- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
മെല്‍ബണ്‍: ഈ മാസം 23 ന് നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 12 മത്സരം കാണാൻ സംഘാടകർ ഒരുക്കിയ അധിക ടിക്കറ്റുകളും നിമിഷനേരം കൊണ്ട് വിറ്റ്തീർന്നു . ഏകദേശം 100,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (എംസിജി) ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. മത്സരത്തിനുള്ള എല്ലാ സീറ്റ് ടിക്കറ്റുകളും മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു. ഇതേതുടർന്ന് മത്സരം കാണാൻ തയ്യാറുള്ളവർക്ക് സ്റ്റാൻഡിംഗ് ടിക്കറ്റുകൾ സംഘാടകർ ഒരുക്കിയിരുന്നു. വിൽപ്പനയ്ക്ക് വച്ച് 10 മിനിറ്റിനുള്ളിൽ ഇത് വിറ്റുതീർന്നു. അതേസമയം, ടിക്കറ്റ് വാങ്ങിയിട്ടും ഒരു കാരണവശാലും ലോകകപ്പ് കാണാൻ എത്താൻ കഴിയാത്തവർക്കായി സംഘാടകർ ഔദ്യോഗിക ടിക്കറ്റ് റീസെയിൽ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. 22 ന് സിഡ്നിയിൽ നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലൻഡ് സൂപ്പർ 12 മത്സരത്തിനുള്ള ടിക്കറ്റുകളും വിറ്റഴിഞ്ഞു.
ന്യൂഡല്‍ഹി: മലയൻകീഴ് പീഡനക്കേസിൽ പരാതി നൽകാൻ വൈകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതി. 2019 ൽ നടന്ന പീഡനത്തിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയത് എന്താണെന്ന് കോടതി പരാതിക്കാരിയോട് ചോദിച്ചു. പ്രതി എസ്.എച്ച്.ഒ സൈജുവിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. അന്ന് പരാതി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. എന്നാൽ എസ്എച്ച്ഒ സൈജുവിന് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് കേരള ഹൈക്കോടതിയാണ്. ഭർത്താവിനൊപ്പം വിദേശത്ത് താമസിച്ചിരുന്ന വനിതാ ഡോക്ടർ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സൈജുവിനെ പരിചയപ്പെടുന്നത്. തന്‍റെ പേരിലുള്ള കടകൾ പരാതിക്കാരി വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം തീർക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. വാടക പ്രശ്നം പരിഹരിക്കാൻ ചെലവ് വേണമെന്ന് എസ്എച്ച്ഒ…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മുൻപുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും ഏഴ് ജില്ലകളിലെ യെല്ലോ അലർട്ട് തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് കേരളത്തിലെ ഇപ്പോഴത്തെ മഴയ്ക്ക് കാരണം. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴയുണ്ടാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ: ചെട്ടികുളങ്ങര കുഞ്ഞുമോൻ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. കുഞ്ഞുമോന്റെ സഹോദരൻ സേവ്യർ, ഭാര്യ വിലാസിനി, മക്കളായ ഷൈബു, ഷിബു എന്നിവർക്ക് മാവേലിക്കര സെഷൻസ് കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരൻ സേവ്യറും ഭാര്യയും മക്കളും ചേർന്ന് കുഞ്ഞുമോനെ ചവിട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ജീവപര്യന്തത്തിന് പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതികൾക്ക് ചുമത്തിയിട്ടുണ്ട്.
മുംബൈ: പരിക്കിനെ തുടർന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി ടി20 ലോകകപ്പ് ടീമിൽ. സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്. താരം ഓസ്ട്രേലിയയിലെത്തി ഇന്ത്യൻ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഷമിക്കൊപ്പം മുഹമ്മദ് സിറാജ്, ശർദ്ദുൽ ഠാക്കൂർ എന്നിവർ ബാക്ക് അപ്പ് കളിക്കാരായി ടീമിലുണ്ടാകും. രോഹിത് ശർമ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി എന്നിവരടങ്ങുന്നതാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം.
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ വിമാനത്താവളത്തിൽ വച്ച് പാക് ധനമന്ത്രി ഇസ്ഹാഖ് ദാറിന് നേരെ ആക്രമണമുണ്ടായി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാനാണ് പുതുതായി നിയമിതനായ ധനകാര്യ മന്ത്രി അമേരിക്കയിൽ എത്തിയത്. ‘കള്ളൻ’ എന്നും നുണയനെന്നും വിളിച്ചാണ് പ്രതിഷേധക്കാർ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. അദ്ദേഹത്തെ “ചോർ-ചോർ” എന്ന് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മന്ത്രിക്കെതിരെ പരാമർശങ്ങൾ ഉപയോഗിച്ചതിൽ പ്രകോപിതരായ ദറിന്റെ സഹായികൾ പ്രതിഷേധക്കാരന് നേരെ മോശം വാക്കുകൾ ഉപയോഗിക്കുന്നതും വീഡിയോയിൽ കാണാം. ഇതെല്ലാം ഉള്‍പ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതാദ്യമായല്ല ഒരു പാകിസ്ഥാൻ മന്ത്രി വിദേശ സന്ദർശനത്തിനിടെ പരസ്യമായി അധിക്ഷേപിക്കപ്പെടുന്നത്.
അപർണ ബാലമുരളി നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇനി ഉത്തര’ത്തെ പ്രശംസിച്ച് തൃശൂർ മേയർ എം കെ വർഗീസ്. കഴിഞ്ഞ ദിവസമാണ് മേയർ ചിത്രം കണ്ടത്. മേയർ ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു. “സ്ത്രീകൾ ചിന്തിക്കുകയാണെങ്കിൽ, ഇവിടെ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും, എന്തിനെയും കൈകാര്യം ചെയ്യാൻ കഴിയും,” മേയർ പറഞ്ഞു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ദേശീയ പുരസ്കാരം നേടിയ ശേഷം അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രമാണിത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന അപർണയുടെ മലയാള ചിത്രമാണിത്. ഹരീഷ് ഉത്തമൻ, സിദ്ധാർഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനേശ് പി, ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നു.
തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കെ.സുരേന്ദ്രൻ
തിരൂർ: തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരൂരിലെ തുഞ്ചൻപറമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരിൽ പ്രതിമ സ്ഥാപിക്കാൻ കഴിയാത്തത് സാംസ്കാരിക കേന്ദ്രത്തിന് വലിയ അപമാനമാണ്. നേരത്തെ തിരൂർ മുനിസിപ്പാലിറ്റി പ്രതിമ സ്ഥാപിക്കാൻ തയ്യാറായിരുന്നുവെങ്കിലും ചില രഹസ്യ താൽപര്യക്കാർ ഇത്തരമൊരു പ്രതിമ ഇവിടെ അനുവദിക്കില്ലെന്ന് വാശിപിടിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തടസം നിൽക്കുകയാണ് ചെയ്തത്. സി.പി.എമ്മും അവരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി. പ്രതിമ സ്ഥാപിക്കുന്നതിന്‍റെ അപകടമെന്താണെന്ന് വിശദീകരിക്കാൻ സർക്കാരിനും മുസ്ലിം ലീഗിനും ബാധ്യതയുണ്ട്. പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. മുസ്ലിം ലീഗിന്‍റെ പുതിയ നേതൃത്വം ഇതിനോട് സഹകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. വരേണ്യ വർഗത്തിന്‍റെ ഭാഷയാണെന്ന മട്ടിലാണ് കേരളത്തിൽ ഹിന്ദി പ്രചരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഹിന്ദിയോട് ഇത്രയധികം വിരോധമെന്ന് മനസ്സിലാകുന്നില്ല. ഹിന്ദി പഠിക്കേണ്ടത് എല്ലാവർക്കും ബാധകമാണ്. എന്നാൽ ഭാഷ ആരുടെയും മേൽ അടിച്ചേൽപ്പിക്കുന്നില്ല. ഈ വിഷയത്തിൽ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സുരേഷ്…
ദില്ലി: ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. ഹിമാചൽ തിരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായവരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്മീഷന്റെ ഭാഗത്ത് നിന്ന് നടത്തും. പോളിംഗ് ബൂത്തുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. താഴത്തെ നിലയിൽ തന്നെ ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 80 വയസിന് മുകളിലുള്ളവരുടെ വീടുകൾ സന്ദർശിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തും. നടപടികൾ വീഡിയോയിൽ പകർത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിക്കാമെന്ന് രാജീവ് കുമാർ പറഞ്ഞു. ആപ്പ് വഴി പരാതി നൽകിയാൽ ഒന്നര മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കും. കെവൈസി ആപ്പ് വഴി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. കേസ്…
കൊടുവള്ളി: യോഗത്തിന്‍റെ മിനിറ്റ്സിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൊടുവള്ളി നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. മിനിറ്റ്സ് തിരിമറി നടത്തിയ നഗരസഭാ ചെയർമാന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്കരിച്ചതായി കൊടുവള്ളി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു. മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ഭരണസമിതി കാലയളവിൽ സ്ഥാപിച്ച 5,000 തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് 6-10-2022 ന് ചേർന്ന യോഗത്തിന്‍റെ മിനിറ്റ്സിലാണ് കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തിയത്. ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങാൻ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാനും ലീഗ് നേതൃത്വവും സ്വകാര്യ കരാറുകാരിൽ നിന്ന് സംഘടിപ്പിച്ച ക്വട്ടേഷൻ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ സ്വീകരിച്ചത്. ഫൈസൽ കാരാട്ട് ചെയർമാനായി അഞ്ചംഗ ഉപസമിതിയെ നിയോഗിച്ച് ഇക്കാര്യം പരിശോധിക്കാൻ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ശിവദാസന്‍റെ നിർദ്ദേശപ്രകാരം ഉപസമിതിയിൽ ചെയർമാൻ, വൈസ് ചെയർമാൻ, എക്സ് ഒഫിഷ്യോ അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടിരുന്നു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷം നഗരസഭാ ചെയർമാൻ, ഉപസമിതി ചെയർമാനാണെന്ന വിചിത്രമായ വാദവുമായി…
