- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: നഗരവൽക്കരണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ മധ്യവർഗം വർധിക്കുന്നതായി പഠനം. പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ എക്കണോമി (പ്രൈസ്) എന്ന ഗവേഷണ സ്ഥാപനം രാജ്യവ്യാപകമായി നടത്തിയ സർവേ പ്രകാരം രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ വളർച്ചയിൽ മലപ്പുറം മുൻപന്തിയിലാണ്. 2015-’16 മുതൽ 2020-’21 വരെയുള്ള കണക്കുകൾ വിശകലനം ചെയ്താണ് ‘ദി റൈസ് ഓഫ് ഇന്ത്യൻ മിഡിൽ ക്ലാസ്’ എന്ന പേരിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 ൽ, പത്തുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 63 നഗരങ്ങളിൽ സർവേ നടത്തി. ഇന്ത്യയിൽ, മധ്യവർഗത്തിന്‍റെ ശതമാനം 2014-’15 ലെ 14 ശതമാനത്തിൽ നിന്ന് 2021-’22 ൽ 31 ശതമാനമായി ഉയർന്നു. ആഗോളതലത്തിൽ, നഗരവാസികളിൽ 11 ശതമാനം ഇന്ത്യൻ നഗരങ്ങളിലാണ്. രാജ്യത്തെ മധ്യവർഗത്തിൽ 27 ശതമാനവും സമ്പന്നരിൽ 43 ശതമാനവും വലിയ നഗരങ്ങളിലാണ് താമസിക്കുന്നത്. 1.25 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ദരിദ്രരിൽ രണ്ട് ശതമാനം പേർ മാത്രമാണ് വലിയ നഗരങ്ങളിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. മതവിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുകയും മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ഹർജിയിൽ കോടതി നേരത്തെ സംസ്ഥാനത്തിന്‍റെ പ്രതികരണം തേടിയിരുന്നു. അതേസമയം ശബരിമല സന്നിധാനത്തെ തിരക്ക് കുറഞ്ഞു. ഏകദേശം 40,000 പേർ ക്ഷേത്രം സന്ദർശിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സന്നിധാനത്തെ കടകളിൽ അധികൃതരുടെ പരിശോധന തുടരുകയാണ്. നിയമലംഘനം നടത്തിയ കടകളിൽ നിന്ന് 51,000 രൂപ പിഴ ചുമത്തി. അതേസമയം ശബരിമല സന്നിധാനത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടിക്കുന്ന തിരക്കിലാണ്. മണ്ഡലകാലത്ത് ഇതുവരെ 26 പാമ്പുകളെയാണ് പിടികൂടിയത്. പമ്പയിലെയും സന്നിധാനത്തെയും കൺട്രോൾ റൂമുകളിൽ പാമ്പുകളെ കണ്ടാൽ വിവരം ലഭിക്കും. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവയെ…
ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപ്പി ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറക്കും. ഈ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമേ ഇ-റുപ്പി ലഭ്യമാകൂ. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ-റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തിൽ എസ്ബിഐ ഉൾപ്പെടെ 4 ബാങ്കുകളെയും ആർബിഐ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ-റുപ്പി നൽകുക. ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇടപാടുകൾ നടത്താൻ കഴിയും. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസിയുടെ വിപ്ലവകരമായ മുന്നേറ്റമാണ് ഇ-റുപ്പി പ്രഖ്യാപനത്തിന് പ്രേരകമായത്. എന്നിരുന്നാലും, ഇ-റുപ്പിക്ക് ക്രിപ്റ്റോകറൻസിയുടെ വികേന്ദ്രീകൃത സ്വഭാവമോ ബ്ലോക്ക് ചെയിൻ സാങ്കേതികതയോ രഹസ്യാത്മക പ്രവര്‍ത്തനമോ ഇല്ല. ഒറ്റവാക്കിൽ പറഞ്ഞാൽ, അച്ചടിച്ച നോട്ടുകൾക്ക് പകരം നിയമസാധുതയുള്ള ഡിജിറ്റല്‍ കറന്‍സിയാണ് ഇ റുപ്പി. ഇ-റുപ്പിയുടെ ഉത്തരവാദിത്തം ബാങ്കുകൾക്കല്ല, റിസർവ് ബാങ്കിന് നേരിട്ടാണ്. ഇന്ന് മുതൽ സാധാരണ ഉപഭോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇ-റുപ്പി പുറത്തിറക്കും.…
ലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാഖ് സ്വദേശിയായ ഹാഷിമി ദൈവത്തിന്‍റെ ശത്രുക്കളുമായുള്ള യുദ്ധത്തിലാണ് കൊല്ലപ്പെട്ടതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. എവിടെയാണ് കൊല്ലപ്പെട്ടതെന്നോ എപ്പോഴാണ് കൊല്ലപ്പെട്ടതെന്നോ അതിൽ പറയുന്നില്ല. ഭീകരസംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തതായും സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറൈഷിയാണ് പുതിയ നേതാവ്. 2014ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തി പ്രാപിച്ചത്. പല സ്ഥലങ്ങളും പിടിച്ചെടുക്കുകയും അധികാരം സ്ഥാപിക്കുകയും ചെയ്തു. 2017 ൽ ഇറാഖിലും പിന്നീട് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു.
സാവോ പോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർബുദ ബാധിതനാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയിച്ചു. പെലെയുടെ മകളാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘അച്ഛൻ ചികിത്സയ്ക്കായി ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമല്ല’ പെലെയുടെ മകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഗബാധിതനാണ്. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി അർജൻ്റീന. പോളണ്ടിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെസിയും ടീമും ജയം നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ അർജൻ്റീന ഒന്നാം സ്ഥാനത്തെത്തി.
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ ചുറ്റളവിൽ ഹൈ ഫ്രീക്വൻസി 5ജി ബേസ് സ്റ്റേഷൻ സ്ഥാപിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ടെലികോം ദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ ഇരുവശങ്ങളിൽ നിന്നും 2100 മീറ്റർ ചുറ്റളവിൽ 3,300-3,670 മെഗാഹെർട്സ് ബാൻഡിൽ 5 ജി സ്റ്റേഷനുകൾ സ്ഥാപിക്കരുതെന്നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) നിർദ്ദേശം. വിമാനങ്ങളുടെ ലാന്‍ഡിങ് സമയത്തും പറന്ന് ഉയരുമ്പോഴും കുന്നുകളിലും മറ്റും ഇടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന റേഡിയോ ആള്‍ട്ടിമീറ്ററിന്റെ (റഡാര്‍) പ്രവര്‍ത്തനത്തെ സി-ബാന്‍ഡ് 5ജി താറുമാറാക്കാൻ സാധ്യതയുണ്ടെന്നാണ് വിശദീകരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ 3 വരെ തുടരും. മാസാവസാനം സെർവർ തകരാർ മൂലം ഇ-പോസ് മെഷീന്‍റെ പ്രവർത്തനം തടസ്സപ്പെടുകയും ഇതുമൂലം പലർക്കും റേഷൻ വാങ്ങാൻ കഴിയാതെ വരികയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപാരികളും ഗുണഭോക്താക്കളും പ്രതിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിക്കുന്നതിനും റേഷൻ വിതരണം സുഗമമാക്കുന്നതിനുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളുടെ സമയക്രമം പരിഷ്കരിച്ചിരുന്നു.
ഡൽഹി: ചാനലിന്റെ സ്ഥാപകരും പ്രൊമോട്ടർമാരുമായിരുന്ന പ്രണോയ് റോയിയും രാധിക റോയിയും ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവി വിട്ടു. രാജി ഉടൻ പ്രാബല്യത്തിൽ വന്നതായി ചാനലിനുള്ളിലെ ഇന്റേണൽ മെയിലിലൂടെയുള്ള അറിയിപ്പിൽ എൻഡിടിവി അറിയിച്ചു. റാമൺ മഗ്‌സസെ അവാർഡ് ജേതാവായ രവീഷ് കുമാർ, ചാനലിന്റെ പ്രധാന പ്രവൃത്തിദിന പരിപാടിയായ ഹം ലോഗ്, രവീഷ് കി റിപ്പോർട്ട്, ദേസ് കി ബാത്ത്, പ്രൈം ടൈം എന്നിവയുൾപ്പെടെ നിരവധി പരിപാടികളുടെ അവതാരകനായിരുന്നു. രാംനാഥ് ഗോയങ്ക എക്‌സലൻസ് ഇൻ ജേർണലിസം അവാർഡും രണ്ട് തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ക്വീൻസ്‌ലാൻഡ്: വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളിൽ ഗ്രേറ്റ് ബാരിയർ റീഫിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ താപനില ഉയരുന്നതും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയർ റീഫിന് ഇതിനകം തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പാനൽ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷമായി പവിഴപ്പുറ്റുകൾ കോറല്‍ ബ്ലീച്ചിംഗ് പോലുള്ള പ്രതികൂല ഘടകങ്ങൾ നേരിടുന്നു. ഇത് പവിഴപ്പുറ്റുകളിലെ ആൽഗകൾ പുറന്തള്ളാൻ കാരണമാകുന്നു. അതുവഴി നിറം നഷ്ടപ്പെടുകയും വെളുത്തതായി മാറുകയും ചെയ്യുന്നു. പവിഴപ്പുറ്റുകൾക്ക് ഇതിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പോലും, അത് അവയുടെ വളർച്ചയേയും പ്രജനനത്തെയും പ്രതികൂലമായി ബാധിക്കും. ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ ഒരു സംഘം കഴിഞ്ഞ വർഷം മാർച്ചിൽ ഗ്രേറ്റ് ബാരിയർ റീഫ് സന്ദർശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള പവിഴപ്പുറ്റുകളുടെ കഴിവ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘം കണ്ടെത്തി. ജൂണിൽ റഷ്യയിൽ നടക്കാനിരുന്ന ലോക പൈതൃക സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും റഷ്യ-ഉക്രൈൻ യുദ്ധത്തെ…
