- സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് Sr ലൂസി കുര്യന്
- കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം
- പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര് (70) അന്തരിച്ചു
- ‘നിരോധിത സംഘടനയിൽനിന്ന് കെജ്രിവാൾ പണം കൈപ്പറ്റി’; NIA അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ
- ബഹ്റൈനിൽ മലയാളി യുവതി മരണപ്പെട്ടു
- ആലുവയിലെ വീട്ടില്നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു
Author: News Desk
ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ നവംബർ-ഡിസംബർ മാസത്തോടെ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ആപ്പിളും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5 ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൊബൈൽ സേവന ദാതാക്കളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി സേവനങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സ്മാർട്ട്ഫോൺ സോഫ്റ്റ്‌വെയർ 5 ജിയുമായി പൊരുത്തപ്പെടുന്നില്ല എന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു. കൂടാതെ, നെറ്റ്‍വർക്കിലെ പ്രശ്നങ്ങൾ കാരണം, 5 ജി പ്രഖ്യാപിച്ച നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് പോലും സേവനം ലഭിച്ചില്ല. ഐഫോൺ 14, 13, 12, ഐഫോൺ എസ്ഇ എന്നിവയുൾപ്പെടെയുള്ള മോഡലുകൾക്കായുള്ള സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. നവംബർ പകുതിയോടെ എല്ലാ 5 ജി ഹാൻഡ്സെറ്റുകളിലും സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പൂർത്തിയാക്കുമെന്ന് സാംസങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. ഹാൻഡ്സെറ്റ് നിർമ്മാതാക്കൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ നടത്താത്തതാണ് പ്രശ്നമെന്ന് ടെലികോം ഓപ്പറേറ്റർമാർ ചൂണ്ടിക്കാണിച്ചിരുന്നു.
റാഞ്ചി: 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ ഉത്തർപ്രദേശ് പോലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രാദേശിക ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു. വെടിവെപ്പ് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതികളെ പിടികൂടാനുള്ള യുപി പോലീസിന്‍റെ ഓപ്പറേഷനെക്കുറിച്ച് ലോക്കൽ പോലീസിന് ഒരു വിവരവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. റെയ്ഡിനിടെ ബിജെപി നേതാവും ജസ്പൂർ ബ്ലോക്ക് തലവനുമായ ഗുർതാജ് ഭുല്ലറിന്‍റെ കുടുംബവും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതരായ ഗ്രാമീണർ പോലീസിനെ വളഞ്ഞതോടെ ഇരുവശത്തുനിന്നും വെടിവയ്പുണ്ടായി. ഭുല്ലറിന്‍റെ ഭാര്യ ഗുർപ്രീത് കൗറിനും വെടിയേറ്റു. അവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൗറിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് പ്രകോപിതരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പിൽ മൂന്ന് പോലീസുകാർക്ക് വെടിയേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും യുപി പോലീസ് അറിയിച്ചു.
ന്യൂഡല്‍ഹി: ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാർ വിചാരണ നേരിടാനൊരുങ്ങുന്നു. സുശീൽ കുമാറിനും മറ്റ് 17 പേർക്കുമെതിരെ കൊലപാതകം, വധശ്രമം, കലാപം, നിയമവിരുദ്ധമായി സംഘംചേരൽ, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഡൽഹി കോടതി ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ രണ്ട് പ്രതികള്‍ക്കെതിരെയും ഡൽഹി കോടതി കുറ്റം ചുമത്തി. 2021 മെയ് 4ന് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് 23 കാരനായ സാഗർ റാണയെയും സാഗറിന്‍റെ രണ്ട് സുഹൃത്തുക്കളെയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചിരുന്നു. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാഗർ പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു.
പിറ്റ് ഐലന്‍റ്: ന്യൂസിലാന്‍റിലെ പിറ്റ് ദ്വീപിന്‍റെ തീരത്ത് 240 തിമിംഗലങ്ങൾ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും സ്വാഭാവികമായി ചാവുകയായിരുന്നു. ചെറിയ ജീവനുള്ള തിമിംഗലങ്ങളെ അധികൃതർ ദയാവധം നടത്തിയതായി തീരദേശ സംരക്ഷണ വകുപ്പ് അറിയിച്ചു. നൂറിൽ താഴെ ആളുകൾ താമസിക്കുന്ന പിറ്റ് ദ്വീപ് വിവിധതരം സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലും അവയെ കടലിലേക്ക് തിരിച്ചയച്ചാൽ സ്രാവുകൾ അവയെ ഭക്ഷിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാലുമാണ് ദയാവധം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. “ഈ തീരുമാനം എടുക്കാൻ എളുപ്പമായിരുന്നില്ല, പക്ഷേ അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ ആ ജീവികളോട് ദയ കാണിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ദയാവധത്തിന് മുതിർന്നത്, മനുഷ്യർക്കും തിമിംഗലങ്ങൾക്കും നേരെയുള്ള സ്രാവ് ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ തിമിംഗലങ്ങളെ ഈ പ്രദേശത്ത് കടലിലേക്ക് തിരികെ വിടുന്നത് ശരിയായ തീരുമാനമല്ല,” മറൈൻ സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉപദേഷ്ടാവ് ഡേവ് ലൻഡ്‌ക്വിസ്റ്റ് പറഞ്ഞു. ന്യൂസിലാൻഡിലെ തെക്കൻ ദ്വീപിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 840 കിലോമീറ്റർ അകലെയുള്ള ചാത്തം ദ്വീപുകളിലെ ദ്വീപസമൂഹത്തിലാണ് തിമിംഗലങ്ങളെ കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ മനുഷ്യസാന്ദ്രതയുള്ള…
കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ ജയം സ്വന്തമാക്കി എഫ്.സി ഗോവ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ എഡു ബേഡിയ നേടിയ ഗോളിലാണ് ഗോവ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 2-1നാണ് ഗോവയുടെ വിജയം. മത്സരത്തിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട ഈസ്റ്റ് ബംഗാളിനെതിരെ ഏഴാം മിനിറ്റിൽ ഗോവ ലീഡ് നേടി. അൽവാരെ വാസ്ക്വെസ് ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ താരത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രണ്ടൻ ഫെർണാണ്ടസ് ഗോൾകീപ്പർ കമൽജിത് സിംഗിനെ മറികടന്ന് ഗോൾ നേടി. കളിയുടെ 20-ാം മിനിറ്റിലും 39-ാം മിനിറ്റിലും നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കാൻ ഗോവയ്ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ചില അവസരങ്ങൾ സൃഷ്ടിക്കുകയും 64-ാം മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു.
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ പീഡന പരാതി പിൻവലിക്കാൻ ഇടപെട്ടെന്ന് പരാതിക്കാരി ആരോപിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റിയത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എസ്.ബിജോയിയെ പകരം നിയമിച്ചു. മറ്റ് നാല് പേരെയും സ്ഥലം മാറ്റിയെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ ദ്രുതഗതിയിൽ നടപടി എടുക്കാൻ കാരണം. സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി എം.എൽ.എയ്ക്കെതിരായ പരാതി നൽകിയത്. ഇത് കോവളം എസ്.എച്ച്.ഒയ്ക്ക് കൈമാറിയിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ എൽദോസ് കുന്നപ്പിള്ളി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും ഇതിന് എസ്എച്ച്ഒ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും യുവതി ആരോപിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷൻ എസ്എച്ച്ഒ എം എം മഞ്ജുദാസിനെ നെയ്യാർ ഡാമിലേക്കും പട്ടണക്കാട് എസ്എച്ച്ഒ ആർ എസ് ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും സ്ഥലം മാറ്റി.
രാഷ്ട്രീയ നേതാക്കൾ പരസ്പരം സൗഹൃദത്തിലാണെന്നും അണികളെയാണ് ഭിന്നിപ്പിക്കുന്നതെന്നും അവരാണ് രക്തസാക്ഷികളാകുന്നതെന്നും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഒരു നേതാവിനെയും രക്തസാക്ഷിയായി കണ്ടിട്ടില്ലെന്നും അനൂപ് മേനോൻ പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ വരാലിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമുണ്ടോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “രാഷ്ട്രീയവുമായി എന്നല്ല, മതത്തെ ഒന്നിനോടും കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. അത് വ്യക്തിപരമായ വിശ്വാസമാണ്. മറ്റുള്ളവരുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും ശരിയായ കാര്യം എന്നാണ് എനിക്ക് തോന്നുന്നത്. മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ പരസ്പരം നല്ല ബന്ധത്തിലാണ്. അണികളെയാണ് ഭിന്നിപ്പിക്കുന്നത്. അവരാണ് രക്തസാക്ഷികളായി മാറുന്നത്. ഒരു നേതാവിനെയും രക്തസാക്ഷിയായി കണ്ടിട്ടില്ല”, അനൂപ് മേനോൻ പറഞ്ഞു.
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ ശശി തരൂരിന് കൈമാറിയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി. 68 പോളിംഗ് ബൂത്തുകളിലൂടെ രഹസ്യ ബാലറ്റ് വഴി സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. 9,000 വോട്ടർമാരുള്ള പട്ടികയിൽ വിലാസമോ ബൂത്ത് വിവരങ്ങളോ ഇല്ലാത്ത 3,267 പേരുണ്ട്. ഇത് പ്രചാരണത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ ശശി തരൂർ വോട്ടർമാരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഫോൺ നമ്പറുകൾ തരൂരിന് നൽകിയത്. മൂവായിരത്തോളം പേരുടെ വിലാസം ഇപ്പോഴും ലഭ്യമല്ല. പി.സി.സി, എ.ഐ.സി.സി, ഭാരത് ജോഡോ യാത്ര എന്നിവിടങ്ങളിലായി 68 പോളിംഗ് ബൂത്തുകൾ ഉണ്ടാകുമെന്ന് മിസ്ത്രി പറഞ്ഞു. അതേസമയം വോട്ടർമാരുടെ ഫോൺ നമ്പറുകൾ നൽകിയതിൽ തരൂർ സംതൃപ്തി പ്രകടിപ്പിച്ചു. ചില മുതിർന്ന നേതാക്കൾ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാൽ രഹസ്യ ബാലറ്റ് വഴി വോട്ടെടുപ്പ് നടത്തുന്നത് ഗുണം ചെയ്യുമെന്നും തരൂർ പറഞ്ഞു. തരൂരിന്റെ…
കോട്ടയം: തൊഴിൽ തട്ടിപ്പിന് ഇരയായി മ്യാൻമറിൽ ബന്ദികളാക്കപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പെടെ 10 പേരെ കൂടി വിട്ടയച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് ഉൾപ്പെടെ 10 പേരെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചത്. വൈശാഖിനൊപ്പമുള്ള മറ്റ് ഒമ്പത് പേരും തമിഴ്നാട് സ്വദേശികളാണ്. വൈശാഖിനെയും കൂടെയുള്ളവരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചെലവിൽ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തമിഴ്നാട് എൻആർകെ ഓഫീസർ അനു പി ചാക്കോ പറഞ്ഞു. ഒരു സുഹൃത്ത് വഴി ജോലിക്കായി തായ്‌ലൻഡിലേക്കു പോയെന്നും അവിടെ നിന്ന് മ്യാൻമാറിലേക്ക് പിടിച്ചുകൊണ്ട് വരികയായിരുന്നെന്നും വൈശാഖ് പറഞ്ഞു. ഡാറ്റാ എൻട്രി ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ടാണ് സുഹൃത്ത് മുഖേന വൈശാഖ് ജോലിക്ക് അപേക്ഷിച്ചത്.
ന്യൂഡല്‍ഹി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. രാജശ്രീ എം.എസിന്‍റെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി. വൈസ് ചാൻസലർ നിയമനത്തിനായി പാനൽ ചാൻസലർക്ക് കൈമാറുന്നതിന് പകരം ഒരാളുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറയുന്നതിനായി മാറ്റി വച്ചു. വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ ശ്രീജിത്ത് പി.എസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2013ലെ യുജിസി ചട്ടങ്ങളുടെ ലംഘനമാണ് നിയമനമെന്ന് ശ്രീജിത്തിന്‍റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, 2013ലെ യു.ജി.സി ചട്ടപ്രകാരം സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നിയമനം നടത്താൻ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ ചൂണ്ടിക്കാട്ടി. യു.ജി.സിയുടെ അനുമതിയോടെയാണ് നിയമനം നടത്തിയതെന്നും രാജശ്രീയുടെ യോഗ്യതയെച്ചൊല്ലി ആർക്കും തർക്കമില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. യുജിസി ചട്ടപ്രകാരം വൈസ് ചാൻസലർ നിയമനത്തിനായി…