- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ജി20 അദ്ധ്യക്ഷപദം മികച്ച അവസരമെന്ന് പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷയ്ക്കും സമാധാനത്തിനും ഊന്നൽ നൽകും
ന്യൂഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ ഊന്നൽ കൊടുക്കുമെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയമെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതിൽ അഭിമാനിക്കുന്നതായി നിരവധിപ്പേർ കത്തെഴുതിയിരുന്നു. ഇതു നമുക്കു വലിയൊരു അവസരമാണ്. ആഗോള നന്മയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണം.” പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം എസ്’ വിജയകരമായി വിക്ഷേപിച്ചതിൽ ഐഎസ്ആർഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ അയൽ രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നു. ഇന്ത്യയും ഭൂട്ടാനും ചേർന്ന് വികസിപ്പിച്ചെടുത്ത ഉപഗ്രഹം കഴിഞ്ഞ ദിവസം വിക്ഷേപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
ന്യൂഡൽഹി: സ്കൂളിലെയും കോളജിലെയും പ്രവേശനം, വോട്ടർപട്ടികയിൽ പേര് ചേർക്കൽ, സർക്കാർ ജോലി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. അടുത്ത മാസം 7ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കുള്ള ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇതിൻ്റെ കരട് ബിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനങ്ങൾ മുന്നോട്ടുവച്ച ചില നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുതിയ ബിൽ നടപ്പിലായാൽ, ജനനത്തീയതിയും ജനനസ്ഥലവും കൃത്യമായി രേഖപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് എല്ലാ പ്രധാന രേഖകൾക്കും ആവശ്യങ്ങൾക്കും നിർബന്ധമായിരിക്കും.
എറണാകുളം: ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷാവസ്ഥ നിലനിൽക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. രാവിലെ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക് മുന്നിൽ തടഞ്ഞിരുന്നു. തർക്കത്തിനൊടുവിൽ കുർബാന ചൊല്ലാതെ ആൻഡ്രൂസ് താഴത്ത് മടങ്ങി. അനുരഞ്ജനത്തിന് തയ്യാറാവാത്ത ഔദ്യോഗിക, വിമത വിഭാഗങ്ങൾ ബസിലിക്കയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് പള്ളി അടയ്ക്കാൻ പൊലീസ് തീരുമാനിച്ചത്. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് ലോവറിന്‍റെ ഏകോപിത താഴത്തിൻ്റെ കുർബാന രാവിലെ 6 മണിക്ക് സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിശ്ചയിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് മുമ്പ്, ഔദ്യോഗിക, വിമത വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ബസിലിക്കയ്ക്ക് മുന്നിൽ എത്തിയിരുന്നു. ഏകീകൃത കുർബാന ചൊല്ലാൻ ബിഷപ്പിനെ അനുവദിക്കില്ലെന്ന് നിലപാടെടുത്ത വിമത വിഭാഗം ബസിലിക്ക അകത്തുനിന്നും പൂട്ടി. ബിഷപ്പിന് സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് ഔദ്യോഗിക വിഭാഗം റോഡിൽ നിലയുറപ്പിച്ചു. പോലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ബസിലിക്കയിൽ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് ഉൾപ്പെടെ…
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനായി സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. റോബോട്ടിക്‌സ്, ഐ.ഒ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതികമേഖലകളിൽ പ്രായോഗികപരിശീലനം നൽകും. ശാസ്ത്രസാങ്കേതിക രംഗത്തെ കുട്ടികളുടെ അഭിരുചി വികസിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിദ്യാർത്ഥികൾക്കും പുതുതലമുറ സാങ്കേതികവിദ്യ പഠിക്കാൻ അവസരം ലഭിക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർസാദത്ത് പറഞ്ഞു.
പനാജി: 4,000 വർഷത്തിലേറെ പഴക്കമുള്ള സാംസ്കാരിക ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ആയിരത്തിലധികം കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്ന പ്രമേഹ രോഗികൾക്കും 91 സന്നദ്ധ സംഘടനകൾക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്ത ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ പ്രശ്നങ്ങളെ താൻ അവഗണിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാലകളിലെ നിയമനങ്ങളെ തുടർന്ന് കേരള സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു ഗവർണർ. ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത് കേരളത്തിലല്ല. എന്നാല്‍ അവിടെയുള്ള പലരേക്കാള്‍ നന്നായി മുണ്ട് ഉടുക്കുമെന്നതാണ് യഥാര്‍ഥ പ്രശ്‌നം. താന്‍ കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാനത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാംസ്‌കാരികവും ആത്മീയവുമായ ചിന്തകള്‍ക്ക് അടിത്തറയിട്ടത് ശ്രീശങ്കരാചാര്യരാണ്.…
മസ്‍കത്ത്: ഒമാനിലെ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മസ്കറ്റ് മുനിസിപ്പാലിറ്റി വീണ്ടും മുന്നറിയിപ്പ് നൽകി. മസ്കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്‍റെ മുകളിൽ നിന്ന് എടുത്ത ചില ചിത്രങ്ങൾ ഉൾപ്പെടെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെക്കുറിച്ച് ബോധവത്കരിക്കുകയാണ് കാമ്പയിന്‍റെ ലക്ഷ്യം. വിനോദ സഞ്ചാരികൾക്കായി സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ, ഓരോ യാത്രക്കാരനും അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 100 ഒമാനി റിയാൽ (21,000 ഇന്ത്യൻ രൂപയിലധികം) പിഴ ചുമത്തും.
ഹാമില്‍ട്ടണ്‍: ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ മികച്ച ഫോമിൽ തുടരുന്ന സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവരെ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം. ദീപക് ഹൂഡയും ദീപക് ചാഹറുമാണ് പകരം ടീമിൽ എത്തിയത്. ടീം കോമ്പിനേഷന്റെ പേരിൽ എളുപ്പത്തിൽ പുറത്താക്കാൻ കഴിയുന്ന ഒരു താരമാണോ സഞ്ജു സാംസൺ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോൾ ദീപക് ഹൂഡയ്ക്ക് അവസരം നൽകിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം. പരിമിത ഓവറുകളിൽ തീർത്തും പരാജയമായ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഇടംകൈ ബാറ്ററുടെ ആനുകുല്യം ലഭിക്കാൻ ടീമിൽ നിലനിർത്തുകയും ചെയ്‍തു. സഞ്ജു സാംസണിനോട് ബിസിസിഐ ചെയ്യുന്നത് ക്രൂരതയാണെന്നും പന്തിനോടുള്ള അമിത വാത്‌സല്യം സഞ്ജുവിന്റെ കരിയറിന് ഫുൾസ്‌റ്റോപ് ഇടുമെന്നും ആരാധകർ ആശങ്കപ്പെടുന്നു. അതേസമയം വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പല തവണ നടത്തിയിട്ടുണ്ടെങ്കിലും ടീമില്‍ സഞ്ജുവിന്റെ റോള്‍ വിക്കറ്റ് കീപ്പറുടേതല്ല. ഫിനിഷര്‍ റോളിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഇയിൽ മുൻ ചാംപ്യൻമാരായ സ്പെയിനും ജർമ്മനിയും നേർക്കുനേർ വരും. വൈകിട്ട് 3.30ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ കോസ്റ്ററീക്കയെ നേരിടും. ആദ്യ കളിയിൽ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് സ്പെയിൻ. മറുവശത്ത്, ജർമ്മനി ജപ്പാനോടുള്ള തോൽവിയുടെ ഞെട്ടലിലാണ്. ഇവിടെയും ഇനിയൊരു തോൽവി കൂടിയായാൽ ടീം പുറത്താകും. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനി പുറത്തായിരുന്നു.
കൊച്ചി: പരിപാടികള്‍ക്ക് പോകുമ്പോള്‍ അതാത് ജില്ലയിലെ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എം.പി. അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരോടും സംസാരിക്കാൻ ബുദ്ധിമുട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേരിൽ കണ്ടിട്ടും സംസാരിക്കാത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ആരോടും അമർഷമില്ലെന്നും ആരോട് സംസാരിക്കാനും ബുദ്ധിമുട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. തമ്മിൽ സംസാരിക്കാതിരിക്കാൻ കിന്റർഗാർട്ടനിലെ കുട്ടികളല്ലെന്നു പറഞ്ഞ തരൂർ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാത്തത് ആരോഗ്യകാരണങ്ങളാലാണെന്നും വ്യക്തമാക്കി. വിവാദമായ മലബാർ പര്യടനത്തിനു ശേഷം ശശി തരൂർ, വി.ഡി.സതീശൻ എന്നിവർ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇന്നു കൊച്ചിയിൽ വേദി പങ്കിടുന്നുണ്ട്. തരൂർ ദേശീയ ചെയർമാനായ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസിന്റെ (എഐപിസി) സംസ്ഥാന കോൺക്ലേവാണു പരിപാടി. കെ.സുധാകരനും വി.ഡി.സതീശനും ചേർന്നാണ് ഉദ്ഘാടനം നിശ്ചയിട്ടുള്ളതെങ്കിലും ആരോഗ്യകാരണങ്ങളാൽ സുധാകരൻ നേരിട്ടു…
മൂന്നാര്‍: താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. താനും ഭാര്യയും താമസിക്കുന്ന വീട്ടില്‍നിന്നും തങ്ങളെ കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കെ.എസ്.ഇ.ബി.യുടെ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയതോടെയാണ് ഇവിടെയുള്ള 70 പേര്‍ക്ക് നോട്ടീസ് ലഭിച്ചത്. തന്നോട് മാത്രമാണ് ഏഴ് ദിവസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും ബാക്കി 68 പേര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞു.
