- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ശക്തമായ ന്യൂനമർദം സ്ഥിതിചെയ്യുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശ്രീലങ്കൻ തീരത്ത് ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാർഷിക അവലോകന യോഗത്തിലാണ് നിർദ്ദേശം. കേരളത്തിലെ ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ തോത് അറിയാനും അതിനനുസൃതമായി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും ഇന്ത്യയിലാദ്യമായി ആന്‍റി ബയോഗ്രാം (എഎംആർ സർവൈലൻസ് റിപ്പോർട്ട്) പുറത്തിറക്കിയിരുന്നു. അതനുസരിച്ച്, ആന്‍റിബയോട്ടിക് പ്രതിരോധത്തിന്‍റെ അളവ് പല രോഗകാരികളിലും വർദ്ധിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കൂടാതെ, മൃഗങ്ങളിലും പരിസ്ഥിതി, മത്സ്യബന്ധനം, അക്വാകൾച്ചർ തുടങ്ങിയ മേഖലകളിലും നടത്തിയ പഠനങ്ങളും വർദ്ധിച്ച ആന്‍റിബയോട്ടിക് പ്രതിരോധം കാണിക്കുന്നു. എല്ലാ മേഖലകളിലും അശാസ്ത്രീയമായ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിന് കാരണമായതെന്നും യോഗം വിലയിരുത്തി. ആന്‍റിബയോട്ടിക്കുകൾ മനുഷ്യരിൽ മാത്രമല്ല, മൃഗസംരക്ഷണം, കോഴി വളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച…
മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 54 റൺസിന് ഇന്ത്യൻ വനിതകൾക്ക് തോൽവി. ഓസ്ട്രേലിയ 4-1ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ഇന്ത്യൻ വനിതകൾ 142 റൺസിന് ഓൾ ഔട്ടായി. ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ഹീതർ ഗ്രഹാമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്. ആഷ്ലി ഗാർഡ്നർ (32 പന്തിൽ 66), ഗ്രേസ് ഹാരിസ് (35 പന്തിൽ 64* ) എന്നിവരാണ് ഓസീസിന്‍റെ ബാറ്റിംഗിൽ തിളങ്ങിയത്.
ന്യൂഡൽഹി: മഞ്ഞും തണുപ്പും കൂടിയതോടെ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് റെഡ് അലർട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ടുമുണ്ട്. കാഴ്ച പരിധി കുറഞ്ഞതിനാൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പകൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്. കനത്ത മൂടൽമഞ്ഞ് കാരണം ഉത്തർപ്രദേശ്, അസം, ബംഗാൾ, ജമ്മു കശ്മീർ, മധ്യപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ കാഴ്ച പരിധി കുറഞ്ഞു. ചണ്ഡിഗഡ്, വാരണാസി, ലഖ്നൗ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ രാവിലെ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. മൂന്ന് വിമാനങ്ങളാണ് ഡൽഹിയിൽ ഇറങ്ങിയത്. ഡൽഹിയിലേക്ക് പോകേണ്ട 30 ഓളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വരെ വൈകി. നോയിഡ ഡിപ്പോയിൽ നിന്നുള്ള ബസ് സർവീസുകൾ രാത്രി 9 മുതൽ രാവിലെ 7 വരെ നിർത്തിവെച്ചു. സർവീസ് ഉള്ളപ്പോൾ വേഗപരിധി മണിക്കൂറിൽ 75 കിലോമീറ്ററായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റ സാധ്യത കണക്കിലെടുത്ത് വാഗാ-അട്ടാരി അതിർത്തി…
വിരമിക്കൽ പ്രായത്തിന് ശേഷം 2 ജീവനക്കാർക്ക് തുടരാനാവില്ല; തുറന്ന കോടതി ഉത്തരവ് തിരുത്തി ഹൈക്കോടതി
കൊച്ചി: ഹൈക്കോടതിയിലെ 2 ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിന് ശേഷവും സർവീസിൽ തുടരാൻ അനുവാദമില്ല. ഇത് സംബന്ധിച്ച് തുറന്ന കോടതിയിൽ നൽകിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരുത്തി. പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ജോയിന്‍റ് രജിസ്ട്രാർ വിജയകുമാരിയമ്മ, ഡഫേദാർ സജീവ് കുമാർ എന്നിവർക്ക് ഡിസംബർ 31ന് ശേഷം സർവീസിൽ തുടരാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിരമിച്ച ശേഷവും ശമ്പളവും ആനുകൂല്യങ്ങളും പറ്റാതെ സർവീസിൽ തുടരാമെന്ന് ഇന്നലെ ഇവർ തുറന്ന കോടതിയിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് (എൻസിപിസിആർ) പരാതി. കുട്ടികളുടെ ഫോൺ നമ്പറുകൾ വാങ്ങുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു, കോഴ്സുകൾ വാങ്ങാൻ നിർബന്ധിക്കുന്നു എന്നിവയാണ് പരാതികൾ. ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുൻഗോ പറഞ്ഞു. ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനോട് വെള്ളിയാഴ്ച നേരിട്ട് വന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. “കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങുകയും അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മനസ്സിലാക്കുന്നു. ആദ്യ തലമുറ പഠിതാക്കളെയാണ് അവർ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടിയെടുക്കുമെന്നും ആവശ്യമെങ്കിൽ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും കനുൻഗോ പറഞ്ഞു. വിപണിയിലെ ബൈജൂസിന്റെ പ്രവർത്തനങ്ങളിൽ ഉപഭോക്തൃകാര്യ വകുപ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോവിഡിന് മുമ്പ് തന്നെ ഇന്ത്യയിൽ അതിവേഗം വളരുന്ന കമ്പനിയാണ് ബൈജൂസ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന കോഴ്സുകൾ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും,…
ന്യൂഡല്‍ഹി: സിബിസിഐയുടെ പുതിയ പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പമാണ് ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മാർപാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച ആവശ്യം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നു.
കറാച്ചി: പാകിസ്താനിൽ ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിന് ജയിച്ച സന്ദർശകർ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ 74 റൺസിനും രണ്ടാം ടെസ്റ്റിൽ 26 റൺസിനുമാണ് ഇംഗ്ലണ്ട് ജയിച്ചത്. 17 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനിൽ ടെസ്റ്റ് മത്സരം കളിച്ചത്. സ്കോർ ചുരുക്കത്തിൽ: പാകിസ്ഥാൻ 304, 216. ഇംഗ്ലണ്ട്: 354, രണ്ടിന് 170. രണ്ടാം ഇന്നിംഗ്സിൽ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ബെൻ ഡക്കറ്റ് (82), സാക്ക് ക്രോളി (41), ബെൻ സ്റ്റോക്സ് (35 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.
തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തിനിടെ ബാറിൽ മദ്യപിച്ചതിന് ഡി.വൈ.എഫ്.ഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗത്തെയും നേമം ഏരിയാ പ്രസിഡന്‍റിനെയും പുറത്താക്കി. പി. ബിജുവിന്‍റെ പേരിലുള്ള ആംബുലൻസ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യുവജന സംഘടനയുടെ ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്നാലെ ഇരുവരും ബാറിൽ പോയി മദ്യം കഴിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി നിർബന്ധിതമായത്. നേമം ഏരിയാ പ്രസിഡന്‍റ് ആഷിഖ്, ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് എന്നിവരെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അന്തരിച്ച സി.പി.എം നേതാവ് പി. ബിജുവിന്‍റെ പേരിലുള്ള ആംബുലൻസ് ഫണ്ട് തട്ടിപ്പിലാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കോവിഡ് ബാധിച്ച് മരിച്ച പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വച്ച് നൽകുന്നതിനായി ശേഖരിച്ച ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും അംബുലന്‍സ് ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ തട്ടിച്ചുവെന്നുമാണ് പരാതി.…
കൊച്ചി: ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നടത്തിയ ചികിത്സാ ക്രമീകരണങ്ങൾ സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുമായി എത്ര തീർത്ഥാടകർ പ്രത്യേക ക്യൂ ഉപയോഗിക്കുന്നു എന്നത് സംബന്ധിച്ച് കോടതിക്ക് കണക്ക് സമർപ്പിക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിർദേശം. തിരക്കിന്‍റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് പമ്പയിൽ കുറഞ്ഞത് 10 ബസുകളെങ്കിലും വേണമെന്നും ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.
