കോഴിക്കോട്: ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവും 5,000 രൂപ പിഴയും വിധിച്ചു. മുതുവണ്ണാച്ച സ്വദേശിയായ സി.കെ. വിനോദനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്.
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെ ക്ഷേത്രത്തിൽവെച്ച് പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

