- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചെന്ന് സമ്മതിക്കുന്ന ഡോക്ടര്‍മാരുടെ സംഭാഷണം പുറത്ത്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച കേസിൽ ആശുപത്രിയുടെ വാദങ്ങൾ പൊളിഞ്ഞു. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹർഷീനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽ കോളേജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായും ഇതിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ളതല്ലെന്നും യുവതി മറ്റ് ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട് എന്നുമായിരുന്നു തുടക്കത്തിൽ ഡോക്ടർമാരുടെ വാദം. പന്തീരാങ്കാവ് മലയിൽകുളങ്ങര അഷ്റഫിന്‍റെ ഭാര്യ ഹർഷീനയെ 2017 നവംബർ 30നാണ് മെഡിക്കൽ കോളേജിലെ മദർ ആൻഡ് ചൈൽഡ് കെയർ സെന്‍ററിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനുശേഷം ഹർഷീനയ്ക്ക് അവശതയും വേദനയും അനുഭവപ്പെട്ടിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാനിൽ കത്രിക കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബർ 14ന് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. കത്രിക 17-ന് പുറത്തെടുത്തു. 12…
യഥാർത്ഥത്തിൽ അന്യഗ്രഹജീവികൾ ഉണ്ടോ? ഇതൊക്കെ ആരുടെ സൃഷ്ടിയാണ്? ലോകമെമ്പാടുമുള്ള ആളുകൾ വളരെക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണിത്. എന്നാൽ കൃത്യമായ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്യഗ്രഹജീവികൾ ഉണ്ടെന്നോ അവർ നമ്മുടെ നാട് സന്ദർശിക്കാറുണ്ടെന്നോ പറയാൻ കഴിയില്ല. എന്നാൽ, ലോകത്തിന്‍റെ പല ഭാഗങ്ങളിലും ടൈം ട്രാവലറാണെന്ന് സ്വയം സ്വയം അവകാശപ്പെടുന്ന നിരവധി ആളുകളുണ്ട്. ഇവരുടെ പ്രധാനപ്പെട്ട വിനോദം താൻ ഒരു ടൈം ട്രാവലറാണ് എന്ന് സ്വയം അവകാശപ്പെടുക, അതുമായി ബന്ധപ്പെട്ട വീഡിയോകൾ ടിക്ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുക എന്നിവയൊക്കെയാണ്. അങ്ങനെയുള്ള ഒരാളുടെ വിചിത്രമായ വാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അന്യഗ്രഹജീവികൾ ഡിസംബർ 8 ന് ഭൂമിയിൽ എത്തുമെന്നാണ് അദ്ദേഹത്തിന്‍റെ വിചിത്രമായ അവകാശവാദം. ടിക് ടോക് ഉപയോക്താവായ എനോ അലറിക് താൻ ഒരു ടൈം ട്രാവലർ ആണെന്നാണ് അവകാശപ്പെടുന്നത്. അഞ്ച് പ്രവചനങ്ങളാണ് അലറിക് നടത്തിയിരിക്കുന്നത്. അതിലൊന്ന് ഡിസംബർ 8 ന് അന്യഗ്രഹജീവികൾ ഒരു വലിയ ബഹിരാകാശ പേടകത്തിൽ ഭൂമിയിലെത്തി മനുഷ്യരുമായി സംവദിക്കും…
മുംബൈ: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.64 എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണ്. യുഎസ് ജോബ്സ് റിപ്പോർട്ട് വരുന്നതോടെ ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തുമെന്നാണ് സൂചനകൾ. ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 0.38 ശതമാനം ഇടിഞ്ഞ് 82.6350 ൽ എത്തി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്കിന്‍റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കുന്നതിന് റിസർവ് ബാങ്കിന് വിദേശനാണ്യ കരുതൽ ശേഖരം കുറവാണ്. റിസർവ് ബാങ്കിന്‍റെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് 2020 ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. കഴിഞ്ഞയാഴ്ച ഫോറെക്സ് കരുതൽ ശേഖരം 537.5 ബില്യൺ ഡോളറായിരുന്നു.
ഡൽഹി: സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അനുശോചന കുറിപ്പിനൊപ്പം മുലായം സിംഗ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ജയപ്രകാശ് നാരായണന്‍റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനപ്രിയമാക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത എളിയ നേതാവായിരുന്നു അദ്ദേഹമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ അദ്ദേഹവുമായി ബന്ധമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മുലായം സിംഗ് യാദവ് ഇന്ന് രാവിലെ അന്തരിച്ചത്. ശ്വാസതടസ്സവും വൃക്കകളുടെ പ്രവർത്തനക്ഷമതയും തകരാറിലായതിനെ തുടർന്നാണ് മുലായത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് മരണം. അദ്ദേഹത്തിന്‍റെ മകൻ അഖിലേഷ് യാദവാണ് മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
തമിഴ്നാട്: കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ജോലാർപേട്ടിനടുത്തുള്ള മണ്ഡലവാഡി ഗ്രാമത്തിൽ താമസിക്കുന്ന മുരളി (27) ഒരു വർഷം മുമ്പാണ് ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസമാണ് ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് മുരളിയും അമ്മ ശിവകാമിയും (55) ആത്മഹത്യ ചെയ്തത്. കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആൺമക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ കാണാൻ അമ്മ ശിവകാമിയും മുരളിയും എത്തിയിരുന്നു. പെൺകുട്ടി ജനിച്ചതിൽ ഇരുവരും വളരെ നിരാശരായിരുന്നു. കുട്ടിയെ സന്ദർശിച്ച് മടങ്ങിയെത്തിയ അമ്മയും മകനും വെള്ളിയാഴ്ച രാത്രി ചിക്കൻ കറിയിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആയിട്ടും വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ ജോലൂർപേട്ട് പൊലീസിൽ വിവരമറിയിച്ചു.…
കീവ്: ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പാലം സ്ഫോടനത്തിൽ തകർത്തതിന് യുക്രൈനെ കുറ്റപ്പെടുത്തി റഷ്യ. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ സംഭവത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ചു. ആക്രമണത്തിന്‍റെ സൂത്രധാരനും ആക്രമികളും സ്പോൺസർമാരും യുക്രൈൻ തന്നെയാണെന്ന് പുടിൻ പറഞ്ഞു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അന്വേഷണ സമിതിയുടെ തലവനുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പുടിൻ. ഞായറാഴ്ച തെക്കൻ യുക്രേനിയൻ നഗരത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ യുക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി അപലപിച്ചു. കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായി പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് സ്ഫോടനത്തിൽ തകർന്നത്. യുദ്ധം മുറുകിയതോടെ പാലത്തിന്‍റെ തകർച്ച റഷ്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ…
ഭാഷ ഭേദമന്യേ സിനിമാപ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച തമിഴ് ചിത്രമാണ് ഗജനി. നടൻ സൂര്യയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു ഗജനി. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അസിൻ ആയിരുന്നു നായിക. ഇപ്പോൾ, ഗജാനി റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷം, ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് എആർ മുരുഗദോസ് താരവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ഇത് മൂന്നാം തവണയാണ് സൂര്യ-മുരുഗദോസ് കോമ്പോ ഒന്നിക്കുന്ന്. സൂര്യ നായകനായെത്തിയ ‘ഏഴാം അറിവ്’ എന്ന ചിത്രം സംവിധാനം ചെയ്തത് മുരുഗദോസ് ആയിരുന്നു. 2005-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിച്ചത്. അസിനും നയൻതാരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ നയൻതാര ചിത്രത്തിന്‍റെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിൽ നായകനായെത്തിയത് ആമിർ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ സ്വർണ്ണ വില കുത്തനെ ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി 1,080 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 38080 രൂപയാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4,785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 20 രൂപ ഉയർന്നു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,940 രൂപയാണ് വിപണി വില.
ലണ്ടന്‍: എല്ലാവരെയും വിദേശത്തേക്ക് പറഞ്ഞുവിടുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ യൂറോപ്പ്-യുകെ മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജോലിക്കായി വിദേശത്തേക്ക് പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനും സമഗ്രമായ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും വിദേശത്തേക്ക് അയയ്ക്കുകയല്ല സർക്കാരിന്റെ നയം. സംസ്ഥാനത്ത് തന്നെ വികസനം നടത്തി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശാക്തീകരിക്കുകയും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. “കേരളത്തിന്‍റെ വ്യാവസായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണം. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുന്നതിനുമായാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങള്‍കൂടി അറിയണം എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019-ല്‍ യുഎഇയില്‍ നടന്നിരുന്നു.”…
സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററാണെന്ന ആരോപണം കെഎസ്ആർടിസി നിഷേധിച്ചു. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് അതിവേഗത്തിൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ മാനേജ്മെന്‍റ് നിർദേശം നൽകിയെന്നാരോപിച്ച് ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിരുന്നു. സ്വിഫ്റ്റ് ബസുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററാണ്. മറ്റ് സംസ്ഥാനങ്ങളിലെ വോൾവോ ബസുകളുടെ സമയവും സ്വിഫ്റ്റ് ബസുകളുടെ സമയവും തമ്മിലുള്ള അന്തരം കാരണം യഥാസമയം എത്താൻ കഴിയാത്തതിനാലാണ് കളക്ഷൻ കുറയുന്നതെന്ന് ജീവനക്കാർ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. തമിഴ്നാട്ടിൽ ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററും സ്വിഫ്റ്റ് ബസുകൾക്ക് 90 കിലോമീറ്റർ വേഗപരിധിയും ഉള്ളതിനാൽ രണ്ടും മൂന്നും മണിക്കൂര്‍ വൈകുന്നതായും പരാതി ഉയർന്നിരുന്നു. സ്ഥിരമായി വൈകുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറയുകയാണ്. ഇതിന് പരിഹാരമെന്നോണം തമിഴ്നാട്ടിൽ 110 കിലോമീറ്റർ വേഗത്തിലാണ് വാഹനം ഓടിക്കുന്നതെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മാനേജ്മെന്‍റ് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
