- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ചിറ്റഗോങ്: വിരാട് കോഹ്ലിയുടെ മൂന്ന് വർഷത്തെ ഏകദിന സെഞ്ചുറി വരൾച്ചയ്ക്ക് വിരാമം. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലാണ് കോഹ്ലി തന്‍റെ 72-ാം സെഞ്ചുറി നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാം സ്ഥാനത്തെത്തി. റിക്കി പോണ്ടിംഗിന്‍റെ 71 സെഞ്ചുറികളുടെ റെക്കോർഡാണ് മുൻ ക്യാപ്റ്റൻ മറികടന്നത്. സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് 100 സെഞ്ചുറികളുമായി ഇനി മുന്നിലുള്ളത്. കോഹ്ലിയുടെ 44-ാം ഏകദിന സെഞ്ചുറി കൂടിയാണിത്. സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറികളുടെ റെക്കോർഡ് മറികടക്കാൻ അഞ്ച് സെഞ്ചുറികൾ കൂടി വേണം.
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് ആയി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി ഉഷ. മുൻ സുപ്രീം കോടതി ജഡ്ജി എൽ നാഗേശ്വര റാവുവിന്‍റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉഷ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഒളിമ്പിക് താരവും അന്താരാഷ്ട്ര മെഡൽ ജേതാവുമായ 58 കാരിയായ ഉഷ 95 വർഷത്തെ ചരിത്രമുള്ള ഐഒഎയുടെ പ്രസിഡന്‍റാകുന്ന ആദ്യ സജീവ കായികതാരമാകും. ഇതുവരെ, രാഷ്ട്രീയ, ഭരണ മേഖലകളിലെ പ്രമുഖ വ്യക്തികളാണ് ഐഒഎ പ്രസിഡന്‍റുമാരായിട്ടുള്ളത്. 1938 മുതൽ 1960 വരെ ഐഒഎ പ്രസിഡന്‍റായിരുന്ന കിംഗ് യാദവീന്ദ്ര സിംഗ് മഹാരാജാവ് 1934 ൽ ഒരു ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചു എന്നതാണ് ഐഒഎ പ്രസിഡന്‍റുമാർക്കിടയിൽ ഇതുവരെയുള്ള ഒരേയൊരു കായിക ബന്ധം.
കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല ഇത്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ് മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാട്. കോൺഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. അതാണ് ചൂണ്ടിക്കാണിച്ചത്. സമീപകാലത്ത് മുസ്ലിം ലീഗ് സ്വീകരിച്ച ചില സുപ്രധാന നിലപാടുകൾ മതേതരത്വത്തിന് അനുകൂലമാണ്. ഗവർണറുടെ കാവിവൽക്കരണ നിലപാടിലായാലും വിഴിഞ്ഞം സമരത്തെ വർഗീയവത്കരിച്ച നിലപാടിലായാലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. വർഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരു വലിയ മൂവ്മെന്റ് ശക്തിപ്പെടുത്തണമെന്നാണ് പാർട്ടി നിലപാട്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ സമവായം എന്നതാണ് ഉദ്ദേശിക്കുന്നത്. ആ സമരത്തിൽ യോജിക്കാൻ കഴിയുന്ന എല്ലാ ജനാധിപത്യ…
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെല്ലും 5 ജി സേവനങ്ങൾ നൽകി തുടങ്ങി. ഇനി വരുന്ന മാസങ്ങളിൽ ബിഎസ്എൻഎലും 5ജി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മുതൽ ഏഴ് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5 ജി പുറത്തിറക്കാൻ കഴിയുമെന്ന് ടെലികോം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബിഎസ്എൻഎല്ലിന് രാജ്യത്തുടനീളം ഉള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെലികോം വികസന ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. ഇത് 500 കോടിയിൽ നിന്ന് 4,000 കോടി രൂപയായി ഉയർത്താനാണ് ആലോചന. 4ജിയിൽ പിന്നിലായത് പോലെ 5ജി സേവനങ്ങളുടെ കാര്യത്തിൽ ബിഎസ്എൻഎൽ പിന്നോട്ട് പോകില്ലെന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി: രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 9ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷി വിസ്തൃതിയിൽ 25 ശതമാനം വർദ്ധനവുണ്ടായി. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് കർഷകർ കൂടുതൽ പ്രദേശങ്ങളിൽ വിള വിതച്ചതാണ് കാരണം. രാജ്യത്ത് ഗോതമ്പിന്‍റെ ഉയർന്ന വിലയും സർക്കാരിന്റെ കൈവശമുള്ള കുറഞ്ഞ സ്റ്റോക്കും കൃഷി വർദ്ധിപ്പിക്കാൻ കർഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. അടുത്ത കുറച്ച് മാസങ്ങളിൽ വിപണി ഗോതമ്പിന് അനുകൂലമായി തുടരുമെന്ന് പ്രതീക്ഷിച്ച് നിരവധി വ്യാപാരികൾ ഗോതമ്പ് കൃഷിയിലേക്ക് കടന്നിട്ടുണ്ട്. കാർഷിക മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച വരെ ഏകദേശം 25.57 ദശലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. മൊത്തത്തിൽ, ഗോതമ്പ് സാധാരണയായി 30 മുതൽ 31 ദശലക്ഷം ഹെക്ടർ ഭൂമിയിലാണ് വിതയ്ക്കുന്നു.
പത്തനംതിട്ട: അവധി ദിവസങ്ങൾ എത്തിയതോടെ ശബരിമലയിൽ ഭക്തരുടെ എണ്ണം വർധിച്ചു. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തുന്നത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറയെ വാഹനങ്ങളാണ്. ഇതേതുടർന്ന് ഇലവുങ്കലിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടുകയാണ്. ഇന്നലെ മുതൽ ശബരിമലയിൽ ആരംഭിച്ച ഭക്തരുടെ തിരക്ക് ഇന്നത്തേക്ക് കൂടിവരികയാണെന്നാണ് ഇപ്പോൾ കാണുന്നത്. വെർച്വൽ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. തിരക്ക് വർധിച്ചതോടെ പമ്പ മുതൽ സന്നിധാനം വരെ കർശന നിയന്ത്രണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ തീർത്ഥാടകർ പുല്ലുമേട്-സത്രം വഴിയും എത്തിത്തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾ റോഡിൽ പൊലീസ് തടഞ്ഞു. നിലവിൽ സന്നിധാനത്തുള്ള തീർത്ഥാടകർ മടങ്ങിയെത്തിയാൽ മാത്രമേ ളാഹ മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കപ്പെടൂ.
പ്രശസ്ത മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാള്‍ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
ദോഹ: പ്രശസ്ത അമേരിക്കൻ സ്പോർട്സ് ജേർണലിസ്റ്റ് ഗ്രാന്‍റ് വാൾ(48) ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന-നെതർലാൻഡ്സ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രാന്റ് വാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയും നെതർലൻഡ്സും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്‍റ് കുഴഞ്ഞുവീണത്. മത്സരത്തിന്‍റെ അധിക സമയത്ത് ലുസൈൽ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്സിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ജീവൻ രക്ഷിക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന യുഎസ് മാധ്യമപ്രവർത്തകർ പറഞ്ഞു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഖത്തറില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിൻബോ ഷർട്ട് ധരിച്ച് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് ഗ്രാന്റ് വാളിനെ നേരത്തെ തടഞ്ഞിരുന്നു. അൽ റയാനിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ യുഎസ്-വെയിൽസ് മത്സരം കാണാൻ പോകവെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. അതേസമയം, ഗ്രാന്‍റിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് സഹോദരൻ എറിക് രംഗത്തെത്തി. തന്‍റെ സഹോദരൻ നല്ല…
ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ ബ്ലൂ ടിക്ക് വെരിഫിക്കേഷനിലും മസ്ക് ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇപ്പോൾ 150 കോടി ട്വിറ്റർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനാണ് മസ്ക് പദ്ധതിയിടുന്നത്. ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി പ്രവർത്തനരഹിതമായി കിടക്കുന്ന അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യും. വർഷങ്ങളായി നിഷ്ക്രിയമായി തുടരുന്ന അക്കൗണ്ടുകളെയാണ് മസ്കിന്‍റെ നടപടികൾ പ്രധാനമായും ബാധിക്കുക. ദീർഘകാലമായി ലോഗിൻ ചെയ്യാതെയിരിക്കുന്ന അക്കൗണ്ടുകൾക്കും പുതിയ നീക്കം ദോഷം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ട്വിറ്ററിൽ സജീവമായി തുടരുന്നവരെ ഈ നീക്കം ബാധിച്ചേക്കില്ല.
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. യുവതാരം ഇഷാൻ കിഷൻ 126 പന്തിൽ ഇരട്ടസെഞ്ചുറി കുറിച്ചു. 23 ഫോറും 9 സിക്സറുമാണ് നേടിയത്. ഇഷാന്റെ ഇരട്ട സെഞ്ചുറി മികവിൽ ഇന്ത്യ 40.1ആം ഓവറിൽ 340/3 എന്ന നിലയിലാണ്. തുടക്കത്തിലെ ഓപ്പൺ ശിഖർ ധവാനെ ( 8 പന്തിൽ 3 റൺസ്) മെഹിദി ഹസ്സൻ എൽബിയിൽ കുടുക്കിയെങ്കിലും ഇഷാൻ കിഷനും വിരാട് കോലിയും പരിക്കില്ലാതെ ഇല്ലാതെ ഇന്ത്യയെ മുന്നോട്ടുനയിക്കുകയായിരുന്നു. ഇഷാൻ കിഷാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു തുടക്കത്തിൽ തുണയായത്.
സംരംഭക രംഗത്ത് കേരളം ഇനി ചെറിയ കേരളമല്ല. എട്ട് മാസവും ഏഴ് ദിവസവും കൊണ്ട് ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം കൈവരിച്ച് സംരംഭക രംഗത്ത് വലിയ സന്ദേശമാണ് സംസ്ഥാനം നൽകിയത്. സംരംഭക വർഷം പദ്ധതിയിലൂടെ കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലയിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. 17,958 സംരംഭങ്ങൾ. 250 ദിവസത്തിനുള്ളിൽ 1,02,532 സംരംഭങ്ങൾ ആരംഭിച്ചു. ഇതോടെ 6,337 കോടി രൂപയുടെ നിക്ഷേപമുണ്ടായി. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു മുന്നേറ്റം സംരംഭകത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. ഈ സംരംഭങ്ങൾ തകരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും വ്യവസായ വകുപ്പിന്‍റെയും സമൂഹത്തിന്‍റെയും ഉത്തരവാദിത്തമാണ്. എല്ലാവരും തുടർ പിന്തുണ ഉറപ്പാക്കണമെന്നും വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി എസ് ചന്ദ്രൻ പറഞ്ഞു.
