ടേർഡ് ബോണറ്റും ബമ്പറും പുതിയ മോഡലിന്‍റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
ഹൈക്കോടതിയിൽ തിരിച്ചടി; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് സ്റ്റേ
എറണാകുളം: ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ചു. നരഹത്യാാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെ നരഹത്യാാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്നാണ് സർക്കാർ ഹർജി നൽകിയത്.
പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ള വീടായി. നഞ്ചിയമ്മയുടെ സ്വപ്ന ഭവനം ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നിർമ്മിച്ചത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് നഞ്ചിയമ്മ ഏറെക്കാലമായി താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാർഡുകൾ സൂക്ഷിക്കാൻ പോലും വീട്ടിൽ സ്ഥലമില്ലെന്ന് നഞ്ചിയമ്മ പലപ്പോഴും സങ്കടപ്പെട്ടിട്ടുണ്ട്. അവാർഡുകൾ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷൻ ആണ് വീട് പണിയാൻ മുന്നോട്ടുവന്നത്. മൂന്ന് മാസം മുമ്പാണ് വീടിന്‍റെ തറക്കല്ലിട്ടത്, പണി വേഗത്തിൽ പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് നഞ്ചിയമ്മ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പഴയ വീടിന്‍റെ അടുത്താണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ, ദേശീയ അവാർഡ് ഉൾപ്പെടെ വിലപ്പെട്ടതെല്ലാം ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞൻ ലിനുലാൽ രംഗത്തെത്തിയിരുന്നു. ഒരു…
മലപ്പുറം: ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ലഹരിക്കെതിരെ സമസ്ത. താരാരാധന ഇസ്ലാം വിരുദ്ധമാണെന്ന് സമസ്ത. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നാണ് വിശദീകരണം. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും സമസ്ത പറയുന്നു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും. ഇന്ത്യയെ ഏറ്റവും കൂടുതൽ ആക്രമിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോർച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും സംഘടന ചോദിച്ചു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പിന്തുണയ്ക്കുന്നു. വിശ്വാസികൾ ഇത്തരത്തിൽ വഴിതെറ്റിപ്പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി. വാര്‍ത്താക്കുറിപ്പിലൂടെയാണ് സമസ്ത ഇക്കാര്യം അറിയിച്ചത്.
സാൻഫ്രാൻസിസ്കോ: റോബോട്ടിക്സ് എഞ്ചിനീയറിംഗ് അതിവേഗം വളരുന്ന ഒരു കാലഘട്ടമാണിത്. റോബോട്ടുകളുടെ സഹായം ഇതിനകം തന്നെ പല മേഖലകളിലും തൊഴിലാളികളെ ലഘൂകരിക്കുന്നതിന് നടപ്പാക്കിയിട്ടുണ്ട്. ഈ രീതിയിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടുകളെക്കുറിച്ചും സാധനങ്ങൾ അടുക്കിവെക്കുന്ന റോബോട്ടുകളെക്കുറിച്ചും മനുഷ്യരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്ന റോബോട്ടുകളെക്കുറിച്ചും നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും ഇതിൽ നിന്നെല്ലാം ഒരു പടി കൂടി കടന്ന് റോബോട്ടുകൾക്ക് മനുഷ്യരെ കൊല്ലാനുള്ള അനുവാദം കൂടി നൽകാൻ ഒരുങ്ങുകയാണ്. കുറ്റവാളികളെ കൊല്ലാൻ റോബോട്ടുകളെ അനുവദിക്കുന്ന നിർണായക തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ സാൻ ഫ്രാൻസിസ്കോ പൊലീസ് ആരംഭിച്ചു. സാൻഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്മെന്‍റ് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ ചില പ്രത്യേക സാഹചര്യങ്ങളിൽ കൊല്ലാനുള്ള അനുവാദം റോബോട്ടുകൾക്ക് നൽകാൻ ആണ് ഒരുങ്ങുന്നത്. കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലിൽ പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് റോബോട്ടുകളെ സേനയിൽ ഉൾപ്പെടുത്തുക. റോബോട്ടുകൾക്ക് ഈ പ്രത്യേക അധികാരം നൽകാനുള്ള പദ്ധതി നടപ്പാക്കാൻ നവംബർ 29ന് സൂക്ഷ്മപരിശോധനയും വോട്ടെടുപ്പും നടക്കും.
കൊച്ചി: കൊച്ചിയിൽ ശശി തരൂരിനെ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കൊപ്പമാണ് ശശി തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. ഡോ.എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ.ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. മൂന്ന് നേതാക്കളും ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്. വിഭാഗീയതയ്ക്കെതിരായ താക്കീതുകളും പരസ്യമായ വിമർശനങ്ങളും ഉണ്ടായിട്ടും സംസ്ഥാന കോൺഗ്രസിൽ നിന്ന് പിന്നോട്ടില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മലബാർ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാർട്ടിയുടെ സമരവേദിയിലും തരൂർ സജീവമാകുകയാണ്. കോർപ്പറേഷന് മുന്നിലെ യു.ഡി.എഫ് സമരപ്പന്തലിൽ പ്രാദേശിക എം.പി ഇല്ലാത്തതിനെ വിമർശിച്ച ഔദ്യോഗിക നേതൃത്വത്തിന് തരൂർ പരോക്ഷ മറുപടിയും നൽകി. തരൂരിന്റെ നീക്കം ലോക്സഭയെയല്ല, നിയമസഭയെ ലക്ഷ്യമിട്ടാണ് എന്ന് ഉറപ്പിക്കുകയാണ് എതിർ പക്ഷം. കത്ത് വിവാദവും വിഴിഞ്ഞം സമരവേദിയിലെ വ്യത്യസ്ത നിലപാടുകളും മുതൽ പിണറായി മോദി സ്തുതികൾ വരെ കോൺഗ്രസ്…
ദോഹ: അർജന്‍റീനയോടുള്ള ലോകത്തിന്‍റെ സ്നേഹം മറഡോണയിൽ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഡീഗോ മറഡോണ റഷ്യൻ ഗാലറികളിൽ അർജന്‍റീനയുടെ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. അന്ന് ക്രൊയേഷ്യ സ്വന്തം നാടിന്‍റെ വലയിൽ ഗോൾ നേടിയപ്പോൾ വിഐപി ബോക്സിൽ ഇരുന്ന് അദ്ദേഹം മുടിയിൽ പിടിച്ചലറി. മറ്റൊരു മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഖത്തർ ലോകകപ്പിലെത്തുമ്പോൾ മറഡോണ ഇല്ല. ലോകകപ്പിന്‍റെ ആവേശം അതിന്‍റെ കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇതിഹാസ താരത്തിന്‍റെ രണ്ടാം ചരമവാർഷികമാണ് ഇന്ന്. മറഡോണ ജയിച്ച 1986 ലോകകപ്പ് ലോക ഫുട്ബോളിന്‍റെ അഭിരുചികളെ മാറ്റിമറിച്ചു.
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ വെയിൽസ് ഇറാനെ നേരിടും. ആദ്യ മത്സരത്തിൽ അമേരിക്കയോട് സമനില വഴങ്ങിയ ഗാരെത് ബെയിലിന്റെ വെയില്‍സ് വിജയം ലക്ഷ്യമിട്ടാകും ഇറങ്ങുക. എതിരാളികളായ ഇറാൻ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിനാൽ ഇന്ന് വിജയം അനിവാര്യമാണ്. ആതിഥേയരായ ഖത്തർ തങ്ങളുടെ ആദ്യ ജയം ലക്ഷ്യമിടുമ്പോൾ ആഫ്രിക്കൻ വമ്പൻമാരായ സെനഗലുമായി ഏറ്റുമുട്ടും. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാനാണ് നെതര്‍ലന്‍ഡ്‌സ് എക്വഡോറിനെതിരെ ഇറങ്ങുക. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് വമ്പന്‍മാരായ ഇംഗ്ലണ്ടും ഇന്ന് മൈതാനത്തിറങ്ങും. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇറാനെതിരെ തകർപ്പൻ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. യുവശക്തിയിൽ ആണ് ഇംഗ്ലണ്ടിൻ്റെ വിശ്വാസം. മിഡ്ഫീൽഡിൽ ജൂഡ് ബെല്ലിംഗ്ഹാമും ഫോർവേഡ് ലൈനിൽ ബുക്കയോ സാക്ക, റഹീം സ്റ്റെര്‍ലിങ് ഈണിവരും പുറത്തെടുത്ത പ്രകടനം പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിനെ സന്തോഷിപ്പിക്കുന്നതാണ്.
തൃശൂര്‍: കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. എതിർദിശയിൽ വരികയായിരുന്ന സ്കൂൾ ബസിന് വഴി കൊടുക്കുന്നതിനിടയിൽ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഇടുങ്ങിയ പാതയായതിനാൽ റോഡിന്‍റെ വീതി കണക്കാക്കുന്നതിൽ ഡ്രൈവർക്ക് പാളിയതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഡൽഹി എംപി മനോജ് തിവാരിക്ക് ഇതിൽ പങ്കുണ്ടെന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെയും പരാജയം ഭയന്ന് കെജ്രിവാളിനെ വധിക്കാൻ ബിജെപി പദ്ധതിയിടുന്നതായാണ് സിസോദിയ പറഞ്ഞത്. എന്നാൽ ആം ആദ്മി പാർട്ടി ഇത്തരം നീക്കങ്ങളെ ഭയക്കുന്നില്ലെന്നും സിസോദിയ പറഞ്ഞു. “ഗുജറാത്തിലെയും ഡൽഹിയിലെയും മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന് ഭയന്ന് അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന നടത്തുകയാണ്. അവരുടെ എംപി മനോജ് തിവാരി കെജ്രിവാളിനെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നു. അദ്ദേഹമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാൽ എഎപി ഇത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നൽകും” സിസോദിയ ട്വിറ്ററിൽ കുറിച്ചു. കെജ്രിവാളിന്‍റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. അഴിമതിയും മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ ‘സീറ്റ് വില്‍പ്പനയും’ ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. വ്യാപകമായ അഴിമതിയിലും സുഹൃത്തുക്കൾക്കും ബലാത്സംഗികൾക്കും…
