- കോട്ടക്കലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; സ്വർണക്കടത്ത് സംഘമെന്ന് സൂചന
- സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍; പിടികൂടിയത് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ
- സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം
- ‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിര ഉദ്ഘാടനം എംവി ഗോവിന്ദന്
- കാറിന്റെ സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ
- ‘പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ്
- കോട്ടയത്ത് കനത്ത മഴ; ഉരുൾപൊട്ടൽ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
Author: Starvision News Desk
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. മുൻ മിസോറാം, ത്രിപുര ഗവർണർ ആയിരുന്ന അദ്ദേഹം ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം.മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം ആർ.ശങ്കറിന്റെ നിർബന്ധംകൊണ്ടാണ് കോൺഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു. അക്കാലത്ത് കേരളകൗമുദിയും പത്രാധിപർ കെ.സുകുമാരനും നൽകിയ വലിയ പിന്തുണ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.’ഭാനുപണിക്കർ-ഭവാനി ദമ്പതികളുടെ 10 മക്കളിൽ മുതിർന്നയാളായി 1928 ഏപ്രിൽ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡോ.ലില്ലിപുരുഷോത്തമൻ. മൂത്ത മകൻ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകൾ അഞ്ജുവിനൊപ്പമായിരുന്നു താമസം.
കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ സുരക്ഷ കൂട്ടി. ബി.ജെ.പി. പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് പി. ജയരാജന്റെ സുരക്ഷ കണ്ണൂർ ജില്ലാ പോലീസ് വർധിപ്പിച്ചത്. നിലവിൽ ഒരു ഗൺമാനാണ് ജയരാജനൊപ്പമുള്ളത്. പരിപാടികളുടെ സ്വഭാവമനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.സ്പീക്കർ എ.എൻ.ഷംസീറിന്റെ സുരക്ഷയും കഴിഞ്ഞദിവസം കൂട്ടിയിരുന്നു. ഷംസീറിന്റെ വിവാദ പ്രസംഗത്തെച്ചൊല്ലി പി.ജയരാജനും യുവമോർച്ചയും കഴിഞ്ഞദിവസം പോർവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്
തിരുവനന്തപുരം: കടൽത്തീരത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് പിടിയിലായത്. പ്രസവിച്ചയുടനെ ജൂലി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ശുചിമുറിയ്ക്ക് പിന്നിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് നായ്ക്കൾ ജടം കടിച്ചുകൊണ്ട് പോയി കടൽത്തീരത്ത് ഇടുകയായിരുന്നു.ഇക്കഴിഞ്ഞ 18നാണ് നവജാത ശിശുവിന്റെ മൃതദേഹം കടൽത്തീരത്ത് നിന്നും കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ മുഴുവൻ പൊലീസ് പരിശോധന നടത്തി. അങ്ങനെ സംശയം ജൂലിയിലേയ്ക്കെത്തി. തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പോൾ ഇവരുടെ പ്രസവം അടുത്തിടെ നടന്നതായി കണ്ടെത്തിയത്. ശേഷം ഇവർ കുറ്റം സമ്മതിച്ചു. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. പതിമൂന്ന് വയസുള്ള ഒരു മകനുണ്ട്. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്.
കൊല്ലം: സൈന്യത്തിൽ നിന്ന് വിരമിച്ചശേഷം കേരള സർവകലാശാലയുടെ ഫുട്ബാൾ കോച്ചായി പ്രവർത്തിച്ചിരുന്ന 75 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സഹോദരപുത്രനും സീരിയൽ നടിയും പിടിയിലായി. അഭിഭാഷക കൂടിയായ പത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം അമൃതയിൽ നിത്യ (40), പരവൂർ നെടുങ്ങോലം കരടിമുക്ക് ശിവനന്ദനത്തിൽ ബിനു (48) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്. 11 ലക്ഷം രൂപ ഇയാളിൽ നിന്ന് തട്ടിയെടുത്തു.പൊലീസ് പറയുന്നത്: ഇപ്പോൾ പട്ടത്ത് താമസിക്കുന്ന 75കാരന് പരവൂർ കലയ്ക്കോട് വീടും ഫാം ഹൗസുമുണ്ട്. ഈ ഭൂമി വിൽക്കാൻ ജ്യേഷ്ഠപുത്രനായ ബിനുവിനെ ചുമതലപ്പെടുത്തി. ബിനു ഭൂമിയുടെ വിവരങ്ങൾ സഹിതം വാട്സ്ആപ്പിൽ പലർക്കും സന്ദേശമയച്ചു. ഇതുകണ്ട് കഴിഞ്ഞ ഒന്നര വർഷമായി പരിചയമുള്ള നിത്യ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടു. ബിനു നിത്യയ്ക്ക് 75കാരനെ പരിചയപ്പെടുത്തി. നിത്യ കലയ്ക്കോടും പട്ടത്തുമെത്തി 75 കാരനെ പലതവണ കണ്ട് അടുത്ത പരിചയത്തിലായി. ആദ്യം വീടും ഫാമും വാങ്ങാമെന്ന നിലയിലായിരുന്ന ചർച്ച. സൗഹൃദം ഉറച്ചതോടെ വാടകയ്ക്കെടുക്കാൻ ധാരണയായി. ജൂൺ 6ന് 75കാരനും…
മനാമ: നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ ആമസോൺ വെബ് സെർവർ കമ്പനിയുമായി സഹകരണക്കരാറിൽ ഒപ്പുവെച്ചു. നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയെ പ്രതിനിധാനംചെയ്ത് ഓപറേഷൻസ് വൈസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫയും ആമസോൺ വെബ് സെർവറിനെ പ്രതിനിധാനംചെയ്ത് ബഹ്‌റൈൻ-സൗദി മേഖലതല ഡയറക്ടർ നായിഫ് അൽ അൻസിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയിലെ സൈബർ സുരക്ഷയെക്കുറിച്ചുള്ള ധാരണ പത്രത്തിലാണ് ഒപ്പുവെച്ചിട്ടുള്ളത്. സൈബർ സുരക്ഷ മേഖലയിലെ ഏകോപനത്തിനും ക്ലൗഡ് കമ്പ്യൂട്ടിങ് ഫസ്റ്റ് നയത്തിനനുസരിച്ച് സൈബർ സുരക്ഷ മേഖലയിലുള്ള സംയുക്ത സഹകരണം സാധ്യമാക്കുന്നതിനുമാണ് കരാർ. കൂടാതെ ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുന്നതിനും സഹകരണം വഴി സാധ്യമാകും. സൈബർ സുരക്ഷയുടെ ഭാഗമായി നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റിയുടെ ചുമതലകളും ലക്ഷ്യങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവർ വിശദീകരിച്ചു.
മനാമ: ബഹ്‌റൈനിൽ 7 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് രണ്ട് നൈജീരിയൻ പ്രവാസികൾക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 28-ഉം 29-ഉം വയസ്സുള്ള രണ്ടുപേർക്ക് ഹൈ ക്രിമിനൽ കോടതി 10,000 ബഹ്‌റൈൻ ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷാകാലാവധിക്കുശേഷം തിരികെ വരാനാവാത്തവിധം നാട്ടിലേക്ക് തിരിച്ചയക്കാനും ഉത്തരവിട്ടു. വിൽപനയും ഉപയോഗവുമുദ്ദേശിച്ചാണ് അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി എയർപോർട്ടിൽവെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്. രണ്ടാം പ്രതിക്കുവേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്.
മനാമ: തപാൽ ഡെലിവറി ഫീസ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വഞ്ചനാപരമായ സന്ദേശങ്ങളെക്കുറിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ബഹ്‌റൈൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ ബഹ്‌റൈൻ പോസ്റ്റിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുകയും സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തപാൽ ഡെലിവറി ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഈ സന്ദേശങ്ങൾ വ്യാജമാണ്, അത് തട്ടിപ്പുകൾക്കും ഐഡന്റിറ്റി മോഷണത്തിനും ഇടയാക്കുമെന്നും ബഹ്‌റൈൻ പോസ്റ്റ് അറിയിച്ചു. ബഹ്‌റൈൻ പോസ്റ്റ് എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതോ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പകരം, എല്ലാ തപാൽ സേവനങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാൻ അവർ ശുപാർശ ചെയ്യുന്നു.എന്തെങ്കിലും സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ, ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും വഞ്ചനാപരമായ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനും എല്ലാ ബഹ്‌റൈൻ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ബഹ്‌റൈൻ പോസ്റ്റ് വ്യക്തമാക്കി. ഓൺലൈൻ തട്ടിപ്പുകളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുക.…
മലപ്പുറം: തകര ഷീറ്റ് കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം. മലപ്പുറം മേലാറ്റൂർ സ്വദേശി കുഞ്ഞാലനാണ് ഇന്ന് വൈകീട്ടോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ചെമ്മണിയോട് പാലത്തിലൂടെ നടന്നുപോകവെയായിരുന്നു സംഭവം. കനത്ത കാറ്റിൽ തകരഷീറ്റ് പറന്നുവന്ന് കുഞ്ഞാലന്റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ കുഞ്ഞാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശക്തമായ കാറ്റിൽ സമീപത്തെ കെട്ടിടത്തിൽ നിന്നുള്ള വലിയ തകര ഷീറ്റ് പറന്നുവന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം
കേരള വനിതാ കമ്മിഷന്‍ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ സ്വകാര്യതാ അവകാശം, സൈബര്‍ലോകത്തെ പ്രശ്നങ്ങള്‍, സുരക്ഷയും സോഷ്യല്‍മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഈ മാസം 31-ന് രാവിലെ പത്തിന് കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവിയുടെ അധ്യക്ഷതയിയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന ഖോംങ്ഡുപ് മുഖ്യ പ്രഭാഷണം നടത്തും. കേരള വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ സ്വാഗതം ആശംസിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ദേശീയ വനിതാ കമ്മിഷന്‍ ലീഗല്‍…
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ച പരിശോധനകള്‍ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുന്നതാണ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ജോ. കമ്മീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം 392, കൊല്ലം 227, പത്തനംതിട്ട 118, ആലപ്പുഴ 220, കോട്ടയം 230, എറണാകുളം 287, ഇടുക്കി 103, തൃശൂര്‍ 303, പാലക്കാട് 269, മലപ്പുറം 388, കോഴിക്കോട് 333, വയനാട് 76, കണ്ണൂര്‍ 289,…