- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും അനുബന്ധ ജോലികളും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൂർത്തീകരിച്ച് നൽകാൻ കെ.എസ്.ഇ.ബി തീരുമാനം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന ശൃംഖല കെട്ടിപ്പടുക്കുന്നതിൽ പരിചയസമ്പന്നമായ ഈ മേഖലയിൽ കെ.എസ്.ഇ.ബിയുടെ വൈദഗ്ധ്യം പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. ആധുനിക ചാർജിംഗ് സ്റ്റേഷൻ ഉപകരണങ്ങളും അതിന്‍റെ ഗുണനിലവാരവും കെ.എസ്.ഇ.ബി തന്നെ ഉറപ്പാക്കും. കെ.എസ്.ഇ.ബിയുടെ സോഫ്റ്റ് വെയറായ കെ.ഇ.എം.ആപ്പ് വഴിയും ഇത് ചാർജ് ചെയ്യാം. ചാർജിംഗ് സ്റ്റേഷൻ ആവശ്യമായ ട്രാൻസ്ഫോർമർ, പവർ എക്സ്റ്റൻഷൻ ജോലികൾ കെ.എസ്.ഇ.ബി നിർവഹിക്കും. ഏറ്റവും ആധുനിക രീതിയിലുള്ള രൂപകൽപ്പന, ഉടമയുടെ അഭിപ്രായമനുസരിച്ച് അനുയോജ്യമായ മേൽക്കൂര, റൂഫ് ടോപ് സോളാർ നിലയവും പ്രായോഗികത അനുസരിച്ച് ചെയ്തു നൽകും. ഡിപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിലാണ് സ്റ്റേഷനുകൾ പൂർത്തിയാക്കുന്നത്. ഈ സേവനം അഭ്യർത്ഥിക്കുകയാണെങ്കിൽ, സൈറ്റ് സർവേ ചെയ്യുകയും ഒരു എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്യും. കെ.എസ്.ഇ.ബി എംപാനൽ ചെയ്ത വിദഗ്ധ സ്ഥാപനങ്ങൾ വഴിയാകും ഇവ നടപ്പാക്കുക.
കോഴിക്കോട്: കാഴ്ച മറയ്ക്കുംവിധം ബസിനു പിന്നിലെ ചില്ലിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കൂളിംഗ് ഫിലിം ഒട്ടിച്ച ബസിനെതിരെ നടപടി സ്വീകരിക്കാതെ മോട്ടോർ വാഹന വകുപ്പ്. 2021 ഡിസംബർ 9ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ബസിനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കെ.എൽ.13 എ.എഫ്. 2300 കോഴിക്കോട് സുൽത്താൻ ബത്തേരി ലക്കിടി വഴി വെള്ളാരംകുന്ന് ഗവ.കോളേജ് റൂട്ടാണ് ‘സൽഫ മോൾ’ എന്ന ഈ സ്വകാര്യ ബസിന് അനുവദിച്ചിരിക്കുന്നത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരിശോധനയ്ക്ക് ശേഷം 2026 ജൂലൈ 22 വരെയാണ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഇത്തരം കൂളിംഗ് ഫിലിം ഒട്ടിച്ച് ഈ വാഹനം ഓടിക്കുന്നതിനെതിരെ കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ആരും റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ഓടാൻ ബസ് അനുമതി നൽകിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവച്ച് സൂം സിഇഒ എറിക് യുവാൻ. ജമ്മു കശ്മീർ ഉൾപ്പെടാത്ത ഒരു ഭൂപടമാണ് യുവാൻ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യയിൽ ബിസിനസ്സ് നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, രാജ്യത്തിന്‍റെ യഥാർത്ഥ ഭൂപടമാണ് പങ്കുവെച്ചതെന്ന് ഉറപ്പാക്കണമെന്ന രാജീവിൻ്റെ ട്വീറ്റിന് പിന്നാലെ യുവാൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു. തെറ്റ് തിരുത്താൻ സഹായിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ജനവാസമില്ലാത്ത ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം നിരോധിച്ച് ലക്ഷദ്വീപ് ഭരണകൂടം
കവരത്തി: ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം നിരോധിച്ചു. ഐപിസി സെക്ഷൻ 144 പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. ഈ ദ്വീപുകളിൽ പ്രവേശിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ അനുമതി ആവശ്യമാണ്. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. തീവ്രവാദവും കള്ളക്കടത്തും തടയാനുള്ള നീക്കമെന്നാണ് സർക്കാരിൻ്റെ വിശദീകരണം. മറ്റ് ദ്വീപുകളില്‍ നിന്നും തേങ്ങയിടാനെത്തുന്ന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയ താത്കാലിക നിര്‍മ്മിതികളാണ് ഈ ദ്വീപുകളില്‍ പ്രധാനമായും ഉള്ളത്. ജോലിക്കെത്തുന്ന തൊഴിലാളികൾ നിയമവിരുദ്ധവും ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഉത്തരവിൽ പറയുന്നു. ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനും ഒളിപ്പിക്കാനും ദ്വീപ് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
തിരുവനന്തപുരം: 60 വയസിന് മുകളിൽ പ്രായമുള്ളവർ, അനുബന്ധ രോഗമുള്ളവർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർ അടിയന്തരമായി വാക്സിന്‍റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദ്ദേശിച്ചു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേരാണ് ഐസിയുവിലുള്ളത്. ആവശ്യത്തിന് ഓക്സിജൻ ഉൽപ്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യാനുസരണം മരുന്നുകൾ, മാസ്കുകൾ, പിപിഇ കിറ്റുകൾ എന്നിവ ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദേശം നൽകി. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിരീക്ഷണ സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐഇസി ബോധവൽക്കരണ കാമ്പയിൻ ഊർജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആൾക്കൂട്ടം, എസി മുറികൾ, പൊതുസ്ഥലങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ പശ്ചാത്തലം അനുസരിച്ച് മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിനു വലിയ വ്യാപനശേഷിയുള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്നും മുഖ്യമന്ത്രി…
കോഴിക്കോട്: അവസരങ്ങളുടെ അഭാവത്തിന്‍റെ പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവാക്കളുമായി നടത്തിയ സംവാദത്തിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യൻ സഭകളുടെ സംഭാവനകളെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ സഭകൾ നൽകിയ സംഭാവനകൾ ആർക്കും മറക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താമരശ്ശേരി രൂപത ആസ്ഥാനത്ത് യുവാക്കളുമായി നടത്തിയ ആശയവിനിമയത്തിൽ രാജീവ് ചന്ദ്രശേഖർ നമ്മുടെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ കാലഘട്ടങ്ങളിലൊന്നാണിതെന്നും ചൂണ്ടിക്കാട്ടി. നാം രാജ്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി, കോവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ വിജയം നാം ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ മന്ത്രി ‘ന്യൂ ഇന്ത്യ’ എന്ന പദത്തെ പറ്റിയും വിവരിച്ചു.
സ്ഥാനത്തെച്ചൊല്ലി അടൂർ സി.പി.എമ്മിൽ തർക്കം മുറുകുന്നു; വിജിലൻസ് കേസ് പ്രതിയെ ചെയർമാനാക്കാൻ നീക്കം
പത്തനംതിട്ട: അടൂർ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം മുറുകി. രണ്ട് വിജിലൻസ് കേസുകളിൽ പ്രതിയായ വ്യക്തിയെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിയതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. 2010 ൽ ഈ വ്യക്തി കൗൺസിലറായിരുന്ന കാലത്തെ പ്രശ്നങ്ങൾ നിസ്സാരമായി കാണാനാവില്ലെന്നും കത്തിൽ പറയുന്നു. മരണപ്പെട്ട സ്ത്രീയുടെ പേരിൽ കള്ളപ്രമാണത്തിൽ എഗ്രിമെന്റ് വച്ച് സ്വന്തം പേരിൽ വാടക കരാർ ഉണ്ടാക്കി നഗരസഭ ലൈസൻസ് എടുത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിവിധ കോളനികളിലെ പട്ടികജാതിക്കാർക്കു കരഭൂമിക്കു പകരം പുതിയ വയൽ വാങ്ങി നൽകി പറ്റിച്ചു പണം പറ്റിയ സംഭവത്തിലാണു രണ്ടാമത്തെ വിജിലൻസ് കേസ്. 16 പട്ടികജാതിക്കാർ ഇപ്പോഴും ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. റെയ്ഡിൽ മുനിസിപ്പൽ സെക്രട്ടറി, തഹസിൽദാർ, വില്ലേജ് ഓഫീസർ, സപ്ലൈ ഓഫീസർ തുടങ്ങിയവരുടെ സീലുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെങ്കിലും വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസ് സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർക്കുകയായിരുന്നു.
തിരുവനന്തപുരം: ജി.എസ്.ടി പുനഃസംഘടന യാഥാർത്ഥ്യമായി. ജില്ലകളിലേക്കുള്ള തസ്തികകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി. ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുതുവർഷത്തിൽ ആശ്വാസം. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തെ ജി.എസ്.ടി ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിച്ചത്. പ്രമോഷൻ തസ്തികകളുടെ എണ്ണം 10 ആയി ഉയർത്തണമെന്ന് ഒരു വിഭാഗം ജോയിന്‍റ് കമ്മീഷണർമാർ ആവശ്യപ്പെട്ടിരുന്നത്. പ്രമോഷൻ തസ്തികകളായ അഡീഷണൽ കമ്മീഷണർമാർക്ക് മൂന്നെണ്ണം മതിയെന്നാണ് പുനഃസംഘടനയുടെ ചുമതലയുണ്ടായിരുന്ന റെൻ എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പുനർവിന്യാസവുമായി ബന്ധപ്പെട്ട ഡി 3/245/2022 നികുതി ഫയൽ മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനമായിരുന്നില്ല. ഈ റിപ്പോർട്ടിൻമേൽ പഠനം നടത്തണമെന്നും ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ തീരുമാനിച്ചു. ഉദ്യോഗസ്ഥതല തർക്കത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. ജില്ലകളിലെ തസ്തികകൾ തീരുമാനിച്ച ശേഷമാണ് നികുതി സെക്രട്ടറി ഉത്തരവിറക്കിയത്. ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും കാര്യത്തിൽ തീരുമാനമെടുത്ത ശേഷം ജനുവരി 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 140 ഓഡിറ്റ് സംഘങ്ങൾ കമ്മീഷൻ ചെയ്യുന്നതോടെ നികുതി…
കോട്ടയം: ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴായിരുന്നു സംഭവം. ജീവനക്കാരുടെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ ജീവനക്കാരും രോഗികളുമടക്കം നാല് പേർക്ക് കടിയേറ്റിരുന്നു. മെഡിക്കൽ കോളേജിലും പരിസരത്തും നൂറുകണക്കിനു തെരുവുനായകളാണുള്ളത്. പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ചണ്ഡീഗഡ്: ജാതിയുടെ പേരിലോ ഒരു പ്രത്യേക വിഭാഗത്തിന്‍റെ പേരിലോ അറിയപ്പെട്ടിരുന്ന 56 സ്കൂളുകളുടെ പേര് പഞ്ചാബ് സർക്കാർ പുനർനാമകരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയ്ന്‍സിന്‍റെ ഉത്തരവിനെ തുടർന്ന് പ്രൈമറി, ഹൈസ്കൂളുകൾ ഉൾപ്പെടെ 56 സർക്കാർ സ്കൂളുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു. സ്കൂളുകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം, പ്രശസ്ത വ്യക്തികൾ, പ്രാദേശിക നായകർ, രക്തസാക്ഷികൾ എന്നിവരുടെ പേരിലാണ് ഇനി സ്കൂളുകൾ അറിയപ്പെടുക. ജാതിപ്പേരുകളുള്ള സ്കൂളുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോടും സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. പട്യാല ജില്ലയിലെ പന്ത്രണ്ട്, മൻസയിലെ ഏഴ്, നവൻഷഹറിലെ ആറ്, സംഗ്രൂർ, ഗുർദാസ്പൂർ എന്നിവിടങ്ങളിൽ നാല് വീതം, ഫത്തേഗഡ് സാഹിബ്, ബതിൻഡ, ബർണാല, മുക്ത്സർ എന്നിവിടങ്ങളിലെ മൂന്ന് സ്കൂളുകൾ തുടങ്ങിയവ ഡിസംബർ 26 ന് പുനർനാമകരണം ചെയ്തു. ഡിസംബർ ഒന്നിന് പഞ്ചാബ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളുടെയും പേർ മാറ്റാൻ ഉത്തരവിട്ടിരുന്നു. ആം ആദ്മി…
