- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര് സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില് കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്പ്പെടെ 2 പേര് പിടിയില്
Author: News Desk
ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ്; പ്രീക്വാർട്ടറിൽ ഇടം നേടി മൂന്ന് ഇന്ത്യൻ താരങ്ങൾ
ന്യൂഡൽഹി: ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പ്രീതി സായ് പവാർ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ ബോക്സർമാർ പ്രീ ക്വാർട്ടറിൽ ഇടം നേടി. 54 കിലോഗ്രാം വിഭാഗത്തിൽ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ റൊമാനിയയുടെ ലക്രമിയോറ പെരിജോക്കിനെ പരാജയപ്പെടുത്തിയാണ് പ്രീതി സായ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. പ്രീക്വാർട്ടറിൽ തായ്ലൻഡിന്‍റെ ജുതാമാസ് ജിറ്റ്പോങ്ങിനെ നേരിടും. 48 കിലോഗ്രാം വിഭാഗത്തിൽ കോമൺ വെൽത്ത് ഗെയിംസ് ചാമ്പ്യൻ നിതു ഗൻഖാസ് ദക്ഷിണ കൊറിയയുടെ കാങ് ഡോ യോണിനെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ പോലും 22 കാരിയായ നിതുവിന്‍റെ നീക്കങ്ങൾ പിടിച്ചുനിർത്താൻ ദക്ഷിണ കൊറിയൻ താരത്തിന് കഴിഞ്ഞില്ല. ഇതോടെ മത്സരം അവസാനിപ്പിച്ചു. 66 കിലോഗ്രാം വിഭാഗത്തിൽ ന്യൂസിലൻഡിന്‍റെ കാര വരേറുവിനെ പരാജയപ്പെടുത്തി മഞ്ജുവും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
അബുദാബി: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ യുഎഇയിൽ മഴ, കാറ്റ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും വാക്സിൻ വിലക്ക്. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിന് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് അടുത്തയാഴ്ച നടക്കുന്ന മയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ ജോക്കോവിച്ചിന് കളിക്കാനാവില്ല. യുഎസിൽ മത്സരിക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ആരംഭിച്ച ഇന്ത്യൻ വെൽസ് ടൂർണമെന്‍റിൽ നിന്നും 35 കാരനായ താരം പിൻമാറിയിരുന്നു. ഇന്ത്യൻ വെൽസ് ടൂർണമെന്‍റിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച അദ്ദേഹം മയാമി ഓപ്പൺ ടെന്നീസിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി യുഎസിലെ വാക്സിൻ നിബന്ധനകളിൽ ഇളവ് തേടി സംഘാടകർക്ക് അപേക്ഷ നൽകി. കോവിഡ് -19 വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്ന നിയമത്തിൽ നിന്ന് ജോക്കോവിച്ചിനെ ഒഴിവാക്കണമെന്ന് മയാമി ഓപ്പൺ സംഘാടകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുഎസ് സർക്കാർ ഇത് നിരസിക്കുകയായിരുന്നു. കോവിഡ്നെതിരായ വാക്സിൻ എടുക്കില്ലെന്ന് ഉറച്ചുനിൽക്കുന്ന സെർബിയൻ താരത്തിന് പ്രധാന ടൂർണമെന്‍റുകളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത് ഇതാദ്യമല്ല. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ 2022…
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്നു. കഴിഞ്ഞ ദിവസം 526 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 5915 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 109 ദിവസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയിൽ സജീവ കേസുകളുടെ എണ്ണം ആറായിരത്തിനടുത്തെത്തുന്നത്. പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന തമിഴ്നാട്, തെലങ്കാന, കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ജനപ്രതിനിധികൾ പണം അടിച്ചുമാറ്റി. എൽ.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ നാലു പാർട്ടികളിലെ ഒമ്പത് അംഗങ്ങൾ ജോലി ചെയ്യാതെ വ്യാജരേഖ ചമച്ച് 1,68,422 രൂപ തട്ടിയെടുത്തതായി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സി.പി.എമ്മിലേ നാല് അംഗങ്ങളും, സി.പി.ഐയുടെ ഒരു അംഗവും, കോൺഗ്രസിൻ്റെ രണ്ട് അംഗങ്ങളും, ബി.ജെ.പിയുടെ രണ്ട് അംഗങ്ങളുമാണ് പ്രതിസ്ഥാനത്തുള്ളത്. പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത ദിവസം പോലും തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിച്ചതായി ഇവർ വ്യാജരേഖ ചമച്ചു. തട്ടിപ്പ് നടത്തിയ പണം തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും 18,000 രൂപ മാത്രമാണ് തിരിച്ച് നൽകിയത്. അബദ്ധമാണെന്ന് പറഞ്ഞ് സംഭവത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ട സെഞ്ച്വറികളുമായി തിളങ്ങി ന്യൂസിലാൻഡ്
വെല്ലിങ്ടൻ: മുൻ നായകൻ കെയ്ൻ വില്യംസൻ (215), ഹെൻറി നിക്കോൾസ് (200 നോട്ടൗട്ട്) എന്നിവരുടെ ഇരട്ട സെഞ്ച്വറികളുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തിളങ്ങി ന്യൂസിലാൻഡ്. 4 വിക്കറ്റ് നഷ്ട്ടത്തിൽ 580 റൺസ് എടുത്ത ന്യൂസിലാൻഡ് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ഡിക്ലയർ ചെയ്തു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലാണ് നിൽക്കുന്നത്. വില്യംസനും നിക്കോൾസും ക്രീസിൽ നിൽക്കുമ്പോൾ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസുമായി ബാറ്റിങ് പുനരാരംഭിച്ചു. ആറര മണിക്കൂർ ബാറ്റ് ചെയ്ത ഇരുവരും മൂന്നാം വിക്കറ്റിൽ 363 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. വില്യംസൻ തന്‍റെ ആറാം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ ഹെൻറി നിക്കോൾസ് തന്‍റെ ആദ്യ ഇരട്ട സെഞ്ച്വറി നേടി. ഇതാദ്യമായാണ് രണ്ട് ന്യൂസിലൻഡ് ബാറ്റർമാർ ഒരു ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടുന്നത്.
തിരുവനന്തപുരം: കെ.കെ രമയുടെ പരാതിയിൽ കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. രമയുടെ പരിക്കില്ലാത്ത കയ്യിലാണ് പ്ലാസ്റ്റർ ഇട്ടതെന്ന് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുകളെ പ്രകോപിപ്പിക്കാൻ ഒടിഞ്ഞ കൈ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈയിലെ പരിക്കും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ രമയുടെ കൈക്ക് പരിക്കുണ്ടോ എന്ന് അറിയില്ലെന്നാണ് ഇപ്പോഴത്തെ പരാമർശം. അതേസമയം എന്തിനാണ് കൈയ്യിൽ പ്ലാസ്റ്റർ ഇട്ടതെന്നു പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പ്രതികരിച്ചു. ഡോക്ടർ എക്സ്-റേ പരിശോധിച്ച ശേഷമാണ് പ്ലാസ്റ്റർ ഇട്ടത്. ഇത് പരസ്യമായി ചെയ്തതാണെന്നും കെ കെ രമ വിശദീകരിച്ചു. പരിക്കില്ലെന്ന് പറഞ്ഞത് എന്ത് ആധികാരികതയുടെ വെളിച്ചത്തിലാണെന്നും കെ കെ രമ ചോദിച്ചു.
തിരുവനന്തപുരം: നിയമസഭാ സംഘർഷക്കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ പോലീസ്. നിയമസഭാ മന്ദിരത്തിൽ കയറി തെളിവെടുപ്പ് നടത്താൻ അനുമതി തേടി പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരുടെയും ആരോപണ വിധേയരായ എം.എൽ.എമാരുടെയും വാച്ച് ആൻഡ് വാർഡ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനും അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച സ്പീക്കർ എ.എൻ ഷംസീറുമായി കൂടിയാലോചിച്ച ശേഷം പൊലീസിന് അനുമതി നൽകുന്ന കാര്യത്തിൽ നിയമസഭാ സെക്രട്ടറി അന്തിമ തീരുമാനമെടുക്കും. അതേസമയം, നിയമസഭാ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷം ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അദ്ദേഹത്തിന്‍റെ ഓഫീസിൽ പോയി കണ്ടിരുന്നു. ധനകാര്യ ബില്ലും ഏതാനും നിയമനിർമ്മാണങ്ങളും പാസാക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം സതീശനോട് അഭ്യർത്ഥിച്ചു. തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ച രീതി പുനഃപരിശോധിക്കണമെന്നും, സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചതിന് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ എടുത്ത കേസ് പിൻ വലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കേന്ദ്രം റബര് വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കും: തലശ്ശേരി ബിഷപ്പ്
കണ്ണൂർ: റബ്ബർ വില 300 രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ ആശങ്ക കുടിയേറ്റ ജനത പരിഹരിച്ചുതരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു സമരവും സമരമല്ലെന്ന യാഥാർത്ഥ്യം കർഷകർ തിരിച്ചറിയണമെന്നും, അതിജീവിക്കണമെങ്കിൽ കുടിയേറ്റ ജനത രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തലശ്ശേരി അതിരൂപതയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിലാണ് ആർച്ച് ബിഷപ്പിന്‍റെ പരാമർശം.
ചിമ്പുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പത്ത് തല’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചിമ്പുവിന്‍റെ മാസ് പെർഫോമൻസ് ഉണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാറൂഖ് ജെ ബാഷയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീൺ കെ.എൽ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്‍റെ തിയറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം മകൻ എ ആർ അമീനും ശക്തിശ്രീ ഗോപാലനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രിയ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിമ്പു നായകനായി ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്.
