കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി അനാമിക മരിച്ചു. മാർച്ച് 5 നാണ് അനാമികയേയും രണ്ടുവയസുള്ള ആരവിനേയും തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റ കുട്ടികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തിയ ശേഷം അർച്ചന ജീവനൊടുക്കിയത്.
Trending
- സൂര്യാഘാതമേറ്റ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ പെയിന്റിങ് തൊഴിലാളി മരിച്ചു
- കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
- ടയർമാറ്റാൻ നിർത്തിയ കാറിൽ പിക്കപ്പ് വാനിടിച്ചു; 2 വയസുകാരൻ മരിച്ചു, 8 പേർക്ക് ഗുരുതരപരിക്ക്
- കനത്ത ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം
- സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന; സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനം കൂട്ടും
- മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി; മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന
- സ്കൂട്ടറില്‍ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; കോഴിക്കോട് മുക്കത്ത് രണ്ടുപേര്‍ അറസ്റ്റില്‍
- സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; മകളുടെ വിവാഹം മുടങ്ങുമെന്ന് ഭയം, പിതാവ് ജീവനൊടുക്കി