Author: News Desk

അബുദാബി: യു.എ.ഇയിൽ ഡിസംബർ മാസത്തെ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ധന വില സമിതിയാണ് ഡിസംബർ മാസത്തെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില പ്രഖ്യാപിച്ചത്. ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോളിന്‍റെ വില ലിറ്ററിന് 3.30 ദിർഹമായിരിക്കും. നവംബറിൽ ഇത് 3.32 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്‍റെ പുതിയ വില ലിറ്ററിന് 3.18 ദിർഹമാണ്. നവംബറിൽ ഇത് 3.20 ദിർഹമായിരുന്നു. ഡിസംബറിൽ ഇ പ്ലസ് പെട്രോളിന്‍റെ വില ലിറ്ററിന് 3.11 ദിർഹമാണ്. കഴിഞ്ഞ മാസം ഇത് 3.13 ദിർഹമായിരുന്നു. ഡീസലിന്‍റെ പുതിയ വില 3.74 ദിർഹമാണ്. നവംബറിൽ ഇത് 4.01 ദിർഹമായിരുന്നു. 2015 ൽ വില നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ഇന്ധന വില ഈ വർഷം ജൂലൈയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡ് മഹാമാരി കാരണം 2020 ൽ ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാർച്ചിലാണ് ഈ നിയന്ത്രണങ്ങൾ നീക്കിയത്.

Read More

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ വിഴിഞ്ഞത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിച്ചതിനും വഴി തടസപ്പെടുത്തി പ്രകടനം നടത്തിയതിനുമാണ് ശശികല ഉൾപ്പെടെ 700 ഓളം പേർക്കെതിരെ കേസെടുത്തത്. ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. തുറമുഖത്തിനെതിരെ നടക്കുന്ന സമരത്തിനെതിരെയും മുല്ലൂരിലെ ജനകീയ കൂട്ടായ്മയുടെ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനും എതിരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ മാർച്ച്. എന്നാൽ മുക്കോല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധം മുല്ലൂരിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേരത്തെ ഹിന്ദു ഐക്യവേദിയുടെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിഴിഞ്ഞത്തെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് വകവയ്ക്കാതെയാണ് ഹിന്ദു ഐക്യവേദി പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്.

Read More

കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫുകളുടെ നിയമനത്തിനും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫിൽ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്ന സ്പെഷ്യൽ റൂൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പേഴ്സണൽ സ്റ്റാഫ് നിയമനം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതി പറഞ്ഞു.

Read More

ന്യൂഡൽഹി: എഞ്ചിനീയറിംഗ് പഠനം കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും ജനുവരി 31 വരെ തുടരും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ നിന്നുള്ള ഒന്ന്-രണ്ട് വർഷത്തെ എഞ്ചിനീയറിംഗ് പുസ്തകങ്ങളും ഹിന്ദി, ഒഡിയ, മറാത്തി ഭാഷകളിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് പുസ്തകങ്ങളും ആദ്യ ഘട്ട ചർച്ചകളുടെ ഭാഗമാകും. ഡിപ്ലോമ തല പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുന്നത് ചർച്ച ചെയ്യും. മലയാളം, ഉറുദു, അസമീസ്, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി ഭാഷകളിലുള്ള എഞ്ചിനീയറിംഗ് പുസ്തകങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഘട്ട ചർച്ചയിൽ ചർച്ച ചെയ്യും. ഐഐടി, സിഎഫ്ടിഐ, എൻഐടി, ഐഐഐടി എന്നിവിടങ്ങളിലും ഈ പുസ്തകങ്ങൾ ഭാവിയിൽ ഉപയോഗിക്കാമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

Read More

ഓണ്‍ലൈന്‍ സിനിമാ ബുക്കിംഗ് സൈറ്റുകളുടെ കൊള്ളയ്‌ക്കെതിരെ വാട്സ്ആപ്പ് ബുക്കിംഗ് സംവിധാനം ആരംഭിച്ച ഗിരിജ തിയേറ്റർ ഉടമയ്ക്ക് വിലക്കേർപ്പെടുത്തി. തൃശൂരിലെ ഗിരിജ തീയറ്റർ ഉടമയെയാണ് ബുക്കിംഗ് സെറ്റുകൾ വിലക്കിയത്. സാധാരണക്കാരിൽ നിന്ന് ഒരു രൂപ പോലും കമ്മിഷൻ വാങ്ങാതെയാണ് ബുക്കിംഗ് നടത്തുന്നതെന്നും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തിയേറ്റർ ഉടമ പറഞ്ഞു. “അന്യഭാഷാ സിനിമകളുടെ വരവോടെയാണ് തിയേറ്റർ ഉണർന്നത്. ഇത് 10-ാം തവണയാണ് എന്‍റെ ഫേസ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിൾ ബിസിനസിൽ അക്കൗണ്ട് തുറന്നത്. ടിക്കറ്റ് ചാർജ്ജ് ഒഴികെയുള്ള ബുക്കിംഗ് ചാർജുകൾ എങ്ങനെ ഒഴിവാക്കാമെന്ന് പലരും എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്സ്ആപ്പ് വഴി ബുക്കിംഗ് ആരംഭിച്ചത്. തീയേറ്ററുകളിൽ എത്തുന്നവരെല്ലാം ധനികരല്ല, സാധാരണക്കാരാണ്. അവർ 4 ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിൽ ഒരു മാറ്റം വരുത്താനാണ് ഞാൻ വാട്ട്സ്ആപ്പ് ബുക്കിംഗ് ആരംഭിച്ചത്.” ഗിരിജ പറഞ്ഞു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമർശവുമായി എഫ്.ഐ.ആർ. വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും തിയോഡോഷ്യസ് ശ്രമിച്ചുവെന്നും മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമർശങ്ങൾ ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. വി അബ്ദുറഹിമാനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് ഫാദർ തിയോഡേഷ്യസ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിമാരായ വി അബ്ദുറഹ്മാനും അഹമ്മദ് ദേവർകോവിലിനുമെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപങ്ങൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Read More

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നൻമ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. നവംബറിൽ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇന്ത്യയെ അടുത്ത ഗ്രൂപ്പ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യയുടെ നേതൃത്വത്തിൽ ഐക്യം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ജി-20 പ്രവർത്തിക്കും. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ തുടങ്ങിയ വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ നമുക്ക് ഒരുമിച്ച് കഴിയുമെന്ന് റഷ്യ, സിംഗപ്പൂർ, നെതർലൻഡ്സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.  സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണം, വളം, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആഗോള വിതരണത്തെ അരാഷ്ട്രീയവൽക്കരിക്കുന്നതിനും മറ്റ് പ്രശ്നങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന്…

Read More

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തെ സംയമനത്തോടെ കൈകാര്യം ചെയ്ത പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്‍റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. വ്യാപക ആക്രമണം നടന്നു. ഗൂഢോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്. പൊലീസിൻ്റ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ മാറാത്തതിന് കാരണമായത്. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ഉപയോക്താക്കൾക്ക് വലിയ ഭാരം ഏൽപ്പിക്കുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി. ഇതിനെതിരെ ഇടത് സംഘടനകൾ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ തീരുമാനം അനുസരിച്ച്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9,000 രൂപ വരെ ചെലവഴിക്കേണ്ടിവരും. പദ്ധതി നടപ്പാക്കുന്നതിൽ വൈദ്യുതി ബോർഡിന്‍റെ വിതരണ വിഭാഗം ഡയറക്ടർക്ക് വ്യക്തിപരമായ താൽപ്പര്യമുണ്ടെന്ന് സിഐടിയു യൂണിയൻ ആരോപിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് കാണിച്ച് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും വൈദ്യുതി ബോർഡ് മാനേജ്മെന്‍റിന്‍റെ ഇപ്പോഴത്തെ നീക്കം വലിയ ബാധ്യത ഏൽപ്പിക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കാൻ ഉപയോക്താവിന് 9,000 രൂപ നൽകേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബോർഡിന് 7,830 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെ വാദം. പദ്ധതിക്കായി റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്നോടിയായി വൈദ്യുതി വകുപ്പ് സെക്രട്ടറിയും തൊഴിലാളി…

Read More

അല്‍ഫോണ്‍സ് പുത്രന്‍റെ ‘ഗോൾഡ്’ ഇന്ന് മുതൽ തിയേറ്ററുകളിലെത്തും. പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. സെൻസർഷിപ്പ് വൈകുന്നതിനാൽ തമിഴ് പതിപ്പ് ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. ക്ലീൻ യു സർട്ടിഫിക്കറ്റുള്ള ചിത്രത്തിന് 2 മണിക്കൂറും 45 മിനിറ്റുമാണ് ദൈർഘ്യം. വളരെയധികം പ്രതീക്ഷകളോടെ എത്തുന്ന ചിത്രത്തിന്‍റെ പ്രമോ ഗാനം ഇന്നലെ രാത്രി പുറത്തിറങ്ങി. അജ്മൽ അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എട്ട് വർഷം മുമ്പ് റിലീസ് ചെയ്ത ‘പ്രേമ’ത്തിന് ശേഷം നിരവധി പ്രൊജക്ടുകൾ പരിഗണിച്ച് മാറ്റിവച്ച ശേഷമാണ് അൽഫോൺസ് പുത്രൻ പൃഥ്വിരാജ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളർ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ദക്ഷിണേന്ത്യയിലും വിദേശ വിപണികളിലും മികച്ച റിലീസാണ് ചിത്രത്തിന് ലഭിക്കുന്നത്.

Read More