- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. രാത്രി 7.30ന് കൊച്ചി സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ നടന്ന എവേ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി ഏഴ് മത്സരങ്ങൾ തോൽവിയറിയാതെ കളിച്ച ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ, മത്സരത്തിൽ ഫേവറിറ്റുകൾ ബ്ലാസ്റ്റേഴ്സാണ്. എന്നിരുന്നാലും ജംഷഡ്പൂർ ഒന്നും നഷ്ടപ്പെടാനില്ലാതെ കളിയിലേക്ക് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകില്ല. കൊച്ചി സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ആദ്യ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. 2017-18 സീസണിലെ ഐഎസ്എല്ലിലാണ് ജംഷഡ്പൂർ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇരുടീമുകളും മൂന്ന് തവണ കൊച്ചിയിൽ കൊമ്പുകോർത്തു. മത്സരത്തിന്‍റെ ഫലം മൂന്ന് തവണയും സമനിലയിലായി. ആദ്യ തവണ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം തവണ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 2019-20 സീസണിൽ കൊച്ചിയിൽ നടന്ന മത്സരത്തിലാണ് ഇരുടീമുകളും അവസാനമായി കൊമ്പുകോർത്തത്. രണ്ട് ഗോളുകൾ…
മുംബൈ: വിജയത്തോടെ പുതുവർഷം തുടങ്ങാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ ഇന്ത്യയുടെ യുവ ടീം അണിനിരക്കും. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് പാണ്ഡ്യയെ ടീമിനെ നയിക്കാനുള്ള ചുമതല ഏൽപ്പിച്ചത്. വിരാട് കോഹ്ലി, കെഎൽ രാഹുൽ, പേസർ ഭുവനേശ്വർ കുമാർ തുടങ്ങിയ സീനിയർ താരങ്ങൾ പരമ്പരയിൽ കളിക്കില്ല. കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്ത് ടീമിന്‍റെ ഭാഗമായിരുന്നില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ തുടക്കം കൂടിയാണ് ഈ പരമ്പര. ഹർദിക് പാണ്ഡ്യയ്ക്കും ഈ പരമ്പര നിർണായകമാകും. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്റ്റനാണ് പാണ്ഡ്യ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇഷാന്‍ കിഷനും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നിരുന്നാലും, ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്ത നടപടിയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് കഴിഞ്ഞദിവസമാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇതിന് പിന്നിലെ കാരണം അന്വേഷിക്കാൻ നിരവധി പേർ മുന്നോട്ട് വന്നു. കിഷോറിന്‍റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ട്വിറ്റർ സിഇഒ എലോൺ മസ്കിനെ ടാഗ് ചെയ്ത് പ്രതികരിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു. 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുമായി പോയ വാനാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.
കൽപ്പറ്റ: വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ. വൊളന്‍റിയർമാരുടെ പരിശീലനം പോലും പലയിടത്തും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതി. സർക്കാർ പുറത്തിറക്കിയ ബഫർ സോൺ ഭൂപടങ്ങളിൽ ജനങ്ങളുടെ ആവലാതികൾ പരിഹരിക്കുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്. മിക്ക ജില്ലകളിലും ഈ പ്രക്രിയ അവസാന ഘട്ടത്തിലാണ്. എന്നാൽ ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിച്ച വയനാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. മിക്ക പഞ്ചായത്തുകളിലും ഫീൽഡ് സർവേയുടെ പ്രാരംഭ പ്രക്രിയ പോലും ആരംഭിച്ചിട്ടില്ല. ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളെയും നിർമിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പലർക്കും ലഭിച്ചിട്ടില്ല. ഇന്‍റർനെറ്റ് സേവനം ലഭ്യമല്ലാത്ത ആദിവാസി ഊരുകളിൽ സർവേ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. തിരുനെല്ലിയിലെ റവന്യൂ നടപടികൾക്ക് നേതൃത്വം നൽകേണ്ട വില്ലേജ് ഓഫീസറുടെ കസേരയിൽ കഴിഞ്ഞ എട്ട് മാസമായി ആളില്ലാത്തതും പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ചില ഭരണസമിതികൾ ബോധപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഉടൻ കളക്ടറേറ്റിൽ…
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലത്തറ സ്വദേശി രശ്മി രാജിന് (33) ഉണ്ടായിരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. കഴിഞ്ഞ മാസം 29ന് കോട്ടയത്തെ സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത അൽഫാം രശ്മി കഴിച്ചിരുന്നു. മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഹോസ്റ്റലിൽ വരുത്തിയാണ് ഭക്ഷണം കഴിച്ചത്. സഹോദരൻ വിഷ്ണുരാജിനും ഹോട്ടലിൽ ഭക്ഷണം കഴിച്ച മറ്റ് 26 പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഭക്ഷണം കഴിച്ച ശേഷം രശ്മിക്ക് രാത്രിയിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടായിരുന്നു. തുടർന്ന് സഹപ്രവർത്തകരാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആമാശയ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ തന്നെ ട്രോമ കെയർ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അണുബാധ വൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് നില ഗുരുതരമാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച രാത്രി 7 മണിയോടെ മരിച്ചു. ഇതിനിടയിൽ ഡയാലിസിസിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015-16 ലാണ് രശ്മി…
തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും ഇന്ന് മുതൽ ബയോമെട്രിക് പഞ്ചിംഗ്. 2023 ജനുവരി 1 മുതൽ പഞ്ചിംഗ് നിർബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കർശന ഉത്തരവ് ഉണ്ടായിരുന്നു. രണ്ട് ദിവസം അവധിയായതിനാൽ ഇന്ന് മുതൽ പഞ്ചിംഗ് നടപ്പാക്കും. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകൾ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് നിർദ്ദേശം. എല്ലാ ഓഫീസുകളിലും യന്ത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് മറ്റ് സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന പ്രധാന വേദിയിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 11.30ന് മത്സരങ്ങൾ ആരംഭിക്കും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ കലോത്സവം വീണ്ടും നടക്കുന്നത്. അഞ്ച് ദിവസത്തിലായി 24 വേദികളിലായി 239 ഇനങ്ങളിൽ കുട്ടികൾ മത്സരിക്കും.
സാവോപൗലോ: പെലെ നിത്യനിദ്രയിലേക്ക്. അതിരുകളില്ലാതെ ഫുട്ബോൾ പടര്‍ത്തിയ, കളിയുടെ ആഹ്ലാദം അതിരുകളില്ലാതെ പകര്‍ന്ന ഇതിഹാസ കളിക്കാരന്‍റെ ചേതനയറ്റ ശരീരം സാന്‍റോസിലെ വിലാ ബെൽമിറോ സ്റ്റേഡിയത്തിന് നടുവിൽ കിടക്കുമ്പോൾ ചുറ്റും നിശ്ശബ്ദതയും കണ്ണീരും പ്രാർത്ഥനകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച, പെലെ തന്‍റെ പ്രിയപ്പെട്ട സാന്‍റോസിന്‍റെ മണ്ണിൽ നിത്യനിദ്ര പുൽകും. പെലെയുടെ ഓർമയിൽ ബ്രസീൽ ഇനിയും ജ്വലിക്കും. 82 കാരനായ പെലെ ഡിസംബർ 29നാണ് മരിച്ചത്. വൻകുടലിൽ അർബുദം കണ്ടെത്തിയ അദ്ദേഹത്തെ വൃക്കരോഗവും അലട്ടിയതോടെ സാവോപൗലോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സാന്‍റോസിലേക്ക് തിങ്കളാഴ്ചയാണ് പെലെയുടെ മൃതദേഹം എത്തിച്ചത്. 18 വർഷം പെലെ കളിച്ച സാന്‍റോസ് ക്ലബിന്‍റെ മൈതാനമായ വിലാ ബെൽമിറോ ഗ്രൗണ്ടിൽ എത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വിശിഷ്ടാതിഥികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ഒത്തുകൂടിയത്.
ദില്ലി: മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മുൻ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരായ ഹർജികളിൽ അടക്കം ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക. രാവിലെ 10.30ന് വിധി പറയും. വാദത്തിനിടെ വ്യക്തികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന അലിഖിത കീഴ്‌വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും അധികാരസ്ഥാനങ്ങൾ വഹിക്കുന്ന പൊതുപ്രവർത്തകരും ഈ കീഴ്‌വഴക്കം പാലിക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു.
