- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ആറ് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസുവിനെ(24) പൊലീസ് കസ്റ്റഡിയിലെടുത്തു. മങ്ങാട് ടികെഎംസി പൗർണമി നഗർ-63 വയലിൽ പുത്തന്‍വീട്ടില്‍ പ്രസന്നന്‍റെയും ഉദയമ്മയുടെയും മകൾ ഉമാ പ്രസന്നൻ(32) ആണ് മരിച്ചത്. ശരീരം പൂർണ്ണ നഗ്നമായ അവസ്ഥയിലായിരുന്നു. തലയുടെ ഇടത് വശത്തും നെഞ്ചിന് താഴെയുമായി രണ്ട് മുറിവുകളാണ് യുവതിക്ക് ഉണ്ടായിരുന്നത്. 29ന് ഇരുവരും റെയിൽവേ ക്വാർട്ടേഴ്സിൽ എത്തിയെന്നും അവിടെ യുവതിക്ക് അപസ്മാരം ഉണ്ടായെന്നും കസ്റ്റഡിയിലെടുത്ത നാസു പൊലീസിനോട് പറഞ്ഞു. യുവതി മരിച്ചപ്പോൾ പുറത്തിറങ്ങിയ ഇയാൾ ബ്ലേഡ് വാങ്ങി ശരീരത്തിൽ മുറിവേൽപ്പിച്ചതായി പൊലീസിനോട് പറഞ്ഞു. ഈ മൊഴി പോലീസ് പൂർണമായും വിശ്വസിക്കുന്നില്ല.
കാക്കനാട്: സെക്രട്ടറിയെ കാണാതായിട്ട് രണ്ട് ദിവസമായെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനെതിരെ ചെയർപേഴ്സൺ നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടറേറ്റിൽ പരാതി നൽകി. സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. സെക്രട്ടറിയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു. നീണ്ട അവധിക്ക് ശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സെക്രട്ടറി ജോലിയിൽ പ്രവേശിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പില്ലാതെ വീണ്ടും അവധിയിൽ പോകുന്നത് വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് യുഡിഎഫ് ഭരണസമിതിയും ചൂണ്ടിക്കാണിക്കുന്നു. സെക്രട്ടറി നീണ്ട അവധി എടുക്കുമ്പോൾ, മുനിസിപ്പൽ അസി. എക്സിക്യുട്ടീവ് എൻജിനീയർക്കാണ് ചുമതല. താൽക്കാലിക ചുമതലയായതിനാൽ ബിൽ പാസാക്കുന്നതുൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെടുകയാണെന്ന് അധികൃതർ പറയുന്നു. സെക്രട്ടറി പൂർണമായും അവധിയിൽ പ്രവേശിച്ചെങ്കിലും വാട്സ്ആപ്പിലൂടെ ഭരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നേരത്തെ വിവാദം ഉയർന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തി. ചിന്താ ജെറോം ആണ് യുവജന കമ്മീഷൻ അധ്യക്ഷ. തുടക്കത്തിൽ വർദ്ധിച്ച ശമ്പള സ്കെയിലിന്‍റെ അടിസ്ഥാനത്തിൽ മുൻ കുടിശ്ശിക നൽകണമെന്ന ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചില്ല, പക്ഷേ പിന്നീട് വഴങ്ങി. ഇതോടെ കോണ്‍ഗ്രസ് നേതാവ് ആർ.വി രാജേഷും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്താണ് യുവജന കമ്മീഷൻ രൂപീകരിച്ചത്. ആർ.വി. രാജേഷ് അധ്യക്ഷനായിരുന്നു. ഈ ഘട്ടത്തിൽ ചെയർമാന്‍റെ ശമ്പളം നിശ്ചയിച്ചിരുന്നില്ല. താൽക്കാലിക വേതനമായി 50,000 രൂപ നൽകുമെന്ന് ഉത്തരവിൽ പറയുന്നു. യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2016 ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെയാണ് ശമ്പള ഘടന സൃഷ്ടിക്കുമ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്ന തരത്തിൽ തീരുമാനമെടുത്തത്. ഇതിനെതിരെയാണ് രാജേഷ് കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: 1337.76 കോടി രൂപ പിഴയീടാക്കിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്‍റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗീകരിച്ചില്ല. പിഴ തുകയുടെ 10 ശതമാനം കെട്ടിവയ്ക്കാൻ ട്രിബ്യൂണൽ ഗൂഗിളിന് നിർദ്ദേശം നൽകി. സി.സി.ഐ വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഗൂഗിളിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും ട്രിബ്യൂണൽ അംഗീകരിച്ചില്ല. മറ്റ് കക്ഷികളുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്നും വിധി ന്യായത്തിൽ പറയുന്നു. അടുത്ത വാദം ഫെബ്രുവരി 13ന് നടക്കും. അതിനുമുമ്പ് നിശ്ചയിച്ച തുകയുടെ 10% ഗൂഗിൾ നൽകണം. ഏപ്രിൽ മൂന്നിനാണ് അന്തിമ വാദം കേൾക്കൽ . പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വിപണി ആധിപത്യം ദുരുപയോഗം ചെയ്തതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തി. ഗൂഗിൾ അതിന്‍റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി കോംപറ്റീഷൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.…
ആലപ്പുഴ: ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ വെച്ച് സന്നിധാനത്ത് നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ആക്രമിച്ച യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയിലെ താരത്തിനൊപ്പം എത്തിയയാളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആലപ്പുഴ കളർകോട് ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർത്ഥാടക സംഘത്തിന്‍റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിലമ്പൂർ സ്വദേശി വിഷ്ണുവും ബന്ധുക്കളും ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. വിഷ്ണുവിന്‍റെ മകൾ അലീന ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നു. ഇത് ഇഷ്ടപ്പെടാത്ത ബൈക്കിന്‍റെ ഉടമ കുട്ടിയോട് ദേഷ്യപ്പെടുകയായിരുന്നു. ഇത് തീർത്ഥാടക സംഘം ചോദ്യം ചെയ്തപ്പോൾ ബൈക്കിന്‍റെ താക്കോൽ കൈയിലെടുത്ത് അലീനയെയും ബന്ധുവായ വൃന്ദാവനെയും കുത്തുകയായിരുന്നു.
തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രതിമാസ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരളത്തിന്‍റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. കേന്ദ്ര വൈദ്യുതി നിയമത്തിലെ ഈ ഭേദഗതി കേരളം നടപ്പാക്കേണ്ടിവരും. ഇത് നടപ്പിലാകുന്നതോടെ വിപണിയിലെ സാഹചര്യം അനുസരിച്ച് പ്രതിമാസം നിരക്ക് മാറ്റാനും കെ.എസ്.ഇ.ബിക്ക് കഴിയും. ഡിസംബർ 29ന് ഊർജ മന്ത്രാലയം ഭേദഗതിക്ക് അന്തിമരൂപം നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ ചർച്ചകൾക്ക് തുടക്കമിട്ടിട്ടില്ല. വ്യാഴാഴ്ച വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയേക്കും. സംസ്ഥാനത്തിന് ഭേദഗതിയിൽ നിന്ന് മാറിനിൽക്കാൻ കഴിയുമോ എന്ന കാര്യത്തിലും നിയമോപദേശം തേടിയേക്കും. സ്വകാര്യ വൈദ്യുതി വിതരണ കമ്പനികളുടെ ലാഭം ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇപ്പോൾ വിതരണ കമ്പനികൾ വൈദ്യുതി വാങ്ങുമ്പോൾ, വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ഇന്ധന വില വർദ്ധനവ് മൂലം ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ കഴിയും. ഇത് ഇന്ധന…
വയനാട് : വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കുമൊപ്പം ഓരോ കലോത്സവവേദികൾക്കും സ്വപ്നങ്ങളുടെ കഥ പറയാനുണ്ടാവും, വയനാട് കല്പറ്റ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ അമയ വീട്ടിലെ കറവപ്പശുക്കളെ വിറ്റ് കിട്ടിയ തുകയിലൂടെയാണ് ഭരതനാട്യ വേദിയിലെത്തിയത്. ഒപ്പം കുറിച്യർ വിഭാഗത്തിനും അഭിമാനമാവുകയാണ് അമയ. അച്ഛൻ മലക്കോട്ടൂർ എം. കെ ഉണ്ണികൃഷ്ണൻ, അമ്മ ശ്രീജ എന്നിവർ നൃത്താധ്യാപകരാണ്. കോവിഡ് പ്രതിസന്ധിയിൽ നൃത്തവിദ്യാലയം അടക്കേണ്ടി വന്നതോടെയാണ് വരുമാനം നിലനിർത്തുന്നതിനായ് ഇവർ പശുക്കളെ വാങ്ങിയത്. മകളെ കലോത്സവത്തിൽ വേദിയിലേക്ക് അയക്കാൻ പശുക്കളെ 60000 രൂപക്ക് വിറ്റു. സ്കൂൾ കലോത്സവത്തിന് ക്ലാസിക്കൽ വേദിയിലെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മത്സരാർഥിയാണ് അമയ എന്നും മാതാപിതാക്കൾ പറയുന്നു.
മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. ചൊവ്വാഴ്ച മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മത്സരത്തിന് ശേഷം സ്കാനിംഗിന് വിധേയനായ സഞ്ജു ഫലം ലഭിക്കുന്നതിനായി മുംബൈയിൽ തന്നെ തങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. സഞ്ജു കളിച്ചില്ലെങ്കിൽ രാഹുൽ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കും. പരമ്പരയിലെ രണ്ടാം മത്സരം പൂനെയിലാണ് നടക്കുക. പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് പന്തിൽ അഞ്ച് റൺസ് മാത്രം നേടി പുറത്തായ സഞ്ജു സാംസണെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ വിമർശിച്ചിരുന്നു. സഞ്ജു മികച്ച കളിക്കാരനാണെന്നും മികച്ച പ്രതിഭയുണ്ടെന്നും പറഞ്ഞ ഗവാസ്കർ, ചിലപ്പോഴൊക്കെ ഷോട്ട് തിരഞ്ഞെടുപ്പ് പാളുന്നത് താരത്തിന്റെ വിലയിടിക്കുന്നുണ്ടെന്നും സഞ്ജു നിരാശപ്പെടുത്തിയ മറ്റൊരു സന്ദര്‍ഭം കൂടി കഴിഞ്ഞുപോയെന്നും കൂട്ടിച്ചേർത്തു. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ഗവാസ്കറുടെ കുറ്റപ്പെടുത്തല്‍.
ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്; ബംഗാള്‍ ഗവർണർ സി.വി.ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസികളുടെ വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ആനന്ദ ബോസിന് രാജ്യത്തുടനീളം സുരക്ഷയൊരുക്കും. പശ്ചിമ ബംഗാൾ ഗവർണറാകുന്നതിന് മുമ്പ്, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള സമിതിയിൽ ബോസ് അംഗമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഭീഷണിയെന്നാണ് സൂചന. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ 25 മുതൽ 30 വരെ സിആർപിഎഫ് സായുധ സേനാംഗങ്ങളുടെ അകമ്പടി രാജ്യത്തിന്റെ ഏത് ഭാഗത്തേക്കു യാത്രചെയ്യുമ്പോഴും ആനന്ദബോസിനൊപ്പം ഉണ്ടാകും.
ലഖ്‌നൗ: യോഗി ആദിത്യനാഥിന്‍റെ ഉത്തർ പ്രദേശിൽ കാലാവസ്ഥാ മാറ്റത്തിൻ്റെ സൂചനകള്‍ കാണുന്നില്ലേയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച ശേഷം ബിജെപി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ യാത്രയെ അഭിവാദ്യം ചെയ്തുവെന്നും ജയറാം രമേശ് പറഞ്ഞു. “ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതനും(രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി) ചമ്പത് റായിയെപ്പോലുള്ള വിശ്വഹിന്ദു പരിഷത്ത് നേതാക്കളും രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് കത്തുകൾ എഴുതിയതിന് ശേഷം, ഇന്ന് ബാഗ്പട്ടിലെ ബറൗലിയിലുള്ള ബിജെപി ഓഫീസിൽ നിന്ന് യാത്രികരെ ആവേശത്തോടെ കൈവീശിയാണ് സ്വീകരിച്ചത്. യോഗിയുടെ സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ലക്ഷണങ്ങൾ?”, ജയറാം രമേശ് ട്വീറ്റ് ചെയ്തു. രാമക്ഷേത്രത്തിന്‍റെ മുഖ്യ പുരോഹിതനായ സത്യേന്ദ്ര ദാസും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയും രാഹുലിനെയും യാത്രയെയും അഭിനന്ദിച്ചിരുന്നു. ഈ കഠിനമായ കാലാവസ്ഥയിൽ അത്തരമൊരു പദയാത്ര നടത്തുന്നത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും ഭാരത് ജോഡോ യാത്രയെ ആർക്കും എതിർക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ലെന്നും ചമ്പത് റായ്…
