Author: News Desk

തിരുവനന്തപുരം: വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ട്രക്ക് ബോഡികൾ, ട്രക്ക് കാബിനുകൾ, ടിപ്പർ ബോഡികൾ എന്നിവ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. ക്യാബിൻ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന എഐഎസ് 093 ടൈപ്പ് അംഗീകാരവും എഐഎസ് 029 ടൈപ്പ് അംഗീകാരവും ആവശ്യമാണെങ്കിലും, സംസ്ഥാനത്തെ ചെറിയ വർക്ക് ഷോപ്പുകൾ എല്ലാ ദിവസവും നൂറുകണക്കിനു ട്രക്കുകളും ടിപ്പറുകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സുരക്ഷിതമല്ലാത്ത രീതിയിൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ബോഡികൾ നിർമ്മിച്ച വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ വലിയ ദുരന്തമുണ്ടാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾക്ക് കേന്ദ്ര ലൈസൻസ് ലഭിച്ചാൽ മറ്റ് ട്രക്ക്, ടിപ്പർ ബോഡി ബിൽഡർമാർ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് നേടണമെന്ന് 2020 സെപ്റ്റംബർ 9 നു സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവിട്ടിരുന്നു. 2021 ൽ ഉത്തരവ് കാലാവധി…

Read More

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ, മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്‍റെ സെൻസർഷിപ്പ് പൂർത്തിയാക്കി. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്‍റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. മൂന്ന് ഷോകളും ഒരു വലിയ ജനക്കൂട്ടത്തിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. വ്യത്യസ്തതയാർന്ന അവതരണ ശൈലിയും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എസ് ഹരീഷാണ്. മുൻ ചിത്രങ്ങളിലെന്ന പോലെ ഫാന്‍റസി കൂടി കൂട്ടിയിണക്കിയാണ് എല്‍ജെപി ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More

തിരുവനന്തപുരം: സമൂഹത്തിലെ ജീർണതകളെ പാർട്ടി തള്ളിക്കളയണമെന്ന് സിപിഎം പി.ബി അംഗം എ. വിജയരാഘവൻ. സമൂഹത്തിൽ നിരവധി ജീർണതകളുമുണ്ട്, അത് പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പാർട്ടി അംഗങ്ങൾക്ക് പൊതുജനങ്ങൾക്ക് മുന്നിൽ ഉയർന്ന വ്യക്തിത്വവും ഉയർന്ന മൂല്യങ്ങളും സ്വീകാര്യതയും ഉണ്ടായിരിക്കണം, അവയെല്ലാം കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകുകയും വേണം. അതിന് കോട്ടം തട്ടിയാൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി തിരുത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. പാർട്ടി എല്ലാക്കാലത്തും അത്തരം തിരുത്തൽ നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഒരു നിരന്തര പരിശോധനാ സംവിധാനമാണ്. തെറ്റുകൾ തിരുത്തുന്നത് പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. തെറ്റായ പ്രവണതകൾ തിരുത്തുന്ന പ്രക്രിയ എല്ലാക്കാലത്തും പാർട്ടിക്കുണ്ട്. പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃത്വം എത്തുമ്പോൾ ഈ പരിശോധനാ സമ്പ്രദായം വർദ്ധിക്കും. ഉന്നത സമിതികളിൽ കൃത്യമായ പരിശോധനകളുണ്ട്. അതാണ് പാർട്ടിയുടെ ശൈലിയെന്നും വിജയരാഘവൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പാർട്ടിയെ പ്രതിരോധത്തിലാക്കിയ തിരുവനന്തപുരത്ത് സിപിഎം കൂടുതൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്,…

Read More

കാസർഗോഡ്: ബേക്കൽ ഇന്‍റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന്‍റെ സവിശേഷതകൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതാണ്. ഹെലികോപ്റ്റർ സവാരികൾ, ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ, റോബോട്ടിക് ഷോകൾ, സസ്യങ്ങളുടെ പ്രദർശനങ്ങൾ, വൈവിധ്യമാർന്ന വിഭവങ്ങൾ പരിചയപ്പെടുത്തുന്ന റെസ്റ്റോറന്‍റുകൾ, നിരവധി പ്രദർശന- വിൽപ്പന സ്റ്റാളുകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. അന്തർദേശീയ തലത്തിൽ പ്രശസ്തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും സന്ദർശകർക്കായി തയ്യാറാക്കിയിട്ടുണ്ട്. 200 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ റോബോട്ടിക്സ് ഷോയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു.

Read More

ഡൽഹി: ഡൽഹിയിലെ പ്രശസ്തമായ അശോക ഹോട്ടൽ മൂന്ന് ഭാഗങ്ങളായി ലീസിന് നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഹോട്ടലിനു കീഴിലുള്ള സ്ഥലങ്ങളെ രണ്ടായി വിഭജിച്ച് വാണിജ്യ ആവശ്യങ്ങൾക്കായി നൽകാനാണ് ആലോചന. ഹോട്ടൽ നടത്തുന്നതിനുള്ള അവകാശം പ്രത്യേകം നൽകും. ഇന്ത്യാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. 11.42 ഏക്കർ വിസ്തൃതിയിലാണ് അശോക ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 16 സ്യൂട്ട് റൂമുകൾ ഉൾപ്പെടെ 550 മുറികളാണ് ഹോട്ടലിലുള്ളത്. ഹോട്ടൽ ജീവനക്കാരുടെ വിരമിക്കൽ, ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷന് നൽകേണ്ട നികുതി കുടിശ്ശിക എന്നിവ സംബന്ധിച്ച് തീരുമാനമെടുത്തതിനു ശേഷം ലീസിംഗ് പ്രക്രിയ ആരംഭിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കഴിഞ്ഞ വർഷം ഓഗസ്റ്റ് 22 നു നടന്ന റോഡ് ഷോയിൽ 29 നടുത്ത് കമ്പനികൾ പങ്കെടുത്തിരുന്നു. 60 വർഷത്തേക്ക് ഹോട്ടൽ ലീസിന് നൽകാനാണ് ഉദ്ദേശിക്കുന്നത്. ഹോട്ടലും സ്ഥലവും ഉള്‍പ്പടെയുള്ള പാട്ടക്കരാറിലൂടെ കേന്ദ്രം 7,500 കോടിയോളം രൂപ സമാഹരിക്കാൻ സാധ്യതയുണ്ട്. ഐടിഡിസിയിൽ കേന്ദ്ര സർക്കാരിന് 87.03 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റ ഗ്രൂപ്പിനു 7.87…

Read More

ആലപ്പുഴ: പ്രഥമ കെ.ആർ ഗൗരിയമ്മ പുരസ്കാരം (3,000 ഡോളർ) കരസ്ഥമാക്കി ക്യൂബൻ സാമൂഹിക പ്രവർത്തക ഡോ. അലിഡ ഗുവേര. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ചെഗുവേരയുടെ മകളാണ് അലിഡ. ചെഗുവേരയുടെ കൊച്ചുമകളും ചടങ്ങിൽ പങ്കെടുക്കും. ജനുവരി അഞ്ചിനു തിരുവനന്തപുരം ഒളിമ്പ്യ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് തുകയും ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും.

Read More

തിരുവനന്തപുരം: ക്രിസ്തുമസ് ആശംസകൾ നേർന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദൈവത്തിന്‍റെ മഹത്വമോതിയും ഭൂമിയിലെ സമാധാനത്തിന്‍റെ ശ്രേഷ്ഠസന്ദേശവും പ്രചരിപ്പിക്കുന്നതിലൂടെ സ്നേഹം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന ഒരു ആഘോഷമാണ് ക്രിസ്തുമസ് എന്നും അദ്ദേഹം പറഞ്ഞു. സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളെ പ്രകാശപൂരിതമാക്കുകയും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യട്ടെ എന്നും ഗവർണർ കുറിച്ചു.

Read More

തലശ്ശേരി: എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി മലബാർ കാൻസർ സെന്‍റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്) നവീകരിച്ച ഒ.പി സമുച്ചയം, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ , ഡിജിറ്റൽ പാത്തോളജി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കും. കാൻസർ സെന്‍റർ, മെഡിക്കൽ കോളേജ്, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തി ചികിത്സ വികേന്ദ്രീകരിക്കും. കാൻസറിനെ പ്രതിരോധിക്കാൻ സമഗ്രമായ പദ്ധതി ആവിഷ്കരിക്കും. എം.സി.സിയെ ലോകത്തിലെ മുൻനിര സ്ഥാപനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

മ​സ്ക​ത്ത്​: ന്യൂനമർദ്ദത്തിന്‍റെ ഫലമായി സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച മുതൽ മഴ ലഭിക്കാൻ സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. തെക്കൻ ഷർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രിയിലും അതിരാവിലെയും മൂടൽ മഞ്ഞ് രൂപപ്പെടാനും സാധ്യത. ഈ ആഴ്ച രണ്ട് ന്യൂനമർദ്ദങ്ങൾ സുൽത്താനേറ്റിനെ ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ന്യൂനമർദത്തിന്‍റെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ വടക്കൻ ഗവർണറേറ്റുകളിലും തീരപ്രദേശങ്ങളിലും ആയിരിക്കും. വ്യാഴാഴ്ച, ദോഫാർ ഗവർണറേറ്റിലെ പർവത, തീരപ്രദേശങ്ങളിൽ മഴ പെയ്യുകയും ചില പ്രദേശങ്ങളിൽ വാദികൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. സലാല വിമാനത്താവള സ്റ്റേഷനിൽ രാത്രി 10 മണി വരെ 6.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Read More

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികളെ റിക്രൂട്ട് ചെയ്യേണ്ടത്. മലയാളികളുടെയും ഇന്ത്യക്കാരുടെയും ഉൾപ്പെടെ 13,000-ലധികം സ്ഥാപനങ്ങൾ യുഎഇയിലുണ്ട്. ഈ സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന നടത്തും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. സ്വദേശി നിയമനത്തിൽ കൃത്രിമം കാണിക്കുകയോ നാമമാത്രമായ നിയമനത്തിലൂടെ അധികാരികളെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. നിയമം അനുസരിച്ച് 50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 2 ശതമാനം സ്വദേശികളായിരിക്കണം. ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് അവർ ഏറ്റവും മികച്ച തസ്തികയിലേക്കുള്ള നിയമനം പൂർത്തിയാക്കേണ്ടതുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള കാലയളവിനെ കുറിച്ച് കമ്പനികളെ ഓർമിപ്പിച്ചുകൊണ്ട് മന്ത്രാലയം ഒരു ‘കൗണ്ട് ഡൗൺ’ ആരംഭിച്ചു. ജനുവരി 10നു ശേഷം പരിശോധന ആരംഭിക്കും. സ്വദേശിവൽക്കരണം യാഥാർത്ഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെയും നിയമനത്തിന് നാഫിസ് വഴി 6,000 ദിർഹം സഹായമായി ലഭിക്കും. ജോലി നൽകാതെ നിയമന…

Read More