- ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
- വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
- നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം
- സ്റ്റേഷന്മാസ്റ്റര് ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
- മേയര്‍- KSRTC ഡ്രൈവര്‍ തര്‍ക്കം: ആര്യക്കും സച്ചിന്‍ദേവിനുമെതിരേ കേസ് എടുക്കും, ഉത്തരവിട്ട് കോടതി
- ‘ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’; യോഗി ആദിത്യനാഥ്
- വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം വീണ് തൊഴിലാളി മരിച്ചു
- ലൈംഗിക പീഡന കേസ്; എച്ച്.ഡി രേവണ്ണ കസ്റ്റഡിയിൽ
Author: Starvision News Desk
ചെന്നൈ: സ്‌കൂളില്‍ അധ്യാപകന് നേരേ വിദ്യാര്‍ഥിയുടെ ആക്രമണം. ചെന്നൈ വിംകോ നഗറിലെ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ അധ്യാപകനായ എം.ശേഖറി(46)നെയാണ് പ്ലസ്ടു വിദ്യാര്‍ഥി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചത്. ഇദ്ദേഹത്തെ തിരുവൊട്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ ഉറങ്ങുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും തുടര്‍ന്ന് വിദ്യാര്‍ഥിയെ എഴുന്നേല്‍പ്പിച്ച് കാര്യം തിരക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പോലീസ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് വിദ്യാര്‍ഥി മയക്കത്തിലായതെന്നും സംശയമുണ്ട്. ഓഗസ്റ്റ് 21 മുതല്‍ പതിവായി ക്ലാസില്‍ വരാതിരുന്ന പ്ലസ്ടു വിദ്യാര്‍ഥി കഴിഞ്ഞദിവസമാണ് സ്‌കൂളിലെത്തിയത്. ഏറെനാളായി സ്‌കൂളില്‍ വരാത്തതിനാല്‍ കഴിഞ്ഞദിവസം പിതാവിനൊപ്പമാണ് വിദ്യാര്‍ഥി വന്നത്. മകനെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഇനി ക്ലാസ് മുടക്കില്ലെന്നും പിതാവ് സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥിയെ അനുവദിച്ചത്.എന്നാല്‍, പരീക്ഷയ്ക്കിടെ ക്ലാസ്മുറിയില്‍ ഉറങ്ങിയ വിദ്യാര്‍ഥിയെ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ വിളിച്ച് എഴുന്നേല്‍പ്പിച്ചു.…
ന്യൂഡൽഹി: കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. രമ്യ എന്ന് കൂടി വിളിക്കപ്പെടുന്ന നടി മരിച്ചതായി ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ ഉടനീളം വാർത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇത് വ്യാജവാർത്തായാണെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വരികയും നടി ജീവനോടെയുണ്ടെന്നും ജനീവയിൽ ടൂറിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. വ്യാജവാർത്തയുടെ നിജസ്ഥിതി ചോദിച്ചുകൊണ്ട് ആരാധകരും അവരുടെ അനുയായികളും എക്സിൽ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ ദിവ്യാ സ്പന്ദന എന്ന ഹാഷ്ടാഗ് എക്സിൽ ട്രെന്റിംഗായി മാറുകയും ചെയ്തു. എന്നാൽ നടിയുമായി ഉടൻ തന്നെ ബന്ധപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ അവർ ജീവനോടെ ഇരിക്കുന്നതായി കൃത്യമായ വിവരം പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ കോൾ കിട്ടുമ്പോൾ ദിവ്യ ജനീവയിൽ സുഖമായ ഉറക്കത്തിലായിരുന്നെന്ന് ഇയാൾ കുറിച്ചു. അതേസമയം എവിടെ നിന്നാണ് ഈ മരണവാർത്ത പുറപ്പെട്ടതെന്ന് വ്യക്തമല്ല. അതേസമയം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കന്നഡത്തിലെ നടനും സംവിധായകനുമായ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന കഴിഞ്ഞമാസം ബാങ്കോക്കിൽ മരണമടഞ്ഞിരുന്നു.…
കൊല്ലം∙ സനാതന ധർമത്തിനെതിരെ പ്രസ്താവന നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെ.ബി.ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരമാണെന്നും എല്ലാ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അതിന്റേതായ മൂല്യമുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞദിവസം പത്തനാപരുത്ത് ഒരു ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ഗണേഷ് കുമാറിന്റെ പ്രസ്താവന.മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം. തമിഴ്നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ല. അത്തരം വിഡ്ഢിത്തരങ്ങൾ കഴിയുന്നതും മന്ത്രിമാർ, ജനപ്രതിനിധികൾ പറയാതിരിക്കുന്നതാണ് നല്ലത്. അതു നമ്മുടെ ഒരു വിഷയമല്ല.അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽനിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കുക. അപ്പോൾ കാണുന്നവരെ അച്ഛാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല.’’– ഗണേഷ് കുമാർ പറഞ്ഞു. ആരേലും വിളിച്ചാൽ…
കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പൊതിയക്കരയിൽ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. ബെെക്കിലെത്തിയ മൂന്നംഗസംഘമാണ് ജോൺസനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറുമണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ജോൺസൺ ലോറി ഡ്രൈവറാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
തിരുവനന്തപുരം: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെതിരായ ബി.ജെ.പി. പ്രതിഷേധത്തില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിയ്ക്ക് വിലങ്ങു തടിയായാണ് പ്രവര്‍ത്തിച്ചതെന്ന് പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം ജനങ്ങളെയും ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്‌കാരത്തെയാണ് ആര്‍.എസ്.എസും പ്രതിനിധാനം ചെയ്യുന്നതെന്നും അതിനാല്‍ ബി.ജെ.പി. നേതാക്കളുടെ പ്രതിഷേധത്തില്‍ അത്ഭുതമില്ലെന്നും പി.ജയരാജന്‍ പറഞ്ഞു. യഥാര്‍ഥ ധാര്‍മ്മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ച് മനുഷ്യരില്‍ ഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ത്ത് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും പി. ജയരാജൻ ചോദിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളേയും ദളിതരേയു തുല്യരായി കണക്കാക്കാതെ അക്രമം പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധിയേയും ഭീഷണിപ്പെടുത്തുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രം വിസ്മരിച്ച് ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: അനുജനെ സഹോദരൻ കൊന്ന് കുഴിച്ചുമൂടി. തിരുവല്ലത്താണ് സംഭവം. രാജ് എന്നയാളാണ് മരണപ്പെട്ടത്. സംഭവത്തിൽ വണ്ടിത്തടം സ്വദേശി ബിനുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടിൽ പോയിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകനെ കാണാനില്ലെന്ന് കാട്ടി ഇവർ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് സംശയം സഹോദരൻ ബിനുവിലേയ്‌ക്ക് തിരിയുന്നത്. ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് അനുജനെ കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയത്. അതനുസരിച്ച് പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.അമ്മ ബന്ധുവീട്ടിൽ പോയ സമയത്ത് സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിനൊടുവിൽ സഹോദരനെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട രാജ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്നും വിവരമുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളു എന്നും…
മനാമ: ലുലു എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ 18 -മത് ശാഖ മനാമയിലെ അൽ നയിം ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് ഹമദ് അവന്യൂവിൽ പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ആഗോളതലത്തിലെ 298 -മത് ശാഖയാണ് ഇത്. ബഹ്‌റൈനിലെ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പുതിയ ശാഖയുടെ ഉത്‌ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എം.ഡി. അദീബ് അഹമ്മദ്, മറ്റ് മുതിർന്ന മാനേജ്‌മന്റ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. https://youtu.be/QUjb00cMvVo?si=fMRr8Upm3ddzq66H&t=3 ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ശാഖ അതിന് സഹായകരമാകുമെന്നും അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കും ബിസിനസുകൾക്കും തടസ്സമില്ലാത്ത സാമ്പത്തിക സേവനങ്ങൾ നൽകാൻ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. ക്രോസ്-ബോർഡർ പേമെന്റുകളുടെയും വിദേശ കറൻസി എക്സ്ചേഞ്ചിന്റെയും മുൻനിര ദാതാവെന്ന നിലയിൽ ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കായി എക്സ്ക്ലൂസിവ് റിലേഷൻഷിപ് മാനേജർ എന്ന ആശയം അവതരിപ്പിച്ചിരുന്നു. വ്യക്തിഗത ശ്രദ്ധയും മികച്ച ഓഫറുകളും സ്ഥാപനം…
പയ്യന്നൂർ: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നുപേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്നുപേരിൽ പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവർ പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ പരിശോധന നടത്തി.രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്കാവശ്യമായ കിറ്റുകൾ എത്തിച്ചാണ് ഇവരുടെ സാമ്പിളുകൾ ശേഖരിച്ചത്. ഇത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രി ലാബിലേക്കാണ് അയച്ചത്. ഒരാഴ്ചയോളമെടുക്കും പരിശോധനാഫലമറിയാൻ.ബാക്ടീരിയ കാരണമുണ്ടാകുന്ന മെലിയോയിഡോസിസ് കോറോംഭാഗത്തെ 12 വയസ്സുകാരനിലാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് 42-കാരനിലും രോഗം കണ്ടെത്തി. രോഗകാരിയായ ബാക്ടീരിയ രണ്ടുപേരിലും എത്തിയത് സമീപത്തുള്ള കുളത്തിൽനിന്നാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ രണ്ടുപേരും ഈ കുളത്തിൽ സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു. ഈ കുളം ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുളത്തിലെ വെള്ളവും പരിശോധനക്കയച്ചു.ആരോഗ്യവകുപ്പ് പ്രദേശത്തെ ഇരുന്നൂറോളം വീടുകളിൽ വിവരശേഖരണം നടത്തി. പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.മെഡിക്കൽ ക്യാമ്പ് നടത്തേണ്ട…
മനാമ: ബഹ്റൈനിൽ വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പൊതു പാർക്കിങ്ങ് സംവിധാനങ്ങളും വികസിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. 2021ൽ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് 737,510 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 29,6 33 എണ്ണം ഈ വർഷം രജിസ്റ്റർ ചെയ്തതാണ്. ഈ വർഷം ആദ്യ പകുതിയായപ്പോൾ വിവിധ ഗവർണറേറ്റുകളിലായി 1200 പുതിയ കാർ പാർക്കിങ് സ്ഥലങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യ 2030 ആകുമ്പോഴേക്കും2.128 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതനുസരിച്ച് വർദ്ധിക്കാനിരിക്കുന്ന വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് കൂടുതൽ പാർക്കിങ്ങ് സ്ഥലങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആവശ്യം ജനപ്രതിനിധികളും ഉന്നയിച്ചിരുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ കാർ പാർക്കുകളുടെ അഭാവം പരിഹരിക്കുന്നതിന് ബഹുനില കാർ പാർക്ക് പ്രോജക്ടുകളടക്കം വർക്ക്സ് മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
കേരളാ ബിവറേജസ് കോർപറേഷൻ, ട്രാവൻകൂർ ഷുഗേഴ്സ്, മലബാർ ഡിസ്റ്റിലറി ജീവനക്കാർക്ക് ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്സ്ഗ്രേഷ്യ/പെർഫോർമൻസ് ഇൻസെന്റീവ് എന്നിവ അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ബിവറേജസ് കോർപറേഷനിൽ എക്സ്ഗ്രേഷ്യ19.25%വും പെർഫോമൻസ് ഇൻസെന്റീവ് 10.25%വുമാണ് അനുവദിച്ചത്. ഇത് ഒരാള്‍ക്ക് പരമാവധി 90000 രൂപയായിരിക്കും. ഓണം അഡ്വാൻസായി 35,000 രൂപ നൽകും. ഏഴ് മാസം കൊണ്ടിയിരിക്കും ഇത് തിരിച്ചുപിടിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവർക്ക് പരമാവധി അയ്യായിരം രൂപയാണ് അനുവദിക്കുക. ശുചീകരണ തൊഴിലാളികള്‍ക്ക് 3500 രൂപയും ഉത്സവബത്ത അനുവദിക്കും. വെയർഹൌസുകളിലും ആസ്ഥാനത്തും സുരക്ഷാ ചുമതലയുള്ളവർക്ക് ഉത്സവബത്ത 11,000 രൂപയായിരിക്കും. ട്രാവൻകൂർ ഷുഗേഴ്സിലെ സ്ഥിരം ജീവനക്കാർക്ക് ഓണം ബോണസ്/എക്സ്ഗ്രേഷ്യ/പെർഫോമൻസ് ഇൻസെന്റീവ് അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് 60,000 രൂപ, കുടുംബശ്രീ ജീവനക്കാർക്ക് 21,000 രൂപ, ദിവസവേതനക്കാർക്ക് 22,000 രൂപ, സുരക്ഷാ ജീവനക്കാർക്ക് 8,000 രൂപ, കയറ്റിറക്ക് തൊഴിലാളികള്‍ക്ക് 4000 രൂപ നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും…