തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ജനപ്രതിനിധികൾ പണം അടിച്ചുമാറ്റി. എൽ.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ നാലു പാർട്ടികളിലെ ഒമ്പത് അംഗങ്ങൾ ജോലി ചെയ്യാതെ വ്യാജരേഖ ചമച്ച് 1,68,422 രൂപ തട്ടിയെടുത്തതായി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സി.പി.എമ്മിലേ നാല് അംഗങ്ങളും, സി.പി.ഐയുടെ ഒരു അംഗവും, കോൺഗ്രസിൻ്റെ രണ്ട് അംഗങ്ങളും, ബി.ജെ.പിയുടെ രണ്ട് അംഗങ്ങളുമാണ് പ്രതിസ്ഥാനത്തുള്ളത്.
പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുത്ത ദിവസം പോലും തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിച്ചതായി ഇവർ വ്യാജരേഖ ചമച്ചു. തട്ടിപ്പ് നടത്തിയ പണം തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും 18,000 രൂപ മാത്രമാണ് തിരിച്ച് നൽകിയത്. അബദ്ധമാണെന്ന് പറഞ്ഞ് സംഭവത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്.