2047 ഓടെ ഹിന്ദി രാജ്യത്തെ പൊതുഭാഷയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ബ്രിട്ടീഷ് സർക്കാർ വിഭജിച്ച് ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയും ചെയ്തതിനാലാണ് ഹിന്ദി ഔദ്യോഗിക ഭാഷ അല്ലാതായത്.
ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒരുമിച്ച് നിർത്താൻ കഴിയൂ. ഗുജറാത്തിലെ സൂറത്തിൽ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വാദം പ്രചരിപ്പിക്കുകയും പരസ്പരം തല്ലിച്ച് ജനങ്ങളെ മുതലെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകാൻ ഹിന്ദിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷ അറിയാത്തതിനാൽ പ്രാദേശികമായി മാത്രം ഒതുങ്ങുന്ന നിരവധി സംരംഭകരും വ്യവസായികളും രാജ്യത്തുണ്ട്. അവർക്ക് ഹിന്ദി സംസാരിക്കാൻ അറിയാമെങ്കിൽ അവർക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
Trending
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ

