- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം. കശ്മീർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിലപാട് കമ്മിഷൻ വ്യക്തമാക്കാനും സാധ്യതയുണ്ട്. ഗുജറാത്ത് സർക്കാരിന്റെ കാലാവധി 2023 ഫെബ്രുവരി 18നും ഹിമാചൽ പ്രദേശ് സർക്കാരിന്റെ കാലാവധി 2023 ജനുവരി 8നും അവസാനിക്കും.
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം വെറും 10 ബില്യൺ ഡോളറിന്‍റെ മാർജിനിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട് പ്രകാരം, 2022 ജനുവരി-മാർച്ച് പാദത്തിൽ അഞ്ചാം സ്ഥാനത്തുള്ള യുകെയെ ഇന്ത്യ മറികടന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ യുകെയെ മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് അനുസരിച്ച്, 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നു. 2025-26ൽ ജർമ്മനിക്കൊപ്പം ഇന്ത്യയുമെത്തും. എന്നാൽ കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നതുപോലെ രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറില്ല. സമ്പദ്‍വ്യവസ്ഥയുടെ വലുപ്പം 4.94 ട്രില്യൺ ഡോളറായിരിക്കും. എന്നാൽ അടുത്ത വർഷം 5.17 ട്രില്യൺ വലുപ്പമുള്ള ജപ്പാനെ ഇന്ത്യ മറികടക്കും. ഇന്ത്യ 5.36 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. 2028 ഓടെ, യുഎസ് 30.28 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി വളരുകയും ചൈന 28.25…
ദുബായ്: റോഷാക്ക് സിനിമയിൽ നിഗൂഢതകളില്ലെന്നും മനസ്സിലാകാത്തവർക്ക് വീണ്ടും സിനിമ കാണാമെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ മെഗാസ്റ്റാർ ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. “സിനിമ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ലോകത്ത് കുറ്റകൃത്യങ്ങൾ ഉണ്ടായിരുന്നു, സിനിമ കണ്ടതിന് ശേഷം ആരും കുറ്റവാളികളാകുന്നില്ല. വ്യത്യസ്തമായ ഒരു പാത സ്വീകരിക്കുന്ന സിനിമയാണ് റോഷാക്ക്. കഥയ്ക്കും കഥാപാത്രത്തിനും വലിയ സർപ്രൈസുകളൊന്നുമില്ല, പക്ഷേ കഥയുടെ പാത വ്യത്യസ്തമാണ്. നിർമ്മാണ രീതിയും ആവിഷ്കാര രീതിയും വ്യത്യസ്തമാണ്. എല്ലാ സിനിമകളും വ്യത്യസ്തമായിരിക്കണമെന്നാണ് എന്‍റെ ആഗ്രഹം. പരീക്ഷണാത്മക സിനിമകളുണ്ട്. പ്രേക്ഷകരെ പരീക്ഷിക്കുന്ന സിനിമകളുണ്ട്. റോഷാക്ക് ഒരു പരീക്ഷണാത്മക ചിത്രമാണ്. ചില കാര്യങ്ങൾ കൂടുതൽ തവണ കണ്ടാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. പാട്ടുകൾ കേട്ട് കേട്ട് ഇഷ്ടപ്പെടുന്നതുപോലെ ഒന്നിലേറെ തവണ കണ്ടാൽ മികച്ചതായി തോന്നും. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ലോകമെമ്പാടുമുള്ള ആളുകൾ പഴയതും പുതിയതുമായ സിനിമകൾ കണ്ടു. ഈ കാലത്ത് ലോകത്തിലെ എല്ലാ സിനിമാ പ്രേക്ഷകരും മാറുകയും എല്ലായിടത്തും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. മലയാള…
വടക്കഞ്ചേരി അപകടം:സ്കൂള് അധികൃതർ മാര്ഗനിര്ദേശങ്ങള് പാലിച്ചില്ലെന്ന് വി. ശിവന്കുട്ടി
തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് പോകുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവ് കർശനമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വടക്കഞ്ചേരി അപകടത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി എടുക്കും. വീണ്ടും ഒരു സർക്കുലർ കൂടി പുറപ്പെടുവിക്കും. മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രി 9 മുതൽ രാവിലെ 6 വരെ സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്ര അനുവദിക്കില്ല. ടൂറിസം വകുപ്പ് അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. പഠന യാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടതായിരിക്കണം. 2020 മാർച്ച് 2 ലെ ഉത്തരവിൽ എല്ലാ യാത്രകളുടെയും ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ മേധാവികൾക്ക് മാത്രമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
ബ്രസീലിയ: ചാർജറുകൾ ഇല്ലാതെ ഐഫോണുകൾ വിറ്റതിന് ആപ്പിളിന് 20 മില്യൺ ഡോളർ പിഴ ചുമത്തി. ഒരു അധിക ഉൽപ്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് “ദുരുപയോഗം” എന്ന് വിശേഷിപ്പിച്ച് ബ്രസീലിയൻ ജഡ്ജിയാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഇതേ വിഷയത്തിൽ സെപ്റ്റംബറിൽ ബ്രസീൽ നീതിന്യായ മന്ത്രാലയം ആപ്പിളിന് 2.5 മില്യൺ ഡോളർ പിഴ ചുമത്തുകയും ചാർജറുകൾ ഇല്ലാതെ 12, 13 മോഡൽ ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ആപ്പിളിനെ വിലക്കുകയും ചെയ്തിരുന്നു. 2020 ഒക്ടോബറിൽ, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ കുറയ്ക്കുന്നതിനെന്ന പേരിൽ ആപ്പിൾ പുതിയ ഐഫോണുകളിൽ ചാർജറുകൾ ഉൾപ്പെടുത്തുന്നത് നിർത്തി. എന്നാൽ ജഡ്ജ് കാരമുരു അഫോൺസോ ഫ്രാൻസിസ്കോ തന്‍റെ വിധിന്യായത്തിൽ ആദ്യ ഉൽപ്പന്നം പ്രവർത്തിപ്പിക്കാൻ, രണ്ടാമത് മറ്റൊരു ഉത്പന്നം കൂടി വാങ്ങേണ്ട അവസ്ഥയാണെന്ന് എഴുതി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 12, 13 ഐഫോൺ മോഡലുകൾ വാങ്ങിയ ബ്രസീലിലെ എല്ലാ ഉപഭോക്താക്കൾക്കും ചാർജറുകൾ നൽകാൻ അദ്ദേഹം കാലിഫോർണിയ കമ്പനിയോട് ഉത്തരവിട്ടു. എല്ലാ പുതിയ ഫോണുകൾക്കൊപ്പം അവയും ഉൾപ്പെടുത്താനും നിർദേശം…
പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കോട്ടമുടി പ്രദേശത്തെ ബി ലൈനിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിൻ ആനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇത് ഒരു സ്ഥിരം അപകട മേഖലയാണ്. കന്യാകുമാരിയിൽ നിന്ന് അസമിലെ ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന വിവേക് എക്‌സ്പ്രസാണ് ആനയുടെ ജീവനെടുത്തത്. നേരത്തെ 2016 ലും 2019 ലും ഈ പ്രദേശത്ത് കാട്ടാനകളെ ട്രെയിൻ ഇടിച്ചിരുന്നു. ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോൾ വേഗത കുറയ്ക്കാൻ നിർദ്ദേശം നൽകണമെന്ന് വനംവകുപ്പും മറ്റും റെയിൽവേയോട് വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവർക്കും കാട്ടാനകൾ ഭീഷണിയാണ്.
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ ക്രിക്കറ്റ് ഓസ്ട്രേലിയയിൽ (ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്) ആരംഭിച്ചു. ബോർഡിന്‍റെ നിലവിലെ നിയമങ്ങൾ പ്രകാരം വാർണറുടെ വിലക്ക് നീക്കാൻ കഴിയില്ല. അതിനാൽ ബോർഡിന്‍റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ ശേഷമേ നടപടിയുണ്ടാകൂ. ആരോൺ ഫിഞ്ചിന്‍റെ വിരമിക്കലിനെ തുടർന്ന് ഒഴിവുവന്ന ഓസ്ട്രേലിയൻ ഏകദിന ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന കളിക്കാരിൽ ഒരാളാണ് വാർണർ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് 2018ൽ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന വാർണറെ ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്നും ആജീവനാന്തം ക്യാപ്റ്റൻസിയിൽ നിന്നും വിലക്കിയിരുന്നു.
കോഴിക്കോട്: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട് വരുന്നു. ഇതിലൂടെ വാഹനങ്ങൾക്ക് പരസ്പരം കൂട്ടിമുട്ടാതെ ജംഗ്ഷനുകളിലൂടെ കടന്നുപോകാൻ കഴിയും. പന്തീരാങ്കാവിനടുത്തുള്ള ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് നിർമ്മിക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും സംഗമിക്കുന്നത് ഇവിടെയാണ്. ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ട്രമ്പറ്റ് ഇന്റർചേഞ്ചിലൂടെ എവിടെയും പോകാൻ കഴിയുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ പറഞ്ഞു. വാഹനങ്ങൾ മേൽപ്പാലങ്ങളിലൂടെ കടന്നുപോകും. ഇരിങ്ങല്ലൂരിൽ നാല് ചെറിയ മേൽപ്പാലങ്ങളും ഒരു വലിയ മേൽപ്പാലവും ഉണ്ടാകും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേല്‍പ്പാലമുണ്ടാവുക. സാധാരണയായി, വാഹനങ്ങൾ തിരിയാൻ ജംഗ്ഷനുകളിൽ റൗണ്ട് എബൗട്ടുകളാണ് നിർമ്മിക്കുന്നത്. ഇതിലൂടെ വാഹനങ്ങൾ പരസ്പരം കടന്നുപോകും. രണ്ട് പ്രധാന ദേശീയപാതകളുടെ സംഗമസ്ഥാനത്താണ് ട്രമ്പറ്റ് ഇന്റർസെക്ഷൻ നിർമ്മിക്കുന്നത്. ഗതാഗതത്തിനു തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനും, കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം കവലകൾ നിർമ്മിക്കുന്നത്. ബെംഗളൂരുവിലെ കെംബഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയ പാത…
തിരുവനന്തപുരം: കേന്ദ്ര നിർദേശ പ്രകാരം ബിജെപി കോർ കമ്മിറ്റി അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, കീഴ്വഴക്കം ലംഘിച്ചാണ് ഔദ്യോഗിക ചുമതല നൽകിയതെന്നും ഇത് അസാധാരണമായ നടപടിയാണെന്നും ആരോപണമുണ്ട്.
റിയാദ്: സൗദി ഹജ്ജ് മന്ത്രാലയം ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പുരുഷ സഹചാരിയില്ലാതെ ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹജ്ജിനുള്ള പ്രായപരിധി 65 വയസ്സിന് താഴെയായി നിശ്ചയിച്ചുള്ള തീരുമാനം സൗദി സർക്കാർ പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കും. ഹജ്ജിനോ ഉംറയ്ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. പ്രായപരിധി പിൻവലിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയം ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചിട്ടുണ്ട്. പ്രായപരിധി കുറച്ചതോടെ നിരവധി പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടമായി. നേരത്തെ 70 വയസിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താമായിരുന്നു. കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. കോവിഡ് -19 അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി ഹജ്ജ് നിർവഹിക്കാൻ അനുവദിച്ചിരുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷം സൗദി സർക്കാർ 10 ലക്ഷമായി കുറച്ചിരുന്നു. ഇതോടെ കേരളത്തിന്‍റെ ഹജ്ജ്…
