- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: സുരക്ഷാ വലയം ലംഘിച്ച് കഴിഞ്ഞ ഹോം മാച്ചുകളിൽ ഗ്രൗണ്ടിൽ പ്രവേശിച്ചതുൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ആരാധകരെ കാത്തിരിക്കുന്നത് കർശനമായ നടപടികളാണ്. അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിൽ വിലക്കും ഏർപ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. ഞായറാഴ്ച ബെംഗളൂരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത ഹോം മത്സരം.
തിരുവനന്തപുരം: ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 85,000 ആയി പരിമിതപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 1.2 ലക്ഷം പേർക്കാണ് ദേവസ്വം ബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ശബരിമലയിലെ ദർശന സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇന്ന് മുതൽ രാത്രി 11.30നാകും ഹരിവരാസനം പാടി നടയടക്കുക. ദർശന സമയം ഉച്ചയ്ക്ക് 1.30 വരെ നീട്ടുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. ഇന്ന് 60,000 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദർശന സമയം വർദ്ധിപ്പിക്കാൻ കഴിയുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു മണിക്കൂർ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ തന്ത്രിയുമായി കൂടിയാലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. നിലവിൽ 18 മണിക്കൂറാണ് ദർശന സമയം. മരക്കൂട്ടത്ത് ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും പൊലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടന്നത്. അപകടത്തെക്കുറിച്ച് ദേവസ്വം സ്പെഷ്യൽ…
ഏറെ വിമർശിക്കപ്പെട്ട ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഡിസംബർ 12 തിങ്കളാഴ്ച്ച തിരിച്ചെത്തും. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ‘ട്വിറ്റർ ബ്ലൂ’ പുതിയ ഫീച്ചറുകളുമായാണ് എത്തുന്നത്. ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് നീല ടിക്കിന് പുറമേ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിക്കും. ഉപയോക്താക്കൾക്ക് 1080 പി വീഡിയോ പോസ്റ്റ് ചെയ്യാനും കഴിയും. ഇതിന് പുറമെ മറ്റ് പ്രീമിയം ഫീച്ചറുകളും ട്വിറ്റർ വാഗ്ദാനം ചെയ്യുന്നുണ്ട്. ‘ട്വിറ്റർ ബ്ലൂ’ തിരിച്ചെത്തുമ്പോൾ, നിരക്കുകളിലും മാറ്റമുണ്ട്. വെബ് ഉപയോക്താക്കൾ പ്രതിമാസം 8 ഡോളർ നൽകുമ്പോൾ, ഐഒഎസ് ഉപയോക്താക്കൾ 11 ഡോളർ നൽകണം. ആൻഡ്രോയിഡ് ഉപയോക്താക്കളുടെ നിരക്ക് കുറവായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഷിംല: സുഖ്‌വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസത്തെ മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സുഖുവിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പിസിസി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്‍റെ ഭാര്യയുമായ പ്രതിഭാ സിംഗ്, മുകേഷ് അഗ്നിഹോത്രി എന്നിവരെ മറികടന്ന് സുഖുവിനെ പാർട്ടി ഹൈക്കമാൻഡ് പിന്തുണച്ചു. മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു. പ്രതിഭയെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രണ്ട് ഉപമുഖ്യമന്ത്രിമാരെ ആവശ്യമില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചത്. വിക്രമാദിത്യൻ മന്ത്രിസഭയിൽ സുപ്രധാന വകുപ്പ് നൽകാനാണ് സാധ്യത.
ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി മുതൽ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഗൂഗിളിന്‍റെ ജിമെയിൽ സേവനം തടസ്സം നേരിട്ടു. ‘ഡൗൺ ഡിറ്റക്ടർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജിമെയിൽ രാത്രി 7 മണി മുതൽ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇ-മെയിലുകൾ അയയ്ക്കാൻ കഴിയുന്നില്ലെന്നും തങ്ങളുടെ സ്മാർട്ട്ഫോണിലെ ജിമെയിൽ ആപ്പ് പ്രവർത്തനരഹിതമാണെന്നും ഉപയോക്താക്കൾ ട്വീറ്റ് ചെയ്തു. ഡെസ്ക്ടോപ്പ്, മൊബൈൽ സേവനങ്ങൾ ഒരുപോലെ താറുമാറായി. ജിമെയിൽ സൗജന്യ സേവനത്തോടൊപ്പം സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജിമെയിൽ എന്‍റർപ്രൈസ് സേവനങ്ങളും താറുമാറായി. രാത്രി 9 മണിയോടെ ജിമെയിൽ സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. 1.5 ബില്യൺ ഉപയോക്താക്കളുള്ള ജിമെയിൽ ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിൽ ഒന്നാണ്.
കോര്പ്പറേഷന് തിരഞ്ഞെടുപ്പിലെ തോല്വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്ഹി ബിജെപി അധ്യക്ഷന് രാജിവെച്ചു
ന്യൂഡല്‍ഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) പാർട്ടിക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് കുമാർ ഗുപ്ത രാജിവെച്ചു. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 15 വർഷത്തെ കുത്തക അവസാനിപ്പിച്ച് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൽഹി ബിജെപി അധ്യക്ഷൻ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ദേശീയ പ്രസിഡന്‍റിന് കൈമാറിയതായി ആദേശ് കുമാർ ഗുപ്ത പറഞ്ഞു. പുതിയ പ്രസിഡന്‍റിനെ കണ്ടെത്തുന്നതുവരെ വീരേന്ദ്ര സച്ച്ദേവയെ വർക്കിംഗ് പ്രസിഡന്‍റായി ബിജെപി നിയമിച്ചിട്ടുണ്ട്. 2020 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിന് ശേഷം മനോജ് തിവാരിക്ക് പകരമാണ് ആദേശ് ഗുപ്ത ബിജെപി അധ്യക്ഷനായത്. മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളുടെ ലയനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) 134 സീറ്റുകൾ നേടി. കഴിഞ്ഞ 15 വർഷമായി മുനിസിപ്പൽ കോർപ്പറേഷനുകൾ ഭരിക്കുന്ന ബിജെപി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒമ്പത് സീറ്റുകളാണ് ലഭിച്ചത്. ആകെ…
ന്യൂഡല്‍ഹി: നാഗ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഖാപ്രി മെട്രോ സ്റ്റേഷനിൽ രണ്ട് മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നാഗ്പൂർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്ക്വയറിലേക്കും പ്രജാപതി നഗർ മുതൽ ലോക്മാനിയ നഗർ വരെയും മെട്രോ ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് ശേഷം മോദി ഫ്രീഡം പാർക്കിൽ നിന്ന് ഖാപ്രിയിലേക്ക് മെട്രോയിൽ യാത്ര ചെയ്തു. സ്റ്റേഷൻ കൗണ്ടറിൽ നിന്ന് തന്നെ ടിക്കറ്റ് വാങ്ങിയ ശേഷമാണ് മോദി മെട്രോയിൽ കയറിയത്. യാത്രയ്ക്കിടെ വിദ്യാർത്ഥികളുമായും മറ്റ് യാത്രക്കാരുമായും മോദി സംവദിക്കുന്ന വീഡിയോ ഒരു ബിജെപി നേതാവ് തന്‍റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. നാഗ്പൂർ മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടന വേളയിൽ നാഗ്പൂരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മെട്രോ യാത്ര സുഖകരവും സൗകര്യപ്രദവുമാണെന്നും ഉദ്ഘാടനത്തിന് ശേഷം മോദി ട്വീറ്റ്…
‘വണ്ടർ വുമൺ 3’ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. നിർമ്മാതാക്കളായ വാർണർ ബ്രദേഴ്‌സ് പിക്ചേഴ്സ് വണ്ടർ വുമൺ 3 പ്രോജക്റ്റ് ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. സംവിധായിക പാറ്റി ജെങ്കിൻസ് അടുത്തിടെ വണ്ടർ വുമൺ 3 യുടെ തിരക്കഥ പൂർത്തിയാക്കി നിർമ്മാതാക്കൾക്ക് കൈമാറിയിരുന്നു. ‘സൂയിസൈഡ് സ്ക്വാഡി’ന്‍റെ തിരക്കഥാകൃത്തായ ജെഫ് ജോൺസിനൊപ്പമാണ് വണ്ടർ വുമൺ 3 യുടെ തിരക്കഥ പാറ്റി എഴുതിയത്. എന്നാൽ വണ്ടർ വുമൺ 3 നിർമ്മിക്കുന്നതിൽ സ്റ്റുഡിയോയ്ക്ക് താൽപ്പര്യമില്ലെന്ന് തിരക്കഥ കണ്ട വാർണർ ബ്രദേഴ്‌സ് പിക്ചേഴ്സ് കോ-ചെയർമാരായ മൈക്കൽ ഡി ലൂക്കയും പമേല അബ്ദിയും പാറ്റിയോട് പറഞ്ഞെന്നാണ് വിവരം. സ്റ്റുഡിയോ ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സ് വികസിപ്പിക്കുന്ന പ്രക്രിയയിലാണ്. അതുകൊണ്ട് വണ്ടർ വുമൺ 3 സിനിമ ഈ സീരീസിൽ കല്ലുകടിയാകും എന്ന് വാർണർ ബ്രദേഴ്സ് അഭിപ്രായപ്പെട്ടതായാണ് വിവരം. ആമസോൺ രാജകുമാരിയും സൂപ്പർഹീറോയുമായ ഡയാനയെ വീണ്ടും അവതരിപ്പിക്കാനുള്ള ആവേശം ഗാൽ ഗാഡോട്ട് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
വലിയ വിജയം നേടാൻ ബിഗ് ബജറ്റ് സിനിമകളുടെ ആവശ്യമില്ല; കാന്താരയെ പ്രശംസിച്ച് എസ് എസ് രാജമൗലി
ഹൈദരാബാദ്: കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ പ്രധാന വേഷം അവതരിപ്പിച്ച ചിത്രം ഇന്ത്യയിലുടനീളം ഒരു സെൻസേഷനായി മാറി. ഇതിനിടെയാണ് കാന്താരയെക്കുറിച്ചുള്ള സംവിധായകൻ എസ് എസ് രാജമൗലിയുടെ കമന്‍റ് പുറത്ത് വന്നിരിക്കുന്നത്. “ബിഗ് ബഡ്ജറ്റുകൾ എന്തോ വലിയ സംഭവമാണ് എന്ന അവസ്ഥയിലായിരുന്നു. പെട്ടെന്ന് കാന്താര വന്നു. അത് ഉണ്ടാക്കുന്ന പണത്തിന്‍റെ കണക്കുകൾ നോക്കുക. അതിനർത്ഥം വലിയ വിജയം നേടാൻ ബിഗ് ബജറ്റ് സിനിമകളുടെ ആവശ്യമില്ല എന്നാണ്. കാന്താര പോലൊരു ചെറിയ സിനിമയ്ക്ക് പോലും അത് ചെയ്യാൻ കഴിയും,” രാജമൗലി പറഞ്ഞു. “ഒരു പ്രേക്ഷകനെന്ന നിലയിൽ ഇത് ആവേശകരമാണ്. പക്ഷേ ഒരു ചലച്ചിത്ര സംവിധായകനെന്ന നിലയിൽ, നമ്മൾ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ, രാജ്യം വിവിധ മരുന്നുകളുടെ ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിൽ പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. എന്നിരുന്നാലും, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മരുന്നുകളുടെ ബദലുകൾ വിപണിയിൽ ലഭ്യമായതിനാൽ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 117 ഡിസ്പെൻസറികളെയും 4 ആശുപത്രികളെയും യാന്ത്രികമായി ബന്ധിപ്പിക്കാനും തീരുമാനിച്ചു. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. രാജ്യം ചില മരുന്നുകളുടെ ക്ഷാമം നേരിടുന്നുവെന്നത് ഒരു വസ്തുതയാണെന്നും കൊറോണ വൈറസ് മഹാമാരിയുടെ കാലം മുതൽ ഇത് തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ചില മരുന്നുകളുടെ ക്ഷാമം രാജ്യത്തിന്‍റെ തകർച്ചയിലേക്ക് നയിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
