- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാല് കഫ് സിറപ്പുകളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ ലോകാരോഗ്യ സംഘടന നൽകിയ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഇന്ത്യ. ഇക്കാര്യം സിറപ്പുകളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതി ഡബ്ല്യുഎച്ച്ഒയെ അറിയിച്ചു. സംഘടന ഇതുവരെ നൽകിയ ക്ലിനിക്കൽ വിവരങ്ങൾ പര്യാപ്തമല്ലെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ജി.സോമാനി ഡബ്ല്യുഎച്ച്ഒയെ അറിയിച്ചു. കഫ് സിറപ്പുകളുടെ നിർമ്മാതാക്കളായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരായ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള റുട്ടെൻഡോ കുവാന ഡിസിജിഐക്ക് ഇമെയിൽ അയച്ചിരുന്നു.
തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തിയുള്ള വിവാദ പരാമർശം കെ സുധാകരൻ പിൻവലിച്ചു. പരാമർശം ആരെയും അപകീർത്തിപ്പെടുത്താനും ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. മലബാറിൽ ആളുകൾ പരസ്പരം പറയുന്ന കഥ ആവർത്തിച്ചതാണ്. ആരുടെയും വികാരങ്ങളെയോ മനസ്സിനെയോ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പരാമർശമെന്നും ആർക്കെങ്കിലും അങ്ങനെ തോന്നിയാൽ പിന്‍വലിക്കുന്നതായും സുധാകരൻ പറഞ്ഞു. മലബാറും തിരുവിതാംകൂറും തമ്മിൽ വ്യത്യാസമുണ്ട്. തൻ്റെ രാഷ്ട്രീയ ശൈലി അതിന്‍റെ പ്രതിഫലനമാണോയെന്നായിരുന്നു അവരുടെ ചോദ്യം. ചെറുപ്പത്തിൽ ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ടെന്ന് മറുപടി നൽകി. അത്രയെ താൻ പറഞ്ഞിട്ടുള്ളൂവെന്നും സുധാകരൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ചീപ്പ് പോപ്പുലാരിറ്റിയും പൊളിറ്റിക്‌സും ഉപയോഗിച്ച് പാർട്ടിയെ വളർത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും കേരളം പോലൊരു സംസ്ഥാനത്ത് സമൂഹത്തിലെ ഒരു വിഭാഗത്തെ അവഹേളിച്ചും താഴ്ത്തിക്കെട്ടിയും രാഷ്ട്രീയം കളിക്കാൻ കഴിയില്ലെന്ന സാമാന്യബോധം തങ്ങള്‍ക്കുണ്ടെന്നും സുധാകരൻ പറഞ്ഞു. ശശി തരൂരിനെതിരായ ‘ട്രെയിനി’ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. അഭിമുഖത്തിൽ അത്തരം ഒരു വാക്ക്…
പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരിക്കേറ്റിരുന്ന രണ്ടാമത്തെ പിടിയാനയും ചരിഞ്ഞു. ശനിയാഴ്ച ഉച്ചയോടെ നടുപ്പതിക്ക് സമീപം പുഴയിൽ ആന ചരിഞ്ഞു കിടക്കുന്നതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയുടെ ജഡം ജനവാസ മേഖലയ്ക്ക് സമീപം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാർ ആരോപിച്ചു. ആനയെ ശനിയാഴ്ച ഉച്ചയോടെ നെല്ലിക്ക ശേഖരിക്കാനെത്തിയ കുട്ടികളാണ് നടുപ്പതിയിലെ പുഴയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ആന ചരിഞ്ഞ വിവരം അറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെയാണ് വാദ്യാർ ചള്ളയിൽ ആനകളെ ട്രെയിൻ ഇടിച്ചത്. ഒരു പിടിയാനയെ ട്രാക്കിന് സമീപം ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പരിക്കേറ്റ രണ്ടാമത്തെ ആനയെ കണ്ടെത്താൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി നടത്തിവന്ന സമരം അവസാനിപ്പിക്കുവാൻ സാഹചര്യം ഒരുങ്ങുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ദയാബായി നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും അറിയിച്ചു. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും അംഗീകരിച്ചുവെന്നും മന്ത്രിമാർ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു.
മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. ‘ടുമാറോ’ എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. ഓസ്ട്രേലിയൻ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി ജോയ് കെ.മാത്യു ഒരുക്കുന്ന ചിത്രത്തിന്‍റെ പൂജ നാളെ തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കും. ‘ടുമാറോ’ ലോകത്തിന്‍റെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള, വിവിധ രാജ്യങ്ങളിലെ അഭിനേതാക്കളെ അണിനിരത്തി നിർമ്മിക്കുന്ന സിനിമയാണ്. ടാസോ, റ്റിസ്സി, എലൈസ്, ഹെലൻ, സാസ്‌കിയ, പീറ്റർ, ജെന്നിഫർ, ഡേവിഡ്, അലന, ജൂലി, ക്ലെ, ദീപ, ജോയ് കെ. മാത്യു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ജിദ്ദ: ലോകകപ്പ് ഹയ്യ കാർഡ് കൈയ്യിലുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും അനുമതിയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് വിസ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഷമ്മരി പറഞ്ഞു. ഹയ്യ കാർഡ് ഉടമകൾക്ക് വിസ സൗജന്യമാണെങ്കിലും വിസ പ്ലാറ്റ്ഫോമിൽ നിന്ന് മെഡിക്കൽ ഇൻഷുറൻസ് ലഭിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 11ന് ആരംഭിക്കുന്ന ലോകകപ്പിന് 10 ദിവസം മുമ്പ് മുതൽ ഡിസംബർ 18 വരെ സൗദിയിലേക്കുള്ള പ്രവേശനത്തിന് വിസ സാധുതയുള്ളതായിരിക്കും. വിസ ഉടമയുടെ താമസ കാലയളവ് 2 മാസത്തേക്ക് നീണ്ടുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്റെ മനഃസാക്ഷി വോട്ട് മല്ലികാർജുൻ ഖാർഗെയ്ക്കാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ശശി തരൂർ എം.പി സംഘടനാപരമായി ഒരു ‘ട്രെയിനി’ മാത്രമാണെന്നും ചിട്ടയായ പ്രവർത്തനത്തിലൂടെ മുകളിലേക്ക് എത്തിയ ആളല്ലെന്നും സുധാകരൻ പറഞ്ഞു. അങ്ങനെയുള്ള ഒരാൾക്ക് സംഘടനയെ നയിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു ജനാധിപത്യ പാർട്ടിയിൽ, നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. തരൂർ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പണ്ഡിതനാണ്. എന്നാൽ സംഘടനാപരമായ കാര്യങ്ങളിൽ പ്രവർത്തിച്ച പാരമ്പര്യമൊന്നും തരൂരിനില്ല. ശശി തരൂർ ബുദ്ധിമാനും കഴിവുള്ളവനുമാണെന്നതിൽ സംശയമില്ല. എന്നാൽ രാഷ്ട്രീയത്തിൽ വേണ്ടത് അനുഭവസമ്പത്താണ്. സംഘടനാപരമായി അദ്ദേഹം ഇപ്പോഴും ഒരു ട്രെയിനിയാണ്. ഒരു ബൂത്ത് പ്രസിഡന്‍റിന്‍റെ ചുമതല പോലും അദ്ദേഹം വഹിച്ചിട്ടില്ല”, സുധാകരൻ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഈ കുതിപ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് ആണെന്നും പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്നും ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അദ്ദേഹം ഒരു കുറിപ്പിൽ എഴുതി. 1945 ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായതിന്‍റെ സ്മരണയ്ക്കായാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. ഈ ദിവസം, വിശപ്പ് അനുഭവിക്കുന്നവർക്കായുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ലക്ഷ്യമിട്ട് ലോകമെമ്പാടും ബോധവൽക്കരണ പരിപാടികൾ നടത്തുന്നു. 2022 ലെ ലോക ഭക്ഷ്യദിനത്തിന്‍റെ പ്രമേയം ‘ആരെയും പിന്നിലാക്കരുത്’ എന്നതാണ്. “മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിൽ ലോകം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ധാരാളം ആളുകൾ പിന്നിലാണ്,” എഫ്എഒ പറഞ്ഞു. 40 രാജ്യങ്ങളിലായി 180 ദശലക്ഷം ആളുകൾ ഒഴിവാക്കാനാകാത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുമെന്ന് ഒരു ആഗോള റിപ്പോർട്ട് പറയുന്നു.
ഉക്രൈനിൽ സ്റ്റാർലിങ്കിൽ സ്പേസ് എക്സ് പണം ചെലവഴിക്കുന്നത് തുടരുമെന്ന് ഇലോണ്‍ മസ്ക്. അതൊരു ‘നല്ല പ്രവൃത്തി’ ആണെന്ന് അദ്ദേഹം പറയുന്നു. ഉക്രൈനിൽ സ്റ്റാർലിങ്കിൽ അനിശ്ചിതകാലത്തേക്ക് പണം ചെലവഴിക്കാൻ കഴിയില്ലെന്ന് ഒരു ദിവസം മുമ്പ് മസ്ക് പറഞ്ഞിരുന്നു. ‘മറ്റ് കമ്പനികൾക്ക് കോടിക്കണക്കിന് നികുതിദായകരിൽ നിന്ന് പണം ലഭിക്കുന്നുണ്ടെങ്കിലും, സ്റ്റാർലിങ്കിന് ഇപ്പോഴും പണം നഷ്ടപ്പെടുകയാണെങ്കിൽ പോലും, ഞങ്ങൾ ഉക്രൈൻ സർക്കാരിന് സൗജന്യമായി ധനസഹായം നൽകും’ മസ്ക് ട്വീറ്റ് ചെയ്തു. റഷ്യയിൽ നിന്നുള്ള കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പരമ്പരാഗത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി തടസ്സപ്പെട്ടതിനെ തുടർന്നാണ് ആളുകൾക്കും ഭരണാധികാരികൾക്കുമായി ഉക്രൈനിൽ സ്റ്റാർലിങ്ക് സേവനം ആരംഭിച്ചത്.
പത്തനംതിട്ട: ഇരകളുടെ അവയവങ്ങൾ ഇലന്തൂർ നരബലിയിൽ പ്രതികൾ വിൽക്കാൻ ശ്രമിച്ചോ എന്ന സംശയം ബലപ്പെടുന്നു. റോസ്‌ലിയുടെ ശരീരത്തിൽ വൃക്കയോ കരളോ ഉണ്ടായിരുന്നില്ല. മസ്തിഷ്‌ക്കം രണ്ടായി മുറിച്ചതായി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. അവയവമാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയരാനുള്ള കാരണങ്ങൾ ഇവയെല്ലാമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യശരീരത്തിന്‍റെ അവസ്ഥ കൃത്യമായി പഠിച്ച ശേഷമാണ് അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നും പോസ്റ്റ്മോർട്ടത്തിന്‍റെ പ്രാഥമിക വിശദാംശങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കനത്ത പൊലീസ് സുരക്ഷയിൽ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. പത്മയെയും റോസ്‌ലിയെയും കൊല്ലാൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇന്നലെയും പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി.
