- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്ത് എഴുതി. ഈ മാസം 24ന് കാലാവധി അവസാനിക്കുന്ന കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതല മഹാത്മാ ഗാന്ധി സർവകലാശാലയുടെയോ കാലടി സംസ്കൃത സർവകലാശാലയുടെയോ വൈസ് ചാൻസലർക്ക് കൈമാറണമെന്നാവശ്യപ്പെട്ടാണ് കത്ത്. വൈസ് ചാൻസലർ നിയമനത്തിന് മുന്നോടിയായി കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, കുസാറ്റ് സർവകലാശാലകളിൽ 10 വർഷം പൂർത്തിയാക്കിയ പ്രൊഫസർമാരുടെ പട്ടിക രാജ്ഭവൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ കത്ത്. വി.സി.യുടെ നിയമനത്തിനുള്ള സെനറ്റിന്‍റെ പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാത്തതിനാൽ ഗവർണർ കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. വിസി നിയമന നടപടികൾ വൈകുന്ന സാഹചര്യം കണക്കിലെടുത്താണ് താൽക്കാലിക നിയമനത്തിന് ഗവർണർ തയ്യാറെടുക്കുന്നത്. കാർഷിക സർവകലാശാല ഒഴികെയുള്ള എല്ലാ സർവകലാശാലകളിലും വിസിയുടെ താൽക്കാലിക ചുമതല നൽകാനുള്ള അധികാരം ഗവർണർക്കാണ്. സർക്കാരിന്റെ ശുപാർശ കാർഷിക സർവകലാശാലയിൽ ഗവർണർ അംഗീകരിക്കണം. എംജി സർവകലാശാലയിൽ ഗവർണർക്കെതിരെ വിദ്യാർത്ഥികൾ പോസ്റ്ററുകൾ…
മനാമ: മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളം ചിത്രം മോൺസ്റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈൻ എന്നുള്ള വാർത്ത വ്യാജം . 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതായ റിപ്പോർട്ട് ഉണ്ടായിരുന്നു. എൽജിബിടിക്യുഐഎ പ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൻറെ പേരിലാണ് വിലക്ക് എന്നായിരുന്നു റിപ്പോർട്ടുകൾ. മലയാള സിനിമകളുടെ പ്രധാന വിപണിയായ ഗൾഫ് മേഖലയിൽ സെൻസർ നടപടിക്രമങ്ങൾ പാസാക്കുന്നതിൽ ചിത്രം പരാജയപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. നിരോധനത്തെ തുടർന്ന് ആവശ്യമായ മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ റിലീസ് വൈകുന്നത് മോൺസ്റ്റർ ഓപ്പണിംഗ് ഡേ കളക്ഷനെ ബാധിക്കാൻ സാധ്യതയുണ്ട്. മോഹൻലാലിന്‍റേതായി ഈ വർഷം തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ക്രൈം ത്രില്ലർ എന്ന് പറയപ്പെടുന്ന മോൺസ്റ്റർ സിനിമയുടെ ഇതിവൃത്തം മോഹൻലാൽ അവതരിപ്പിച്ച ലക്കി സിംഗ് എന്ന സംശയാസ്പദമായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ ടീമിനൊപ്പം മോഹൻലാൽ ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്‍റെ സിഖ് ഗെറ്റപ്പും…
വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് നിവിൻ പോളി. ഇപ്പോഴിതാ താൻ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ക്രൂരനായ വില്ലനാകാനാണ് താരം ആഗ്രഹിക്കുന്നത്. സാമൂഹിക പ്രതിബദ്ധതകളോ നന്മമരം പ്രതിച്ഛായയോ ഇല്ലാത്ത ഒരു ഡാർക്ക് വില്ലൻ ആയിരിക്കണം അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു വില്ലൻ വേഷം ചെയ്യാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്, വളരെ ക്രൂരനായ വില്ലൻ. സാമൂഹിക പ്രതിബദ്ധതകളോ നന്മമരം പ്രതിച്ഛായയോ ഇല്ലാത്ത ഒരു ഡാർക്ക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കണം. അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്തിട്ടില്ല. കുറേ നാളായുള്ള സ്വപ്നമാണിത്,” നിവിൻ പോളി പറഞ്ഞു. ഈ ആഗ്രഹത്തെ കുറിച്ച് പറയുമ്പോൾ പലരും റെഫറൻസുകളുമായി വരാറുണ്ട്. എന്നാൽ അതൊന്നുമല്ലാത്ത ഒരു മാരക വില്ലൻ കഥാപാത്രമാണ് വേണ്ടത്. ആ വില്ലനിൽ ഒരു നായകൻ വേണമെന്നില്ലെന്നും നായകനായി മറ്റ് സിനിമകൾ ചെയ്യാൻ കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.
മുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബിസിസിഐയുടെ ആസ്തി 3,648 കോടിയിൽ നിന്ന് 9,629 കോടി രൂപയായി വർധിച്ചു. ഏകദേശം 6,000 കോടി രൂപയുടെ വർദ്ധനവുണ്ടായതായി മുൻ ബിസിസിഐ ട്രഷററും ഐപിഎൽ ചെയർമാനുമായ അരുൺ ധമാൽ വാർഷിക ജനറൽ ബോഡി യോഗത്തിൽ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിക്ക് പിന്നാലെ 2019 ലാണ് ബിസിസിഐയുടെ പുതിയ ഭരണസമിതിയെ നിയമിച്ചത്. അന്ന് ബിസിസിഐയുടെ അക്കൗണ്ടിൽ 3,648 കോടി രൂപയുണ്ടായിരുന്നു. ഇപ്പോൾ 9,629 കോടി രൂപയാക്കി പുതിയ ഭരണസമിതിക്ക് കൈമാറുകയാണ്. താൻ അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്നതിന്‍റെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ ആസ്തിയെന്നും ധമാൽ പറഞ്ഞു.
തിരുവനന്തപുരം: അപമാനിച്ചാൽ മന്ത്രി സ്ഥാനം പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരും ആരെയും വിമർശിക്കരുത് എന്ന നിലപാട് സമൂഹം സ്വീകരിക്കുന്നത് നല്ലതല്ല. നമ്മുടെ ഭരണഘടന വിമർശനത്തിനും സ്വയം വിമർശനത്തിനും അഭിപ്രായ പ്രകടനത്തിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഫെഡറൽ തത്വങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. പാർലമെന്‍ററി ജനാധിപത്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെ കടമ എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ സ്ഥാനവും വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധികളിലൂടെയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശമനുസരിച്ചായിരിക്കണം ഗവർണർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ വിവേചനാധികാരങ്ങൾ വളരെ പരിമിതമാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം എല്ലാ പ്രവർത്തനങ്ങളും. മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അവർ രാജി സമർപ്പിക്കേണ്ടതും മുഖ്യമന്ത്രിക്കാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന് മുന്നിൽ ആരും പരിഹാസ്യരാകരുത്. കാര്യങ്ങൾ നന്നായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് തന്നെയാണ് സർക്കാർ സമീപനവും. എല്ലാവർക്കും അത്…
ഒഡിനീസ്: ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഹോങ്കോങ്ങിന്‍റെ എൻജി കാ ലോങ് ആംഗസിനെയാണ് പുരുഷ വിഭാഗം സിംഗിൾസിലെ ആദ്യ റൗണ്ടിൽ ശ്രീകാന്ത് തോൽപ്പിച്ചത്. മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയിച്ചത്. ആദ്യ ഗെയിം തോറ്റ ഇന്ത്യൻ താരം അടുത്ത രണ്ട് ഗെയിമുകളും ജയിച്ച് മത്സരം ജയിച്ചു. മത്സരം 56 മിനിറ്റ് നീണ്ടുനിന്നു. സ്കോർ: 17-21, 21-14, 21-12. ആംഗസ് ലോക റാങ്കിംഗിൽ 14-ാം സ്ഥാനത്താണ്. മുൻ ലോക ഒന്നാം നമ്പർ താരവും ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവുമായ ശ്രീകാന്ത് രണ്ടാം ഡെൻമാർക്ക് ഓപ്പൺ കിരീടമാണ് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം മുൻപാണ് താരം കിരീടം നേടിയത്. അടുത്ത റൗണ്ടിൽ 2021 ലെ ലോക ചാമ്പ്യൻ സിംഗപ്പൂരിന്റെ ലോഹ് കീനിനെയാണ് ശ്രീകാന്ത് നേരിടുക.
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ഒമ്പത് ദിവസമായി കാണാനില്ലെന്ന വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതി ഗൗരവമുള്ളതാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കുന്നപ്പിള്ളിയുടെ കാര്യത്തിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന ചോദ്യത്തിന് അവരുടെ പാർട്ടി കാര്യം തീരുമാനിക്കേണ്ടത് അവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തനിക്ക് നിയമപരമായ കാര്യങ്ങളെ എടുക്കാനാവൂ. അതേസമയം, ഗുരുതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. ഗൗരവമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘കാതല്‍’ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതികയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവാണ് ചിത്രം. ജ്യോതികയുടെ ജന്മദിനത്തിൽ ടൈറ്റിൽ പോസ്റ്റർ സഹിതമാണ് ചിത്രം പ്രഖ്യാപിച്ചത്. ഒരു പഴയ ആൽബത്തിൽ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ എന്ന രീതിയിലാണ് മനോഹരമായ പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആന്‍റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസൈനർ. തിയേറ്ററുകളിൽ ഏറെ ശ്രദ്ധ നേടിയ ‘റോഷാക്കിനു’ ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. വരാനിരിക്കുന്ന ഐഎഫ്എഫ്കെയിൽ ഇത് പ്രദർശിപ്പിക്കും. അതേസമയം, ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് ‘കാതൽ’. ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപകർക്ക് ആശ്വാസം. നിക്ഷേപകർക്ക് പണം തിരികെ നൽകി തുടങ്ങി. കാലാവധി പൂര്‍ത്തിയായ സ്ഥിര നിക്ഷേപത്തിന്‍റെ 10 % ആണ് തിരികെ ലഭിക്കുക. എന്നാൽ പണം ലഭിക്കാൻ ധാരാളം തടസ്സങ്ങളുണ്ടെന്ന് നിക്ഷേപകർ പറയുന്നു. നിക്ഷേപത്തിന്‍റെ പത്ത് ശതമാനവും പലിശയുടെ 50 ശതമാനവുമാണ് നിക്ഷേപകർക്ക് തിരികെ നൽകുക. പണം ലഭിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, കെവൈസി ഫോം എന്നിവ പൂരിപ്പിച്ച് നല്‍കണം. മെയിൻ ബ്രാഞ്ചിൽ നിന്ന് പണം ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കും. നാമമാത്രമായ തുക ഉപയോഗിച്ച് കാര്യങ്ങൾ എങ്ങനെ നടത്തുമെന്നാണ് നിക്ഷേപകർ ചോദിക്കുന്നത്. നിക്ഷേപകരെ സഹായിക്കാനല്ല, ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ കണ്ണുകെട്ടാനാണ് ഈ നീക്കമെന്നാണ് ഒരു ആരോപണം. ബാങ്കിന്‍റെ പ്രതിസന്ധി മറികടക്കാൻ സ്വര്‍ണപ്പണയ വായ്പ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കരുവന്നൂരിൽ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് 300 കോടിയിലധികം രൂപയാണ് തട്ടിപ്പ് നടത്തിയത്.
മുംബൈ: മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ, ഐസിസി ചെയർമാൻ സ്ഥാനത്തേക്കും പിന്തുണയ്ക്കേണ്ടെന്ന് ബിസിസിഐ തീരുമാനം. ന്യൂസിലാൻഡിൽ നിന്നുള്ള നിലവിലെ ചെയർമാൻ ഗ്രെഗ് ബാര്‍ക്ലേയെ തന്നെ ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണക്കാനാണ് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിൽ ധാരണയായതെന്നാണ് റിപ്പോർട്ട്. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരുടെയും പേര് നിർദേശിക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഐസിസി പ്രതിനിധിയായി ആരെ അയയ്ക്കണമെന്ന കാര്യത്തിൽ പുതിയ ഭാരവാഹികൾക്ക് തീരുമാനമെടുക്കാമെന്നും ബിസിസിഐ വാർഷിക പൊതുയോഗം തീരുമാനിച്ചു. അടുത്ത മാസം മെൽബണിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഐസിസിയുടെ പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മറ്റന്നാളാണ്.
